ജനിച്ചു വളർന്നത് അറിയപ്പെട്ട ജന്മി തറവാട്ടിലെങ്കിലും ജീവിതം തള്ളി നീക്കുന്നത് പൊളിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിൽ; ലോക്ഡൗൺ കാലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കാരുണ്യത്തിൽ ചോർച്ചയുള്ള മേൽക്കൂര പുതുക്കിപ്പണിതെങ്കിലും ദുരിതം മാറുന്നില്ല; ദേശീയ പാതയോരത്ത് കോടികൾ വിലമതിക്കുന്ന സ്ഥലമുണ്ടെങ്കിലും വിൽക്കാനോ പണയം വെക്കാനും പോലും സാധിക്കാതെ നരകയാതന അനുഭവിച്ചു ഒരു കുടുംബം
ജാസിം മൊയ്തീൻ
കോഴിക്കോട്: കോഴിക്കോട് ദേശീയ പാതയോരത്ത് കോടികൾ വിലമതിക്കുന്ന ഭൂമിയുണ്ടായിട്ടും ഒറ്റമുറി വീട്ടിൽ നരകയാതന അനുഭവിച്ച് ജീവിക്കുകയാണ് വെള്ളിമാട്കുന്ന് തച്ചംപള്ളിത്താഴം സോമക്കുറുപ്പും കുടുംബവും. കോഴിക്കോട്ടെ അറിയപ്പെട്ട ജന്മിത്തറവാട്ടിലാണ് സോമക്കുറുപ്പ് ജനിച്ചതും വളർന്നതും. ജന്മനാ ശാരീരികമായും മാനസികമായും ചെറിയ വൈകല്യങ്ങളുള്ളയാളാണ്. വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. 17 വർഷങ്ങൾക്ക് മുമ്പ് മറ്റൊരു വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.
രണ്ടാം വിവാഹത്തിൽ പ്ലസ്ടുവിന് പഠിക്കുന്നൊരു മകനും. ഭാര്യയും രണ്ട് മക്കളുമായി വെള്ളിമാട്കുന്ന് തച്ചംപള്ളിത്താഴത്താണ് ഇപ്പോൾ സോമക്കുറുപ്പും കുടുംബവും താമസിക്കുന്നത്. ഈ വിട്ടീൽ മാനസികമായ വൈകല്യമില്ലാത്ത ഏക വ്യക്തി ഇന്ന് സോമക്കുറുപ്പിന്റെ ഭാര്യ അംബിക മാത്രമാണ്. ഇവരുടെ വൈകല്യം മുതലെടുത്തും അവ രേഖകളിൽ ഉൾപ്പെടുത്തിയും ഈ കുടുംബത്തിന് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നാലു കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടായിട്ടും ഇടിഞ്ഞുപൊളിഞ്ഞ മുറിയിൽ കഴിയുകയാണ് ഇപ്പോൾ ഈ കുടുംബം. അടച്ചുറപ്പുള്ള വാതിലുകൾ പോലുമില്ലാത്ത വീട്ടിൽ അംബികയും 34 വയസ്സുള്ള മകളും ഭയത്തോടെയാണ് കഴിഞ്ഞുകൂടുന്നത്. വർഷങ്ങളായിട്ട് ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഒറ്റമുറി വീട്ടിൽ നാലുപേർ ഒരുമിച്ചാണ് കഴിയുന്നത്.
പ്രദേശത്തെ തന്നെ പേരുകേട്ട ജന്മി കുടുംബത്തിലെ ആളായിരുന്നു അംബികയുടെ ഭർത്താവായ സോമ കുറുപ്പ്. ഇവർക്ക് ഭാഗം വെച്ച് കിട്ടിയ 90 സെന്റ് സ്ഥലം നേരത്തെ കോഴിക്കോട് ബൈപ്പാസിന് വേണ്ടി സർക്കാർ ഏറ്റെടുത്തിരുന്നു. ഭിന്നശേഷി ഉള്ളതിനാൽ മറ്റുള്ളവർ സ്വത്തുക്കൾ കൈയിലാക്കാതിരിക്കാൻ സോമകുറിപ്പിനു നൽകിയ സ്വത്തിന്റെ രേഖയിൽ ബുദ്ധിമാന്ദ്യം എന്നു രക്ഷിതാക്കൾ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്ന് സർക്കാറിൽ നിന്നുള്ള നഷ്ടപരിഹാരം സോമക്കുറുപ്പിന് ലഭിച്ചില്ല. ബാക്കിയുള്ള സ്ഥലം വിൽക്കാനോ കൈമാറാനോ സാധിക്കുകയുമില്ല. ഇതെല്ലാം മറ്റു ബന്ധുക്കളാണ് ഇപ്പോൾ അനുഭവിക്കുന്നത്.
നേരത്തെ കൊപ്ര കളത്തിൽ സോമക്കുറുപ്പ് ജോലി ചെയ്തിരുന്നെങ്കിലും അവിടെ നിന്നും തലയിൽ ചാക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഏറെ കാലം കിടപ്പിലായിരുന്നു. മറ്റാരും സഹായിക്കാനില്ലാത്ത അന്ന് ഭാര്യ അംബിക തന്റെ പേരിലുണ്ടായിരുന്ന 5 സെന്റ് സ്ഥലം വിറ്റാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം അദ്ദേഹം ചെറിയ കൂലിപ്പണികൾക്ക് പോയിരുന്നെങ്കിലും പലരും കൂലി നൽകാതെ പറ്റിക്കുകയും ചെയ്തിരുന്നു. തൊഴിലിടങ്ങളില്ലാം വേതനത്തിന്റെ കാര്യത്തിൽ സോമക്കുറുപ്പിന് ഭിന്നശേഷിക്കാരനെന്ന നിലയിൽ കടുത്ത വിവേചനം നേരിടുകയും ചെയ്യേണ്ടി വന്നു.
വർഷങ്ങൾക്കു മുമ്പാണ്് സോമകുറുപ്പിന്റെ ആദ്യ ഭാര്യ മരണപ്പെട്ടത്. അവരിലുള്ള ഭിന്നശേഷിക്കാരിയായ മകൾ വിദ്യാപതിക്ക് ഇപ്പോൾ 34 വയസ്സ് പ്രായമുണ്ട്. വിവാഹം അഞ്ചുവർഷം മുമ്പ് കഴിഞ്ഞെങ്കിലും ചില പ്രശ്നങ്ങൾ കാരണം തിരിച്ചു പോരേണ്ടി വന്നതാണ്. വിദ്യാപതിയുടെ പേരിൽ 32 സെന്റ് സ്ഥലം ഉണ്ടെങ്കിലും അതിന്റെ ആധാരം അവരുടെ അമ്മാവന്റെ കയ്യിലാണെന്നും അംബിക വെളിപ്പെടുത്തുന്നു. ആ ആധാരം ചോദിച്ചപ്പോൾ കേസ് കൊടുക്കാനാണ് പറഞ്ഞത്. സോമകുറുപ്പിന്റെ രണ്ടാം ഭാര്യയായ അംബികയിൽ ഉണ്ടായ മകൻ വിഷ്ണുവിന് 18 വയസ്സ് പ്രായമുണ്ട്. മകനും ഭിന്നശേഷിക്കാരനാണ്. കന്നുകാലികളെയും കോഴിയേയും താറാവിനെയും വളർത്തി ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോൾ ഈ കുടുംബം കഴിയുന്നത്. ഒരു മഴ പെയ്താൽ വീടിന്റെ അകത്ത് വെള്ളം കയറുന്ന അവസ്ഥയാണ്. കിണറുകളിലെ വെള്ളം പോലും മലിനമായ അവസ്ഥയിലാണ്.
വീടിന്റെ മേൽക്കൂരകളെല്ലാം ചോർന്നൊലിക്കുന്നതിനാൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബീറ്റിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ഫയർ യൂണിറ്റിലെ ഉദ്യോഗസ്ഥർ അംബികയുടെ വീട്ടിലെത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തറിയുന്നത്. നരകതുല്യമായ ജീവിതം അവരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫയർ യൂണിറ്റിൽ നിന്നും മുപ്പതോളം പേർ എത്തുകയും വീടിന്റെ ഓടുകൾ എല്ലാം ഇളക്കി അറ്റകുറ്റപ്പണികൾ ചെയ്യുകയും താമസ യോഗ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രായപൂർത്തിയായ മകൾക്ക് കിടക്കാനുള്ള ഒറ്റമുറി പോലും ഇല്ലാത്ത അവസ്ഥയിലാണ്.
അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു മുറി മകൾക്ക് കിട്ടിയെങ്കിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ ആകുമെന്നാണ് അംബിക പറയുന്നത്. അതേ സമയം മാധ്യമങ്ങളിലൂടെ വാർത്തകളറിഞ്ഞ് കോഴിക്കോട് എഡിഎം റോഷ്ണി നാരായണൻ, സാമൂഹിക ക്ഷേമ നിധി ഓഫീസർ ഷീബം മുംതാസ് തുടങ്ങിയവർ ഇവരുടെ വീട് സന്ദർശിച്ചിരുന്നു. ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്ന് എഡിഎം അറിയിച്ചിട്ടുണ്ട്. മക്കളുടെ ചികിത്സയും ഭൂമിയിൽ ക്രയവിക്രയം നടത്താനുള്ള അനുമതിയടക്കമുള്ള കാര്യങ്ങൾക്കുള്ള സഹായവും സംഘം വാഗ്ദാനം ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍