'രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക! ഒരു ഡോക്ടർ പങ്കിട്ടത്! രാത്രി വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം; കാരണം മൂന്നര മിനിറ്റ് പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും; ആരോഗ്യവാനായ ഒരാൾ രാത്രിയിൽ പെട്ടെന്ന് മരിക്കുമോ? 'മൂന്നര മിനിട്ടിന്റെ പ്രാധാന്യം എന്ത്? സോഷ്യൽ മീഡിയ സന്ദേശങ്ങൾക്ക് ആരോഗ്യവിദഗ്ദ്ധർ മറുനാടന് നൽകിയ മറുപടി ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കാൻ വേണ്ടി ഡോക്ടർ നിർദ്ദേശിക്കുന്നത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചില സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ രാത്രി എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം. ഈ മൂന്നു മിനുട്ട് അത് പ്രധാനപ്പെട്ടതാണ്. ഈ മൂന്നു മിനിറ്റ് വിലപ്പെട്ടതാണോ? ആ മൂന്നു മിനുറ്റിൽ ഈ കാര്യങ്ങൾ ചെയ്താൽ അത് ഫലപ്രദമാണോ? ഒട്ടനവധി സംശയങ്ങളാണ് ഈ സോഷ്യൽ മീഡിയ സന്ദേശത്തിനെ ചൊല്ലി പ്രചരിക്കുന്നത്. എന്താണ് ഈ മുന്ന് മിനിറ്റിൽ ശ്രദ്ധിക്കണം എന്ന് പറയുന്നത്. ആ കാര്യങ്ങൾ ഇങ്ങനെ: രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക! ഒരു ഡോക്ടർ പങ്കിട്ടത്! വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ രാത്രി എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം. കാരണം ഇത് പ്രധാനപ്പെട്ടതാണ്. മൂന്നര മിനിറ്റ് പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും. മിക്കപ്പോഴും ഇത് സംഭവിക്കുന്നു: ആരോഗ്യവാനായി കാണപ്പെടുന്ന ഒരാൾ രാത്രിയിൽ മരിച്ചു എന്ന് ആളുകൾ പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം പെട്ടെന്ന് മരിച്ചത്? ' മൂന്നര മിനിട്ടു് 'ന്റെ പ്രാധാന്യം എന്ത്?
അർദ്ധരാത്രിയിൽ, മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിങ്ങളെ ഉണർത്തുമ്പോൾ, രാത്രിയിൽ നിങ്ങൾ കുളിമുറിയിൽ പോകാൻ തിരക്കിട്ടു എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കും. പെട്ടെന്ന് ഉയരുമ്പോൾ തലച്ചോറ് വിളർച്ചയും രക്തക്കുറവും മൂലം ഹൃദയസ്തംഭനവും ഉണ്ടാക്കും. ' മൂന്നര മിനിറ്റ് ' പരിശീലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, അവ: ഇങ്ങനെ: നിങ്ങൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, ആദ്യത്തെ ഒന്നര മിനിറ്റ് കിടക്കയിൽ തന്നെ തുടരുക; അടുത്ത അര മിനിറ്റ് കിടക്കയിൽ ഇരിക്കുക; നിങ്ങളുടെ കാലുകൾ താഴ്ത്തുക, അവസാന അര മിനിറ്റ് കട്ടിലിന്റെ അരികിൽ ഇരിക്കുക. മൂന്നര മിനിറ്റിനു ശേഷം, നിങ്ങൾക്ക് വിളർച്ച മസ്തിഷ്കമുണ്ടാകില്ല, ഹൃദയം പരാജയപ്പെടില്ല, വീഴ്ചയ്ക്കും പെട്ടെന്നുള്ള മരണത്തിനും സാധ്യത കുറയുന്നു. നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവരുമായി പങ്കിടുക. ഇത് സംഭവിക്കുന്നതിനു് പ്രായം ഒരു ഘടകമേയല്ല. (സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.). ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റാൽ മരണം സംഭവിക്കുമോ? ആരോഗ്യവിദഗ്ദർ മറുനാടന് നൽകുന്ന മറുപടി ഇങ്ങനെ:
ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റാൽ മരണം സംഭവിക്കില്ല
ഉറക്കത്തിൽ നിന്നും പെട്ടെന്ന് ചാടിയെഴുന്നേറ്റ് ബാത്ത് റൂമിൽ പോകുന്നവരോ തല ചുറ്റി വീഴുന്നവരോ പെട്ടെന്ന് മരണത്തിലേക്ക് പോകില്ല. ചില കാര്യങ്ങൾ ചുറ്റുമുള്ളവർ ശ്രദ്ധിച്ചാൽ മാത്രം മതി. ബോധമുള്ള അവസ്ഥയിലാണെങ്കിൽ വീഴുന്ന ആളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കാൻ വേണ്ടി ആരോഗ്യവിദഗ്ദർക്ക് നൽകാനുള്ള നിർദ്ദേശങ്ങൾ ഇങ്ങനെയാണ്.
പ്രായമായവരും ബിപിയുടെ മരുന്ന് കഴിക്കുന്നവരും ഉറക്കത്തിൽ പൊടുന്നനെ ചാടിയെഴുന്നേറ്റാൽ ബിപി കുറയും. ബിപി കുറയുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. അവർ തലചുറ്റി വീഴും. പലരും മൂത്രമൊഴിക്കാൻ മുട്ടുമ്പോഴാണ് ചാടി എഴുന്നേൽക്കുന്നത്. ഇവരിൽ പലരും പ്രോസ്റ്റേറ്റ് അസുഖം ഉള്ളവരും ആയിരിക്കും. ഇവർക്കാണ് പെട്ടെന്ന് ചാടിയെഴുന്നേറ്റ് മൂത്രമൊഴിക്കാനുള്ള പ്രേരണ വരുന്നത്. ഉറക്കത്തിലുള്ള ചാടിയെഴുന്നേൽക്കൽ പലപ്പോഴും പാതിയുറക്കത്തിലാകും. ഉറക്കത്തിലാണെന്ന് അറിയാതെയാവും ചാടിയെഴുന്നേൽക്കൽ. ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. ഇതുകൊണ്ട് തന്നെ പലരും ബാത്ത് റൂമിൽ തലകറങ്ങി വീഴാറുണ്ട്. വീഴ്ചയിൽ അവർക്ക് തലക്ക് ആഘാതമേറ്റില്ലെങ്കിൽ ഇവർ രക്ഷപ്പെടും. കാരണം വീഴുന്ന സമയത്ത് ഇവർക്ക് തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാകും. വീണിട്ടും രക്ഷപ്പെടാത്തവർ തലയ്ക്ക് ആഘാതമേറ്റവരാകും. വീഴുന്ന ഘട്ടത്തിലുള്ള മുറിവ് അല്ലെങ്കിൽ തലച്ചോറിനേറ്റ ആഘാതം, അല്ലെങ്കിൽ നിലയ്ക്കാത്ത രക്തസ്രാവവും ഓർമ നശിക്കലും ആകും ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നത്. പക്ഷെ തല ചുറ്റി ബാത്ത്റൂമിൽ അതേപടി വീഴുന്നവർ രക്ഷപ്പെടും. ബാത്ത്റൂമിൽ തന്നെ വീഴുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം നോർമലാകും. കുറച്ച് കഴിഞ്ഞാൽ ഇവർ ബോധത്തിലേക്ക് വരുകയും എഴുന്നേൽക്കാനുള്ള ആരോഗ്യം ലഭിക്കുകയും ചെയ്യും.
ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നെൽക്കുമ്പോൾ സംഭവിക്കുന്നത്:
ഉറങ്ങുന്ന ഒരാളുടെ ശരീരത്തിൽ രക്തയോട്ടം താരതമ്യേന കുറവായിരിക്കും. അതിനാൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് മൂന്നു മിനിട്ട് നേരം വെറുതെ കിടന്നു എഴുന്നേൽക്കുന്നത് സുരക്ഷിതമാണ്. ഓർമ്മക്കേട് വരുന്നത് ഒഴിവാക്കാൻ കഴിയും. ഇങ്ങനെ കിടക്കുമ്പോൾ ആ വ്യക്തി പൂർണ ബോധത്തിലേക്ക് വരും. ഉറക്കത്തിൽ പെട്ടെന്ന് എഴുന്നേൽക്കുന്ന ഒരാൾക്ക് പെട്ടെന്ന് ബിപി മേയിന്റെയിൻ ചെയ്യാനുള്ള മെക്കാനിസം കുറവായിരിക്കും. പ്രത്യേകിച്ചും പ്രായമായവരിൽപ്പെട്ടവർക്ക്. കണ്ണു തുറന്ന് അൽപ്പനേരം കിടന്നാൽ നമ്മൾ കോൺഷ്യസ് ആകും. പതുക്കെ എണീക്കുക. ഒന്ന് സ്റ്റെഡി ആയ ശേഷം മാത്രം ബാത്ത്റൂമിലേക്ക് പോവുക. ബിപി-പ്രോസ്റ്റേറ്റ് പ്രശ്നമുള്ളവരാണ് ഇത് ശ്രദ്ധിക്കേണ്ടത്. വീണു സാധാരണ ബാത്ത്റൂമിൽ കിടന്നാൽ രക്ഷപ്പെടും. തലയ്ക്ക് ക്ഷതം ഏൽക്കാതിരുന്നാൾ മാത്രം മതി. മുറിവിൽ നിന്നോ മറ്റോ രക്തം ഉണ്ടാവുകയും ചെയ്യരുത്.
തലചുറ്റിവീഴുമ്പോൾ അപകടം വരുന്നത് ഈ രീതിയിൽ:
ഒരാൾ തലച്ചുറ്റി വീഴുന്നത് കണ്ടാൽ അടുത്തുള്ളവർ ഓടി വന്നു ആ ആളെ സുരക്ഷിതമായി എഴുന്നേൽപ്പിച്ച് അവിടെ ഇരുത്തും. എന്നിട്ട് വെള്ളമോ മറ്റോ കൊടുക്കും. പക്ഷെ ഇത് രണ്ടുമല്ല ആ വ്യക്തിക്ക് വേണ്ടത്. ഇങ്ങനെ ചെയ്താൽ തല ചുറ്റിയ ആളെ മരണത്തിലേക്ക് തള്ളിവിടുന്നതിനു സമമായ കാര്യമാണ് ചെയ്യുന്നത്. തലച്ചോറിലേക്കുള്ള രക്തചംക്രമണം അപ്പോൾ കുറഞ്ഞിരിക്കുന്ന സമയമാവും. വീണു കഴിഞ്ഞ ആളെ കസേരയിൽ ഇരുത്തിയാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം വീണ്ടും കുറയും. ഇത് അപകടത്തിൽ കലാശിക്കും. തലച്ചുറ്റി വീണ വ്യക്തിയെ ഇരുത്തുകയല്ല, കിടത്തുകയാണ് വേണ്ടത്. ഒരിക്കലും ഒരാളെ കസേരയിൽ ഇരുത്തരുത്. ചെരിച്ച് കിടത്തുകയാണ് വേണ്ടത്. അപ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ ഗതിയിലാകും. ഇങ്ങനെ ഇരുത്തുന്ന ആളുടെ കാൽ അൽപ്പം ഉയർത്തിവച്ചാൽ ആ വ്യക്തിക്ക് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാൻ കഴിയും. കാൽ പൊക്കി വയ്ക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു ശക്തി കൂടും. കാൽ ഉയർത്തി വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ചരിച്ച് കിടത്തുന്നത് നല്ലത്.
ഫിക്സ് വരുന്ന ഒരാൾ തല ചുറ്റിവീണേക്കും. അപ്പോൾ അയാളുടെ വായിൽ നിന്നും നുരയും പതയും വരും. ചെരിച്ച് കിടത്തുമ്പോൾ അത് വായിൽ നിന്നും താഴേക്ക് ഒഴുകും. അതുകൊണ്ടുള്ള പ്രശ്നങ്ങൾ ചരിച്ച് കിടത്തുന്നതുകൊണ്ട് പരിഹരിക്കാൻ കഴിയും. നേരെ മറിച്ച് നേരെ കിടത്തിയാൽ അത് ലെൻസിലേക്ക് പോകും. അത് ആ വ്യക്തിക്ക് അപകടകരമാകും. അതിനാലാണ് ചെരിച്ച് കിടത്താൻ പറയുന്നു. കാലു പൊക്കി വയ്ക്കുമ്പോൾ കൂടുതൽ ഗുണം ലഭിക്കും.
പൈപ്പിൽ നിന്നും വെള്ളം പോകുന്ന രീതിയിലാണ് രക്തം ഒഴുകുന്നത്. മുകളിലേക്കല്ല താഴോട്ടാണ് രക്തം ഓടുന്നത്. നിൽക്കുമ്പോൾ രക്തം താഴേക്ക് ഒഴുകും. തലച്ചോറിലേക്ക് ഒഴുകുന്നത് കുറയും. പ്രായം ചെന്നവർ ബാത്ത്റൂമിൽ തലയിടിച്ച് വീണു എന്നൊക്കെ പറയാനിടയാക്കുന്ന സംഭവങ്ങൾക്ക് ഹേതു ഇതാണ്. അവർ മൂന്നു മിനിട്ട് കഴിഞ്ഞു മാത്രം ഉണർന്നു എഴുന്നേൽക്കുക. കിടക്കയിൽ കിടന്നുള്ള മരണത്തിനു പല കാരണങ്ങൾ ഉണ്ടാകും. അത് ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടാണ് ഈ രീതിയിലുള്ള മരണങ്ങൾ സംഭവിക്കുന്നത്-ആരോഗ്യ വിദഗ്ദർ വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്