ജനലക്ഷങ്ങൾ ഉപയോഗിക്കേണ്ട ബെവ്കോ ആപ്പ് ബീവറേജസ് കോർപ്പറേഷന് വിനയാകുമോ? സിപിഎം അനുകൂലിയുടെ കമ്പനിക്ക് ആപ്പ് നിർമ്മാണ ചുമതല നൽകി ആഴ്ച്ച പിന്നിട്ടിട്ടും ആപ്പ് ശരിയായില്ല; ഫെയർകോഡ് ടെക്നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ ചേർക്കാൻ ഗൂഗിളിന് കൈമാറിയെങ്കിലും ഗൂഗിളിന്റെ അനുമതി ലഭിച്ചില്ല; ടോക്കണ് 50 പൈസ ഈടാക്കി സ്റ്റാർട്ടപ്പ് കമ്പനി ലക്ഷങ്ങൾ കൊയ്യുമ്പോൾ നഷ്ടം ബീവറേജസ് കോർപ്പറേഷന് തന്നെ; വിൽപ്പനയിൽ സിംഹഭാഗം ബാറുകൾ കൊണ്ടുപോകുമ്പോൾ ബെവ്ക്കോയ്ക്ക് നഷ്ടമാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കാനുള്ള തീരുമാനം വന്നിട്ട് ഒരാഴ്ച്ചയിലേറെ പിന്നിട്ടിട്ടും മദ്യവിൽപ്പന ഇനിയും തുടങ്ങിയിട്ടില്ല. ബെവ്കോ ഔട്ട്ലറ്റുകളും ബാറിലെ പാഴ്സൽ കൗണ്ടറുകളും തുറക്കുമ്പോൾ തിരക്ക് കുറയ്ക്കാനുള്ള മൊബൈൽ ആപ്പ് പ്ളേ സ്റ്റോറിൽ ചേർക്കാൻ ഇന്നലെ ഗൂഗിളിന് കൈമാറിയെങ്കിലും ഗൂഗിളിന്റെ അനുമതി ലഭിക്കാത്തതാണ് ലോഞ്ചിങ് വൈകാൻ ഇടയാക്കുന്നത്. ബെവ് ക്യൂ എന്ന പേരിലുള്ള ആപ്പ് റെഡിയായാൽ സംസ്ഥാനത്തെ 900ത്തോളം ഔട്ട്ലറ്റുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്.
കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന കമ്പനി ബെവ് ക്യൂ എന്ന പേരിൽ ആപ്പ് തയ്യാറാക്കി പ്ളേ സ്റ്റോറിന്റെ അംഗീകാരത്തിനായി രണ്ടുദിവസം മുമ്പ് സമർപ്പിച്ചെങ്കിലും ചില സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് ഗൂഗിൾ മടക്കി. എതാടെയാണ് ,ഇന്ന് മുതൽ മദ്യവിൽപനയ്ക്കുള്ള നീക്കം പൊളിഞ്ഞത്. ഇതോടെ ആപ്പിന്റെ ലോഡ് ടെസ്റ്റ് അടക്കമുള്ളവ പൂർത്തിയാക്കി. 25 ലക്ഷം പേർ ഒന്നിച്ച് ബുക്ക് ചെയ്താലും പ്രശ്നമുണ്ടാവില്ലെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. എന്നാൽ, ടെസ്റ്റ് റൺ നടത്തുമ്പോൾ അല്ലാതം ഇക്കാര്യത്തിൽ വ്യക്തത ലഭിക്കില്ല.
മദ്യം വാങ്ങാനുള്ള ടോക്കണിന് വ്യക്തി വിവരങ്ങൾ നൽകേണ്ടതില്ല. പേര്, ഫോൺ നമ്പർ, ലോക്കേഷൻ അല്ലെങ്കിൽ പിൻകോഡ് എന്നിവ മതി. സ്മാർട്ട് ഫോണില്ലാത്തവർക്ക് എസ്.എം.എസ് വഴിയും ടോക്കൺ ലഭ്യമാക്കും. ഇതിനായി ബെവ്കോ പ്രത്യേക മൊബൈൽ നമ്പർ ഏർപ്പെടുത്തും. ടോക്കൺ മാത്രമായിരിക്കും ആപ്പിൽ നിന്ന് ലഭിക്കുക. ഇത് കാണിച്ച് കൗണ്ടറിൽ നിന്ന് ഇഷ്ടമുള്ള ബ്രാൻഡ് പണം കൊടുത്തുവാങ്ങാം. ബ്രാൻഡ് തിരഞ്ഞെടുക്കാൻ ആപ്പിൽ സംവിധാനമുണ്ടാവില്ല. ശനിയാഴ്ച്ചയോടെ മദ്യവിൽപ്പന എളുപ്പത്തിലാക്കാനാണ് തീരുമാനം.
ജിപിഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിൽ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാർ, ബെവ്കോ, കൺസ്യൂമർ ഫെഡ്, ബിയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആപ്പ് വഴി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിയാൽ ഒരാൾക്ക് മൂന്ന് ലിറ്റർ വരെയാണ് മദ്യം ലഭിക്കുക. മദ്യം വാങ്ങാൻ എത്തുന്നവർ മാസ്ക് ധരിക്കണം. ബാറുകളിൽ കൗണ്ടർ വഴി ഇത്തരത്തിൽ മദ്യം ബിവറേജിലെ വിലയ്ക്ക് വിൽക്കുമെങ്കിലും ബാറിലിരുന്നുള്ള മദ്യപാനത്തിന് അനുമതി നൽകിയിട്ടില്ല.
അതേസമയം ആപ്പ് വഴിയുള്ള മദ്യവിൽപ്പനയിൽ സംസ്ഥാന സർക്കാറിനാണ് ഖജനാവിൽ നിന്നും പണം നഷ്ടമാകുക. ബീവറേജസ് കോർപ്പറേഷന് പുറമേ ബാറുകളിലും കൗണ്ടർ തുറക്കുന്നതോടെ സർക്കാറിന് ലഭിക്കേണ്ട പണത്തിൽ പകുതി ബാറുകാർ കൊണ്ടുപോകും. ബീവറേജസ് ഔട്ട്ലറ്റുകളേക്കാൾ കൂടുതൽ ബാറുകളായതിനാൽ കൂടുതൽ ബാറുകളിലേക്ക് വിൽപ്പന കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.
ബെവ് ക്യൂ എന്നു പേരിട്ടിരിക്കുന്ന ആപ്പ് നിർമ്മിച്ചിരിക്കുന്നതുകൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്നോളജീസ് ആണ്. ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് ഈ സ്റ്റാർട്ട്ആപ്പ്. കോവിഡിന്റെ മറവിൽ ബെവ് ക്യൂ ഒരുദിവസം ലക്ഷങ്ങൾ മലയാളിയുടെ പോക്കറ്റിൽ നിന്നും ചോർത്തുന്ന ആപ്പാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ആപ്പ് വരും വരും എന്ന് പറഞ്ഞെങ്കിലും തർക്കം നീണ്ടത് ഇതിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിവിവരം കമ്പനിക്ക് കിട്ടും എന്നതിനെ ചൊല്ലിയായായിരുന്നു. ബെവ് ക്യൂവിൽ ആദ്യം ബുക്ക് ചെയ്യുന്ന മദ്യത്തിന്റെ ബ്രാൻഡ്, വ്യക്തിയുടെ വിലാസം, ഇവയൊക്കെ ഉൾപ്പെടുത്തിയിരുന്നു, ഇതുകൂടാതെ ആധാർ നമ്പർ പോലും എന്റർ ചെയ്യാനുള്ള ഓപ്ഷൻ ഏർപ്പെടുത്താൻ നീക്കമുണ്ടായിരുന്നു. ഇത്തരത്തിൽ വിവരങ്ങൾ കമ്പനിക്ക് കൈമാറിയാൽ അത് കോടികളുടെ ലാഭമുള്ള ബിസിനസും. എന്നാൽ, ഇപ്പോൾ വ്യക്തിവിവരങ്ങൾ കൈമാറില്ലെന്നാണ് പറയുന്നത്.
തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങൾ ചോദിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ അറിയിപ്പ്. ഇപ്പോൾ ബാറുകളും ബെവ്രിജസ് ഷോപ്പുകളും അടക്കം 900 ഷോപ്പുകളിലേക്കാണ് മദ്യക്കച്ചവടം. ഇങ്ങനെ കച്ചവടം പൊടി പൊടിച്ചാൽ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസം 20 ലക്ഷം വരെ ആയേക്കാം. 20 ലക്ഷം കുപ്പികൾ ഇതോടെ വിറ്റൊഴിയും.
ബുക്കിങ് സംബന്ധിച്ച് ബവ്റിജസ് കോർപറേഷൻ ബാറുകാർക്ക് അയച്ച് സർക്കുലറിൽ പറയുന്നത് ഒരു ബുക്കിങ്ങിന് (നാലാമത്തെ ക്ലോസിൽ) ഒരു എസ്എംഎസിന് ബാറുകാരുടെ കൈയിൽ നിന്ന് 50 പൈസ ഈടാക്കുമെന്നാണ്. ഒരു ദിവസം 20 ലക്ഷം പേർ കുപ്പികൾ വാങ്ങുമെന്ന അനുമാനിച്ചാൽ പോലും 10 ലക്ഷം രൂപയാണ് ഈ ആപ്പിന്റെ പേരിൽ തട്ടുന്നത്. ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്ക് കൊടുക്കുമെന്നും മറ്റുചെലവുകൾക്ക് ഉപയോഗിക്കുമെന്നും ബവ്റിജസ് കോർപ്പറേഷൻ പറയുന്നു. ഇതിന് പുറമേ ക്ലൗഡ് സ്പേസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് വരുന്ന ചെലവുകൾ കൂടി ബാറുകളിൽ നിന്ന് ഈടാക്കുമെന്ന് സർക്കുലറിൽ പറഫയുന്നു. ഈ ആപ്പിലൂടെ അങ്ങനെ ചുളുവിൽ കിട്ടുന്നത് മൂന്നുകോടിയിലേറെ. ഈ മൊബൈൽ ആപ്പിന്റെ നിർമ്മാണതതിന് വേണ്ടി വരുന്നത് രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം വരെയും മാത്രം. ഒരുമാസം സെർവർ ചെലവ് അടക്കം നടത്തിപ്പിനായി ബവ്റിജസ് കോർപറേഷന് ചെലവ് വരുന്നത് ഏകദേശം രണ്ടുലക്ഷം വരെ മാത്രവും. ഇതിന് പകരമാണ് 3 കോടി ചെലവഴിക്കുന്നത്. ഇതിന് പിന്നിൽ ബവ്റിജസ് കോർപറേഷനിലെ ചില ഉന്നതരാണ് എന്നാണ് ആരോപണം. സ്പ്രിങ്ളർ ഇടപാട് പോലെ മറ്റൊരു ക്രമക്കേടിലിലേക്കാണ് ബെവ് ക്യൂവും നീങ്ങുന്നത്.
കമ്പനിക്ക് പിന്നിൽ ആര്?
ബെവ് ക്യൂ ആപ് നിർമ്മാതാക്കളായ കൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്നോളജീസ ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് . ഇത് സിപിഎം അനുകൂലികളേതാണെന്ന് സോഷ്യൽ മീഡിയയിൽ പലരും തുറന്നടിക്കുന്നു. കമ്പനിയുടെ സിറ്റിഒ (ചീഫ് ടെക്നോളജി ഓഫിസർ) ആയ രജിത് രാമചന്ദ്രൻ എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസർക്കാരിനേയും പുകഴ്ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.
കേന്ദ്രസർക്കാരിന്റെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റ് പ്രകാരം നാലു പേരാണ് കമ്പനിയുടെ ഡയറക്റ്റർ ബോർഡിലുള്ളത്. രജിത്, നവീൻ ജോർജ്, തലപ്പുള്ളി അരവിന്ദാക്ഷൻ അരുൺഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റർമാർ. ഇതിൽ രജിത് സജീവ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഫെയർകോഡ് ടെക്നോളജീസിലെ സ്റ്റാഫുകൾ പൗരത്വഭേദഗതി നിയമത്തിനെതിരേ ഓഫിസിനു പുറത്ത് സമരം ചെയ്യുന്നതടക്കം ചിത്രങ്ങൾ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.ബി.രാജേഷിന് വോട്ടഭ്യർഥിച്ചും ഇയാൾ രംഗത്തു വന്നിരുന്നു.
ഏതായാലും ആപ്പ് ഇതുവരെ ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാര്യങ്ങളിൽ പരിശോധന നടക്കുന്നതിനാലാണ് ഇത്. പ്ലേ സ്റ്റോറിൽ ആപ്പ് ഉൾപ്പെടുത്താൻ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. നാളെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം പ്രാഥമിക പരിശോധനയും ചെക്കിംഗും നടത്തും. അതിന് ശേഷമാകും മദ്യ വിതരണം.
ആപ്പ് പ്ലേ സ്റ്റോറിലും ആപ്സ്റ്റോറ്റിലും അപ്ലോഡ് ചെയ്യുന്നതിനാണ് ക്ലിയറൻസിനായി ബവ്കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിക്കുന്നത് വൈകിയതോടെ മദ്യക്കടകൾ വെള്ളിയാഴ്ചയേ തുറക്കുകയുള്ളു. തിങ്കളാഴ്ച വൈകുന്നേരമാണ് സുരക്ഷാ അനുമതിക്കായി ഗൂഗിളിനെ സമീപിച്ചത്. ഇന്നലെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ് കോയുടെ പ്രതീക്ഷ. ഇന്നു അനുമതി കിട്ടിയാൽ രാത്രി മുതൽ നാളെ രാത്രി വരെ പരീക്ഷണ പ്രവർത്തനം നടത്തും. നാളെ രാത്രിയോടെ തന്നെ ആപ് ഉപഭോക്കാക്കൾക്കായി തുറന്നു നൽകും. ടോക്കൺ എടുക്കുന്നവർക്ക് അടുത്ത ദിവസം രാവിലെ 9 മുതൽ മദ്യം ലഭിക്കും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്