2018ലെ മഹാപ്രളയത്തിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത് കുട ചൂടി ആശങ്കയുടെ മുഖവുമായി അണ്ടാവിൽ! 2020ൽ അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞപ്പോൾ രക്ഷിക്കാനെത്തിയത് അഗ്നിശമന സേനയുടെ റബ്ബർ ബോട്ടും; ഭയാശങ്കയൊന്നുമില്ലാതെ അയൽപക്കത്തുള്ളവരുമായി മാസ്ക് ധരിച്ച് കോവിഡുകാലത്തെ രക്ഷപ്പെടൽ; കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ മല്ലികാ സുകുമാരനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത് ഫയർഫോഴ്സ്; പൃഥ്വിരാജിന്റേും ഇന്ദ്രജിത്തിന്റേയും അമ്മയുടെ വീട്ടിൽ വീണ്ടും പ്രളയമെത്തിയപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇത്തവണയും വെള്ളപ്പൊക്കത്തിൽ നടി മല്ലികാ സുകുമാരൻ കുടുങ്ങി. ജോർദ്ദാനിൽ ആട് ജീവിതത്തിന്റെ ഷൂട്ടിങ് സെറ്റിൽ നിന്നെത്തിയ മകൻ പൃഥ്വി രാജ് ക്വാറന്റൈനിലാണ്. ഇതിനിെടയാണ് മല്ലികാ സുകുമാരന്റെ പ്രളയത്തിലെ ഒഴുപ്പിക്കൽ വീണ്ടും വാർത്തയാകുന്നത്. രണ്ട് കൊല്ലം മുമ്പ് അണ്ടാവിൽ കയറി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന മല്ലികയുടെ ഫോട്ടോ വൈറലായിരുന്നു. ഇത്തവണ അതുണ്ടായില്ല. പകരം രക്ഷാ പ്രവർത്തകരുടെ സഹായത്തോടെ രക്ഷ നേടി. തിരുവനന്തപുരത്തെ കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് നടി മല്ലികാ സുകുമാരൻ ബന്ധുവീട്ടിലേക്ക് മാറി. കുണ്ടമൺകടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റിൽനിന്ന് വെള്ളം കയറിയത്.
തുടർന്ന് അഗ്നിരക്ഷാസേനയുടെ റബ്ബർബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹർനഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് മല്ലികാ സുകുമാരൻ ഉൾപ്പടെയുള്ളവരെ മാറ്റിയിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാൻ കാരണമായതെന്ന് മല്ലികാസുകുമാരൻ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാർക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാൽ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകിയെങ്കിലും മൂന്നുവർഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു മാതൃഭൂമിയാണ് മല്ലികാ സുകുമാരന്റെ 2020ലെ രക്ഷപ്പെടൽ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
പൃഥ്വിരാജ് ഇന്നലെയാണ് ജോർദ്ദാനിൽ നിന്നെത്തിയത്. ആടു ജീവിതത്തിന്റെ ഷൂട്ടിംഗിന് പോയി കൊറോണ ലോക് ഡൗണിൽ കുടുങ്ങിയതാണ് പൃഥ്വി. കൊച്ചിയിൽ വിമാനം ഇറങ്ങി തന്റെ കാറിൽ നേരെ ക്വാറന്റൈൻകേന്ദ്രത്തിലേക്കാണ് പൃഥ്വി പോയത്. മകൻ എത്തിയ ദിവസം തന്നെയാണ് അമ്മയും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. കരമനയാറ്റിന്റെ തീരത്ത് താമസിക്കുന്നവരെല്ലാം ഇപ്പോൾ തിരുവനന്തപുരത്ത് ആശങ്കയിലാണ്. അരുവിക്കര ഡാമും മറ്റും തുറന്നു വിട്ടപ്പോൾ മില്ലക രണ്ടാമതും പ്രളയത്തിൽ കുടുങ്ങി. മല്ലികയുടെ മൂത്ത മകൻ ഇന്ദ്രജിത്താണ്. ഇന്ദ്രജിത്തും കൊച്ചിയിലാണ് കുടുംബത്തോടൊപ്പം താമസം.
2018ലെ മഹാപ്രളയത്തിലായിരുന്നു മല്ലികയുടെ ആദ്യ ഒഴിപ്പിക്കൽ. അന്ന് പ്രളയത്തിനിടെയിലെ രക്ഷപ്പെടലിലെ ഫോട്ടോയുമായി ചേർത്ത് ലംബോർഗനിയുമായി ബന്ധപ്പെട്ട ട്രോളുകൾ മല്ലികാ സുകുമാരനെ എല്ലാ വിധത്തിലും അപമാനിക്കുന്നതായിരുന്നു. എല്ലാം പരിധികളും വിട്ട പരിഹാസങ്ങൾ. പരിധി വിട്ടെന്ന് മനസ്സിലായതോടെ ട്രോളുകാർ പിന്മാറി. അപ്പോഴേക്കും അണ്ടാവിൽ പൃഥ്വി രാജിന്റെ അമ്മ രക്ഷപ്പെടുന്ന ഫോട്ടോ വൈറലായിരുന്നു. മല്ലികയെ തേടി നിരവധി ഫോൺ കോളുകളാണ് എത്തിയത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിൽ സജീവമായിരിക്കുമ്പോഴാണ് മല്ലികാ സുകുമാരനെ കളിയാക്കിയതെന്ന പൊതു വികാരവും സജീവമായി. എന്നാൽ അന്ന് സംഭവിച്ചത് അത്ര വലിയ സംഭവമല്ലായിരുന്നെന്നും ഫോട്ടോയിൽ കാണുന്നത്ര ഭീകര അന്തരീക്ഷമൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും മല്ലിക പറയുന്നു.
2018ലെ രക്ഷപ്പെടൽ മല്ലിക വിവരിച്ചത് ഇങ്ങനെ
2018ൽ വീട്ടിലെ പോണ്ടിൽ നിന്നാണ് കുണ്ടമൺ കടവിലെ മല്ലികയുടെ വീട്ടിൽ വെള്ളം കയറിയതെന്നായിരുന്നു വാർത്ത. വീടിന് മുമ്പിൽ നിർത്തിയിരുന്ന കാറിൽ കയറാനാണ് അണ്ടാവിന്റെ സഹായം തേടിയതെ്. എന്ന് സംഭവിച്ചത് മല്ലികാ സുകുമാരൻ തന്നെ പറഞ്ഞിരുന്നു. 'എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതൽ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാൻ വയ്യ. ഞങ്ങടെ വീട്ടിൽ വെള്ളം കയറിയത് പ്രളയ വെള്ളമല്ല. ഞങ്ങളുടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാർ പോർട്ടിക്കോയിൽ വരെ വന്നു. റോഡിൽ നിന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങൾക്ക് വീടിനകത്തൊരു വാട്ടർ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോൾ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കിൽ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിങ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡിൽ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാൻ തുടങ്ങി. ചെളികലർന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോൾ അതൊക്കെ മാറി'.
'ഞാൻ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാൽ, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാൻ വയ്യ. അപ്പോൾ നേരെ മുമ്പിലെ വീട്ടിൽ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താൻ വേണ്ടി ഇതിൽ കയറിയിരുന്നപ്പോൾ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവൻ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാൽ ഇരിക്കപ്പൊറുതിയില്ല. എന്നാൽ അതിനപ്പുറത്തൊക്കെ മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോൾ വീട്ടിൽ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു.'
'ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാൻ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോൺ കോൾസും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാൻ കൈ വയ്യ'. അന്വേഷിച്ചവരോടൊക്കെ സ്നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. ദൂരെ ഇരിക്കുന്നവർ പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്.'മല്ലികാ സുകുമാരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. റോഡ് മോശമായതിനാൽ പൃഥ്വിരാജിന്റെ ലംബോർഗിനി കാർ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ലെന്ന മല്ലിക സുകുമാരന്റെ മുൻ പ്രസ്താവന വരെ എടുത്ത് പ്രയോഗിച്ചായിരുന്നു പലരും മല്ലികയെ ട്രോളിയത്.
ലംബോർഗിനിയിലും ട്രോളർമാരോട് പരിഭവിച്ചില്ല
മകൻ പൃഥ്വിരാജ് ലംബോർഗിനി സ്വന്മാക്കിയെങ്കിലും അത് വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ മല്ലിക സുകുമാരനു നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു അന്നും ഉണ്ടായത്. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ഇതിൽ മല്ലിക സുകുമാരനെ വിമർശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നിരുന്നു. വിഷയത്തിൽ അന്നൊന്നും പ്രതികരിച്ചില്ലെങ്കിലും പിന്നീട് ഒരു ചാനൽ പരിപാടിക്കിടെ മല്ലിക വിഷയത്തിൽ പ്രതികരിച്ചിരിച്ചിരുന്നു.
ലംബോർഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകൻ വാങ്ങിയ കാറാണ്. മകൻ കാർ വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കൾക്കും ഉള്ളതാണ്. ലംബോർഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യൽമീഡിയ വൻ ചർച്ചാവിഷയമാക്കി. അതുകൊണ്ട് ഞാൻ വലിയ താരവുമായി. - ഇതായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. ട്രോളുകൾ വരുന്നകാര്യം ആദ്യം അറിയിച്ചതും പൃഥ്വിയാണെന്നും മല്ലിക പറഞ്ഞിരുന്നു.. ട്രോൾ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാൻ ലംബോർഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. 'ഓ പൊങ്ങച്ചമാണെങ്കിൽ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ' എന്ന് ഞാനും മറുപടി നൽകി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാൻ കരുതിയില്ല.
എന്തെങ്കിലും സീരിയലും കണ്ട് സീരിയലിൽ അഭിനയിച്ചും ഇടയ്ക്ക് ദോഹയിൽ പോയും സമയം കഴിച്ചുപോവുകയായിരുന്നു ഞാൻ. ഇതോടെ എന്നെ പെട്ടെന്ന് എല്ലാവരും ചേർന്ന് സൂപ്പർതാരമാക്കി. 'അടുത്ത കാലത്ത് പൃഥ്വിരാജ് ലംബോർഗിനി വാങ്ങി. ചേച്ചി ആ വണ്ടി ഇവിടെ വന്നോ, ചേച്ചി കണ്ടോ, അതിൽ കേറി യാത്ര ചെയ്തോ' എന്നാണ് അഭിമുഖം ചെയ്തയാൾ എന്നോട് ചോദിച്ചത്. ഞാൻ വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്നമായതിനാൽ തിരുവനന്തപുരത്തുകൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്. എന്നാണ് ഞാൻ പറഞ്ഞത്. ഇതോടെയാണ് ട്രോൾ തുടങ്ങിയത്. ശരിക്കും എനിക്ക് ട്രോളർമാരോട് സ്നേഹമുണ്ട്. ഞാൻ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ അവർ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആൾക്കാരുടെ നേർക്കല്ല. എന്നെ ട്രോളിയതിൽ പ്രശ്നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേൾക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.
ട്രോൾ കണ്ട് നിരവധിപ്പേർ മെസേജ് ചെയ്തു. സിനിമാക്കാർക്ക് ഫാൻസ് ഉണ്ട്, രാഷ്ട്രീയക്കാർക്ക് അവരുടേതായ കുറേ അണികൾ കാണും. പക്ഷേ ഇതൊന്നും ഇല്ലാതെ, ഷഷ്ടിപൂർത്തി കഴിഞ്ഞ ഒരമ്മ ജനത്തിനെ കൊണ്ട് ട്രോളുകാർക്കെതിരെ പ്രതികരിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്. - മല്ലിക സുകുമാരൻ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഫോട്ടോ കടപ്പാട്-മാതൃഭൂമി
Stories you may Like
- കൗണ്ടി ക്രിക്കറ്റിൽ മിന്നും ഫോം പിന്നാലെ വില്ലനായി പരിക്ക്; പൃഥ്വി ഷായ്ക്ക് തിരിച്ചടി
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച് ഹിറ്റ് വിക്കറ്റായി പൃഥ്വി ഷാ
- ഡബിൾ സെഞ്ചുറിക്ക് പിന്നാലെ അതിവേഗ സെഞ്ചുറിയുമായി പൃഥ്വി ഷാ
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്