Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറുകാരുടെ കൈയിൽ നിന്ന് ഒരു ടോക്കണിന് എസ്എംഎസ് നിരക്ക് അടക്കം വാങ്ങുന്നത് 50 പൈസ; തിരക്കുള്ള ദിവസം കുപ്പി വാങ്ങാൻ എത്തുന്നത് 10.5 ലക്ഷത്തോളം പേർ; ബാറുകളും കൂടി ചേർത്താൽ 900 ഷോപ്പുകളിൽ കച്ചവടം പൊടിപൊടിച്ചാൽ 20 ലക്ഷം പേർ വരെ ; കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസിന് മദ്യപരുടെ കീശയിൽ നിന്ന് മാസം ബെവ്‌കോ ചോർത്തി കൊടുക്കുന്നത് 3 കോടിയോളം; ആകെ ചെലവ് 5 ലക്ഷം മാത്രം; കമ്പനിയുടെ അണിയറയിൽ സിപിഎം അനുകൂലികളും; ബെവ്ക്യൂ ആപ്പ് വൻ തട്ടിപ്പോ?

ബാറുകാരുടെ കൈയിൽ നിന്ന് ഒരു ടോക്കണിന് എസ്എംഎസ് നിരക്ക് അടക്കം വാങ്ങുന്നത് 50 പൈസ; തിരക്കുള്ള ദിവസം കുപ്പി വാങ്ങാൻ എത്തുന്നത് 10.5 ലക്ഷത്തോളം പേർ; ബാറുകളും കൂടി ചേർത്താൽ 900 ഷോപ്പുകളിൽ കച്ചവടം പൊടിപൊടിച്ചാൽ 20 ലക്ഷം പേർ വരെ ; കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസിന് മദ്യപരുടെ കീശയിൽ നിന്ന് മാസം ബെവ്‌കോ ചോർത്തി കൊടുക്കുന്നത് 3 കോടിയോളം; ആകെ ചെലവ് 5 ലക്ഷം മാത്രം; കമ്പനിയുടെ അണിയറയിൽ സിപിഎം അനുകൂലികളും; ബെവ്ക്യൂ ആപ്പ് വൻ തട്ടിപ്പോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് കുടി മുട്ടിയിരുന്നവർ ബെവ് ക്യൂ ആപ്പിനായി കാത്തിരിപ്പാണ്. ഇന്നു വരും നാളെ വരും എന്ന് പ്രതീക്ഷിച്ച്. ഉടൻ വരുമെന്ന് മുഖ്യമന്ത്രിയും ഇന്ന് പറഞ്ഞു. ബെവ്‌റിജസ്, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാനാണ് വിർച്വൽ ക്യൂ സംവിധാനത്തിനുള്ള ഓൺ ലൈൻ ആപ്പ് തയ്യാറാക്കിയത്. ബെവ് ക്യൂ എന്നു പേരിട്ടിരിക്കുന്ന ആപ്പ് നിർമ്മിച്ചിരിക്കുന്നതുകൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്നോളജീസ് ആണ്. ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് ഈ സ്റ്റാർട്ട്ആപ്പ്. കോവിഡിന്റെ മറവിൽ ബെവ് ക്യൂ ഒരുദിവസം ലക്ഷങ്ങൾ മലയാളിയുടെ പോക്കറ്റിൽ നിന്നും ചോർത്തുന്ന ആപ്പാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെ:

കോടികൾ കൊയ്യും ആപ്പ്

ആപ്പ് വരും വരും എന്ന് പറഞ്ഞെങ്കിലും തർക്കം നീണ്ടത് ഇതിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിവിവരം കമ്പനിക്ക് കിട്ടും എന്നതിനെ ചൊല്ലിയായായിരുന്നു. ബെവ് ക്യൂവിൽ ആദ്യം ബുക്ക് ചെയ്യുന്ന മദ്യത്തിന്റെ ബ്രാൻഡ്, വ്യക്തിയുടെ വിലാസം, ഇവയൊക്കെ ഉൾപ്പെടുത്തിയിരുന്നു, ഇതുകൂടാതെ ആധാർ നമ്പർ പോലും എന്റർ ചെയ്യാനുള്ള ഓപ്ഷൻ ഏർപ്പെടുത്താൻ നീക്കമുണ്ടായിരുന്നു. ഇത്തരത്തിൽ വിവരങ്ങൾ കമ്പനിക്ക് കൈമാറിയാൽ അത് കോടികളുടെ ലാഭമുള്ള ബിസിനസും. എന്നാൽ, ഇപ്പോൾ വ്യക്തിവിവരങ്ങൾ കൈമാറില്ലെന്നാണ് പറയുന്നത്.

തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങൾ ചോദിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ അറിയിപ്പ്. ഇപ്പോൾ ബാറുകളും ബെവ്രിജസ് ഷോപ്പുകളും അടക്കം 900 ഷോപ്പുകളിലേക്കാണ് മദ്യക്കച്ചവടം. ഇങ്ങനെ കച്ചവടം പൊടി പൊടിച്ചാൽ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസം 20 ലക്ഷം വരെ ആയേക്കാം. 20 ലക്ഷം കുപ്പികൾ ഇതോടെ വിറ്റൊഴിയും.

ബുക്കിങ് സംബന്ധിച്ച് ബവ്‌റിജസ് കോർപറേഷൻ ബാറുകാർക്ക് അയച്ച് സർക്കുലറിൽ പറയുന്നത് ഒരു ബുക്കിങ്ങിന് (നാലാമത്തെ ക്ലോസിൽ) ഒരു എസ്എംഎസിന് ബാറുകാരുടെ കൈയിൽ നിന്ന് 50 പൈസ ഈടാക്കുമെന്നാണ്. ഒരു ദിവസം 20 ലക്ഷം പേർ കുപ്പികൾ വാങ്ങുമെന്ന അനുമാനിച്ചാൽ പോലും 10 ലക്ഷം രൂപയാണ് ഈ ആപ്പിന്റെ പേരിൽ തട്ടുന്നത്. ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്ക് കൊടുക്കുമെന്നും മറ്റുചെലവുകൾക്ക് ഉപയോഗിക്കുമെന്നും ബവ്‌റിജസ് കോർപ്പറേഷൻ പറയുന്നു. ഇതിന് പുറമേ ക്ലൗഡ് സ്‌പേസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് വരുന്ന ചെലവുകൾ കൂടി ബാറുകളിൽ നിന്ന് ഈടാക്കുമെന്ന് സർക്കുലറിൽ പറഫയുന്നു. ഈ ആപ്പിലൂടെ അങ്ങനെ ചുളുവിൽ കിട്ടുന്നത് മൂന്നുകോടിയിലേറെ. ഈ മൊബൈൽ ആപ്പിന്റെ നിർമ്മാണതതിന് വേണ്ടി വരുന്നത് രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം വരെയും മാത്രം. ഒരുമാസം സെർവർ ചെലവ് അടക്കം നടത്തിപ്പിനായി ബവ്‌റിജസ് കോർപറേഷന് ചെലവ് വരുന്നത് ഏകദേശം രണ്ടുലക്ഷം വരെ മാത്രവും. ഇതിന് പകരമാണ് 3 കോടി ചെലവഴിക്കുന്നത്. ഇതിന് പിന്നിൽ ബവ്‌റിജസ് കോർപറേഷനിലെ ചില ഉന്നതരാണ് എന്നാണ് ആരോപണം. സ്പ്രിങ്‌ളർ ഇടപാട് പോലെ മറ്റൊരു ക്രമക്കേടിലിലേക്കാണ് ബവ് ക്യൂവും നീങ്ങുന്നത്.

കമ്പനിക്ക് പിന്നിൽ ആര്‌?

ബെവ് ക്യൂ ആപ് നിർമ്മാതാക്കളായ കൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്നോളജീസ ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് . ഇത് സിപിഎം അനുകൂലികളേതാണെന്ന് സോഷ്യൽ മീഡിയയിൽ പലരും തുറന്നടിക്കുന്നു. കമ്പനിയുടെ സിറ്റിഒ (ചീഫ് ടെക്നോളജി ഓഫിസർ) ആയ രജിത് രാമചന്ദ്രൻ എന്നയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസർക്കാരിനേയും പുകഴ്‌ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.

കേന്ദ്രസർക്കാരിന്റെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റ് പ്രകാരം നാലു പേരാണ് കമ്പനിയുടെ ഡയറക്റ്റർ ബോർഡിലുള്ളത്. രജിത്, നവീൻ ജോർജ്, തലപ്പുള്ളി അരവിന്ദാക്ഷൻ അരുൺഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റർമാർ. ഇതിൽ രജിത് സജീവ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഫെയർകോഡ് ടെക്നോളജീസിലെ സ്റ്റാഫുകൾ പൗരത്വഭേദഗതി നിയമത്തിനെതിരേ ഓഫിസിനു പുറത്ത് സമരം ചെയ്യുന്നതടക്കം ചിത്രങ്ങൾ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.ബി.രാജേഷിന് വോട്ടഭ്യർഥിച്ചും ഇയാൾ രംഗത്തു വന്നിരുന്നു.

ഏതായാലും ആപ്പ് ഇതുവരെ ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാര്യങ്ങളിൽ പരിശോധന നടക്കുന്നതിനാലാണ് ഇത്. പ്ലേ സ്റ്റോറിൽ ആപ്പ് ഉൾപ്പെടുത്താൻ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. നാളെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം പ്രാഥമിക പരിശോധനയും ചെക്കിംഗും നടത്തും. അതിന് ശേഷമാകും മദ്യ വിതരണം.

ആപ്പ് പ്ലേ സ്റ്റോറിലും ആപ്സ്റ്റോറ്റിലും അപ്ലോഡ് ചെയ്യുന്നതിനാണ് ക്ലിയറൻസിനായി ബവ്കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിക്കുന്നത് വൈകിയതോടെ മദ്യക്കടകൾ വെള്ളിയാഴ്ചയേ തുറക്കുകയുള്ളു. തിങ്കളാഴ്ച വൈകുന്നേരമാണ് സുരക്ഷാ അനുമതിക്കായി ഗൂഗിളിനെ സമീപിച്ചത്. ഇന്നലെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ് കോയുടെ പ്രതീക്ഷ. ഇന്നു അനുമതി കിട്ടിയാൽ രാത്രി മുതൽ നാളെ രാത്രി വരെ പരീക്ഷണ പ്രവർത്തനം നടത്തും. നാളെ രാത്രിയോടെ തന്നെ ആപ് ഉപഭോക്കാക്കൾക്കായി തുറന്നു നൽകും. ടോക്കൺ എടുക്കുന്നവർക്ക് അടുത്ത ദിവസം രാവിലെ 9 മുതൽ മദ്യം ലഭിക്കും.

മദ്യവിതരണത്തിന് കൂടുതൽ ബാറുകളും ബീയർ വൈൻ പാർലറുകളും സന്നദ്ധരായിട്ടുണ്ട്. ഇവരുടെ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തണം. മൊബൈൽ ആപ്പിനു പകരം വെബ്സൈറ്റും എസ്എംഎസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങുമാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്റ്റാർട്ടപ്പ് കമ്പനി അധികൃതർ പറഞ്ഞു. 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.

ബാറുകളിൽ നിന്നും ബവ് കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാൻ ഈ ടോക്കൺ ഉപയോഗിക്കാം. എന്നാൽ ഗൂഗിൾ ക്ലിയറൻസ് വൈകുകയോ പരീക്ഷണ പ്രവർത്തനത്തിൽ പരാജയപ്പെടുകയോ ചെയ്താൽ മദ്യക്കടകൾ തുറക്കുന്നത് വൈകിയേക്കും. ബവ് കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 301 വിൽപന കേന്ദ്രങ്ങളും 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത് .387 ബിയർ വൈൻ പാർലറുകൾ വഴി ബിയറും വൈനും ലഭിക്കും. ബെവ് കോ, കൺസ്യൂമർ ഫെഡ് വിൽപന കേങ്ങളിൽ നിന്നും ബാർ ,ബിയർ, വൈൻ പാർലർ കൗണ്ടറുകളിൽ നിന്നും മദ്യം വാങ്ങുന്നതിനു മൊബൈൽ ആപ്പിലൂടെ ലഭിക്കുന്ന ടോക്കൺ ഉപയോഗിക്കാം.ടോക്കൺ സമയത്ത് വിൽപന ശാലയിലെത്തി മദ്യം വാങ്ങാം. എല്ലായിടത്തും ഒരേ വിലയാകും ഈടാക്കുക. ടോക്കണിനു പുറമേ എസ്.എം.എസ് സംവിധാനവും ബവ് കോ ആലോചിക്കുന്നുണ്ട്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP