ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടേയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി ലോക്കൽ പൊലീസ്; ലോക്കൽ പൊലീസീന്റെ അന്വേഷണം തൃപ്തികരമായതിനാൽ അവർ തന്നെ അന്വേഷിച്ചാൽ മതിയെന്ന് ക്രൈംബ്രാഞ്ച്; തിരുവല്ലയിൽ കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണവുമായി മുമ്പോട്ട് പോകാൻ താൽപ്പര്യമില്ലാതെ രണ്ട് ഏജൻസികളും; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും ക്രൈംബ്രാഞ്ച് മേധാവിയും ക്രിസ്ത്യാനിയായതിനാൽ പേരുദോഷം കേൾപ്പിക്കാതിരിക്കാൻ പെടാപാടുപെടുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ ശരീരത്തിൽ ഉള്ളതെന്നും അസ്വാഭാവികത ഇല്ലെന്നുമാണ് കണ്ടെത്തൽ. കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ തിരുവല്ല പാലിയേക്കര ബസേലിയൻ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനി ദിവ്യയുടേത് മുങ്ങി മരണമെന്ന പ്രാഥമിക റിപ്പോർട്ട് ആശ്വാസമായത് ലോക്കൽ പൊലീസിനായിരുന്നു. വീഴ്ചയിൽ ഉണ്ടായ മുറിവുകൾ അല്ലാതെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ ഫോറൻസിക് സർജന്മാരുടെ സേതൃത്ത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. എന്നാലും ചില ദുരൂഹതകൾ ചർച്ചയായി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണമാണ് നല്ലതെന്ന് ലോക്കൽ പൊലീസ് വിലയിരുത്തി. ക്രൈംബ്രാഞ്ചിനും ഇതിനോട് താൽപ്പര്യമില്ല. കൂടുത്തായിയിൽ ജോളിയെ തളച്ചാണ് കെജി സൈമൺ പത്തനംതിട്ട എസ് പിയായത്. പല വെല്ലുവിളി നിറഞ്ഞ കേസും പത്തനംതിട്ടയിൽ തെളിയിച്ചു. ഇതിനിടെയാണ് കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണമെത്തിയത്.
ഇതോടെ ഈ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന ചിന്ത ലോക്കൽ പൊലീസിനെത്തി. സിസ്റ്റർ അഭയയുടെ മരണം കൊലപാതകമായി മാറിയതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു ഇതിന് കാരണം. ക്രൈംബ്രാഞ്ചിന്റെ കൈയിലേക്ക് കേസെത്തിയപ്പോൾ അവർ പറയുന്നത് കേസ് ലോക്കൽ പൊലീസ് അന്വേഷിച്ചാൽ മതിയെന്നാണ്. തൃപ്തികരമാണ് ഈ അന്വേഷണമെന്നും പറയുന്നു. ഇതിന് കാരണവും ഈ കേസിൽ കൈ വയ്ക്കാനുള്ള ഭയം കാരണമാണ്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയാണ്. അദ്ദേഹം ക്രിസ്ത്യാനി. പത്തനംതിട്ട എസ് പിയും ഇതേ മതവിഭാഗത്തിൽ പെട്ടയാൾ. അതുകൊണ്ട് തന്നെ പേരുദോഷം ഉണ്ടാകാനിടയുള്ള കേസായി ഇതിനെ ഇവർ പരിഗണിക്കുന്നു. അതുകൊണ്ടാണ് ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ഈ കേസ് തൊടാനുള്ള ഭയത്തിന് കാരണം.
തിരുവല്ല അതിരൂപതക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസവിദ്യാർത്ഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ശുപാർശ ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ അറിയിച്ചു കഴിഞ്ഞു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐ ജി നടത്തിയ അന്വേഷണവും കണക്കാക്കി ഈ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശുപാർശയോടെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് അയച്ചു. വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് അന്വേഷിച്ചത്. പരാതികൾക്കിടയുണ്ടാവാത്തവിധം തുടർ നടപടികളും സ്വീകരിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
സംഭവസ്ഥലം സംഘം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. എറണാകുളം മധ്യമേഖലാ ക്രൈം ബ്രാഞ്ച് ഐജി നേരിട്ട് അന്വേഷണവും നടത്തിയിരുന്നു. ലോക്കൽ പൊലീസ് ഊർജിതമായ അന്വേഷണവും നടത്തിയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും നടത്തിയതിനാൽ ഈ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നതാണ് നല്ലതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് നടത്തുന്നതിനായി ശുപാർശ ചെയ്തു റിപ്പോർട്ട് അയക്കുകയായിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയില്ലെന്നും അതുകൊണ്ട് അവർ അന്വേഷിച്ചാൽ മതിയെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
കന്യാസ്ത്രീ വിദ്യാർത്ഥിനിയായിരുന്ന ദിവ്യ പി. ജോണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന െഎ.ജിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നേരത്തെ മടക്കിയിരുന്നു. അന്വേഷണം നടത്തി ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ സമർപ്പിച്ച റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി മടക്കിയത്. മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമയത്തിൽപോലും കൃത്രിമം സംശയിക്കുന്നെന്നും ജോമോൻ മൊഴി നൽകിയിരുന്നു. ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചെന്നും അദ്ദേഹം മൊഴിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിശദമായ അന്വേഷണം നടത്താതെയാണ് ദിവസങ്ങൾക്കുള്ളിൽ ഐ.ജി റിപ്പോർട്ട് സമർപ്പിച്ചത്. ലോക്കൽ പൊലീസ് അന്വേഷണം ശരിയാണെന്നും സമർത്ഥിച്ചു. ഇതാണ് തച്ചങ്കരി തിരിച്ചയച്ചത്. കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ടിലെ ചില കണ്ടെത്തലുകളിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഐജി ഗോപേഷ് അഗർവാളിന്റെ റിപ്പോർട്ട് മടക്കിയത്. തിരുവല്ല സിഐയുടെ അന്വേഷണം ശരിവെക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് ഐജി റിപ്പോർട്ട് നൽകിയത്. അഭയാ കേസിനെ പോലുള്ള പുലിവാലുകൾ ചർച്ചയാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഈ മുൻകരുതൽ. അതിനപ്പുറത്തേക്ക് ഈ കേസിൽ കൈ വയ്ക്കാൻ ക്രൈംബ്രാഞ്ചിനും താൽപ്പര്യമില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിർണ്ണായകം. അതിനിടെ മരണം ആത്മഹത്യയാണെങ്കിൽ അതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇതാണ് കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മരണത്തിൽ അവശേഷിക്കുന്ന ഏക ദുരൂഹത.
അതിനിടെ കേസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലടക്കം തിരുവല്ല പൊലീസിന്റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്. മഠത്തിൽനടന്ന 21കാരിയായ സന്യസ്ത വിദ്യാർത്ഥിനിയുടെ മരണം തേച്ചുമായ്ച്ചു കളയുന്നതായുള്ള ആരോപണം ശക്തമാണ്. അഭയ കേസിലടക്കം വർഷങ്ങൾനീണ്ട നിയമപോരാട്ടം നടത്തിയ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ നൽകിയ പരാതിയിലാണ് ഡിജിപിയുടെ നടപടി. പത്തനംതിട്ട ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി. ജോണിന്റെ മരണത്തിൽ പൊലീസും, കന്യാസ്ത്രീമഠം അധികൃതരും നൽകുന്ന വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നു അദ്ദേഹം ആരോപിക്കുന്നു. പൊലീസും മഠം അധികൃതരും ഒത്തുകളിക്കുകയാണെന്നും, മരണത്തിൽ ദുരൂഹതയില്ലെന്നു വരുത്തിത്തീർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും ആരോപണം ഉണ്ട്. ദിവ്യയെ കിണറ്റിൽനിന്ന് പുറത്തെടുക്കുമ്പോൾതന്നെ മരണപ്പെട്ടിരുന്നു എന്നാണ് പ്രധാന ആരോപണം.
മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റാതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതും, പൊലീസ് നായയും, വിരലടയാള വിദഗ്ദ്ധരും സംഭവദിവസം മഠത്തിൽ എത്തിയില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു. ആത്മഹത്യ എങ്കിൽ അതിനു കാരണം എന്ത് ? മറ്റെന്തെങ്കിലും ആണെങ്കിൽ അതിന്റെ പിന്നിലാര്? തുടങ്ങി അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യപ്പെടുന്ന പരാതിയാണ് ജോമോൻ നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍