കളം പിടിക്കാൻ രാഹുൽ ഗാന്ധി ഇറങ്ങി കളിക്കുമ്പോൾ വിട്ടുകൊടുക്കാതെ സ്മൃതി ഇറാനി; കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങളുമായി ലോക് ഡൗൺ കാലത്ത് പഴയ കോൺഗ്രസ് അധ്യക്ഷൻ; വെട്ടിപ്പിടിച്ച അമേഠി കൈവിട്ട് കളയില്ലെന്ന വാശിയിൽ സ്മൃതിയും; രാഹുൽ എന്നാൽ നാണക്കേടാണെന്നും തനിക്ക് തരിമ്പും ബഹുമാനമില്ലെന്നും തുറന്ന് പറച്ചിൽ; ഇന്ത്യൻ രാഷ്ട്രീയത്തിലെ രാഹുൽ- സ്മൃതി പോര് പുതിയ തലങ്ങളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പരമ്പരാഗത കോൺഗ്രസ് മണ്ഡവമായ അമേഠിയിൽ നേർക്കുനേർ പോരാട്ടത്തിലാണ് രാഹുൽ ഗാന്ധിയെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തറപറ്റിച്ചത്. സ്മൃതി ഇറാനി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടത്തിയ ഇടപെടലുകളാണ് അവർക്ക് തിളക്കമാർന്ന ഈ വിജയം സമ്മാനിച്ചത്. അതേസമയം, അമേഠിയിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും രാഹുൽഗാന്ധിയും തങ്ങളുടെ പരമ്പരാഗത മണ്ഡലത്തിൽ സജീവമാണ്. രാഹുലും സ്മൃതിയും തമ്മിലുള്ള വാക് പോരിനും പ്രവർത്തന മത്സരങ്ങൾക്കും ഇന്ത്യൻ രാഷ്ട്രീയം പലപ്പോഴും സാക്ഷ്യം വഹിക്കാറുമുണ്ട്. ഇപ്പോൾ, രാഹുലിനോട് തരിമ്പും ബഹുമാനമില്ലെന്ന് വെളിപ്പെടുത്തി പുതിയ തർക്കത്തിന് വഴിയൊരുക്കുകയാണ് സ്മൃതി ഇറാനി.
രാഹുൽ ഗാന്ധിയോട് ബാഹുമാനത്തിന്റെ ഒരു കണിക പോലുമില്ലെന്ന് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് അവർ പറഞ്ഞത്. രാഹുൽ എന്നാൽ ഒരു നാണക്കേടാണെന്നും ബഹുമാനം അർഹിക്കുന്നില്ലെന്നും സ്മൃതി പറഞ്ഞത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവർ വ്യക്തമാക്കി. നിങ്ങളുടെ വയസ്സ് അമ്പതുകളിലെത്തിയിരിക്കുന്നു, എന്നാൽ ഇതുവരെ കാര്യക്ഷമമായി ഒന്നും ചെയ്യാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ലെങ്കിൽ ഒരാളിൽ നിന്നും നിങ്ങൾക്ക് ബഹുമാനം ലഭിക്കില്ലെന്ന് രാഹുലിനെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി പറഞ്ഞു.
നീരവ് മോദി, വിജയ് മല്ല്യ എന്നിവർക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ നിശ്ശിതമായി വിമർശനമുയർത്തിയിരുന്നു. ഈ കാരണത്തിലാണോ രാഹുലിനെ വിമർശിക്കുന്നത് എന്ന ചോദ്യത്തിന് യുപിഎ ഭരണകാലത്ത് കോൺഗ്രസ് അല്ലേ തട്ടിപ്പുകാർക്ക് അവസരം നൽകിയത് എന്നായിരുന്നു സ്മൃതിയുടെ മറുപടി. വിവാദമായ പല കേസുകളിലും കോൺഗ്രസിന്റെ ഇടപെടൽ പ്രകടമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസവും രാഹുൽ കേന്ദ്രത്തിനെതിരെ വിമർശവുമായി രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവർക്കിും ദുർബല വിഭാഗങ്ങൾക്കും ധനസഹായം നൽകുന്നതിന് പകരം പണംകടം കൊടുക്കുന്ന ആളുകളെ പോലെ കേന്ദ്രം പെരുമാറുന്നുവെന്നായിരുന്നു രാഹുൽ പറഞ്ഞത്.
അതേസമയം, രാഹുൽ മണ്ഡലത്തിൽ വീണ്ടും സജീവമായത് സ്മൃതി ഇറാനിയെ വിളറി പിടിപ്പിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ ചൂണടിക്കാട്ടുന്നത്. കൊവിഡ് കാലത്ത് സജീവമായി ഇടപെടുകയാണ് രാഹുൽ ഗാന്ധി. സർക്കാർ നടപടികൾ ഓരോന്നും ഇഴകീറി മുറിച്ച് വിമർശിച്ചും നിർദ്ദേശങ്ങൾ പങ്കുവെച്ചുള്ള രാഹുലിന്റെ ഇടപെടൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങി വരവിന്റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. അതേസമയം രണ്ടാം വരവിൽ അധ്യക്ഷ സ്ഥാനം മാത്രമല്ല അമേഠിയിലെ നഷ്ടപ്രതാപം കൂടി മടക്കി പിടിക്കാനുള്ള തന്ത്രങ്ങളാണ് രാഹുൽ ഗാന്ധി പുറത്തെടുത്തിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ രാഹുൽ എത്തിച്ചിരുന്നു. ട്രക്ക് നിറയെ അരിയും ഗോതമ്പും മറ്റ് ഭക്ഷ്യ വസ്തുക്കളുമായിരുന്നു രാഹുൽ എത്തിച്ചത്. ഇതുവരെ 9 ട്രെക്ക് ഭക്ഷ്യ സാധനങ്ങളും ഒരു ട്രക്ക് മാസ്കുകളുമാണ് രാഹുൽ ഗാന്ധി എത്തിച്ചത്. അതേസമയം രാഹുൽ എത്തിക്കുന്ന സാധനങ്ങൾ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനെതിരെ ജില്ലാ ഭരണകുടം തടസ്സപ്പെടുത്തുന്നുണ്ടെന്ന് പ്രവർത്തകർ ആരോപിച്ചു. കൊറോണയ്ക്കെതിരെ മുൻ നിരയിൽ നിന്ന് പോരാട്ടം നയിക്കുന്നവർക്ക് 50,000 മാസ്കുകൾ, 20,000 സാനിറ്റൈസറുകൾ , 20,000 സോപ്പുകൾ എന്നിവയും രാഹുൽ എത്തിച്ചിരുന്നുവെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. രാഹുൽ മണ്ഡലത്തിന് വേണ്ടി ഓടി നടക്കുമ്പോൾ മണ്ഡലം എംപി സ്മൃതി ഇറാനി അന്താക്ഷരി കളിക്കുന്ന തിരക്കിലാണെന്നായിരുന്നു കോൺഗ്രസ് കുറ്റപ്പെടുത്തിയത്.
2014 മുതൽ തന്നെ ഉത്തർ പ്രദേശിലെ അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയും സ്മൃതി ഇറാനിയും അണിയറ നീക്കങ്ങൾ തുടങ്ങിയിരുന്നു. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഓരോ പാളിച്ചകളും സജീവ ചർച്ചയാക്കുകയാണ് മണ്ഡലത്തിൽ ബിജെപി ചെയ്തത്. ഇടക്കിടെ രാഹുൽ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. അമേഠിയിലെ സർക്കാർ ഓഫീസുകളുടെയും റോഡുകളുടെയും ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യമേഖലയിലെ അഭാവങ്ങളും എടുത്തുകാട്ടി സ്മൃതി ഇറാനി നിറഞ്ഞുനിന്നു. ഇതിന്റെ ഫലമാണ് 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ അമേഠിയെന്ന ഉരുക്കു കോട്ടയിൽ രാഹുൽ ഗാന്ധിക്ക് അടിപതറിയത്. എന്നാൽ ഈ വീഴ്ചയിൽ കോൺഗ്രസ് പാഠം പഠിച്ചു. സ്മൃതി പയറ്റിയ അതേ അടവുകളാണ് ഇപ്പോൾ കോൺഗ്രസ് പയറ്റുന്നത്.
കോൺഗ്രസിന്റെ അമേഠി; നെഹ്റു കുടുംബത്തിന്റെയും
തലമുറകളായി നെഹ്റുകുടുംബത്തിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ് ഉത്തർപ്രദേശിലെ അമേഠി. രാഹുൽ ഗാന്ധിയുടെ അച്ഛൻ രാജീവ് ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ആദ്യമായി മത്സരിച്ച മണ്ഡലം അമേഠിയാണ്. ഇളയച്ഛൻ സഞ്ജയ് ഗാന്ധി മരിക്കുമ്പോൾ അമേഠിയിലെ എംപിയായിരുന്നു. ലക്ഷങ്ങളിൽ കുറയാത്ത ഭൂരിപക്ഷത്തോടെ ഗാന്ധികുടുംബാംഗങ്ങളെ വിജയിപ്പിച്ച് ലോക്സഭയിലേക്കയച്ച ആ അമേഠിയാണ് 40,000 വോട്ടിന്റെ വ്യത്യാസത്തിൽ ഇളമുറക്കാരൻ രാഹുലിനെ കൈവിട്ടത്.
ചരിത്രത്തിൽ ഇതിനുമുമ്പ് രണ്ടുതവണ മാത്രമാണ് അമേഠി കോൺഗ്രസിനെ കൈവിട്ടത്. 1977 ൽ ജനത പാർട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിങും, 1998 ൽ ബിജെപി നേതാവ് സഞ്ജയ് സിങും ഇവിടെ നിന്നും ലോക്സഭയിലെത്തി. എന്നാൽ 42 വർഷത്തിന് ശേഷം ആദ്യമായാണ് അമേഠിക്കാർ നെഹ്റുകുടുംബാംഗത്തെ തോൽപ്പിക്കുന്നത്. ചരിത്രത്തിൽ രണ്ടാമതും. അടിയന്തരാവസ്ഥക്ക് ശേഷം സഞ്ജയ് ഗാന്ധിയെ മുക്കാൽ ലക്ഷം വോട്ടിനാണ് അമേഠിക്കാർ തോൽപ്പിച്ചത്. പക്ഷേ 1980 ൽ 128,545 വോട്ടിന് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. വിമാനാപകടത്തിൽ സഞ്ജയ് മരിച്ചശേഷം ജ്യേഷ്ഠൻ രാജീവ് അമേഠിയിലെത്തി. 1981 ൽ രാജീവ് 237,696 വോട്ടിനാണ് ജയിച്ചത്. 1984ൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ രാജീവ് ഭൂരിപക്ഷം 314,878 ആക്കി ഉയർത്തി. 1989 ൽ ഭൂരിപക്ഷം 202,138 ഉം 1991 ൽ 112,085 ഉം ആയി. അതേ വർഷം തന്നെ അദ്ദേഹം തമിഴ് പുലികളുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു.
രാജീവിന്റെ മരണ ശേഷം രാഷ്ട്രീയത്തിൽ നിന്നും നെഹ്റുകുടുംബം കുറച്ചുകാലം വിട്ടു നിന്നപ്പോഴാണ് പിന്നീട് മറ്റൊരു കോൺഗ്രസുകാരൻ അവിടെ നിന്നും ജയിച്ച് ലോക്സഭയിലേക്ക് പോകുന്നത്. 1991 ലും 1996 ലും സതീഷ് ശർമയായിരുന്നു അമേഠിയുടെ എംപി. രാജീവിന്റെ വലംകൈയായിരുന്നു ക്യാപ്റ്റൻ സതീഷ് ശർമ. 1998 ൽ നടന്ന തിരഞ്ഞെടുപ്പിൽ അമേഠിക്കാർ കോൺഗ്രസിനെ കൈവിട്ടു. ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സിങ് 23,270 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
രാഷ്ട്രീയത്തിൽ നിന്നും അകന്നു ജീവിക്കുകയായിരുന്നു സോണിയാ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലും. തലപ്പത്ത് ഗാന്ധിയില്ലാത്ത കാലത്ത് കോൺഗ്രസുകാർ തമ്മിലടിച്ചു. പാർട്ടി ശിഥിലമാകുമെന്ന് തോന്നിപ്പിച്ച ആ കാലത്താണ് സോണിയ രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. 1999 ൽ അമേഠിയിൽ നിന്ന് സോണിയ മത്സരിക്കാൻ തീരുമാനിച്ചു. ഇരുപത്തി മൂവായിരത്തിൽ പരം വോട്ടിന് കോൺഗ്രസിനെ വിട്ട അമേഠിക്കാർ മൂന്നു ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ സോണിയയെ തിരഞ്ഞെടുത്തു.
തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ രാഹുലിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കപ്പെട്ടു. അമ്മ സോണിയ നെഹ്റുകുടുംബത്തിന്റെ അഭിമാന മണ്ഡലം മകന് ഒഴിഞ്ഞുകൊടുത്ത് റായ്ബറേലിയിലേക്ക് അങ്കക്കളം മാറ്റി. 2004 ൽ 2,90853 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ആദ്യമായി ലോക്സഭയിലെത്തി. 2009 ൽ 3,70,198 ആക്കി രാഹുൽ ഭൂരിപക്ഷം ഉയർത്തി. എന്നാൽ 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ പടയോട്ടത്തിൽ ഭൂരിപക്ഷം 1,07,903 ആയി ചുരുങ്ങി. അതിന്റെ തുടർച്ചയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നെഹ്റുകുടുംബത്തെ ഒരിക്കൽ കൂടി അമേഠിക്കാർ ഉപേക്ഷിച്ചു.
ഉത്തരേന്ത്യയിൽ ബിജെപി പടയോട്ടം തുടങ്ങിയ കാലത്തു തന്നെ സ്മൃതി ഇറാനി രാഹുലിന് ഭീഷണി സൃഷ്ടിച്ചിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 1,07,903 വോട്ടിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്. നെഹ്റു കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. അന്നത്തെ എതിർ സ്ഥാനാർത്ഥിയായിരുന്ന സ്മൃതി ഇറാനിയാണ് ഇത്തവണ അദ്ദേഹത്തെ തോൽപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്