Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 100 കടന്നു; ഇന്നു ലോകാരോഗ്യ അസംബ്ലിയിൽ നിർണായക പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ആവശ്യം ആദ്യം ഉന്നയിച്ച ആസ്ട്രേലിയക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തി ചൈന; ആസ്ട്രേലിയയിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും അടുത്ത അഞ്ച് വർഷത്തേക്ക് 80 ശതമാനം നികുതി; ചൈനയുടെ പേരിൽ കൊറോണ കാലത്ത് ലോകം വ്യാപാരയുദ്ധം തുടങ്ങുമ്പോൾ

ചൈനക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 100 കടന്നു; ഇന്നു ലോകാരോഗ്യ അസംബ്ലിയിൽ നിർണായക പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ആവശ്യം ആദ്യം ഉന്നയിച്ച ആസ്ട്രേലിയക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തി ചൈന; ആസ്ട്രേലിയയിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും അടുത്ത അഞ്ച് വർഷത്തേക്ക് 80 ശതമാനം നികുതി; ചൈനയുടെ പേരിൽ കൊറോണ കാലത്ത് ലോകം വ്യാപാരയുദ്ധം തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണാനന്തര കാലഘട്ടം അശാന്തമായിരിക്കുമെന്ന പല വിദഗ്ദരുടെയും അഭിപ്രായം സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. യുദ്ധങ്ങളും, അഭ്യന്തര കലഹങ്ങളും, വംശീയ ലഹളകളുമൊക്കെയായിരിക്കും കൊറോണാനന്തര കാല്ഘട്ടത്തിന്റെ ആദ്യനാളുകളിൽ നാം കാണുക എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. അതിന് നാന്ദി കുറിക്കാൻ എന്നപോലെ, കൊറോണക്കാലം തീരുന്നതിനു മുൻപേ ഒരു ലോകമഹാ വ്യാപാരയുദ്ധത്തിന് കളമൊരുങ്ങുന്നു.

കൊറോണയുടെ ഉദ്ഭവം, അത് വ്യാപകമായി പടരുവാൻ ഉണ്ടായ സാഹചര്യം, അത് തടയുവാനായി ലോകാരോഗ്യ സംഘടന കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്നിവയിൽ സുതാര്യമായ ഒരു അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ലോകാരോഗ്യ സംഘടനയുടെ അസംബ്ലിയിൽ ആസ്ട്രേലിയ പ്രമേയം അവതരിപ്പിക്കാനിരിക്കെ ആസ്ട്രേലിയയുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ചൈന.

ഇന്നലെ, ആസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 80% അധിക നികുതി ഏർപ്പെടുത്തിക്കൊണ്ട് ചൈനീസ് ഭരണകൂടം ഉത്തരവിറക്കി. ആസ്ട്രേലിയയുടെ പ്രമേയത്തിന് ലോകാരോഗ്യബ് സംഘടനയിൽ അംഗങ്ങൾക്കിടയിൽ പിന്തുണ ഏറിവരുന്ന സന്ദർഭത്തിലാണ് ഇത്. 194 അംഗങ്ങളുള്ള സംഘടനയിൽ ഇതുവരെ 100 അംഗരാഷ്ട്രങ്ങളാണ് ഈ പ്രമേയത്തെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്.

കൊറോണയുടെ ഉദ്ഭവം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് സുതാര്യമായ ഒരു അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തിൽ പക്ഷെ ചൈനയുടേയോ, കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാന്റെയോ പേറ് പരാമർശിക്കുന്നില്ല എന്നതാണ് രസകരം. എന്നിട്ടും ചൈന ഇതിനെ എതിർക്കുവാൻ കാരണം ചില മൂർച്ഛയുള്ള ചോദ്യങ്ങൾക്ക് ചൈന മറുപടി പറയേണ്ടി വരും എന്നതിനാലാണ്. മനഃപൂർവ്വമോ അല്ലാതെയോ ചൈന വരുത്തിയ ചില തെറ്റുകളാണ് ഇന്ന് ലോകത്തിന്റെ കണ്ണുനീരായി ഒഴുകുന്നത് എന്നതിൽ ആർക്കും സംശയമില്ല. ചൈനക്കും അക്കാര്യത്തിൽ സംശയമില്ല. അത് തുറന്ന് സമ്മതിക്കേണ്ടി വരും എന്നതുകൊണ്ടാണ് അവർ ഈ പ്രമേയത്തെ എതിർക്കുന്നത്.

ആസ്ട്രേലിയയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും, ആസ്ട്രേലിയയിൽ വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണവും കുറയും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ആസ്ട്രേലിയയെ ചൈന ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ആദ്യം ശ്രമിച്ചത്. അതു നടക്കാതെ പോയപ്പോഴാണ് വ്യാപാരബന്ധങ്ങൾ ഇല്ലാതെയാക്കും എന്ന ഭീഷണിയുമായി രംഗത്തെത്തിയത്. ആസ്ട്രേലിയയിൽ നിന്നും വൈനും ബീഫും ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. ഇതിന് മുകളിലാണ് ഇപ്പോൾ 80% അധിക തീരുവ ചുമത്തിയിരിക്കുന്നത്.

പല വികസിത രാജ്യങ്ങളും ഉൾപ്പെടെ നൂറോളം രാജ്യങ്ങൾ ആസ്ട്രേലിയയുടെ പ്രമേയത്തെ പിന്താങ്ങുന്ന സാഹചര്യത്തിൽ ചൈനയുടെ പുതിയ നിലപാടിനെ കുറിച്ചും ഈ ലോക രാഷ്ട്രങ്ങളുടെ അഭിപ്രായം അറിയുവാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. കൊറോണക്കാലത്ത് ചൈന നൽകിയ വിലകുറഞ്ഞ സുരക്ഷാ ഉപകരണങ്ങളെ കുറിച്ച് പരാതിയുള്ള നിരവധി രാജ്യങ്ങൾ ഉണ്ട്. അതുപോലെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ചൈനക്കെതിരെ ജനരോഷം ശക്തമാണ് താനും. ഇത്തരമൊരു അവസരത്തിൽ, ആസ്ട്രേലിയക്കെതിരെ ചൈന കൈക്കൊണ്ട നടപടിക്കെതിരെ മറ്റ് രാഷ്ട്രങ്ങൾ രംഗത്ത് വരികയാണെങ്കിൽ, അതൊരു ആഗോള വ്യാപാരയുദ്ധത്തിന് തുടക്കമാകും.

വുഹാനിലെ ലബോറട്ടറിയിൽ ചൈൻ വൈറസിനെ നിർമ്മിച്ചതും, ജൈവായുധമാക്കുവാൻ പദ്ധതിയിട്ടതുമൊക്കെ തെളിവില്ലാത്ത പാണൻപാട്ടുകളായി തള്ളിക്കളയാമെങ്കിലും, രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ ചൈന മനപ്പൂർവമോ അല്ലാതേയോ സ്വീകരിച്ച നിരുത്തരവാദപരമായ നിലപാടുകൾക്ക് അവർ ലോകത്തിന് മുന്നിൽ കാരണം ബോധിപ്പിച്ചേ മതിയാകൂ. സത്യം തുറന്നുപറയാതെ അവർ പ്രചരിപ്പിച്ച അർദ്ധസത്യങ്ങളും അസത്യങ്ങളുമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന, സമാനതകളില്ലാത്ത ഈ ദുരന്തത്തിന് കാരണം എന്ന് നിസ്സംശയം പറയാം. പുതിയ രോഗം ആവിർഭവിച്ച ആദ്യനാളുകളിൽ അതിന്റെ വിവരം മൂടിവയ്ക്കാനായിരുന്നു ചൈന ഉത്സാഹം കാണിച്ചത്. ഈ വിവരം പുറത്തുവിട്ട ഡോക്ടർക്കെതിരെ നടപടികൾ എടുത്തു എന്നുമാത്രമല്ല, അദ്ദേഹത്തെ കൊറോണയുടെ കൈകളിൽ മരണമടയുവാനും വിട്ടുകൊടുത്തു. പിന്നീട് ലോകം ഈ വിവരം പുറത്തറിഞ്ഞപ്പോഴും സത്യം മൂടിവക്കാനാണ് ചൈൻ ശ്രമിച്ചത്. ഇത് ഒരു സാധാരണ രോഗം മാത്രമാണെന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും അവർ പ്രചരിപ്പിച്ചു.

ഈ പ്രചാരണങ്ങൾ നടക്കുമ്പോൾ, യാതോരുവിധ യാത്രാവിലക്കുമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് രോഗബാധയുള്ള വുഹാനിലേക്കും അവിടെനിന്ന് പുറത്ത് ലോകത്തിന്റെ വിവിധ കോണുകളിലേക്കും സഞ്ചരിച്ചത്. ഇവരിലൂടെയാണ് ഇന്ന് ലോകത്ത് ഈ മഹാവ്യാധി പടർന്നതെന്ന കാര്യം സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകൾ കൈവശം ഉണ്ടെന്നവകാശപ്പെടുന്ന ചൈനയ്ക്ക്, ഇതേ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗവ്യാപനത്തെ അതിജീവിച്ചു എന്നവകാശപ്പെടുന്നൻ ചൈനയ്ക്ക്, രോഗത്തിന്റെ കാഠിന്യവും അതിന്റെ പടർന്നു പിടിക്കുന്ന സ്വഭാവവും തിരിച്ചറിയാനായില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നാണ് ഉയരുന്ന വാദം.

ലോകം മുഴുവൻ പടർന്നു പിടിച്ചിട്ടും, ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ങ്ഹായിയിലും രാഷ്ട്രീയനേതാക്കളും മറ്റ് പ്രമുഖരും ആവാസിക്കുന്ന ബെയ്ജിംഗിലും ഈ വൈറസിന് എത്തിനോക്കാനായില്ല എന്നത് കേവലം യാദൃശ്ചികതയായി തള്ളിക്കളയാനാകുമൊ? അതിനർത്ഥം ചൈനക്ക് രോഗത്തിന്റെ ആഴവും വ്യാപ്തിയും നല്ലത്‌പോലെ അറിയാമായിരുന്നു എന്നും അതു വ്യാപിക്കുന്നത് തടയാനായി എന്നതും തന്നെയാണ്. അത്തരമൊരു സാഹചര്യത്തിൽ, വുഹാനിൽ അന്താരാഷ്ട്ര യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷെ ഈ മഹാ വ്യാധി ആ ഒരു നഗരത്തിൽ മാത്രമായി ഒതുങ്ങുമായിരുന്നു. എന്നിട്ടും അത് ചെയ്യുവാൻ ചൈന തയ്യാറായില്ല. മാത്രമല്ല, രോഗം ബാധിച്ച ലോകത്തിന് ഗുണനിലവാരം കുറഞ്ഞ മാസ്‌കും സുരക്ഷാ ഉപകരണങ്ങളൂം വിറ്റ് പണം കൊയ്യാനുള്ള ചൈനയുടെ ശ്രമവും ആ രാജ്യത്തെ സംശയത്തിന്റെ നിഴലിലാക്കി. ഇത്തരം നിരവധി കാര്യങ്ങൾ ചൈനക്ക് മേൽ സംശയത്തിന്റെ കരിനിഴൽ വിരിച്ചാപ്പോൾ പല രാജ്യങ്ങളും ആ സംശയങ്ങൾ തുറന്ന് പ്രകടിപ്പിച്ചു. എന്നാൽ ആസ്‌ട്രേലിയയായിരുന്നു ഇക്കാര്യത്തിൽ ഒരു തുറന്ന് അന്വേഷണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്.

ഒരു അന്വേഷണത്തിന് തയ്യാറായി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനല്ല, പക്ഷെ ചൈനീസ് സർക്കാർ തയ്യാറായത്, മറിച്ച് ആസ്‌ട്രേലിയക്കെതിരെ ഉപരോധ ഭീഷണി ഉയർത്തി ആ ആവശ്യം ഇല്ലാതെയാക്കാനായിരുന്നു. ആസ്‌ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാരാളം ചൈനീസ് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതുപോലെ വിനോദ സഞ്ചാരമേഖലയിലും ചൈനാക്കാർ കാര്യമായ സംഭാവനകൾ ചെയ്യുന്നുണ്ട്. അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് പോയാൽ ഇതു രണ്ടും നിന്നുപോയേക്കും എന്നായിരുന്നു ചൈനയുടെ ആദ്യത്തെ ഭീഷണി. എന്നാൽ, അതിൽ ആസ്‌ട്രേലിയ വീഴുന്നില്ലെന്ന് കണ്ടപ്പോൾ, വ്യാപാരബന്ധം അവസാനിപ്പിക്കും എന്നായി ചൈന. ആസ്‌ട്രേലിയയിൽ നിന്ന് വൈനും ബീഫും ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്.

ഈ ഭീഷണികളൊന്നും വകവയ്ക്കാതെ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന ആസ്‌ട്രേലിയക്ക് പിന്തുണ കൂടുകയാണ്. യൂറോപ്പ്യൻ യൂണിയനിൽ മുഴുവൻ 27 അംഗരാഷ്ട്രങ്ങളും ഇതിനെ പിന്തുണയ്ക്കുമ്പോൾ ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ പരസ്യമായ പിന്തുണയും ആസ്‌ട്രേലിയക്കുണ്ട്. കാനഡ, റഷ്യ, ന്യുസിലാൻഡ്, മെക്‌സിക്കോ, ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങളും ആസ്‌ട്രേലിയക്കൊപ്പമാണ് ഇക്കാര്യത്തിൽ. കഴിഞ്ഞ ജനുവരി 7 ന് കൊറോണയെ കുറിച്ച് അറിവുണ്ടായിരുന്ന ചൈന വുഹാൻ ഉൾപ്പെടുന്ന ഹ്യുബി പ്രവിശ്യയിലേക്കുള്ള യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ജനുവരി 23 ന് മാത്രമായിരുന്നു. ഈ പകർച്ചവ്യാധി ലോകമാസകലം പകരാതെ തടയുവാൻ കഴിയുമായിരുന്ന ഫെബ്രുവരി 3 നുപോലും യാത്രാവിലക്കുകൾക്കെതിരെയായിരുന്നു ലോകാരോഗ്യ സംഘടനയും. അവർ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചത് തന്നെ മാർച്ച് 11 ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP