ലണ്ടൻ കൊച്ചി സർവീസിന് പകരം ലഭിച്ചത് മുംബൈ വഴിയുള്ള വിമാനം; അവസാന നിമിഷം ടിക്കറ്റ് കാത്തിരുന്ന കേരളീയർക്ക് നിരാശ; കൊച്ചിക്കും വിജയവാഡക്കുമായി എത്തിയത് ഒറ്റ വിമാനം; മഹാരാജ പറന്നത് 333 യാത്രക്കാരുമായി; മലയാളികൾ ഇന്ന് കൊച്ചിയിൽ എത്തും; എംബസി തരംതിരിവ് കാട്ടിയതായി പരാതി; കാത്തുകാത്തിരുന്ന വിമാനം എത്തിയപ്പോൾ യുകെയിലെ മലയാളികൾ നിരാശരാകുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കാത്തുകാത്തിരുന്ന വിമാനം എത്തിയപ്പോൾ മലയാളികൾക്കു നിരാശ ബാക്കി. കോവിഡിൽ പിടിച്ചു നിൽക്കാൻ കയ്യിൽ പണം ഇല്ലാതെ പോയ സ്റ്റുഡന്റ് വിസക്കാരും അനധികൃത കുടിയേറ്റക്കാരായ മലയാളികളും ഒക്കെ മറ്റു മാർഗം ഇല്ലെന്നു വന്നപ്പോൾ ഏക പ്രതീക്ഷയോടെ കാത്തിരുന്നതുകൊച്ചിയിലേക്കു ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണ്. കൊച്ചി വിമാനം മലയാളികൾക്ക് ഏറെ പ്രയോജനപ്പെടും എന്ന മട്ടിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിക്കുകയും ചെയ്തിരുന്നതാണ്.
എന്നാൽ വിമാനം എത്തിയപ്പോൾ സംഭവിച്ചത് മറിച്ചാണ്. ടിക്കറ്റ് ലഭിക്കും എന്ന് കരുതി കാത്തിരുന്നത് അനേകം മലയാളികളാണ്. ടിക്കറ്റ് വിതരണം എംബസിയുടെ ചുമതലയിൽ ആയതോടെ കൊച്ചി വിമാനം വിജയവാഡയിലേക്കും കൂടി നീട്ടി വിമാനം നിറയെ തെലുങ്കരെ കുത്തി നിറയ്ക്കുകയായിരുന്നു എന്നാണ് പരാതി. ഇക്കാര്യത്തിൽ എംബസി ജീവനക്കാർ വിവേചനം കാട്ടിയതായി ഒട്ടേറെപ്പേർ മന്ത്രി മുരളീധരൻ അടക്കമുള്ളവരെ അറിയിച്ചു കഴിഞ്ഞു.
യാത്ര ചെയ്യാൻ സാധിച്ചില്ല എന്ന് മാത്രമല്ല, എംബസിയിൽ നിന്നും എയർ ഇന്ത്യയിൽ നിന്നും ലിസ്റ്റിൽ പേര് ഉണ്ടെന്നു കാട്ടിയുള്ള ഇമെയിൽ ലഭിച്ചതോടെ യാത്ര ചെയ്യാൻ വടക്കൻ പട്ടണങ്ങളിൽ നിന്നും അഞ്ചും ആറും മണിക്കൂർ വാഹനം ഓടിച്ചു തലേന്ന് തന്നെ ഹീത്രൂവിൽ എത്തിയവരാണ് അവസാന നിമിഷം പറക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞു നിരാശയോടെ മടങ്ങിയത്. കൊച്ചി വിമാനം വിജയവാഡയിലേക്കു നീട്ടിയപ്പോൾ നൂറുകണക്കിന് തെലുങ്കർ ആണ് ഈ വിമാനത്തിൽ സീറ്റു പിടിക്കാൻ ഇടിയിട്ടത്.
ഇവരെ സഹായിക്കാൻ എംബസി ജീവനക്കാരും തയ്യാറായി എന്നാണ് പുറത്തു വരുന്ന വിവരം. ഇതോടെ മലയാളി യാത്രക്കാർ ഔട്ട്. ഈ വിമാനത്തിൽ മലയാളി യാത്രക്കാർ നൂറു കണക്കിന് ബുക്ക് ചെയ്തതോടെ ഒട്ടേറെ പേർക്ക് കൺഫർമേഷൻ ലെറ്റർ അയച്ച് എംബസി പ്രതീക്ഷ നൽകിയതാണ് പ്രശ്നം വഷളാക്കിയത്. എംബസിയിൽ ആകട്ടെ മലയാളികൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ലാതായി എന്നതും പ്രശ്നം വഷളാക്കാൻ കാരണമായി.
അതേസമയം പേര് രജിസ്റ്റർ ചെയ്ത കുറെപ്പേർക്ക് വിമാനം വരുന്നത് സംബന്ധിച്ച അറിയിപ്പും മറ്റും നൽകിയപ്പോൾ ടിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതുമാണ് എന്ന അറിയിപ്പ് പലർക്കും തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നാണ് എബസി ജീവനക്കർ പറയുന്നത്. മാത്രമല്ല എംബസി നൽകിയ അറിയിപ്പിനു പിന്നാലെ എയർ ഇന്ത്യയിൽ നിന്നും യാത്രക്കാർക്ക് ഫോൺ വിളിയെത്തി. ഇത്തരത്തിൽ നൂറുകണക്കിന് യാത്രക്കാർ ആണ് പ്രതീക്ഷയോടെ കാത്തിരുന്നത്.
ഫോൺ കോൾ ലഭിച്ചവരൊക്കെ യാത്ര ഉറപ്പാണെന്ന മട്ടിൽ തയ്യാറെടുപ്പും തുടങ്ങി. ഇത്തരത്തിൽ ലഭിച്ച കോളിനു തുടർന്ന് പ്രതികരണം ഇല്ലാതായപ്പോൾ ലെസ്റ്റർ, മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നായി പത്തോളം മലയാളി വിദ്യാർത്ഥിനികൾ സഹായം തേടി ബ്രിട്ടീഷ് മലയാളിയെയും ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് ഇവരുടെ ആവശ്യം എംബസിയിൽ അറിയിച്ചപ്പോഴും ടിക്കറ്റ് ഉള്ളവരെ വീണ്ടും വിളിക്കും എന്നാണ് അറിയിച്ചത്. എന്നാൽ ഭാഗ്യപരീക്ഷണം നടത്താൻ രണ്ടും കൽപിച്ചു ലഗ്ഗേജ് സഹിതം എയർപോർട്ടിൽ എത്തിയവർക്കാണ് ഒടുവിൽ നിരാശയോടെ മടങ്ങേണ്ടി വന്നത്.
എന്നാൽ യാത്ര പുറപ്പെടാൻ വെറും മണിക്കൂറുകൾ ബാക്കി നിൽക്കെ ടിക്കറ്റില്ലെന്നറിഞ്ഞ മലയാളികൾ കൊച്ചി വിമാനത്തിന്റെ ക്യൂവിൽ നിറയെ തെലുങ്കരെ കണ്ടത് ഞ്ഞെട്ടലോടെയാണ്. തുടർന്ന് തലങ്ങും വിലങ്ങും ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കും ഫോൺകോളുകൾ പാഞ്ഞു. സമ്മർദം ചെലുത്താൻ സാധിക്കുന്ന ഇടങ്ങളിൽ ഒക്കെ പലരും വിളിച്ചു. മന്ത്രി മുരളീധരന് ഫോൺ വഴി പലരും മെസേജുകൾ അയച്ചപ്പോൾ മുന്‍മന്ത്രി കണ്ണന്താനത്തിനും കിട്ടി ഏതാനും ഫോൺ കോളുകൾ. അദ്ദേഹം ഏതാനും ഇടങ്ങളിൽ ബന്ധപ്പെട്ടപ്പോൾ ഒന്നും ചെയ്യാൻ ഇല്ലെന്നായിരുന്നു മറുപടി.
ബിജെപി നേതാവ് ജോർജ് കുര്യൻ അടക്കം ഉള്ളവരെ മലയാളികൾ ബന്ധപ്പെട്ടപ്പോൾ വിഷയം കൈവിട്ടുപോയല്ലോ എന്ന ധ്വനിയിലാണ് മറുപടി ലഭിച്ചതും. എന്നാൽ കൊച്ചിക്കുള്ള വിമാനത്തിൽ എങ്ങനെ ആന്ധ്രയിലേക്ക് ഉള്ളവർ ഇടംപിടിച്ചുവെന്ന ചോദ്യത്തിന് മാത്രം ആർക്കും വെക്തമായ ഉത്തരം ഉണ്ടായില്ല. അനേകായിരം മലയാളികൾ കുടുങ്ങിയ ലണ്ടനിൽ നിന്നുള്ള അവർക്കായുള്ള രക്ഷാവിമാനമാണ് എത്തുന്നത് എന്ന് ലണ്ടൻ എംബസി ജീവനക്കാരെ ബോധ്യപ്പെടുത്താൻ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തു ഉണ്ടായില്ല എന്നതാണ് സത്യം. ഈ വിമാനത്തിൽ മലയാളികൾക്ക് പകരം മറ്റു യാത്രക്കാർ ഇരച്ചെത്തും എന്നാരും പ്രതീക്ഷിച്ചതുമില്ല.
ഒടുവിൽ 423 യാത്രക്കാർക്ക് പറക്കാവുന്ന എയർ ഇന്ത്യയുടെ ജംബോ ജെറ്റ് ലണ്ടനിൽ എത്തിയപ്പോൾ സാമൂഹ്യ അകലം പാലിച്ചുള്ള സെറ്റിങ് ക്രമീകരണത്തിൽ 328 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 186 മലയാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ 93 പേർ പുരുഷന്മാരും 93 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 9 കുട്ടികളും 24 ഗർഭിണികളും മൂന്നു മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. അങ്ങനെ ഒടുവിൽ 333 യാത്രക്കാരുമായാണ് വിമാനം പറന്നത്. കൊച്ചിയിൽ എത്തിച്ച യാത്രക്കാരിൽ 123 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ - 8
എറണാകുളം-38
ഇടുക്കി - 1
കണ്ണൂർ - 13
കാസർഗോഡ് - 1
കൊല്ലം-8
കോട്ടയം - 22
കോഴിക്കോട്-13
മലപ്പുറം - 9
പാലക്കാട് - 10
പത്തനംത്തിട്ട - 7
തിരുവനന്തപുരം - 25
വയനാട്- 4
തൃശ്ശൂർ - 22
മറ്റ് സംസ്ഥാനങ്ങൾ - 5
എറണാകുളം ജില്ലയിൽ നിന്നുള്ള 38 പേരിൽ 19 പേർ പുരുഷന്മാരും 19 പേർ സ്ത്രീകളുമാണ്. ഇതിൽ 4 പേർ ഗർഭിണികളാണ്. വിവിധ കോവിഡ് കെയർ സെന്ററുകളിൽ 34 പേരെയും 4 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കൊച്ചിയിൽ നിന്നും വിമാനം വിജയവാഡയിൽ എത്തും.
ഫലത്തിൽ മലയായികൾക്കായി എത്തിയ വിമാനം കയ്യൂക്കുള്ളവർ കാര്യക്കാർ എന്ന നിലയിൽ തെലുങ്കർ കൂടി പ്രയോജനപ്പെടുത്തുക ആയിരുന്നു. എന്നാൽ പതിവ് പോലെ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ തങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന മനോഭാവമാണ് കേരള സർക്കാരിനും. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം എങ്കിലും കേന്ദ്ര സർക്കാരിൽ അറിയിക്കാനും ബന്ധപ്പെട്ടവർ കേരളത്തിൽ നിന്നും ഒരു ശ്രമവും നടത്തുന്നില്ല എന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ വരും ആഴ്ചകളിലും കൂടുതൽ വിമാനം എത്തിയാലും മലയാളികൾക്ക് മാത്രമായി പറക്കാനാകും എന്ന് യാതൊരു ഉറപ്പുമില്ല.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍