ശനിയാഴ്ച ഓഫീസിൽ പോയപ്പോൾ അറ്റൻഡൻസ് ബ്ലോക്ക് ആണ്; എംപ്ലോയ് നമ്പർ വാലീഡ് ആകുന്നില്ല; എച്ച് ആറും ടെക്നിക്കൽ ടീമും അനങ്ങുന്നില്ല; റിപ്പോർട്ടിങ് മാനേജരെ വിളിച്ചപ്പോൾ ടാർജറ്റ് അച്ചീവ് ചെയ്യാത്തതാണ് പ്രശ്നം എന്നാണ് പറഞ്ഞത്; കൊറോണ കാലത്ത് ഇൻഷൂറൻസ് മേഖലയിലെ പീഡനം മറുനാടനോട് വെളിപ്പെടുത്തി ജീവനക്കാരൻ; സമരം വേണ്ടിവരുമെന്ന് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി എഐടിയുസി യൂണിയൻ; ലോക്ക് ഡൗൺ കാലത്ത് ഇൻഷൂറൻസ് കമ്പനികളിലെ കാര്യങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊറോണ കാലത്ത് തൊഴിൽ നഷ്ടത്തിന്റെ ഭീകര കണക്കുകളാണ് ലോകമെങ്ങും നിന്നും പുറത്തു വരുന്നത്. കൊച്ചു കേരളത്തിന്റെ അവസ്ഥയും ഇത് തന്നെയാണ്. ഇന്ത്യയിലെ അസംഘടിത മേഖലയിലുള്ള 40 കോടി തൊഴിലാളികളെ കൊറോണ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുമെന്നാണ് ഐഎൽഒ നൽകുന്ന മുന്നറിയിപ്പ്. ലോക്ക്ഡൗണാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതേ ലോക്ക് ഡൗൺ തന്നെയാണ് സ്വകാര്യ ഇൻഷൂറൻസ് മേഖലയിലും പ്രതിസന്ധി തീർത്തിരിക്കുന്നത്. കൊറോണക്കാലം സ്വകാര്യ ഇൻഷൂറൻസ് കമ്പനി ജീവനക്കാർക്കും പീഡനകാലമാകുകയാണ്.
മൂവായിരത്തോളം തൊഴിലാളികൾ ഉള്ള മേഖലയാണിത്. പലർക്കും ബിസിനസ് ടാർജറ്റ് തികയക്കാത്തതിന്റെ പേരിൽ ജോലി നഷ്ടമായിക്കഴിഞ്ഞു. മറ്റുള്ള പലരും ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും നടുവിൽ ഭീതിയോടെയാണ് ജോലിയിൽ തുടരുന്നത്. ബിസിനസ് ലക്ഷ്യം കൈവരിക്കാത്തതിന്റെ പേരിൽ ഒരുപാട് പേരുടെ ശമ്പളം വിവിധ കമ്പനികൾ തടഞ്ഞുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അറ്റൻഡൻസ് ബ്ലോക്ക് ചെയ്യുക, ടാർജറ്റിന്റെ പേരിലുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ പ്രശ്നങ്ങളും ജീവനക്കാർക്ക് നേരിടേണ്ടി വരുന്നുണ്ട്. കൊറോണ കാലമായതിനാൽ ആർക്കും ഇടപാടുകാരെ കാണാനോ പോളിസി ചേർത്താനോ കഴിയുന്നില്ല. ഇനി എങ്ങിനെയെങ്കിലും ഇടപാടുകാരെ കണ്ടാൽ തന്നെ പോളിസിയെടുക്കാൻ മിക്കവരും തയ്യാറാകുന്നുമില്ല. ഇങ്ങനെ പ്രശ്നങ്ങളുടെ നടുവിൽ നടുവിൽ തുടരുമ്പോഴാണ് ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥ ജീവനക്കാർക്ക് നേരിടേണ്ടി വരുന്നത്. സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങി വലയുമ്പോഴാണ് ജീവനക്കാർക്ക് ജോലി നഷ്ടവും ഇതുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദവും നേരിടേണ്ടി വരുന്നത്.
വളരെ പരിതാപകരമായ അവസ്ഥയാണ് സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ നിലനിൽക്കുന്നത് എന്നാണ് ജീവനക്കാർ മറുനാടനോട് പറഞ്ഞത്. കൊറോണ കാലമല്ലാത്ത അവസ്ഥയിൽ പോലും ഇൻഷൂറൻസ് കമ്പനികളിൽ ടാർജറ്റ് അച്ചീവ് ചെയ്യാൻ പ്രയാസമാണ്. ഈ ജോലിയിൽ മുന്നോട്ടു പോകവേ തന്നെയാണ് കൊറോണ വരുന്നത്. ആർക്കും പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ഇനി പുറത്തിറങ്ങിയാൽ തന്നെ ഒരാളും പോളിസി എടുക്കാൻ തയ്യാറാകുന്നില്ല. കൊറോണ സമസ്ത മേഖലയെയും ബാധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ആരും പോളിസി ചിന്തിക്കുന്നുപോലുമില്ല. പക്ഷെ കമ്പനികൾക്ക് ഇതൊന്നും അറിയേണ്ട. ടാർജറ്റ് പൂർത്തീകരിക്കാനാണ് ഇവർ അവശ്യപ്പെടുന്നത്. അല്ലെങ്കിൽ പിരിച്ചു വിടും എന്ന ഭീഷണിയാണ് വന്നത്. ജീവനക്കാർ പറയുന്നു. സെയിൽസ് ആപ്ലിക്കേഷനിൽ ലീഡുകൾ അപ്ലോഡിഡ് ചെയ്തില്ലെങ്കിൽ അറ്റൻഡൻസ് അടക്കം ബ്ലോക്ക് ചെയ്യുകയും ശമ്പളം വെട്ടിക്കുറയ്ക്കൽ, പിടിച്ചു വയ്ക്കൽ എന്നീ നടപടികൾ നേരിടേണ്ടി വരുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
മാർച്ച് പതിനഞ്ചു മുതൽ ഇൻഷൂറൻസ് കമ്പനികൾ അടച്ചിട്ടിരിക്കുകയാണ്. ബാങ്കിങ് ഇൻഷൂറൻസ് സെക്ടറിൽ ഉൾപ്പെടെ ഒരു ജീവനക്കാരനേയും പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ മാർഗനിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ ലംഘനമാണ് ഈ സെക്ടറിൽ നടക്കുന്നത്. ഈ മാസം 25 നുള്ളിൽ ടാർജറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ ശമ്പളം ഹോൾഡ് ചെയ്യും എന്നാണ് ഇൻഷൂറൻസ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ജീവനക്കാർ ഭീതിയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഓഫീസിൽ പോയപ്പോൾ അറ്റൻഡൻസ് പഞ്ച് ചെയ്യാൻ കഴിഞ്ഞില്ല. അത് ബ്ലോക്ക് ആയിരുന്നു. എംപ്ലോയ് നമ്പർ വാലീഡ് അല്ലാ എന്നാണ് പറഞ്ഞത്. എച്ച് ആർ ആണെങ്കിൽ അനങ്ങുന്നില്ല. ടെക്നിക്കൽ ടീമും കള്ളക്കളി തുടർന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അറ്റൻഡൻസ് ബ്ലോക്ക് ചെയ്തതയുള്ള കാര്യം എച്ച്ആർ അറിയിക്കുന്നത്-ഒരു ജീവനക്കാരൻ മറുനാടനോട് പറഞ്ഞു.
എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ നിങ്ങൾ സോണൽ എച്ച്ആറിൽ ബന്ധപ്പെടാനാണ് മറുപടി തന്നത്. അവർ ആണെങ്കിൽ ഫോൺ എടുക്കുന്നില്ല. റിപ്പോർട്ടിങ് മാനേജരെ വിളിച്ചപ്പോൾ അറ്റൻഡൻസ് ബ്ലോക്ക് ചെയ്തതയുള്ള കാര്യം പറഞ്ഞു. അത് എച്ച്ആർ ആണ്. ആറുമാസമായി ടാർജറ്റ് അച്ചീവ് ചെയ്യുന്നില്ല എന്ന് പറഞ്ഞു. നിങ്ങൾ ഒരു ജീവനക്കാരനെ മാത്രമാണ് തന്നത്. ഇയാളെ മാത്രം വെച്ച് എങ്ങനെ ജോലി ചെയ്യും എന്ന് ചോദിച്ചു. അവർ പറഞ്ഞു അതൊന്നും അറിയേണ്ട എന്നാണ് എച്ച്ആർ പറഞ്ഞത്-ഇതാണ് ഇൻഷൂറൻസ് കമ്പനിയിൽ നടക്കുന്നത്-ജീവനക്കാരൻ പറയുന്നു. പലർക്കും ഈ കോറോണ കാലത്ത് ജോലി നഷ്ടം വന്നിട്ടുണ്ട്. മാനസിക പീഡനങ്ങൾ തുടരുകയും ചെയ്യുന്നു.
പല ജീവനക്കാർക്കും ജോലി നഷ്ടം വന്നതോടെ സ്വകാര്യ ഇൻഷൂറൻസ് കമ്പനി ജീവനക്കാരുടെ സംഘടനയായ ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ആൻഡ് ഇൻഷൂറൻസ് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) രംഗത്ത് വന്നിട്ടുണ്ട്. കൊറോണ കാലത്ത് ജീവനക്കാരെ പീഡിപ്പിക്കുന്ന രീതി മാനേജ്മെന്റുകൾ അവസാനിപ്പിക്കണമെന്നാണ് യൂണിയൻ പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടത്. കമ്പനികൾ നിലപാട് മാറ്റിയില്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എൻജിബിഐഇയു സംസ്ഥാന പ്രസിഡന്റ് അഡ്വ.ജയശങ്കറും സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.വിനോദുമാണ് നിലവിൽ സംഘടനയെ നയിക്കുന്നത്. നിലവിലെ പ്രശ്നങ്ങളുടെ പേരിൽ സമരങ്ങളിലേക്ക് പോകേണ്ടി വരുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍