ബാറുകാരുടെ കൈയിൽ നിന്ന് ഒരു ടോക്കണിന് എസ്എംഎസ് നിരക്ക് അടക്കം വാങ്ങുന്നത് 50 പൈസ; തിരക്കുള്ള ദിവസം കുപ്പി വാങ്ങാൻ എത്തുന്നത് 10.5 ലക്ഷത്തോളം പേർ; ബാറുകളും കൂടി ചേർത്താൽ 900 ഷോപ്പുകളിൽ കച്ചവടം പൊടിപൊടിച്ചാൽ 20 ലക്ഷം പേർ വരെ ; കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസിന് മദ്യപരുടെ കീശയിൽ നിന്ന് മാസം ബെവ്കോ ചോർത്തി കൊടുക്കുന്നത് 3 കോടിയോളം; ആകെ ചെലവ് 5 ലക്ഷം മാത്രം; കമ്പനിയുടെ അണിയറയിൽ സിപിഎം അനുകൂലികളും; ബെവ്ക്യൂ ആപ്പ് വൻ തട്ടിപ്പോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് കുടി മുട്ടിയിരുന്നവർ ബെവ് ക്യൂ ആപ്പിനായി കാത്തിരിപ്പാണ്. ഇന്നു വരും നാളെ വരും എന്ന് പ്രതീക്ഷിച്ച്. ഉടൻ വരുമെന്ന് മുഖ്യമന്ത്രിയും ഇന്ന് പറഞ്ഞു. ബെവ്റിജസ്, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാനാണ് വിർച്വൽ ക്യൂ സംവിധാനത്തിനുള്ള ഓൺ ലൈൻ ആപ്പ് തയ്യാറാക്കിയത്. ബെവ് ക്യൂ എന്നു പേരിട്ടിരിക്കുന്ന ആപ്പ് നിർമ്മിച്ചിരിക്കുന്നതുകൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്നോളജീസ് ആണ്. ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് ഈ സ്റ്റാർട്ട്ആപ്പ്. കോവിഡിന്റെ മറവിൽ ബെവ് ക്യൂ ഒരുദിവസം ലക്ഷങ്ങൾ മലയാളിയുടെ പോക്കറ്റിൽ നിന്നും ചോർത്തുന്ന ആപ്പാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെ:
കോടികൾ കൊയ്യും ആപ്പ്
ആപ്പ് വരും വരും എന്ന് പറഞ്ഞെങ്കിലും തർക്കം നീണ്ടത് ഇതിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിവിവരം കമ്പനിക്ക് കിട്ടും എന്നതിനെ ചൊല്ലിയായായിരുന്നു. ബെവ് ക്യൂവിൽ ആദ്യം ബുക്ക് ചെയ്യുന്ന മദ്യത്തിന്റെ ബ്രാൻഡ്, വ്യക്തിയുടെ വിലാസം, ഇവയൊക്കെ ഉൾപ്പെടുത്തിയിരുന്നു, ഇതുകൂടാതെ ആധാർ നമ്പർ പോലും എന്റർ ചെയ്യാനുള്ള ഓപ്ഷൻ ഏർപ്പെടുത്താൻ നീക്കമുണ്ടായിരുന്നു. ഇത്തരത്തിൽ വിവരങ്ങൾ കമ്പനിക്ക് കൈമാറിയാൽ അത് കോടികളുടെ ലാഭമുള്ള ബിസിനസും. എന്നാൽ, ഇപ്പോൾ വ്യക്തിവിവരങ്ങൾ കൈമാറില്ലെന്നാണ് പറയുന്നത്.
തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങൾ ചോദിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ അറിയിപ്പ്. ഇപ്പോൾ ബാറുകളും ബെവ്രിജസ് ഷോപ്പുകളും അടക്കം 900 ഷോപ്പുകളിലേക്കാണ് മദ്യക്കച്ചവടം. ഇങ്ങനെ കച്ചവടം പൊടി പൊടിച്ചാൽ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസം 20 ലക്ഷം വരെ ആയേക്കാം. 20 ലക്ഷം കുപ്പികൾ ഇതോടെ വിറ്റൊഴിയും.
ബുക്കിങ് സംബന്ധിച്ച് ബവ്റിജസ് കോർപറേഷൻ ബാറുകാർക്ക് അയച്ച് സർക്കുലറിൽ പറയുന്നത് ഒരു ബുക്കിങ്ങിന് (നാലാമത്തെ ക്ലോസിൽ) ഒരു എസ്എംഎസിന് ബാറുകാരുടെ കൈയിൽ നിന്ന് 50 പൈസ ഈടാക്കുമെന്നാണ്. ഒരു ദിവസം 20 ലക്ഷം പേർ കുപ്പികൾ വാങ്ങുമെന്ന അനുമാനിച്ചാൽ പോലും 10 ലക്ഷം രൂപയാണ് ഈ ആപ്പിന്റെ പേരിൽ തട്ടുന്നത്. ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്ക് കൊടുക്കുമെന്നും മറ്റുചെലവുകൾക്ക് ഉപയോഗിക്കുമെന്നും ബവ്റിജസ് കോർപ്പറേഷൻ പറയുന്നു. ഇതിന് പുറമേ ക്ലൗഡ് സ്പേസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് വരുന്ന ചെലവുകൾ കൂടി ബാറുകളിൽ നിന്ന് ഈടാക്കുമെന്ന് സർക്കുലറിൽ പറഫയുന്നു. ഈ ആപ്പിലൂടെ അങ്ങനെ ചുളുവിൽ കിട്ടുന്നത് മൂന്നുകോടിയിലേറെ. ഈ മൊബൈൽ ആപ്പിന്റെ നിർമ്മാണതതിന് വേണ്ടി വരുന്നത് രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം വരെയും മാത്രം. ഒരുമാസം സെർവർ ചെലവ് അടക്കം നടത്തിപ്പിനായി ബവ്റിജസ് കോർപറേഷന് ചെലവ് വരുന്നത് ഏകദേശം രണ്ടുലക്ഷം വരെ മാത്രവും. ഇതിന് പകരമാണ് 3 കോടി ചെലവഴിക്കുന്നത്. ഇതിന് പിന്നിൽ ബവ്റിജസ് കോർപറേഷനിലെ ചില ഉന്നതരാണ് എന്നാണ് ആരോപണം. സ്പ്രിങ്ളർ ഇടപാട് പോലെ മറ്റൊരു ക്രമക്കേടിലിലേക്കാണ് ബവ് ക്യൂവും നീങ്ങുന്നത്.
കമ്പനിക്ക് പിന്നിൽ ആര്?
ബെവ് ക്യൂ ആപ് നിർമ്മാതാക്കളായ കൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്നോളജീസ ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് . ഇത് സിപിഎം അനുകൂലികളേതാണെന്ന് സോഷ്യൽ മീഡിയയിൽ പലരും തുറന്നടിക്കുന്നു. കമ്പനിയുടെ സിറ്റിഒ (ചീഫ് ടെക്നോളജി ഓഫിസർ) ആയ രജിത് രാമചന്ദ്രൻ എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസർക്കാരിനേയും പുകഴ്ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.
കേന്ദ്രസർക്കാരിന്റെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റ് പ്രകാരം നാലു പേരാണ് കമ്പനിയുടെ ഡയറക്റ്റർ ബോർഡിലുള്ളത്. രജിത്, നവീൻ ജോർജ്, തലപ്പുള്ളി അരവിന്ദാക്ഷൻ അരുൺഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റർമാർ. ഇതിൽ രജിത് സജീവ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഫെയർകോഡ് ടെക്നോളജീസിലെ സ്റ്റാഫുകൾ പൗരത്വഭേദഗതി നിയമത്തിനെതിരേ ഓഫിസിനു പുറത്ത് സമരം ചെയ്യുന്നതടക്കം ചിത്രങ്ങൾ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.ബി.രാജേഷിന് വോട്ടഭ്യർഥിച്ചും ഇയാൾ രംഗത്തു വന്നിരുന്നു.
ഏതായാലും ആപ്പ് ഇതുവരെ ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാര്യങ്ങളിൽ പരിശോധന നടക്കുന്നതിനാലാണ് ഇത്. പ്ലേ സ്റ്റോറിൽ ആപ്പ് ഉൾപ്പെടുത്താൻ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. നാളെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം പ്രാഥമിക പരിശോധനയും ചെക്കിംഗും നടത്തും. അതിന് ശേഷമാകും മദ്യ വിതരണം.
ആപ്പ് പ്ലേ സ്റ്റോറിലും ആപ്സ്റ്റോറ്റിലും അപ്ലോഡ് ചെയ്യുന്നതിനാണ് ക്ലിയറൻസിനായി ബവ്കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിക്കുന്നത് വൈകിയതോടെ മദ്യക്കടകൾ വെള്ളിയാഴ്ചയേ തുറക്കുകയുള്ളു. തിങ്കളാഴ്ച വൈകുന്നേരമാണ് സുരക്ഷാ അനുമതിക്കായി ഗൂഗിളിനെ സമീപിച്ചത്. ഇന്നലെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ് കോയുടെ പ്രതീക്ഷ. ഇന്നു അനുമതി കിട്ടിയാൽ രാത്രി മുതൽ നാളെ രാത്രി വരെ പരീക്ഷണ പ്രവർത്തനം നടത്തും. നാളെ രാത്രിയോടെ തന്നെ ആപ് ഉപഭോക്കാക്കൾക്കായി തുറന്നു നൽകും. ടോക്കൺ എടുക്കുന്നവർക്ക് അടുത്ത ദിവസം രാവിലെ 9 മുതൽ മദ്യം ലഭിക്കും.
മദ്യവിതരണത്തിന് കൂടുതൽ ബാറുകളും ബീയർ വൈൻ പാർലറുകളും സന്നദ്ധരായിട്ടുണ്ട്. ഇവരുടെ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തണം. മൊബൈൽ ആപ്പിനു പകരം വെബ്സൈറ്റും എസ്എംഎസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങുമാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്റ്റാർട്ടപ്പ് കമ്പനി അധികൃതർ പറഞ്ഞു. 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.
ബാറുകളിൽ നിന്നും ബവ് കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാൻ ഈ ടോക്കൺ ഉപയോഗിക്കാം. എന്നാൽ ഗൂഗിൾ ക്ലിയറൻസ് വൈകുകയോ പരീക്ഷണ പ്രവർത്തനത്തിൽ പരാജയപ്പെടുകയോ ചെയ്താൽ മദ്യക്കടകൾ തുറക്കുന്നത് വൈകിയേക്കും. ബവ് കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 301 വിൽപന കേന്ദ്രങ്ങളും 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത് .387 ബിയർ വൈൻ പാർലറുകൾ വഴി ബിയറും വൈനും ലഭിക്കും. ബെവ് കോ, കൺസ്യൂമർ ഫെഡ് വിൽപന കേങ്ങളിൽ നിന്നും ബാർ ,ബിയർ, വൈൻ പാർലർ കൗണ്ടറുകളിൽ നിന്നും മദ്യം വാങ്ങുന്നതിനു മൊബൈൽ ആപ്പിലൂടെ ലഭിക്കുന്ന ടോക്കൺ ഉപയോഗിക്കാം.ടോക്കൺ സമയത്ത് വിൽപന ശാലയിലെത്തി മദ്യം വാങ്ങാം. എല്ലായിടത്തും ഒരേ വിലയാകും ഈടാക്കുക. ടോക്കണിനു പുറമേ എസ്.എം.എസ് സംവിധാനവും ബവ് കോ ആലോചിക്കുന്നുണ്ട്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍