2018 മേയിൽ ഇടുക്കിയിൽ ഉണ്ടായിരുന്നത് 25 ശതമാനം വെള്ളമെങ്കിൽ ഇപ്പോഴുള്ളത് 41 ശതമാനം ജലസംഭരണം; കേരളത്തിലെ 52 ജനറേറ്ററുകളിൽ 12 എണ്ണം പ്രവർത്തിക്കുന്നില്ല; വൈദ്യുത ഉത്പാദനത്തിലെ കുറവ് 555 മെഗാവാട്ടും; പെരുമഴക്കാലമെത്തിയാൽ ഇടുക്കി ഡാം തുറന്നു വിടേണ്ടി വരും; ഇടവപ്പാതിക്കാലത്ത് കേരളത്തിന് മുമ്പിൽ എത്തുന്നത് പ്രളയ ആശങ്കയുടെ മൂന്നാം വെർഷൻ; കൊച്ചിയും ആലുവയും വീണ്ടും വെള്ളത്തിനടിയിൽ ആകാതിരിക്കാൻ മുൻകരുതലുകൾ എടുത്ത് സർക്കാർ സംവിധാനങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇടവപ്പാതി പടിവാതിലിലെത്തിയിട്ടും അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനാകുന്നില്ലെന്നത് കേരളത്തെ വെട്ടിലാക്കും. വൈദ്യുത ബോർഡിന് കീഴിലുള്ള വൻ ഡാമുകളിൽ എല്ലാം നല്ല ജലശേഖരം ഇപ്പോഴുണ്ട്. വൈദ്യുത ഉത്പാദനത്തിന്റെ കുറവാണ് ഇതിന് കാരണം. 12 ജനറേറ്ററുകൾ പ്രവർത്തിക്കാത്തും ഇതിന് കാരണമാകും. കേരളത്തിന്റെ വൈദ്യുതി ഉത്പാദനത്തിൽ ഇതുകാരണം 555.95 മെഗാവാട്ടിന്റെ കുറവാണ് ദിവസേനയുണ്ടാകുന്നത്. നിലവിലെ സാഹചര്യത്തിൽ ഇടവപ്പാതിക്കാലത്ത് ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നു വിടേണ്ടി വരും. അങ്ങനെ വന്നാൽ കൊച്ചിയുലം ആലുവയുമെല്ലാം വീണ്ടും വെള്ളത്തിനടിയിലാകും. രണ്ട് കൊല്ലമുമ്പുണ്ടായ പ്രളയ സാഹചര്യം വീണ്ടും സംസ്ഥാനത്ത് വരാനുള്ള സാധ്യതയാണ് സർക്കാർ ഇപ്പോൾ കാണുന്നത്.
കേരളത്തിലെ 52 ജനറേറ്ററുകളിൽ 12 എണ്ണം പ്രവർത്തിക്കുന്നില്ല. ഇടുക്കി അണക്കെട്ടിൽ 42 ശതമാനമാണ് ജലസംഭരണം. മൂന്നുമാസത്തിലേറെയായി ജനറേറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ മഴ കനത്താൽ ഡാം തുറക്കേണ്ടിവരും. ഇടുക്കി തുറന്നാൽ താഴെയുള്ള ഡാമുകളിലെ കണക്കുകൂട്ടലുകളും തെറ്റും. മഴപ്രതീക്ഷയിൽ ഡാമുകളിലെ ജലസംഭരണം മെയ് അവസാനത്തോടെ 10 ശതമാനത്തിലെത്തിക്കണം. 2018-ലെ പ്രളയമഴയ്ക്കു മുമ്പ് ഡാമുകളിലെ ജലസംഭരണം 23.77 ശതമാനമായിരുന്നു. എന്നാൽ മഴയെത്തും മുമ്പ് ജലനിരപ്പ് കുറയ്ക്കാനാവാത്ത സ്ഥിതിയാണുള്ളത്. നല്ല വേനൽ മഴയും കിട്ടുന്നു. അതുകൊണ്ട് തന്നെ വൈദ്യുത ബോർഡിന്റെ വമ്പൻ അണക്കെട്ടിലേക്ക് നീരൊഴുക്കും കൂടുതലാണ്. അതും ആശങ്കയാകുന്നു.
മുഴുവൻ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ 1,938.75 മെഗാവാട്ട് ഉത്പാദിപ്പിക്കാം. ഇപ്പോൾ 1,382.8 മെഗാവാട്ട് വൈദ്യുതോത്പാദനമേയുള്ളൂ. കേടുപാട് വന്നതും വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടതുമാണ് ഇതിലേറെയും. ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയ്ക്കണമെങ്കിൽ മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കണം. എന്നാൽ, ഇതിൽ രണ്ടു ജനറേറ്ററുകൾ മൂന്നുമാസം മുമ്പ് പൊട്ടിത്തെറിച്ചു. ഒരെണ്ണം അറ്റകുറ്റപ്പണിയിലും. അതുകൊണ്ട് തന്നെ വൈദ്യുത ഉൽപാദനം കൂട്ടാനാകില്ല. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ഇതും ഇടുക്കിയിലേക്ക് കൂടുതൽ വെള്ളമെത്തിക്കും.
ഈ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 16 അടി വെള്ളമാണ് വേനൽ കാലത്ത് അണക്കെട്ടിൽ കൂടുതൽ ഉള്ളത്. ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താൽ കാലവർഷത്തിന്റെ ആദ്യത്തിൽ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നാണ് ആശങ്ക. ലോക്ക്ഡൗണിൽ ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞത് മൂലം വൈദ്യുതോൽപാദനം കുറച്ചതാണ് ഡാമിൽ ജലനിരപ്പ് താഴാത്തതിനുള്ള പ്രധാന കാരണം. ഇടുക്കി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 2,344 അടിയാണ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 40 ശതമാനത്തിനു മുകളിലാണ് ഈ ദിവസങ്ങളിലെ ജലനിരപ്പ്. വേനൽ കാലത്ത് ഈ നിലയിൽ ജല നിരപ്പ് കുറയാതിരിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
സംസ്ഥാനത്ത് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വേണ്ടിയിരുന്നിടത്ത് ലോക്ക്ഡൗൺ വന്ന ശേഷം പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റായി ചുരുങ്ങി. കാലവർഷം ഇത്തവണ ജൂൺ ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ജൂൺ അവസാനത്തോടെ ഡാം നിറഞ്ഞേക്കും. ചെറുഡാമുകളിൽ നിന്നുള്ള വൈദ്യുതോൽപാദനം കുറച്ച് ഇടുക്കിയിൽ ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി, എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും അധിക ജലം കാലവർഷം എത്തും മുൻപ് ഒഴുക്കി കളയണം എന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. മഴ കൃത്യമായി വന്നില്ലെങ്കിൽ വലിയ വൈദ്യുതി ക്ഷാമം അതുണ്ടാക്കും.
കാലവർഷം കനക്കുമെന്നു മുഖ്യമന്ത്രിയും സൂചന നൽകിയതോടെ ഇടുക്കിക്കാരുടെ നെഞ്ചിടിപ്പു കൂടുകയാണ്. മഴക്കാലത്തെ വരവേൽക്കാൻ ജില്ലാ ആസ്ഥാനത്തെ പഞ്ചായത്തുകളിൽ ഒരുക്കം ആരംഭിച്ചു. കഴിഞ്ഞ പ്രളയകാലത്ത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതോടെ പെരിയാർ നദി കര കവിഞ്ഞു വള്ളക്കടവു മുതൽ ചപ്പാത്തു വരെ തീരപ്രദേശത്തു തകർത്ത വീടുകളുടെ പണികൾ ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല . കല്ലാർ ഡാമിലെ വെള്ളം ഇടുക്കി ഡാമിലേക്കു തടസ്സമില്ലാതെ ഒഴുകും. മന്നാക്കുടി ടണൽ മുഖത്തേക്കു 2018ലെ പ്രളയകാലത്തു പതിച്ച പാറക്കഷണം നിയന്ത്രിത സ്ഫോടനത്തിലൂടെ പൂർണമായും നീക്കം ചെയ്തു. 30 അടി ഉയരവും 30 അടി വ്യാസവുമുള്ള പാറക്കഷണമാണു ടണൽ മുഖത്തു പതിച്ചത്. ഇതും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് കൂട്ടും.
അതിനിടെ മൺസൂൺ സീസണിൽ ഇടുക്കി മലങ്കര ഡാമിന്റെ സംഭരണശേഷി 39.5 മീറ്ററായി നിജപ്പെടുത്തി ഉത്തരവായി. മലങ്കര ഡാം തുറന്നുവിടുമ്പോൾ മൂവാറ്റുപുഴയാറും പരിസരവും കനത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യം പരിഗണിച്ചാണിത്. ഈ മാസം 25 മുതൽ ഡാമിലെ ജലനിരപ്പ് പുനഃക്രമീകരിക്കും. നിലവിൽ ഡാമിലെ ജലനിരപ്പ് 41.64 മീറ്ററാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നു ഡാമിന്റെ മൂന്നു ഷട്ടർ ഇന്നു മുതൽ 20 സെന്റീമീറ്റർ ഉയർത്തുമെന്നു ജില്ലാ കലക്ടർ എസ്. സുഹാസ് അറിയിച്ചു. 42 മീറ്ററാണു ഡാമിന്റെ പരമാവധി സംഭരണശേഷി. വെള്ളം തുറന്നുവിട്ടാൽ മൂവാറ്റുപുഴയാറിൽ ഒരടി വെള്ളം ഉയരാനുള്ള സാധ്യതയുണ്ട്. ഇനി ജലനിരപ്പ് 39.5 മീറ്ററിലേക്കു താഴുമ്പോൾ ഷട്ടറുകൾ അടയ്ക്കും.
വെള്ളം തുറന്നുവിടുമ്പോൾ മൂവാറ്റുപുഴയാർ കരകവിയുന്നത് പതിവായിരുന്നു. ആയിരക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും ഇതു ഭീഷണിയുയർത്തിയിരുന്നു. മൂവാറ്റുപുഴ നഗരത്തിലെ ഒട്ടുമിക്ക താഴ്ന്ന മേഖലകളും വെള്ളത്തിനടിയിലാകുന്ന സാഹചര്യവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡാമിലെ ഷട്ടർ 80 സെന്റീമീറ്റർ ഉയർത്തിയപ്പോൾ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് എട്ടടി ഉയർന്നിരുന്നു. ഇടുക്കി ജലസംഭരണിയിൽനിന്നു വൈദ്യൂതോൽപ്പാദനത്തിനുശേഷം വരുന്ന ജലമാണു തൊടുപുഴയിലെ മലങ്കര ഡാമിൽ സംഭരിക്കുന്നത്.
Stories you may Like
- ലഹരി പാർട്ടിയും സെക്സും മോഹിച്ചു ലോകം മുഴുവൻ ചുറ്റി നടക്കുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് തിരിച്ചടി
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- നവകേരള സദസ്സ് :ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
- മൂഴിയാർ ഡാം തുറന്നു വിട്ടു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍