ഗൾഫിൽ കുടുങ്ങിയ മലയാളികളായ നഴ്സുമാരെ നാട്ടിലെത്തിക്കും; ഗർഭിണികൾക്ക് മുൻഗണന; അടുത്താഴ്ച 10 വിമാനങ്ങൾ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക്; കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഫ്ളൈറ്റുകൾ; 9 മാസം വരെ പ്രായമായ ഗർഭിണികളെ എത്തിക്കും; വൈദ്യസഹായം ആവശ്യമെങ്കിൽ അതും നൽകും; സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും സഹായം; യുഎൻഎ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പ് ഹൈക്കോടതിയിൽ; മടക്കം വന്ദേ ഭാരത് ദൗത്യം മൂന്നാം ഘട്ടത്തിൽ
എം മനോജ് കുമാർ
ന്യൂഡൽഹി: സൗദിയിൽ അടക്കം ഗൾഫിൽ കുടുങ്ങി കിടക്കുന്ന 100 ലേറെ നഴ്സുമാരെ നാട്ടിലെത്തിക്കുന്നു. ഡൽഹി ഹൈക്കോടതിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരാണ് ഈ ഉറപ്പ് നൽകിയത്. അടുത്ത ആഴ്ച 10 വിമാനങ്ങൾ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കായിരിക്കും സർവീസുകൾ. ഗർഭിണികളായ നഴ്സുമാരെ മുഴുവൻ നാട്ടിലെത്തിക്കും. 9 മാസം വരെ പ്രായമായ ഗർഭിണികളെ നാട്ടിലെത്തിക്കും. അവർക്ക് പ്രത്യേക വൈദ്യ സഹായം ആവശ്യമെങ്കിൽ നൽകും. സൗദിയിൽ തന്നെ പ്രസവം നടത്തേണ്ടി വന്നവർക്ക് അവിടെ വേണ്ട മെഡിക്കൽ സഹായം എത്തിക്കും. അവർക്ക് നാട്ടിൽ എത്തണമെങ്കിൽ അതിനുള്ള സഹായവും ചെയ്യും. സർട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കാനും സഹായം ചെയ്യും. ചാർട്ടേർഡ് ഫ്ളൈറ്റിന്റെ കാര്യത്തിൽ കോടതി ഇടപെട്ടില്ല. അക്കാര്യത്തിൽ സ്വന്തം നിലയ്ക്ക് ചെയ്യാമെന്ന് നിലപാടാണ് ഡൽഹി ഹൈക്കോടതി സ്വീകരിച്ചത്. ആവശ്യമെങ്കിൽ ചാർട്ടേർഡ് ഫ്ളൈറ്റ് ഏർപ്പാടാക്കാമെന്ന് യുഎൻഎ കോടതിയിൽ അറിയിച്ചിരുന്നു. സൗദിയിൽ ഗർഭിണികളായ 56 നഴ്സുമാരും കുവൈറ്റിൽ ഒരു നഴ്സും കുടുങ്ങി കിടക്കുന്നുണ്ട്.
വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ മുൻഗണന നൽകുമെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചത്. .കേന്ദ്ര സർക്കാർ മെയ് 5 നു പുറത്തിറക്കിയ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (SOP) കൃത്യമായും പിന്തുടരുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതി മുമ്പാകെ ഉറപ്പു നൽകി.
ഗർഭകാലവും ആരോഗ്യാവസ്ഥയും പരിഗണിച്ചാണ് മുൻഗണന പട്ടിക തയ്യാറാക്കുക. വിദേശത്ത് വൈദ്യസഹായമുൾപ്പടെ ആവശ്യമുള്ളവർക്ക് അക്കാര്യം ഉറപ്പുവരുത്താൻ എംബസികൾക്കു നിർദ്ദേശം നൽകും.സൗദിയിൽ നിന്ന് അടുത്ത രണ്ടാഴ്ചക്കുള്ളിൽ 10 ഓളം വിമാന സർവീസുകൾ പരിഗണനയിലുണ്ട്.ഇതിലും ഗർഭിണികൾക്ക് മുൻഗണന നൽകും.
കൊറോണ പടരുന്നതിനാൽ പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്രം പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം കൈക്കൊണ്ടതിനാലാണ് നിയമ നടപടിയുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നീങ്ങിയത്. നഴ്സുമാരുടെ പ്രശ്നത്തിൽ പ്രതിജ്ഞാബദ്ധമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനും അതിന്റെ അമരത്തിരിക്കുന്ന ജാസ്മിൻ ഷായ്ക്കുമൊക്കെ ആവേശം പകരുന്ന നടപടിയാണ് ഡൽഹി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വന്നത്.
കൊറോണ ഇന്ത്യയിലും പടരുന്നതിനാൽ ഏറ്റവും കുറച്ച് ഇന്ത്യക്കാരെ മാത്രം സമയമെടുത്തുകൊണ്ടുവരുന്ന രീതിയാണ് കേന്ദ്രം അനുവർത്തിക്കുന്നത്. കൊറോണ ഡ്യൂട്ടിയിൽ ഉള്ളതിനാൽ ഇന്ത്യൻ നഴ്സുമാരെ തിരികെ വിടുന്നതിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കും വൈമനസ്യമുണ്ട്. പക്ഷെ കൊറോണയിൽ രാജ്യത്ത് തിരികെ എത്താൻ പല നഴ്സുമാരും ആഗ്രഹിക്കുന്നുണ്ട്. ഗർഭിണികൾ അടക്കമുള്ളവർ ഇതിൽ ഉൾപ്പെട്ടതിനാൽ അവർ ഇന്ത്യയിലേക്ക് തിരികെ എത്താൻ ശ്രമിച്ചിരുന്നു. പക്ഷെ ഒരു നടപടിയും ഫലം കണ്ടിരുന്നില്ല. ഇതിൽ പലരും ഖിന്നരായിരുന്നു. അതിനെ തുടർന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വഴി ഡൽഹി ഹൈക്കോടതിയിൽ ഇവർ ഹർജി നൽകുന്നത്. ഈ ഹർജിയിലാണ് അനുകൂല വിധി വന്നത്. വിധി പ്രസവം കഴിഞ്ഞു സൗദിയിൽ വിശ്രമിക്കുന്ന മലയാളി നഴ്സുമാർക്കും അനുഗ്രഹമാകും. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇവരെയും തിരികെ എത്തിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഒൻപത് മാസം വരെയുള്ള ഗർഭിണികളെ ഈ വിമാനങ്ങളിൽ നാട്ടിൽ എത്തിക്കും. ഇതിനിടയിൽ അവർക്ക് പ്രത്യേക മെഡിക്കൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ നൽകാനും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇപ്പോൾ പ്രസവം കഴിഞ്ഞു സൗദിയിൽ വിശ്രമിക്കുന്ന നഴ്സുമാരെയും വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി പരിഗണനയ്ക്ക് ഹർജിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സൗദിയിൽ അല്ലാതെ മറ്റുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന നഴ്സുമരെയും വന്ദേഭാരത് മിഷന്റെ ഭാഗമായി തിരികെ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാർട്ടേഡ് ഫ്ളൈറ്റിന്റെ കാര്യത്തിൽ കോടതിക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ അവശ്യമുണ്ടെങ്കിൽ യുഎൻഎയ്ക്ക് സ്വന്തം നിലയ്ക്ക് അതിനുള്ള നടപടികൾ നടത്താമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
അതേസമയം വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യം രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം ശനിയാഴ്ച കൊച്ചിയിലെത്തിയിരുന്നു. ദുബായിൽനിന്ന് വൈകിട്ട് 6.20ന് എത്തിയ വിമാനത്തിൽ 181 യാത്രക്കാരുണ്ടായിരുന്നു. 75 ഗർഭിണികളും മെഡിക്കൽ എമർജൻസിയിലെത്തിയ 35 പേരുമുണ്ടായിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ടവർ വിമാനത്തിലുണ്ടായിരുന്നതിനാൽ പോരാൻ അവസരം കാത്തിരുന്ന എതാനും ഡോക്ടർമാരെയും നഴ്സുമാരെയും ഈ യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു. അങ്ങിനെ ദുബായിലെ ചില നഴ്സുമാർക്ക് തിരികെ എത്താൻ കഴിഞ്ഞിരുന്നു. നാട്ടിൽ ലീവിന് വന്നശേഷം സൗദിയിലേക്ക് മടങ്ങാൻ കഴിയാതിരുന്ന മലയാളി നഴ്സുമാരെ ഇന്നലെ പ്രത്യേക വിമാനത്തിൽ സൗദിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന 239 നഴ്സുമാരെ കൊണ്ടുപോകാനായി ശനിയാഴ്ച സൗദി അറേബ്യൻ എയർലൈൻസ് പ്രത്യേക സർവീസ് നടത്തുകയായിരുന്നു.
ഇതേ ദൗത്യത്തിന്റെ ഭാഗമായി എഇയിൽ നിന്ന് മൂന്നു വിമാനങ്ങളിലായി 540 പ്രവാസികൾ ഇന്നലെ നാട്ടിലേക്കു മടങ്ങി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രണ്ടും അബുദാബിയിൽ നിന്ന് ഒരു വിമാനവുമാണ് കേരളത്തിലേക്കു പറന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട കൊച്ചി വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഗർഭിണികൾ 35, അടിയന്തര ചികിത്സ വേണ്ടവർ 46, ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ-53, മുതിർന്ന പൗരന്മാർ 13 എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രവാസികൾക്കുള്ള ടിക്കറ്റ് സൗജന്യമായി കേന്ദ്ര സർക്കാർ നൽകണമെന്ന് അക്കാഫ് ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കും എന്നാണ് ഇവർ അറിയിച്ചത്. ദുബായ് ഉൾപ്പെടെ വടക്കൻ എമിറേറ്റുകളിൽ 35,000 പേർക്ക് മടക്കത്തിന് ടിക്കറ്റ് വാങ്ങാൻ ശേഷിയില്ല. ഇങ്ങനെ സാമ്പത്തിക ശേഷിയില്ലാത്ത 200 പേർക്ക് അക്കാഫ് ടാസ്ക് ഫോഴസ് സൗജന്യ വിമാനടിക്കറ്റ് നൽകുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ആളുകൾ എത്തുമ്പോഴും പല വിമാനങ്ങളിലും ഗർഭിണികളായ നഴ്സുമാരെ ഉൾക്കൊള്ളിച്ചിരുന്നില്ല. അതിനെ തുടർന്നാണ് യുഎൻഎ മുൻകൈ എടുത്ത് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഗൾഫിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 116 നഴ്സ്മാരാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ മുഖാന്തിരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. യുഎൻഎയ്ക്കു വേണ്ടി അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ ഹൈക്കോടതി ജസ്റ്റിസ് വിഭു ബക്രു മുമ്പാകെ ഹാജരായി.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- ബ്രിട്ടണിലെ എൻഎച്ച്എസ് വിസയുടെ പേരിലും തട്ടിപ്പുകാർ സജീവമാകുമ്പോൾ
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്