ലോക്ക്ഡൗൺ മൂലം വീട്ടു വാടക കൊടുക്കാൻ കഴിഞ്ഞില്ല; കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടു നൽകിയതുമില്ല; വീട്ടമ്മയെയും ഭർത്താവിനെയും ആറുവയസുകാരിയെയും മർദ്ദിച്ചതായി ആരോപണം; മാറിടത്തിൽ കടന്നു പിടിച്ച് അപമാനിച്ചെന്നും കൈ തല്ലിയൊടിച്ചെന്നും വീട്ടമ്മ; സംഭവത്തിന് പിന്നിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരം എത്തിയ ഗുണ്ടകളെന്നും ആരോപണം; പരാതി പിൻവലിപ്പിക്കാൻ പൊലീസ് ശ്രമമെന്നും കുറ്റപ്പെടുത്തൽ
ആർ പീയൂഷ്
കൊച്ചി: ലോക്ക് ഡൗൺ മൂലം വാടക നൽകാൻ കഴിയാതിരുന്ന വീട്ടമ്മയെയും ഭർത്താവിനെയും ആറുവയസുകാരിയെയും മർദ്ദിച്ചതായി ആരോപണം. വീട്ടമ്മയുടെ ശരീരത്ത് കടന്ന് പിടിച്ച് അപമാനിക്കുകയും മർദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇടപ്പള്ളി ഉണ്ണിച്ചിറ - കണ്ണോത്ത് റോഡിൽ ഷൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ചക്കാട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ വീട്ടമ്മയും ഭർത്താവുമാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരമാണ് ഗുണ്ടകൾ മർദ്ദിക്കുകയും വീട്ടിൽ നിന്നിറക്കി വിടുകയും ചെയ്തെന്ന് യുവതി പരാതിപ്പെടുന്നത്.
കഴിഞ്ഞ 15 ന് ഉച്ചയോടെയായിരുന്നു സംഭവം. ലോക്ക് ഡൗണായതിനാൽ വീട്ടു വാടക നൽകാൻ കുറച്ചു സമയം വേണമെന്ന് ഇവർ വീട്ടുടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരാകരിക്കുകയും എത്രയും വേഗം വാടക കുടിശ്ശിക നൽകിയില്ലെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങണമെന്നും ആവിശ്യപ്പെട്ടു. സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ 20,000 രൂപയിൽ നിന്നും 10,000 രൂപ വാടക ഇനത്തിൽ എടുത്തിട്ട് ബാക്കി തുക വീടൊഴിയുമ്പോൾ തിരികെ തന്നാൽ മതിയെന്ന് വീട്ടമ്മയും ഭർത്താവും പറഞ്ഞു. എന്നാൽ ഇതും അംഗീകരിച്ചില്ല. കോവിഡായതിനാൽ മറ്റൊരു വീട് ഉടനെ വാടകയ്ക്ക് കിട്ടില്ല എന്നും ലോക്ക് ഡൗൺ മാറിയാൽ ഉടൻ വീടൊഴിയാമെന്നും പറഞ്ഞു. ഇതൊന്നും ചെവിക്കൊള്ളാതെ വീട്ടുടമയും സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരം എത്തിയ ഗുണ്ടകളും ചേർന്ന് വീട്ടിൽ നിന്നും ബലമായി ഒഴിപ്പിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ സംഘം ആദ്യം ഭർത്താവിനെ വീടിന് പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുകയും മർദ്ദിക്കുകയുമായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കിറങ്ങാൻ ശ്രമിച്ച് എന്നെ വീട്ടിനുള്ളിൽ തന്നെ പൂട്ടിയിട്ടു. ജനാല വഴി ഭർത്താവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അതി ക്രൂരമായ മർദ്ദന മുറ തുടരുന്നതിനിടയിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം അഭ്യർത്ഥിക്കുകയും പിൻ വളത്തെ വാതിൽ വഴി വീട്ടമ്മ പുറത്തിറങ്ങുകയും ചെയ്തു. പുറത്തിറങ്ങിയ വീട്ടമ്മയെ മർദ്ദനം നടത്തിയിരുന്ന ഒരാൾ കടന്ന് പിടിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ മൊബൈൽ ഫോൺ വീട്ടമ്മ വസ്ത്രങ്ങൾക്കിടയിലൂടെ മാറിടത്തിൽ ഒളിപ്പിച്ചു. എന്നാൽ വസ്ത്രത്തിനുള്ളിൽ കയ്യിട്ട് മൊബൈൽ ഫോൺ തട്ടിയെടുത്തു. ഫോൺ തിരികെ വാങ്ങിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടമ്മയെ ഇവർ ഉപദ്രവിക്കുകയും കയ്യ് തല്ലിയൊടിക്കുകയുമായിരുന്നു.
ഉപദ്രവിക്കുന്നതിനിടയിൽ അക്രമം നടത്തിയിരുന്നവർ സക്കീർ ഹുസൈൻ പറഞ്ഞിട്ടാണ് വന്നത് എന്ന് പറഞ്ഞിരുന്നതായി വീട്ടമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു. വാടക നൽകാൻ കുറച്ച് സമയം വേണമെന്ന് വീട്ടുടമയായ ഷൈജുവിനോട് പറഞ്ഞപ്പോൾ അംഗീകരിക്കാതിരുന്നതോടെ സിപിഎം നേതൃത്വത്തിന്റെ സഹായം ഇവർ തേടിയിരുന്നു. സക്കീർ ഹുസൈനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് അപേക്ഷിച്ചു. ഷാജുവിനോട് സംസാരിക്കാമെന്നും വാടക പതിയെ നൽകിയാൽ മതിയെന്നും സക്കീർ വീട്ടമ്മയ്ക്ക് വാക്കു നൽകുയും ചെയ്തു.
അക്രമികൾ മർദ്ദിക്കുമ്പോൾ സക്കീർ ഹുസൈൻ വാടക പതിയെ തന്നാൽ മതിയെന്ന് പറഞ്ഞിരുന്നതാണ് എന്ന് പറഞ്ഞപ്പോൾ അതേ സക്കീർ ഹുസൈൻ തന്നെയാണ് തങ്ങളെ ഇവിടേക്ക് അയച്ചതെന്നു പറയുകയായിരുന്നു എന്നും വീട്ടമ്മ പറയുന്നു. ഒരു മണിയോടെ പൊലീസിൽ വിവരമറിയിച്ചിട്ടും മൂന്നുമണിയായിട്ടും കളമശ്ശേരി പൊലീസ് സ്ഥലത്തെത്തിയില്ല. നാട്ടുകാർ സംഭവം കണ്ട് തടിച്ചു കൂടിയപ്പോഴേക്കും വീട്ടുടമയും സംഘവും വീട് പുറത്ത് നിന്ന് പൂട്ടി സ്ഥലം വിട്ടു.
ഇതോടെ വീട്ടമ്മയും ഭർത്താവും മകളും കൊച്ചി ഡി.സി.പിക്ക് മുൻപാകെ പരാതിയുമായെത്തി. പൊലീസിന്റെ നിർദ്ദേശ പ്രകാരം വീട്ടമ്മയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കയ്യിൽ പ്ലാസ്റ്ററിട്ടു. മർദ്ദനത്തിൽ മുഖത്തും കൈയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഡി.സി.പി ഓഫീസിൽ നിന്നും തൃക്കാക്കര എ.സി.പിക്ക് അന്വേഷണത്തിനായി പരാതി കൈമാറിയെങ്കിലും പൊലീസ് മൊഴിയെടുക്കാനെത്തിയില്ല. ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം കളമശ്ശേരി പൊലീസ് ആശുപത്രിയിലെത്തി പരാതി പിൻവലിക്കാൻ ശ്രമം നടത്തിയതായും വീട്ടമ്മ ആരോപിക്കുന്നുണ്ട്.
അതേ സമയം വീട്ടമ്മ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് വീട്ടുടമ ഷൈജു പറയുന്നു. തന്നേയും ഭാര്യയെയും മാതാവിനെയും പരാതിക്കാരി ആക്രമിക്കുകയാണുണ്ടായതെന്നും കാക്കനാട് സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഷൈജു പറഞ്ഞു. പരാതിക്കാരി മനഃപൂർവ്വം നടത്തുന്ന വ്യക്തിഹത്യയാണെന്നും വീട്ടുടമ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍