സുരക്ഷാ പരിശോധനയിലും ലോഡ് ടെസ്റ്റിലും പരാജയം; മദ്യം അല്ലെങ്കിൽ പുകയിലയുടെ നിരുത്തരവാദപരമായ ഉപയോഗം കുട്ടികളിൽ പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകൾ അനുവദിക്കുന്നില്ലെന്ന ഗൂഗിളിന്റെ ഡെവലപ്പർ പോളിസിയും വിന; ബെവ്കോയുടെ മദ്യ ആപ്പിന് എന്ന് പ്ലേസ്റ്റോറിൽ എത്താനാകുമെന്നതിൽ നിലനിൽക്കുന്നത് സർവ്വത്ര അനിശ്ചിതത്വം; ആപ്പില്ലെങ്കിലും മദ്യ വിൽപ്പനം തുടങ്ങാൻ ആലോചിച്ച് സർക്കാർ; ഫെയർകോഡിന്റെ ആപ്പിൽ അവ്യക്തത തുടരുമ്പോൾ
ആർ പീയൂഷ്
കൊച്ചി: മദ്യത്തിനായുള്ള ആപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ മദ്യപാനികൾ. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. എന്നാൽ ഈ ആപ്ലിക്കേഷന് അനുമതി നൽകാൻ ഗൂഗിൾ ഇതുവരെ തയ്യാറാകാത്തത് സുരക്ഷാ പരിശോധനയിലും ലോഡ് ടെസ്റ്റിലും പരാജയപ്പെട്ടതിനാലാണ്. ആപ്ലിക്കേഷൻ ഏതൊരു ഹാക്കറിനും നിഷ്പ്രയാസം തകർക്കാൻ കഴിയും.
അതു പോലെ തന്നെ ഒരേ സമയം നിരവധി ആളുകൾ ആപ്പ് ഉപയോഗിക്കുമ്പോൾ പ്രവർത്തന രഹിതമാകുന്നതായും കണ്ടെത്തി. കൂടാതെ ഗൂഗിൾ പ്ലാറ്റ്ഫോമിൽ മദ്യ വിൽപ്പനയും പുകയില വിൽപ്പനയും കുട്ടികളിൽ പ്രോൽസാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകൾക്ക് വിലക്കുമുണ്ട്. അതിനാൽ 'ബെവ്ക്യൂ' എന്ന ഓൺ ലൈൻ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ എത്താൻ താമസമെടുക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
മദ്യം അല്ലെങ്കിൽ പുകയിലയുടെ നിരുത്തരവാദപരമായ ഉപയോഗം കുട്ടികളിൽ പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകൾ ഞങ്ങൾ അനുവദിക്കുന്നില്ല എന്ന് ഡെവലപ്പർ പോളിസി സെന്ററിൽ കൃത്യമായി ഗൂഗിൾ വ്യക്തമാക്കുന്നുണ്ട്. കുട്ടികൾ വ്യാപകമായി ഇത് വാങ്ങി ഉപയോഗിക്കാനുള്ള സാധ്യത മൂലമാണ് ഇത്തരത്തിൽ ഒരു തീരുമാനം ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഈ നിബന്ധനയും ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതോടെ ആപ്ലിക്കേഷനിൽ നിന്നും സർക്കാർ പിന്മാറാനുള്ള സാധ്യതയാണ് നിലവിലുള്ളത്. എങ്കിലും എങ്ങനെയും ആപ്പ് പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താൻ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്.
ബിവറേജസിന്റെ ആപ്പും കുട്ടികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താൻ അനുമതി നൽകൂ. ഇതിന് വേണ്ട സുരക്ഷ ഒരുക്കലാണ് പ്രധാനം. എന്നാൽ അത് അത്ര എളുപ്പമാകില്ല. മുതിർന്നവരുടെ ഫോൺ ഉപയോഗിച്ച് ക്യൂവിൽ ഇടം നേടാനും മറ്റും കുട്ടികൾക്ക് കഴിയും. ഇതാണ് പ്രശ്നത്തിന് കാരണം. കുട്ടികൾ ഈ ആപ്പ് ഉപയോഗിക്കുന്നില്ലെന്ന് ഗുഗിളിനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഫലം കണ്ടാൽ ആപ്പ് ഉടൻ പ്ലേ സ്റ്റോറിൽ എത്തും.
അതേ സമയം ഇത്തരം ഒരു ആപ്പിന്റെ യാതൊരു ആവിശ്യവും നിലവിൽ കേരളത്തിൽ ഇല്ലാ എന്നാണ് കേരളത്തിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. മദ്യ വിതരണം തുടങ്ങുന്ന ദിവസം മുതൽ രണ്ട ദിവസത്തേക്ക് മാത്രമേ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളൂ. ബിവറേജസ് ഔട്ടലറ്റുകൾക്ക് പുറമേ ബാറുകൾ വഴിയും മദ്യം വിതരണം ചെയ്യുന്നതിനാൽ രണ്ട് ദിവസത്തെ തള്ളിന് ശേഷം മദ്യം വാങ്ങുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതായി ചുരുങ്ങും. ഇപ്പോൾ കള്ള് ഷാപ്പുകളിൽ മദ്യം വാങ്ങുന്നവരെ നിയന്ത്രിക്കുന്നതുപോലെ പൊലീസിനും എക്സൈസിനും നിഷ്പ്രയാസം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്നും അവർ പറയുന്നു.
അഞ്ച് ലക്ഷത്തിൽ താഴെ തുകക്കാണ് ആപ്പ് ടെണ്ടർ ചെയ്തതെന്നാണ് വിവരം. എന്നാൽ ആപ്പിന്റെ പ്രവർത്തനം ഏത് ഘട്ടത്തിലാണെന്ന് എക്സൈസ് വകുപ്പിന് കൃത്യവിവരമില്ല. ആപ്പ് എന്ന് പ്രവർത്തന സജ്ജമാകുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസിന് പോലും കൃത്യമായ വിവരവുമില്ലാത്ത അവസ്ഥയാണ്. അങ്ങനെ സർവ്വത്ര ആശക്കുഴപ്പമാണ് ഇപ്പോൾ ഇക്കാര്യത്തിൽ.
ഒഡബ്ല്യുഎഎസ്പി (ഓപ്പൺ വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രോജക്ട്) മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്. ഹാക്ക് ചെയ്യാൻ പറ്റുമോ, ഡാറ്റ സുരക്ഷിതമാണോ എന്നതടക്കമുള്ള 10 പ്രധാന നിർദ്ദേശങ്ങൾ പാലിക്കാൻ സ്റ്റാർട്ടപ് കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോഡ് ടെസ്റ്റിലും വിജയം കണ്ടില്ല. 7 ലക്ഷംപേരാണ് സാധാരണ ദിവസങ്ങളിൽ ബവ്കോ ഔട്ട്ലെറ്റുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷമെത്തും. ഈ തിരക്ക് അനുസരിച്ചുള്ള ക്രമീകരണം ഏർപ്പെടുത്താൻ കമ്പനിക്കായിട്ടില്ല. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. മദ്യശാല തുറക്കാൻ മന്ത്രി സഭ തീരുമാനിച്ചിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. എന്നിട്ടും ആപ്പ് ശരിയാകാത്തത് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നു.
ഐസിടി അക്കാദമി, സ്റ്റാർട്ടപ് മിഷൻ, ഐടി മിഷൻ, ബവ്കോ പ്രതിനിധികൾക്ക് പുറമേ ഐടി സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സാങ്കേതിക സമിതി. സ്റ്റാർട്ടപ് മിഷന്റെ ടെൻഡറിൽ 29 കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ 10 കമ്പനികൾക്കാണ് ആപ് വികസിപ്പിക്കുന്നതിൽ പ്രാഥമിക ധാരണയുണ്ടായിരുന്നത്. സാങ്കേതിക വൈദഗ്ധ്യത്തിന് 70 ശതമാനവും ചെലവിന് 30 ശതമാനവും മാർക്കാണ് നൽകിയത്. ആപ് വികസിപ്പിക്കാൻ തിരഞ്ഞെടുത്ത കൊച്ചിയിലെ കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഈ കമ്പനിയുടെ ഇടതു ബന്ധങ്ങൾ അതിനിടെ ചർച്ചയായി. ഇതിനൊപ്പമാണ് ആപ്പ് ലോഡ് ചെയ്യാൻ വൈകുന്ന സ്ഥിതിയും വരുന്നത്.
അവസാന റൗണ്ടിൽ ഒപ്പമുണ്ടായിരുന്ന കമ്പനിയേക്കാൾ 11 ലക്ഷത്തോളം കുറഞ്ഞ റേറ്റ് ആവശ്യപ്പെട്ടതും ലോഡ് ടെസ്റ്റിങിലെ അനുഭവവും ഗുണകരമായി എന്നായിരുന്നു ടെൻഡറിൽ സർക്കാരിന്റെ അവകാശ വാദം. ഐടി സെക്രട്ടറിയുടേയും സ്റ്റാർട്ടപ് മിഷൻ സിഇഒയുടേയും നിർദ്ദേശമനുസരിച്ചാണ് കമ്പനിയെ തിരഞ്ഞെടുത്തത്. എന്നാൽ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മദ്യശാലകൾ തുറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബവ്കോ.
ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. ആപ് സജ്ജമാകാത്തതിനാൽ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോൾ ബവ്കോ അധികൃതർക്കും ധാരണയില്ല. ഗൂഗിൾ പോളിസിയിൽ മദ്യ വിൽപ്പന പ്രോൽസാഹിപ്പിക്കുന്ന ആപ്പുകൾ ഉൾപ്പെടുത്തില്ല എന്ന വിവരം കൂടി പുറത്ത് വന്നതിനാൽ സർക്കാർ കൂടുതൽ കുരുക്കിലേക്ക് വീണിരിക്കുകയാണ്. ഓൺലൈൻ മദ്യവിൽപ്പനയക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്താനിരിക്കുന്ന ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്നാണ് സൂചന. ആപ്പിന്റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പിനി ആലോചിക്കുന്നുണ്ട്. പുറത്തിറക്കുന്ന തിയതിയും ഇപ്പോൾ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മദ്യ വിൽപ്പനയ്ക്കുള്ള ആപ്പെന്ന കാര്യം മറച്ചു വച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത് കയറ്റാനും ശ്രമം നടക്കുന്നതായി സൂചനയുണ്ട്. അതുകൊണ്ടാണ് ഇനി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്.
ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നതിൽ ആശങ്കയിലാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോഡ് ടെക്നോളജിസ്. ഇതേ പേരിൽ പ്ലേ സ്റ്റോറിൽ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താൽ ബുദ്ധിമുട്ടാകും. ഈ പേരിൽ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്തോയെന്ന് പരിശോധിക്കുന്നുണ്ട്. അതിനിടെ മദ്യശാലകൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് മദ്യം വിതരണം ചെയ്യാൻ വെയർഹൗസുകളോട് ബിവറേജസ് കോർപ്പറേഷൻ എം.ഡി. നിർദ്ദേശിച്ചു. ബാറുകൾ, ഔട്ട്ലെറ്റുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവയ്ക്ക് ആവശ്യമായ മദ്യം ഉടനെത്തിക്കണം. ലേബൽ ഒട്ടിക്കാനുള്ള കാലതാമസം ഒഴിവാക്കണം. എന്നാൽ ആപ്പ് തയ്യാറായാൽ മാത്രമേ മദ്യശാലകൾ തുറക്കുവെന്നതാണ് നിലപാടും. ബാറുകളിലൂടെ മദ്യ വിൽപ്പനയ്ക്ക് പാഴ്സൽ അനുമതിയുണ്ട്. ആപ്പ് വരാത്തതു കൊണ്ട് അവർക്കും വിൽപ്പനയ്ക്ക് കഴിയുന്നില്ല.
മദ്യം ആവശ്യപ്പെട്ട് ഓർഡർ ലഭിച്ചാലുടൻ ലേബൽ ഒട്ടിച്ച് സ്റ്റോക്ക് സജ്ജമാക്കണം. എക്സൈസിൽനിന്നുള്ള പെർമിറ്റ് ലഭിച്ചാലുടൻ മദ്യം നൽകണം. എക്സൈസ് അനുമതി കിട്ടിയശേഷമാണ് മുമ്പ് മദ്യക്കുപ്പികളിൽ ലേബൽ ഒട്ടിച്ചിരുന്നത്. ഇതിലെ കാലതാമസംമൂലം മദ്യവിതരണം വൈകരുതെന്നും വെയർഹൗസ് മാനേജർമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ കുടുംബശ്രീ പ്രവർത്തകരെ ലേബൽ ഒട്ടിക്കാൻ ചുമതലപ്പെടുത്തണം. ലോറികളിലുള്ള മദ്യം ഉടൻ ഗോഡൗണുകളിലേക്ക് മാറ്റാനും നിർദ്ദേശം നൽകി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്