ചൈനക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 100 കടന്നു; ഇന്നു ലോകാരോഗ്യ അസംബ്ലിയിൽ നിർണായക പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ആവശ്യം ആദ്യം ഉന്നയിച്ച ആസ്ട്രേലിയക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തി ചൈന; ആസ്ട്രേലിയയിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും അടുത്ത അഞ്ച് വർഷത്തേക്ക് 80 ശതമാനം നികുതി; ചൈനയുടെ പേരിൽ കൊറോണ കാലത്ത് ലോകം വ്യാപാരയുദ്ധം തുടങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊറോണാനന്തര കാലഘട്ടം അശാന്തമായിരിക്കുമെന്ന പല വിദഗ്ദരുടെയും അഭിപ്രായം സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. യുദ്ധങ്ങളും, അഭ്യന്തര കലഹങ്ങളും, വംശീയ ലഹളകളുമൊക്കെയായിരിക്കും കൊറോണാനന്തര കാല്ഘട്ടത്തിന്റെ ആദ്യനാളുകളിൽ നാം കാണുക എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. അതിന് നാന്ദി കുറിക്കാൻ എന്നപോലെ, കൊറോണക്കാലം തീരുന്നതിനു മുൻപേ ഒരു ലോകമഹാ വ്യാപാരയുദ്ധത്തിന് കളമൊരുങ്ങുന്നു.
കൊറോണയുടെ ഉദ്ഭവം, അത് വ്യാപകമായി പടരുവാൻ ഉണ്ടായ സാഹചര്യം, അത് തടയുവാനായി ലോകാരോഗ്യ സംഘടന കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്നിവയിൽ സുതാര്യമായ ഒരു അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ലോകാരോഗ്യ സംഘടനയുടെ അസംബ്ലിയിൽ ആസ്ട്രേലിയ പ്രമേയം അവതരിപ്പിക്കാനിരിക്കെ ആസ്ട്രേലിയയുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ചൈന.
ഇന്നലെ, ആസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 80% അധിക നികുതി ഏർപ്പെടുത്തിക്കൊണ്ട് ചൈനീസ് ഭരണകൂടം ഉത്തരവിറക്കി. ആസ്ട്രേലിയയുടെ പ്രമേയത്തിന് ലോകാരോഗ്യബ് സംഘടനയിൽ അംഗങ്ങൾക്കിടയിൽ പിന്തുണ ഏറിവരുന്ന സന്ദർഭത്തിലാണ് ഇത്. 194 അംഗങ്ങളുള്ള സംഘടനയിൽ ഇതുവരെ 100 അംഗരാഷ്ട്രങ്ങളാണ് ഈ പ്രമേയത്തെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കൊറോണയുടെ ഉദ്ഭവം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് സുതാര്യമായ ഒരു അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തിൽ പക്ഷെ ചൈനയുടേയോ, കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാന്റെയോ പേറ് പരാമർശിക്കുന്നില്ല എന്നതാണ് രസകരം. എന്നിട്ടും ചൈന ഇതിനെ എതിർക്കുവാൻ കാരണം ചില മൂർച്ഛയുള്ള ചോദ്യങ്ങൾക്ക് ചൈന മറുപടി പറയേണ്ടി വരും എന്നതിനാലാണ്. മനഃപൂർവ്വമോ അല്ലാതെയോ ചൈന വരുത്തിയ ചില തെറ്റുകളാണ് ഇന്ന് ലോകത്തിന്റെ കണ്ണുനീരായി ഒഴുകുന്നത് എന്നതിൽ ആർക്കും സംശയമില്ല. ചൈനക്കും അക്കാര്യത്തിൽ സംശയമില്ല. അത് തുറന്ന് സമ്മതിക്കേണ്ടി വരും എന്നതുകൊണ്ടാണ് അവർ ഈ പ്രമേയത്തെ എതിർക്കുന്നത്.
ആസ്ട്രേലിയയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും, ആസ്ട്രേലിയയിൽ വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണവും കുറയും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ആസ്ട്രേലിയയെ ചൈന ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ആദ്യം ശ്രമിച്ചത്. അതു നടക്കാതെ പോയപ്പോഴാണ് വ്യാപാരബന്ധങ്ങൾ ഇല്ലാതെയാക്കും എന്ന ഭീഷണിയുമായി രംഗത്തെത്തിയത്. ആസ്ട്രേലിയയിൽ നിന്നും വൈനും ബീഫും ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. ഇതിന് മുകളിലാണ് ഇപ്പോൾ 80% അധിക തീരുവ ചുമത്തിയിരിക്കുന്നത്.
പല വികസിത രാജ്യങ്ങളും ഉൾപ്പെടെ നൂറോളം രാജ്യങ്ങൾ ആസ്ട്രേലിയയുടെ പ്രമേയത്തെ പിന്താങ്ങുന്ന സാഹചര്യത്തിൽ ചൈനയുടെ പുതിയ നിലപാടിനെ കുറിച്ചും ഈ ലോക രാഷ്ട്രങ്ങളുടെ അഭിപ്രായം അറിയുവാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. കൊറോണക്കാലത്ത് ചൈന നൽകിയ വിലകുറഞ്ഞ സുരക്ഷാ ഉപകരണങ്ങളെ കുറിച്ച് പരാതിയുള്ള നിരവധി രാജ്യങ്ങൾ ഉണ്ട്. അതുപോലെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ചൈനക്കെതിരെ ജനരോഷം ശക്തമാണ് താനും. ഇത്തരമൊരു അവസരത്തിൽ, ആസ്ട്രേലിയക്കെതിരെ ചൈന കൈക്കൊണ്ട നടപടിക്കെതിരെ മറ്റ് രാഷ്ട്രങ്ങൾ രംഗത്ത് വരികയാണെങ്കിൽ, അതൊരു ആഗോള വ്യാപാരയുദ്ധത്തിന് തുടക്കമാകും.
വുഹാനിലെ ലബോറട്ടറിയിൽ ചൈൻ വൈറസിനെ നിർമ്മിച്ചതും, ജൈവായുധമാക്കുവാൻ പദ്ധതിയിട്ടതുമൊക്കെ തെളിവില്ലാത്ത പാണൻപാട്ടുകളായി തള്ളിക്കളയാമെങ്കിലും, രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ ചൈന മനപ്പൂർവമോ അല്ലാതേയോ സ്വീകരിച്ച നിരുത്തരവാദപരമായ നിലപാടുകൾക്ക് അവർ ലോകത്തിന് മുന്നിൽ കാരണം ബോധിപ്പിച്ചേ മതിയാകൂ. സത്യം തുറന്നുപറയാതെ അവർ പ്രചരിപ്പിച്ച അർദ്ധസത്യങ്ങളും അസത്യങ്ങളുമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന, സമാനതകളില്ലാത്ത ഈ ദുരന്തത്തിന് കാരണം എന്ന് നിസ്സംശയം പറയാം. പുതിയ രോഗം ആവിർഭവിച്ച ആദ്യനാളുകളിൽ അതിന്റെ വിവരം മൂടിവയ്ക്കാനായിരുന്നു ചൈന ഉത്സാഹം കാണിച്ചത്. ഈ വിവരം പുറത്തുവിട്ട ഡോക്ടർക്കെതിരെ നടപടികൾ എടുത്തു എന്നുമാത്രമല്ല, അദ്ദേഹത്തെ കൊറോണയുടെ കൈകളിൽ മരണമടയുവാനും വിട്ടുകൊടുത്തു. പിന്നീട് ലോകം ഈ വിവരം പുറത്തറിഞ്ഞപ്പോഴും സത്യം മൂടിവക്കാനാണ് ചൈൻ ശ്രമിച്ചത്. ഇത് ഒരു സാധാരണ രോഗം മാത്രമാണെന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും അവർ പ്രചരിപ്പിച്ചു.
ഈ പ്രചാരണങ്ങൾ നടക്കുമ്പോൾ, യാതോരുവിധ യാത്രാവിലക്കുമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് രോഗബാധയുള്ള വുഹാനിലേക്കും അവിടെനിന്ന് പുറത്ത് ലോകത്തിന്റെ വിവിധ കോണുകളിലേക്കും സഞ്ചരിച്ചത്. ഇവരിലൂടെയാണ് ഇന്ന് ലോകത്ത് ഈ മഹാവ്യാധി പടർന്നതെന്ന കാര്യം സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകൾ കൈവശം ഉണ്ടെന്നവകാശപ്പെടുന്ന ചൈനയ്ക്ക്, ഇതേ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗവ്യാപനത്തെ അതിജീവിച്ചു എന്നവകാശപ്പെടുന്നൻ ചൈനയ്ക്ക്, രോഗത്തിന്റെ കാഠിന്യവും അതിന്റെ പടർന്നു പിടിക്കുന്ന സ്വഭാവവും തിരിച്ചറിയാനായില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നാണ് ഉയരുന്ന വാദം.
ലോകം മുഴുവൻ പടർന്നു പിടിച്ചിട്ടും, ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ങ്ഹായിയിലും രാഷ്ട്രീയനേതാക്കളും മറ്റ് പ്രമുഖരും ആവാസിക്കുന്ന ബെയ്ജിംഗിലും ഈ വൈറസിന് എത്തിനോക്കാനായില്ല എന്നത് കേവലം യാദൃശ്ചികതയായി തള്ളിക്കളയാനാകുമൊ? അതിനർത്ഥം ചൈനക്ക് രോഗത്തിന്റെ ആഴവും വ്യാപ്തിയും നല്ലത്പോലെ അറിയാമായിരുന്നു എന്നും അതു വ്യാപിക്കുന്നത് തടയാനായി എന്നതും തന്നെയാണ്. അത്തരമൊരു സാഹചര്യത്തിൽ, വുഹാനിൽ അന്താരാഷ്ട്ര യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷെ ഈ മഹാ വ്യാധി ആ ഒരു നഗരത്തിൽ മാത്രമായി ഒതുങ്ങുമായിരുന്നു. എന്നിട്ടും അത് ചെയ്യുവാൻ ചൈന തയ്യാറായില്ല. മാത്രമല്ല, രോഗം ബാധിച്ച ലോകത്തിന് ഗുണനിലവാരം കുറഞ്ഞ മാസ്കും സുരക്ഷാ ഉപകരണങ്ങളൂം വിറ്റ് പണം കൊയ്യാനുള്ള ചൈനയുടെ ശ്രമവും ആ രാജ്യത്തെ സംശയത്തിന്റെ നിഴലിലാക്കി. ഇത്തരം നിരവധി കാര്യങ്ങൾ ചൈനക്ക് മേൽ സംശയത്തിന്റെ കരിനിഴൽ വിരിച്ചാപ്പോൾ പല രാജ്യങ്ങളും ആ സംശയങ്ങൾ തുറന്ന് പ്രകടിപ്പിച്ചു. എന്നാൽ ആസ്ട്രേലിയയായിരുന്നു ഇക്കാര്യത്തിൽ ഒരു തുറന്ന് അന്വേഷണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്.
ഒരു അന്വേഷണത്തിന് തയ്യാറായി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനല്ല, പക്ഷെ ചൈനീസ് സർക്കാർ തയ്യാറായത്, മറിച്ച് ആസ്ട്രേലിയക്കെതിരെ ഉപരോധ ഭീഷണി ഉയർത്തി ആ ആവശ്യം ഇല്ലാതെയാക്കാനായിരുന്നു. ആസ്ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാരാളം ചൈനീസ് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതുപോലെ വിനോദ സഞ്ചാരമേഖലയിലും ചൈനാക്കാർ കാര്യമായ സംഭാവനകൾ ചെയ്യുന്നുണ്ട്. അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് പോയാൽ ഇതു രണ്ടും നിന്നുപോയേക്കും എന്നായിരുന്നു ചൈനയുടെ ആദ്യത്തെ ഭീഷണി. എന്നാൽ, അതിൽ ആസ്ട്രേലിയ വീഴുന്നില്ലെന്ന് കണ്ടപ്പോൾ, വ്യാപാരബന്ധം അവസാനിപ്പിക്കും എന്നായി ചൈന. ആസ്ട്രേലിയയിൽ നിന്ന് വൈനും ബീഫും ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്.
ഈ ഭീഷണികളൊന്നും വകവയ്ക്കാതെ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന ആസ്ട്രേലിയക്ക് പിന്തുണ കൂടുകയാണ്. യൂറോപ്പ്യൻ യൂണിയനിൽ മുഴുവൻ 27 അംഗരാഷ്ട്രങ്ങളും ഇതിനെ പിന്തുണയ്ക്കുമ്പോൾ ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ പരസ്യമായ പിന്തുണയും ആസ്ട്രേലിയക്കുണ്ട്. കാനഡ, റഷ്യ, ന്യുസിലാൻഡ്, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങളും ആസ്ട്രേലിയക്കൊപ്പമാണ് ഇക്കാര്യത്തിൽ. കഴിഞ്ഞ ജനുവരി 7 ന് കൊറോണയെ കുറിച്ച് അറിവുണ്ടായിരുന്ന ചൈന വുഹാൻ ഉൾപ്പെടുന്ന ഹ്യുബി പ്രവിശ്യയിലേക്കുള്ള യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ജനുവരി 23 ന് മാത്രമായിരുന്നു. ഈ പകർച്ചവ്യാധി ലോകമാസകലം പകരാതെ തടയുവാൻ കഴിയുമായിരുന്ന ഫെബ്രുവരി 3 നുപോലും യാത്രാവിലക്കുകൾക്കെതിരെയായിരുന്നു ലോകാരോഗ്യ സംഘടനയും. അവർ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചത് തന്നെ മാർച്ച് 11 ആയിരുന്നു.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്