കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞു: 'നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെടിവെച്ച് കൊന്നേനെ'; പ്രകോപിപ്പിച്ചത് ഇന്ത്യൻ സൈനികരെ മോശമായി ചിത്രീകരിച്ച എഫ്ബി പോസ്റ്റ്; രാജ്യദ്രോഹകുറ്റത്തിന് തന്നെ കുടുക്കിയത് ഫോട്ടോഷോപ്പ് മറിമായം കാട്ടിയ വ്യാജപോസ്റ്റിൽ; തെളിവില്ലെങ്കിലും ഷാഹു അമ്പലത്ത് നിരപരാധിയെന്ന് വിധി എഴുതാതെ പൊലീസ്; സിപിഎം സൈബർ പോരാളി ഊരാക്കുടുക്കിൽ പെട്ടത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമപോരാട്ടം തുടരുകയാണെങ്കിലും ഷാഹു അമ്പലത്ത് തളരുന്നില്ല. ഷാഹു അമ്പലത്തിനെ അറിയില്ലേ? അറിയപ്പെടുന്ന സിപിഎം സൈബർപോരാളിയും ആക്റ്റിവിസ്റ്റും. ഫേസ്ബുക്കിൽ പ്രചരിച്ച ഒരു വ്യാജ സ്ക്രീൻ ഷോട്ടിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജനങ്ങൾക്ക് മുൻപിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടിവന്നു ഷാഹുവിന്. താൻ ചെയ്യാത്ത കാര്യത്തിന് പാക് ഭീകരനെന്നു മുദ്രകുത്തിയതിനെ തുടർന്നു ഏൽക്കേണ്ടി വന്ന മാനസിക ആഘാതത്തിൽ നിന്നും ഷാഹു ഇപ്പോഴും മോചിതനായിട്ടില്ല. ഇത് ഷാഹുവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്തു. വ്യാജ സ്ക്രീൻ ഷോട്സ് ആണെന്ന് മനസിലാക്കിയിട്ടും തന്നെ കുറ്റവാളിയാക്കിയ പൊലീസിനെതിരെ ലോകായുക്തയിൽ കേസ് നൽകി മുന്നോട്ടു പോവുകയാണ് ഷാനു. ഇന്ത്യൻ പട്ടാളക്കാരെ മോശമായി ചിത്രീകരിക്കുന്ന ഷാനുവിന്റെ പേരിൽ പ്രചരിച്ച ഫെയ്സ് ബുക്ക് പോസ്റ്റാണ് സിപിഎമ്മിന്റെ ഈ സൈബർ പോരാളിയെ കുടുക്കിയത്. 2016 സെപ്റ്റംബർ 30ന് രാത്രി 12.30നാണ് ഷാഹുവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് തന്നെ ഷാനുവിനെ ജാമ്യത്തിൽ വിടുകയും ചെയ്തു.
പാക്കിസ്ഥാന് എതിരെ ആക്രമണം അഴിച്ചു വിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളെ.. നീയൊക്കെ തീർന്നെടാ...തീർന്നു...ഇന്ത്യയിൽ ജനിച്ചു എന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ..അതിൽ ഞാൻ ദുഃഖിക്കുന്നു...എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗം ലഭിക്കട്ടെ...ഈ പോസ്റ്റാണ് ഷാനുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇതേ ദിവസം ഇതേ സമയത്ത് ഷാനു ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ഓരോ 37 സെക്കന്റിലും ഒരു പുരുഷൻ ആക്രമിക്കപ്പെടുന്നു സ്ത്രീയാൽ.. പൊതു സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പുരുഷനാൽ ആക്രമിക്കപ്പെട്ടാൽ പൊതുബോധം അവനെതിരെ വാളോങ്ങിയിരിക്കും...എന്നുള്ള ഫെയ്സ് ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന്റെ സ്ഥാനത്താണ് മുകളിൽ പറഞ്ഞ പോസ്റ്റ് വന്നത് എന്നാണ് ഷാനു പറയുന്നത്.
എന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്സ് എടുത്ത് ഫോട്ടോ ഷോപ്പ് വഴി വ്യാജ പോസ്റ്റ് ആക്കി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ടു പോസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബർ 2016 സെപ്റ്റംബർ 29 ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പാക് അതിർത്തിയിൽ നടന്ന സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ എന്റെ പേരിൽ പ്രചരിച്ച വ്യാജ പോസ്റ്റിൽ പറഞ്ഞ സമയം സെപ്റ്റംബർ 29 നു രാവിലെ 10.17 എന്നും. ഇതിൽ നിന്ന് തന്നെ സത്യാവസ്ഥ വ്യക്തമാണ്. വ്യാജ പോസ്റ്റാണ് ഇതെന്ന് എന്ന് എന്നെ അറസ്റ്റ് ചെയ്ത വിഴിഞ്ഞം പൊലീസിന് അറിയാമായിരുന്നു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷനിൽ നടത്തിയ പോരാട്ടത്തെ തുടർന്നു പൊലീസ് തന്നെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കേസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന്. ഫെയ്സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ല. അതിനാൽ കേസ് അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ഇത് എന്റെ പേരിൽ ചമച്ച വ്യാജ പോസ്റ്റാണ് എന്ന് മനസിലാക്കിയിട്ടും എന്നെ നിരപരാധി എന്ന് പറയാൻ പൊലീസ് തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് ലോകായുക്തയിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു കേസ് നൽകിയത്. അത് ഇപ്പോഴും തുടരുന്നു-ഷാനു അമ്പലത്ത് മറുനാടനോട് പറഞ്ഞു.
ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്നത് ആരും അത് വിശ്വസിച്ചില്ല. കപീഷ് വാനരൻ എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് ഇത് പുറത്തേക്ക് വന്നതും പ്രചരിക്കുകയും ചെയ്തത്. പൊലീസ് എന്നെ പാക് ഭീകരനായിട്ടു തന്നെയാണ് കണ്ടത്. എന്നെ ഐജി ഓഫീസിൽ കൊണ്ടുപോയി. സൈബർ സെൽ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ ഒരു പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞത് നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെച്ച് വെടിവെച്ച് കൊന്നേനെ എന്നാണ് പറഞ്ഞത്. നിരപരാധിയായ ഒരു കേസിലാണ് എനിക്ക് ഇതെല്ലാം സഹിക്കേണ്ടി വന്നത്. അതിനാലാണ് നീതി തേടി പോരാട്ടം തുടരുന്നത്. മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയപ്പോൾ പൊലീസ് ഈ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഫെയ്സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ലെന്നും കമ്മിഷനിൽ പറഞ്ഞു.
അതായത് ഈ കേസ് ക്ലോസ് ചെയ്യാൻ പോവുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ ഈ പോസ്റ്റിങ് നടത്തിയത് ഞാനല്ല എന്ന് പറയാൻ തയ്യാറാകുന്നില്ല. എന്റെ പോസ്റ്റിങ് ആണെങ്കിൽ മാത്രമല്ലേ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുള്ളു. അത് എന്റെ പോസ്റ്റ് അല്ല. അപ്പോൾ ഞാൻ നിരപരാധിയാണ്. ഇത് സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഒരു ഒളി അജണ്ട കൂടി പൊലീസിനുണ്ട്. ഷാഹു അത്രത്തോളം കഴിവുള്ള വ്യക്തിയാണ്. ഞാൻ നിരപരാധിയല്ല. പക്ഷെ പൊലീസിനെയും കബളിപ്പിക്കുന്ന വലിയ കഴിവുള്ള വ്യക്തിയാണ് എന്ന ചിത്രീകരണം പൊലീസിന്റെ മറുപടിയിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് ലോകായുകതയിലെ കേസുമായി മുന്നോട്ടു പോകുന്നത്. ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസിന് മനസിലായി. അപ്പോൾ ആരാണ് വ്യാജ പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസ് കണ്ടുപിടിക്കെണ്ടേ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടെ പേരിൽ ആർക്കൊക്കെ എതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസ് എടുത്തുവെന്ന് അബ്ദുറബ് നിയമസഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത പേരുകളിൽ ഒന്ന് എന്റെ പേരാണ്. ഇതോടെയാണ് ഞാൻ രാജ്യദ്രോഹകേസിലെ പ്രതിയാണ് എന്ന് എനിക്ക് തന്നെ ബോധ്യം വരുന്നത്. എന്തായാലും ലോകായുക്ത കേസിൽ എന്ത് നടപടി വരും എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്.
കേസും ഓർമ്മകളും മാഞ്ഞു പോകാത്തതിനാൽ ഈ സംഭവുമായി ബന്ധപ്പെട്ടു ഷാഹു അമ്പലത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:
എന്റെ പ്രിയപ്പെട്ട മാപ്പിള സഖാക്കൾക്ക് വേണ്ടിഒരു തുറന്ന കത്ത്.
നിങ്ങളുടെ സ്വന്തം സഹോദരൻ ഷാഹു അമ്പലത്ത് ആണ് ഇത് എഴുതുന്നത്. തികച്ചും മുൻധാരണകളോ വിഷലിപ്തമായ മനസ്സ് കൊണ്ടോ ചിന്തിച്ചു എഴുതുന്നതല്ല. തികച്ചും സത്യ സന്ധമായ എന്റെ അനുഭവമാണ് നിങ്ങളോട് പങ്ക് വെക്കുന്നത്. നിങ്ങൾക്ക് അറിയാമല്ലോ എന്റെ പേരിലുള്ള കേസ്. ആ കേസ് എന്റെ പേരിൽ ഈ കാലയളവിൽ ആണ് വന്നതെങ്കിൽ നല്ലവരായ സഖാക്കൾ അല്ലാത്ത മറ്റുള്ള ആളുകൾ ഉണ്ടല്ലോ. അവർ എന്ത് പറയും.
ഇവന് ഇത് ആവശ്യമാണ്. എന്നും സിപിഐഎം നേ തെറി പറഞ്ഞോണ്ട് ഇരിക്കുന്ന ഇവന് ഒരു പണികൊടുക്കാൻ കുറേ നാളായി ആലോചിക്കുന്നു. അവൻ നിരപരാധി ആണ് ഈ വിഷയത്തിൽ എങ്കിലും ഈ കേസ് ഇവന് കിട്ടിയത് നന്നായി. സർക്കാറിനോടൊപ്പം. എന്ന് നിങ്ങൾ പറയും.. സ്വാഭാവികം. കാരണം ഞാൻ ഒരു സിപിഐഎം വിമർശകനാണല്ലോ. അപ്പൊ എന്റെ ഭാഗത്തുള്ള ന്യായം നിങ്ങൾ നീതിയുകതമായി നോക്കില്ല.
എന്നാൽ.... ശെരിക്കും മനസ്സിലാക്കിക്കോ. എന്റെ പേരിൽ കേസ് വരുന്ന കാലഘട്ടത്തിൽ എന്നെ അറിയപ്പെടുന്ന പേര് സഖാവ് എന്നാണ്. ഇന്നത്തെ കാലത്ത് ആണെങ്കിൽ ഞാൻ മാപ്പിള സഖാവ്. എന്റെ വാളിൽ ആർഎസ്എസ് വിരുദ്ധ പോസ്റ്റുകളെ കാണൂ. ആർഎസ്എസ്ന് വേണ്ടി സർവ്വതും ഉണ്ടാക്കി കൊടുത്ത കോൺഗ്രസ്സ് വിരുദ്ധ പോസ്റ്റുകളെ കാണൂ. സിപിഐഎം അധികാരത്തിൽ വരാനുള്ള ഉണർത്ത് പോസ്റ്റുകളെ കാണൂ. എന്റെ ആരോപണ വിധേയമായ ഐഡി യിൽ. പിന്നെ കുറച്ചു ഫെമിനിസ്റ്റ് വിരുദ്ധ പൈങ്കിളി പോസ്റ്റുകളും അപ്പൊ ആ കാലത്ത് ഞാൻ സ്വാഭാവികമായും അകാരണമായി കേസ് എടുക്കപ്പെടാനോ പീഡിപ്പിക്കപ്പെടാനോ പാടില്ലാത്തതാണ് കാരണം ആർഎസ്എസ് ന്റെ മുന്നിൽ ഞാനൊരു സഖാവും സിപിഐഎം ന്റെ മുന്നിൽ സിപിഐഎം അനുഭാവിയും.
എന്നിട്ടും ഞാൻ കുടുങ്ങി. എന്താണ് കാരണം? രാജ്യദ്രോഹി സഖാവ് ഷാഹു എന്നാണ് ആർഎസ്എസ് വിളിച്ചിരുന്നത്. ആർഎസ്എസ്നെതിരെ യുള്ള എന്റെ പോസ്റ്റുകൾ ഇന്നത്തേക്കാൾ ഭീകരമായിരുന്നു. എനിക്ക് വേണ്ടി ഓൺലൈനിൽ സഖാക്കൾ ഉൾപ്പെടെ പോരാടി. എന്നിട്ടും ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് എടുത്തു. എന്റെ ഇമെയിൽ. എഫ്ബി . മൊബൈൽ എല്ലാം പൊലീസ് സിസി ചെയ്തു.
എന്താണ് കാരണം? കാരണം നിസ്സാരം. ആഭ്യന്തരം അന്നും ഇന്നും ഭരിക്കുന്നത് ഇന്ത്യയിലുടനീളം എന്ന പോലേ കേരളത്തിൽ പോലും ആർഎസ്എസ് ആണ്. പിണറായിയെക്കൊണ്ട് ഒന്നും മുസ്ലിം വിഷയം വരുമ്പോൾ ഒന്നും ചെയ്യാൻ ആവില്ല. എന്നാൽ എല്ലാം നടക്കും. നിങ്ങളെപ്പോലുള്ള അണികൾ ചോദ്യം ചെയ്യാൻ തയ്യാറായാൽ. ആ പാർട്ടിയിൽ നിന്ന് രാജിവച്ചു വെളിയിൽ ഇറങ്ങാൻ തയ്യാറായാൽ. പക്ഷെ നിങ്ങൾക്ക് അടിമകളായി നിൽക്കാനാണ് താല്പര്യം. നാട്ടിലെ നിസ്സാര കേസുകളിൽ പാർട്ടിയുടെ സഹായം കിട്ടുമെന്ന് വിചാരിച്ചുള്ള ഈ അടിമത്തം. മാപ്പിള സഖാക്കളോട് ഞാൻ ഒന്ന് പറയട്ടെ. ആത്യന്തികമായി നിങ്ങളുടെ സ്വത്വം ഇസ്ലാം ആണ്. നിങ്ങൾ മുസ്ലിംകളാണ്. ഇപ്പോൾ് ആർഎസ്എസിന് ഞാനെന്ന ഒരു ഇരയെ കിട്ടിയിരിക്കുന്നു ഇരയായ എന്റെ മാംസവും രക്തവുമെല്ലാം ആസ്വദിച്ചു തിന്നുകയാണ് ആ ചെന്നായ എന്നെ കിട്ടിയതുകൊണ്ട് ഞങ്ങളെല്ലാം രക്ഷപെട്ടുവെന്ന് നാളെ ഇരകളാകാനുള്ള മുസ്ലിം സഖാക്കൾ കരുതി സമാധാനിക്കുന്നുണ്ടോയെന്നറിയില്ല.
സർക്കാർ ഈ ഇരയെ പിടിച്ച രീതി ശരിയല്ലെങ്കിലും അവന്റെ കയ്യിലിരിപ്പുകൊണ്ടാണ് അവനെ പിടിക്കപ്പെട്ടതെന്ന് ഇവിടെ ഹിന്ദുക്കളും മറ്റു ലിബറുകളും വാദിക്കുന്നുണ്ടോയെന്നും എനിക്കറിയില്ല. ആർഎസ്എസ് ആവുന്ന ചെന്നായയുടെ ദ്രംഷ്ടങ്ങൾക്കിടയില് രക്തം വാർന്നൊഴുകുന്ന എന്റെ ഹൃദയമിടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജീവന് പോയിക്കഴിഞ്ഞിട്ടില്ലാത്ത ഞാൻ ഇത് വിളിച്ചു പറയുന്നു. ഇരകളാവാൻ പോകുന്ന നിങ്ങളും നമ്മളും ഒരുമിച്ചു നില്ക്കുക ഇന്ന് ഞാനാണ് ഇരയെങ്കിൽ നാളെ നീയാണ്. നീ മുസ്ലിമാണ് ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാണ്.
Stories you may Like
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- സിംനയുടെ ജീവനെടുത്തതും പഴയ കൂട്ടുകാരൻ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്