രാത്രിയിൽ കടന്നുകയറിയത് അബ്ദുൾഖാദറും അഞ്ചു ജീപ്പുകളിൽ ഗുണ്ടാ സംഘവും; മുന്നിൽപ്പെട്ടവർക്ക് നേരെ വെടിവെയ്പ്പും വാൾ വീശലും കമ്പിവടി മർദ്ദനവും; ലോക്കൽ പൊലീസ് കൈമലർത്തിയപ്പോൾ രക്ഷകരായത് ഇടുക്കി എസ് പിയുടെ പ്രത്യേക സംഘം; ശാന്തൻപാറ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസമുണ്ടായത് കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലെ കൈയേറ്റ അക്രമം; കെ ആർ വിജയയുടെ പേരിൽ പ്രസിദ്ധമായ എസ്റ്റേറ്റ് ഏറ്റെടുത്ത് റവന്യൂ വകുപ്പ്; ഏസ്റ്റേറ്റിന് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ
എം മനോജ് കുമാർ
ഇടുക്കി: ശാന്തൻപാറ എസ്റ്റെറ്റിൽ കഴിഞ്ഞ ശനിയാഴ്ച കടന്നുകയറി അബ്ദുൾഖാദറും ഗുണ്ടാ സംഘവും നടത്തിയത് ഭീകര അക്രമമായിരുന്നുവെന്ന് എസ്റ്റേറ്റിൽ ഉണ്ടായിരുന്ന ജെ.എം.ഫിനാൻസ് കെയർടേക്കർ ബേസിൽ പോൾ മറുനാടനോട് പറഞ്ഞു. എസ്റ്റേറ്റിൽ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അബ്ദുൾഖാദറും അഞ്ച് ജീപ്പ് നിറയെ വന്ന ഗുണ്ടകളുമാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്.
രാത്രി പത്തോടെ കടന്നുകയറിയ അക്രമി സംഘം ആകാശത്തേക്ക് വെടിവയ്ക്കുകയും വാൾ വീശുകയും ചെയ്തു. എസ്റ്റേറ്റ് ജീവനക്കാർക്ക് ഇരുമ്പുവടി കൊണ്ട് പ്രഹരിച്ചു. ഓടി രക്ഷപ്പെടാൻ കഴിയാതെ പോയ അടുക്കള ജീവനക്കാരിയെ കഴുത്തിനു കത്തിവെച്ചു. പുറകോട്ടു തള്ളി. ഇവർ മലർന്നടിച്ചാണ് നിലത്ത് വീണത്. കത്തികളുമായി ഗുണ്ടാ സംഘത്തെ കണ്ടതോടെ ജീവനക്കാർ ജീവനും കൊണ്ട് പുറത്തേക്കോടി. അവരുടെ കൺവെട്ടത്ത് കണ്ടവർക്കും മുഴുവൻ ഭീകരമർദ്ദനമേറ്റു. ഫോണിൽ അപ്പോൾ തന്നെ ശാന്തൻപാറ പൊലീസിൽ വിളിച്ചു. ഫോഴ്സ് ഇല്ലാ എന്ന മറുപടിയാണ് ലഭിച്ചത്. സി ഐയെ വിളിച്ചപ്പോൾ ലീവിലാണ് എന്ന് പറഞ്ഞു.
ഒടുവിൽ രാത്രി എസ് പിയെ വിളിച്ചു. എസ് പി അയച്ച ഫോഴ്സാണ് രക്ഷകരായത്. കുറച്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ രക്ഷപ്പെട്ടു. പക്ഷെ പൊലീസ് രാത്രി തന്നെ ബംഗ്ലാവിൽ നിന്നും ഞങ്ങളെ കുടിയിറക്കി. ഇപ്പോൾ എസ്റ്റേറ്റിലെ ചെറിയ താമസ ഇടങ്ങളിലാണ് ഞങ്ങൾ താമസിക്കുന്നത്. ഡ്രെസ്, അവശ്യ സാധനങ്ങൾ, രേഖകൾ എല്ലാം ബംഗ്ലാവിനു അകത്താണ്. ജെ.എം.ഫിനാൻസിൽ ഞങ്ങൾ വിളിച്ചു. ഫ്ളൈറ്റ് ഇല്ലാത്തതിനാൽ അവർക്ക് എത്താൻ കഴിയില്ല. തത്ക്കാലം സ്ഥിതിഗതികൾ മോണിറ്റർ ചെയ്യാനാണ് അവർ ആവശ്യപ്പെട്ടത്. ഫ്ളൈറ്റുകൾ ഓപ്പറേറ് ചെയ്യാൻ തുടങ്ങിയാൽ കമ്പനി അധികൃതർ എത്തും-ബേസിൽ പോൾ പറയുന്നു.
കേരളത്തിൽ കാര്യങ്ങൾ ദുഷ്ക്കരമാണ്. നല്ല പൊളിറ്റിക്കൽ പിന്തുണ അബ്ദുൾഖാദറിനുണ്ട്. ഇടുക്കി സിപിഎമ്മിൽ നിന്നും ലഭിക്കുന്ന പിന്തുണ കാരണം ഞങ്ങളെ അനങ്ങാൻ ശാന്തൻപാറ പൊലീസ് സമ്മതിക്കുന്നില്ല. ഉള്ളിലെ സാധനങ്ങൾ വരെ എടുക്കാൻ അനുവദിക്കുന്നില്ല. അബ്ദുൾഖാദർ മുൻപ് വന്നു ഭീഷണിമുഴക്കിയിരുന്നു. എല്ലാവരെയും വെടിവെച്ച് കൊല്ലും എന്നാണ് മുൻപ് എസ്റ്റെറ്റിൽ വന്നു ഭീഷണി മുഴക്കിയത്. പരാതി നൽകിയിട്ടും ശാന്തൻപാറ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. മുൻപ് എസ്റ്റേറ്റ് കൈവശം വെച്ചപ്പോൾ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതിന് ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ അബ്ദുൾഖാദറിനെതിരെ കേസുണ്ട്.
ആ കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയാണ് എസ്റ്റേറ്റിൽ അക്രമം നടത്തിയത്. എസ്റ്റേറ്റിൽ ഉടമസ്ഥാവകാശ പ്രശ്നമുണ്ട്. അബ്ദുൾഖാദറും ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗം ജോൺ ജോസഫും തമ്മിലാണ് അത്. ഇവർ തമ്മിൽ പല കേസുകളുമുണ്ട്. ഇതിൽ ഒന്നും തീർപ്പ് വന്നിട്ടില്ല. 23 കോടിയോളം രൂപ ജോൺ ജോസഫ് ഞങ്ങളുടെ ഫിനാൻസ് കമ്പനിക്ക് നൽകാനുണ്ട്. പകരം ജോൺ ജോസഫ് എസ്റ്റേറ്റ് എഴുതി തന്നു. കഴിഞ്ഞ വർഷം മുതൽ എസ്റ്റേറ്റ് ജെ.എം.ഫിനാൻസ് കമ്പനിയുടെ കൈവശമാണ്. ആ ഞങ്ങളെയാണ് ഇടുക്കി പൊലീസ് കുടിയൊഴിപ്പിച്ചത്. തത്ക്കാലം ലോക്ക് ഡൗൺ തീരുംവരെ ഇങ്ങനെ കഴിയട്ടെ. അത് കഴിഞ്ഞാൽ കമ്പനി അധികൃതർ എത്തും. ബേസിൽ പോൾ പറയുന്നു.
എസ്റ്റേറ്റ് ജെ.എം.ഫിനാൻസിന്റെത്; അബ്ദുൾഖാദറിന് ഒരു ഉടമസ്ഥാവകാശവുമില്ല:
എസ്റ്റേറ്റ് ജെ.എം.ഫിനാൻസിന്റെത് തന്നെയാണെന്നും അതിന്റെ രേഖകൾ മുഴുവൻ കൈവശമുണ്ടെന്നുമാണ് ബേസിൽ പോൾ പറയുന്നത്. അബ്ദുൾഖാദർ മുൻപ് സ്ഥലത്തിനു അഡ്വാൻസ് കൊടുത്തിരുന്നു. മൊത്തം പണം മുഴുവൻ കൊടുക്കാത്തതിനാൽ എഗ്രിമെന്റ് കാൻസലായി. ഈ പ്രശ്നമാണ് ഇയാൾ ഉയർത്തിക്കാണിക്കുന്നത്. മുൻ ന്യൂനപക്ഷ കമ്മിഷൻ അംഗം ജോൺ ജോസഫിന്റെ കയ്യിലായിരുന്നു ഈ തോട്ടം ഉണ്ടായിരുന്നത്.
13 കോടി രൂപ ഫെഡറൽ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. ഫെഡറൽ ബാങ്ക് ഈ ബാധ്യത മുംബൈയിലുള്ള കെ.എം.ഫിനാൻസ് കമ്പനിക്ക് കൈമാറി. ജോൺ ജോസഫിന്റെ വീട് ആണ് സെക്യൂരിറ്റി ആയി നൽകിയിരുന്നത്. ബാങ്ക് ജോൺ ജോസഫിന്റെ വീട് ജപ്തി ചെയ്യാനുള്ള പരിപാടിയുമായി മുന്നോട്ടു പോയി. ലോൺ ജപ്തി ചെയ്യരുത് സ്ഥലം ജപ്തി ചെയ്യാൻ ജോൺ ജോസഫ് ആവശ്യപ്പെട്ടു. തോട്ടം മുഴുവൻ ജോൺ ജോസഫ് കഴിഞ്ഞ വർഷം ജെ എം ഫിനാൻസിന് സറണ്ടർ ചെയ്തു. എന്നെ കമ്പനി കെയർ ടേക്കർ ആയി അയച്ചതാണ്.
അബ്ദുൾഖാദർ കഴിഞ്ഞ മാസം സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തിയിരുന്നു. എല്ലാവരെയും വെടിവെച്ച് കൊല്ലും എന്നാണ് ഭീഷണി മുഴക്കിയത്. തോട്ടം തന്റെതാണ് എന്നാണ് പറഞ്ഞത്. ശാന്തൻപാറ സ്റ്റേഷനിൽ പാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം വന്നിട്ടില്ല. അബ്ദുൾഖാദർ പീഡന കേസിലെ പ്രതിയാണ്. ജാമ്യം എടുത്ത് മുങ്ങി നടക്കുകയാണ്. 23 കോടി രൂപ പലിശയടക്കം ജോൺ ജോസഫ് നൽകാനുണ്ട്. 1000 എക്കറോളം ഭൂമിയുണ്ട്. കെ.ആർ.വിജയയുടെ കയ്യിലുണ്ടായിരുന്ന എസ്റ്റേറ്റ് ആണിത്.
ശനിയാഴ്ച രാത്രി അതും ഈ ലോക്ക് ഡൗൺ കാലത്ത് അഞ്ചു ജീപ്പ് നിറയെ ആളുകളുമായാണ് വന്നത്. ഇവർ എസ്റ്റേറ്റിൽ പ്രവേശിച്ചു വെടിവെയ്പ്പ് തുടങ്ങി. കമ്പി വടികൊണ്ട് സെക്യൂരിറ്റി ഉൾപ്പെടെയുള്ള അടിക്കുകയായിരുന്നു. കിച്ചണിൽ ജോലി നോക്കുന്ന സ്ത്രീയുടെ കഴുത്തിൽ വാൾ അമർത്തിവെച്ചു. ശാന്തൻപാറ സ്റ്റേഷനിൽ വിളിച്ചപ്പോൾ ഫോഴ്സ് ഇല്ലാ എന്നാണ് പറഞ്ഞത്. 40 ആളുകളാണ് ഗുണ്ടകളായി ഇവരുടെ ഒപ്പം വന്നത്. ഞാൻ എസ്പിയെ വിളിച്ച് വെടിവയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ എസ്പി ഫോഴ്സിനെ അയച്ചു. ആറു പേർ അറസ്റ്റിലായി. പക്ഷെ പൊലീസ് വന്നപ്പോൾ ജെ.എം.ഫിനാൻസിൽ കെയർ ടെക്കറായ എന്നെ പുറത്താക്കി.
എല്ലാവരെയും പുറത്താക്കി. ജോൺ ജോസഫും അബ്ദുൾഖാദറുമായി പ്രശ്നം ഉണ്ടെങ്കിൽ അത് കോടതി തീരുമാനിക്കട്ടെ. ബാങ്കിന് എതിരായി അബ്ദുൾഖാദർ ദേവികുളം കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഇപ്പോൾ എസ്റ്റേറ്റ് പൊലീസിന്റെ കൈവശമാണ്.-ജോൺ ജോസഫ് പറയുന്നു.
കെ.ആർ.വി. എസ്റ്റേറ്റ് റവന്യൂ അധികൃതർ ഏറ്റെടുത്തു
അതേസമയം ശാന്തൻപാറ കെ.ആർ.വി. എസ്റ്റേറ്റ് റവന്യൂ അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ എസ്റ്റേറ്റ് താത്ക്കാലത്തേക്കെങ്കിലും കൈവശം വെച്ചിരിക്കുന്ന മുംബെ കേന്ദ്രമായ ജെ.എം.ഫിനാൻസ് കമ്പനിക്ക് എസ്റ്റേറ്റ് നഷ്ടമാകും. ഉടമസ്ഥാവകാശ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുമായി ബന്ധമുള്ള തൃശൂർ ദേശമംഗലം സ്വദേശി അബ്ദുൾഖാദർ എസ്റ്റേറ്റ് പിടിച്ചെടുക്കാൻ നീക്കം നടത്തിയതിനെ തുടർന്നാണ് എസ്റ്റേറ്റ് റവന്യൂ അധികൃതർ ഏറ്റെടുത്തത്. എസ്റ്റേറ്റിൽ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
എസ്റ്റേറ്റ് ബംഗ്ലാവ് കൈവശം വെച്ചിരിക്കുന്ന ജെ.എം.ഫിനാൻസ് കമ്പനിയെ അക്രമം നടന്ന കഴിഞ്ഞ ശനിയാഴ്ച തന്നെ എസ്റ്റേറ്റ് ബംഗ്ലാവിൽ നിന്നും കുടിയോഴിപ്പിച്ചിട്ടുണ്ട്. ശാന്തൻപാറ എസ്റ്റേറ്റ് തങ്ങളുടെ കൈവശമാണെന്ന് ദേവികുളം ആർഡിഒ മറുനാടനോട് പറഞ്ഞു. അവകാശ തർക്കമാണ് അവിടെ നടക്കുന്നത്. പക്ഷെ ക്രമസമാധാന പ്രശ്നമായി അത് മാറിയിട്ടുമുണ്ട്. തത്ക്കാലം എസ്റ്റേറ്റ് ആർക്കും കൈമാറില്ല.
ജോൺ ജോസഫും അബ്ദുൾഖാദറും ജെ.എം.ഫിനാൻസ് കമ്പനിയും എല്ലാം എസ്റ്റെറ്റിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ട്. ജോൺ ജോസഫും അബ്ദുൾഖാദറും തമ്മിൽ വിവിധ കേസുകളും നിലവിലുണ്ട്. അതിനാൽ എസ്റ്റേറ്റ് തത്ക്കാലം റവന്യൂവകുപ്പ് കൈവശം വയ്ക്കുകയാണ്. റവന്യൂവകുപ്പിന് പ്രശ്നത്തിൽ തീർപ്പ് കൽപ്പിക്കാൻ കഴിയില്ല. ഉടമസ്ഥ അവകാശം കോടതിയിൽ നിലവിലുള്ള കേസുകൾ തെളിയിക്കും. അത് വരെ എസ്റ്റേറ്റ് വർക്കുകൾ മരവിപ്പിച്ച് നിർത്തും. കേസുകളിൽ തീർപ്പാകും വരെ എസ്റ്റേറ്റിൽ പ്രശ്നമുണ്ടാകാതെ നോക്കേണ്ടതുണ്ട്. അതിനു പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം ആർക്കെന്ന് റവന്യൂ വകുപ്പിന് അറിയില്ല. തർക്കം നടക്കുകയാണ്. 107 വകുപ്പിട്ടു അബ്ദുൾഖാദറിനെക്കൊണ്ട് നല്ല നടപ്പിനു ബോണ്ട് സൈൻ ചെയ്യിപ്പിച്ചിട്ടുണ്ട്. തത്ക്കാലം എസ്റ്റേറ്റിൽ പ്രശ്നമില്ലാതെ നോക്കും-ആർഡിഒ പറയുന്നു.
ശാന്തൻപാറ എസ്റ്റേറ്റിൽ പൊലീസ് വിന്യാസം ശക്തമാണെന്ന് മൂന്നാർ ഡിവൈഎസ്പി എം.രമേശ്കുമാർ മറുനാടനോട് പറഞ്ഞു.അവകാശതർക്കമാണ് നടക്കുന്നത്. പക്ഷെ ക്രമസമാധാന പ്രശ്നം ആയതിനാൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. അവിടെ പ്രശ്നമില്ലാതെ പൊലീസ് നോക്കും. ഞങ്ങൾ ഒരു മദ്ധ്യസ്ഥന്റെ റോളാണ് ഏറ്റെടുത്തിട്ടുള്ളത്. ഇരുകൂട്ടരും തമ്മിൽ പ്രശ്നമുണ്ടാകാതെ നോക്കണം. ഇതാണ് ഞങ്ങളുടെ ജോലി. എസ്റ്റേറ്റിൽ ഇനി പ്രശ്നമുണ്ടാകില്ല. പൊലീസ് ശക്തമാണ്-ഡിവൈഎസ്പി പറയുന്നു.
കെ ആർ വിജയയുടെ കൈവശത്തിലിരിക്കുമ്പോൾ തോട്ടം നടത്തിപ്പിനായി കെആർവി എസ്റ്റേറ്റ് എന്ന പേരിൽ കമ്പനി രൂപീകരിച്ചിരുന്നു.ഈ കമ്പനിയുടെ മുഴവൻ ഷെയറുകളും വാങ്ങി 2008-ൽ ജോൺ ജോസഫ് എസ്റ്റേറ്റ് സ്വന്തമാക്കുകയായിരുന്നെന്നാണ് പുറത്തായ വിവരം.
ജോൺ ജോസഫ്, ഭാര്യ,മകൾ ,മരുമകൻ എന്നിവർ അംഗങ്ങളായുള്ള ഗ്ലോറിയ പ്ലാന്റേഷൻ കമ്പനിയുടെ കീഴിലായിരുന്നു പിന്നീട് എസ്റ്റേറ്റ് പ്രവർത്തനം. 2800 ഏക്കറോളം വരുന്നതും ഏലം കൃഷിചെയ്തിരുന്നതുമായ ഈ സ്ഥലം കൈമാറ്റത്തിൽ 164 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിൽ 100 കോടിയോളം രൂപ കള്ളപ്പണ ഇടപാടും ഉണ്ടെന്നും മറ്റുമുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ ആധികാരിക സ്ഥിരീകരമങ്ങളൊന്നും ലഭ്യമായിട്ടില്ല.
2014-ൽ ഗ്ലോറിയ പ്ലാന്റേഷൻ കമ്പിനിയുടെ ഷെയറുകൾ അബ്ദുൾഖാദറും ഭാര്യും വാങ്ങുകയായിരുന്നെന്നും തുടർന്ന് ജോൺ ജോസഫും കുടംമ്പാംഗങ്ങളും കമ്പനിയിൽ നിന്നും രാജിവയ്ക്കുകയുമായിരുന്നെന്നും ഈ ഇടപാടിനായി അബ്ദുൾ ഖാദർ 240 കോടി രൂപ ചിലവഴിച്ചു എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിച്ചിട്ടുണ്ട്. എന്തായാലും ഈ എസ്റ്റേറ്റിനെ ചുറ്റിപ്പറ്റി പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ ദുരൂഹതകൾ ഏറെയുണ്ടെന്നും ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുള്ളത് നാമമാത്രമായ വിവരങ്ങളാണെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്