ജാമ്യത്തിലിറങ്ങി മിനിട്ടുകൾക്കകം യു.പി കോൺഗ്രസ് അധ്യക്ഷനെ വീണ്ടും അറസ്റ്റ് ചെയ്തു; ഇക്കുറി അജയ് കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്തത് 1000 ബസ്സുകളുടെ വിവരങ്ങൾനൽകാൻ വ്യാജരേഖ ചമച്ചുവെന്ന കേസിൽ
മറുനാടൻ മലയാളി ബ്യൂറോ
ആഗ്ര: യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു ജാമ്യത്തിലിറങ്ങി മിനിട്ടുകൾക്കകം വീണ്ടും അറസ്റ്റിലായി. ധർണ നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ അജയ് കുമാർ ലല്ലു വ്യാജരേഖ ചമച്ച കേസിലാണ് വീണ്ടും അറസ്റ്റിലായത്. കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കോൺഗ്രസ് ഏർപ്പെടുത്തിയ 1000 ബസ്സുകളുടെ വിവരങ്ങൾ അധികൃതർക്ക് നൽകാൻ വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് അദ്ദേഹം രണ്ടാമത് അറസ്റ്റിലായത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുടെ പേഴ്സണൽ സെക്രട്ടറി സന്ദീപ് സിങ്ങിനെയും ലഖ്നൗ പൊലീസ് ഈ കേസിൽ പ്രതിചേർത്തിട്ടുണ്ട്. അറസ്റ്റിൽ പ്രതിഷേധിച്ചും കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കോൺഗ്രസ് ഏർപ്പെടുത്തിയ ബസ്സുകൾ ഓടിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചും ആഗ്രയിലും ലഖ്നൗവിലും പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.
കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കോൺഗ്രസ് ഏർപ്പെടുത്തിയ ബസ്സുകൾ ആഗ്രയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ധർണ നടത്തിയതിന്റെ പേരിൽ ചൊവ്വാഴ്ച വൈകീട്ടാണ് ലല്ലു ആദ്യം അറസ്റ്റിലാകുന്നത്. ബുധനാഴ്ച ആഗ്രയിലെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തുകയായ 20000 രൂപ കെട്ടിവച്ചശേഷമാണ് ലല്ലു പുറത്തിറങ്ങിയത്. എന്നാൽ ആഗ്രയിലെത്തിയ ലഖ്നൗ പൊലീസ് സംഘം മിനിട്ടുകൾക്കകം അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്തു. തുടർന്ന് പൊലീസ് അദ്ദേഹത്തെ ലഖ്നൗവിലേക്ക് കൊണ്ടുപോയതായി കോൺഗ്രസ് മീഡിയ കോ-ഓർഡിനേറ്റർ മാധ്യമങ്ങളോട് പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കോൺഗ്രസ് ഏർപ്പെടുത്തിയ ബസ്സുകൾ ഓടിക്കാൻ തയ്യാറാകണമെന്നും ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ സ്റ്റിക്കർ പതിച്ചശേഷമെങ്കിലും ബസ് ഓടിക്കൂവെന്നും അതിന്റെ നേട്ടം സ്വന്തമാക്കിക്കോളൂവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് യു.പി കോൺഗ്രസ് അധ്യക്ഷൻ രണ്ടാം തവണയും അറസ്റ്റിലായിട്ടുള്ളത്.
അതിനിടെ, നാല് മണിക്ക് മുമ്പ് ബസുകൾക്ക് അനുമതി നൽകണമെന്ന അന്ത്യശാസനവും ഉത്തർപ്രദേശ് സർക്കാർ ചെവിക്കൊള്ളാതിരുന്നതോടെ പ്രിയങ്ക ഗാന്ധി ബസുകൾ തിരിച്ച് വിളിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി നാല് മണി വരെ കാത്ത ശേഷമാണ് പ്രിയങ്ക ബസുകൾ തിരിച്ചയച്ചത്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിരവധി ബസുകളാണ് യുപിയുമായുള്ള ഡൽഹി അതിർത്തിയിൽ രാവിലെ മുതൽ കാത്തുകിടന്നിരുന്നത്. കോൺഗ്രസ് പ്രവർത്തകർ ഇവിടെ പ്രതിഷേധം നടത്തുകയും ചെയ്തു.
'വൈകുന്നേരം നാല് മണിയോടെ ബസുകൾ ലഭ്യമാക്കിയിട്ട് 24 മണിക്കൂറാകും. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കുക, ഞങ്ങൾക്ക് അനുമതി നൽകുക. ബിജെപി പതാകകളും പോസ്റ്ററുകളും ഒട്ടിച്ച് ബസുകൾക്ക് അനുമതി നൽകാൻ സാധിക്കുമെങ്കിൽ അങ്ങനേയും ചെയ്തോളൂ, കുടിയേറ്റക്കാരുമായി ബസുകൾ ഓടട്ടെ' സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
നാല് മണിക്ക് മുമ്പ് ബസുകൾക്ക് അനുതി ലഭിച്ചില്ലെങ്കിൽ അവ തിരിച്ചയക്കും. എന്നാലും കോൺഗ്രസും അതിന്റെ പ്രവർത്തകരും കുടിയേറ്റക്കാർക്ക് ഭക്ഷണവും മറ്റു സാധ്യമായ എല്ലാ സഹായവും നൽകുന്നത് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അതേ സമയം പ്രിയങ്കയും കോൺഗ്രസും കുടിയേറ്റ വിഷയം രാഷ്ട്രീയംകലർത്തി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി.
ഔരൈയയിലെ വാഹനാപകടത്തിൽ അതിഥിതൊഴിലാളികൾ മരിച്ചപ്പോഴാണ് 1000 ബസ് ഓടിക്കാൻ കോൺഗ്രസിനെ അനുവദിക്കണമെന്ന് ശനിയാഴ്ച പ്രിയങ്ക അഭ്യർഥിച്ചത്. യോഗി സർക്കാർ ആദ്യം ഇതിന് വഴങ്ങിയില്ല. അപേക്ഷ യോഗി നിഷേധിക്കുകയാണെന്നും പ്രതിനിധി സംഘത്തെ കാണാൻപോലും മുഖ്യമന്ത്രി സമ്മതിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചതോടെ ബസ് ഓടിക്കാൻ തിങ്കളാഴ്ച സർക്കാർ അനുമതി നൽകുകയായിരുന്നു. ബസുകളുടെയും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും വിവരങ്ങൾ നൽകാനും അധികൃതർ ഉത്തരവിട്ടു. ബസുകൾ ചൊവ്വാഴ്ച രാവിലെ പത്തോടെ ലഖ്നൗവിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് രാത്രി 11.40-ഓടെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് ഇ-മെയിലയച്ചു.
സർക്കാരിന് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അതിർത്തിയിൽ ബസുകൾ പരിശോധിക്കാമെന്ന് യു.പി. കോൺഗ്രസ് വക്താവ് പറഞ്ഞു. ഇതേത്തുടർന്ന് 500 ബസുകൾ ഡൽഹി അതിർത്തിയായ ഗസ്സിയാബാദിലെ കൗശംബിയിലും സഹിബാബാദിലും എത്തിക്കാനും 500 ബസുകൾ ഗൗതം ബുദ്ധ് നഗറിൽ എത്തിക്കാനും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. എന്നാൽ അതിർത്തിയിലെത്തിയ ബസുകൾക്ക് സർക്കാർ പ്രവേശനാനുമതി നൽകിയില്ല.
Stories you may Like
- തമിഴ്നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
- അജയ് രാജ് ഇന്നലെ തൂങ്ങി മരിച്ചു എന്ന് ചാറ്റ് ചെയ്തപ്പോൾ പൊട്ടിച്ചിരി
- അജയ് ബാംഗ ലോക ബാങ്കിന്റെ പ്രസിഡന്റായി
- ജീവനൊടുക്കുന്നതിന്റെ അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശമെത്തി
- വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍