ബാറിലും ബിവറേജിലുമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ ഒരുങ്ങുന്നവർ ഈ അനുഭവം വായിക്കണം; ലോക്ഡൗൺ തീർന്നതോടെ മാസ്‌കുകൾ വലിച്ചെറിഞ്ഞ് മദ്യശാലകളിലും ഉല്ലാസ കേന്ദ്രങ്ങളിലുമായി തിമർത്ത അവർക്ക് കിട്ടിയത് എട്ടിന്റെ പണി; ഒരു നൂറ്റാണ്ട് മുമ്പത്തെ സ്പാനിഷ് ഫ്ളൂ കാലത്ത് സാൻഫ്രാൻസിസ്‌ക്കോയിൽ സംഭവിച്ചതെന്താണ്; വിപണി തുറക്കാൻ ധൃതികൂട്ടുന്ന ട്രംപിനെ അമേരിക്കൻ ശാസ്ത്രജ്ഞർ ഓർമ്മിപ്പിച്ച ഒരു പകർച്ചവ്യാധിക്കഥ ഇങ്ങനെ
എം മാധവദാസ്
മൂക്കിൽനിന്നും വായിൽനിന്നും രക്തം ഒലിച്ചിറങ്ങി ജനം തെരുവിൽ മരിച്ചുവീഴുന്ന പകർച്ചവ്യാധി! ലോകം കണ്ട ഏറ്റവും മഹാമാരി ഏതാണെന്ന് ചോദിച്ചാൽ പ്ലേഗിനൊപ്പം പറയുന്ന ഒരുപേരാണ് സ്പാനിഷ് ഫൂവിന്റെതും. അമേരിക്കൻ പ്രസിഡന്റ് വൂഡ്റോ വിൽസൺ അടക്കം അഞ്ചുകോടിയോളം ജനങ്ങളാണ് ഈമാരകരോഗംമൂലം ഇല്ലാതായതെന്നാണ് അനൗദ്യോഗിക കണക്ക്. നമ്മുടെ ഗാന്ധിജി കഷ്ടിച്ചാണ് ഈ അസുഖത്തിൽ നിന്ന് രക്ഷപ്പെടത്. ഇന്ന് സ്പാനിഷ് ഫ്ളൂ വെറും കൗതുകം മാത്രമാണെങ്കിലും ഒരു നൂറ്റാണ്ടുമുമ്പ് ഇവൻ കോവിഡിനേക്കാൾ ഭീകരനായിരുന്നു. സാനിട്ടൈസേഷനും സോഷ്യൽ ഡിസ്റ്റൻസിങ്ങും അടക്കം നാം ഇന്ന് സ്വീകരിക്കുന്ന അതേ നടപടികൾ മാത്രമായിരുന്നു മരുന്നില്ലാതിരുന്ന രോഗത്തിന്, ഇരുപതാനൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രതിവിധി ഉണ്ടായിരുന്നത്.
പക്ഷേ ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടും നൂറ്റാണ്ട് മുമ്പത്തെ അബദ്ധങ്ങൾ ലോകം അതുപോലെ ആവർത്തിക്കയാണെന്നാണ് പ്രമുഖ ശാസ്ത്രകാരന്മാർ ഇപ്പോഴും പറയുന്നത്. അതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്, കോവിഡ് മരണം ഒരുലക്ഷത്തോളം എത്തിയിട്ടും ലോക്ഡൗൺ അവസാനിപ്പിച്ച് പുറത്തുകടക്കാനുള്ള അമേരിക്കൻ പ്രഡിൻഡ് ട്രംപിന്റെ ത്വരയാണ്. ് പകർച്ച വ്യാധികൾ സംബന്ധിച്ച് പ്രസിഡന്റിന്റെ ഉപദേശക സമിതിയിലെ സീനിയർ അംഗം ഡോ. ആന്റണി ഫൗസി ഇതിനെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടുമുമ്പ് സ്പാനിഷ് ഫ്ളൂകാലത്ത് ലോക്ഡൗൺ പിൻവലിച്ചത് ആഘോഷമാക്കി വൻ വിപത്ത് വരുത്തിവെച്ച സാൻഫ്രാൻസിസ്്ക്കോയുടെ അനുഭവം ആണ് ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ- ശാസ്ത്ര യുദ്ധമാണ് ഇപ്പോൾ അമേരിക്കയിൽ നടക്കുന്നത് എന്നാണ് ദ ഗാർഡിയർപോലുള്ള മാധ്യമങ്ങൾ എഴുതുന്നത്.
ഇന്ത്യയിലും നാളെ മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കയാണ്. രണ്ടുമാസത്തോളം നീണ്ട അടച്ചിടയലിനൊടുവിൽ ഇളവുകൾ കിട്ടുമ്പോൾ മാസ്‌ക്കും ഗ്ലൗസുമെല്ലാം വലിച്ചെറിച്ച് മദ്യശാലയിലും ബീച്ചിലും പാർക്കിലുമായി തിക്കിത്തരക്കരുത്. കോവിഡ് നമ്മുടെ കൂടെയുണ്ടെന്ന ഉത്തമ ബോധ്യത്തോടെ, എല്ലാ സുരക്ഷാസംവിധാനങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ഇനിയുള്ള നമ്മുടെ ജീവിതം. ലോക്ഡൗൺ ഒരു തടവറയായി കണ്ട് ആഘോഷിച്ചാൽ നൂറ്റാണ്ടുമുമ്പുണ്ടായ സാൻഫ്രാൻസിസ്‌ക്കോയുടെ അനുഭവം തന്നെയായിരിക്കും നമ്മേമയും കാത്തിരിക്കുന്നത്.
സാൻഫ്രാൻസിസ്‌ക്കോയിൽ സംഭവിച്ചത്
1918 സെപ്റ്റംബറിലാണ് സാൻഫ്രാൻസിസ്‌കോയിൽ സ്പാനിഷ് ഫ്ളൂ പടർന്നു പിടിക്കുന്നത്. അസുഖം വ്യാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ നഗരത്തിലെ ആരോഗ്യ സംവിധാനം ഉണർന്നു പ്രവർത്തിച്ചു. നഗരത്തിന്റെ ഹെൽത്ത് ഓഫീസർ ആയിരുന്ന ഡോ. വില്യം ഹാസ്ലർ, ഷിക്കാഗോയിൽ സന്ദർശനം കഴിഞ്ഞു മടങ്ങിവരും വഴി നഗരത്തിലേക്ക് അസുഖം കൊണ്ടുവന്നവർ എന്ന് കരുതപ്പെട്ടിരുന്ന തദ്ദേശവാസികളായ രോഗികളോട് അദ്ദേഹം ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അവരിൽ നിന്ന് പലർക്കും അസുഖം പകർന്നിരുന്നു. അവരൊക്കെയും അതിനെ മറ്റുപലരിലേക്കും പടർത്തിക്കൊണ്ടിരുന്നു.
ഒക്ടോബർ പകുതി ആയപ്പോഴേക്കും, ഒരൊറ്റ ആഴ്ചയുടെ ഇടവേളയിൽ, കേസുകളുടെ എണ്ണം 169 ൽ നിന്ന് ഒറ്റയടിക്ക് 2000 കടന്നിരുന്നു. ആ മാസം അവസാനത്തോടെയാണ് സാൻഫ്രാൻസിസ്‌കോ മേയർ ജെയിംസ് റുഡോൾഫ് നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും സാമൂഹിക സമ്പർക്കം വിലക്കിക്കൊണ്ട് ഉത്തരവിറക്കുന്നതും. ഡോ. ഹാസ്ലറുടെ നിർദ്ദേശപ്രകാരം നഗരത്തെ പൂർണ്ണമായും അടച്ചിടാൻ തന്നെ മേയർ തുടർന്ന് തീരുമാനമെടുക്കുന്നു.
'നഗരത്തിന്റെ സാമ്പത്തികനിലയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം' എന്ന് അധികാരികളിൽ ചിലർ പോലും ഈ 'അടച്ചിടലി'നെ അന്ന് അതിനിശിതമായി വിമർശിച്ചു. ജനം അകാരണമായി പരിഭ്രാന്തരാകും എന്നായിരുന്നു അവരുടെ വാദം. എതിർപ്പുകളെ വോട്ടുചെയ്തു തോൽപ്പിച്ച് ഒക്ടോബർ 18 മുതൽ നഗരം സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക് നീങ്ങി. ജനങ്ങളുടെ ആനന്ദത്തിനും ആഘോഷത്തിനും വിനോദത്തിനുമുള്ള സകലമാർഗ്ഗങ്ങളും അടഞ്ഞു. എല്ലാവരും വീട്ടിൽത്തന്നെ ചടഞ്ഞു കൂടേണ്ട അവസ്ഥയുണ്ടായി.
പുറത്തേക്കിറങ്ങുമ്പോൾ മുഖാവരണം അഥവാ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം എന്ന് ആരോഗ്യവകുപ്പ് അധികാരികൾ നിർബന്ധമായും പറഞ്ഞിട്ടുണ്ടായിരുന്നു. ആദ്യമൊക്കെ അത് ഒരു നിർദ്ദേശം മാത്രമായിരുന്നു എങ്കിൽ, അധികം താമസിയാതെ മേയറുടെ ഉത്തരവിന്മേൽ അതൊരു ആജ്ഞയായി മാറി. സാൻഫ്രാൻസിസ്‌കോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരുത്തരവ് ജനങ്ങൾക്ക് കിട്ടുന്നത്. പക്ഷേ, ഒരു കാര്യത്തിൽ അവർക്കന്ന് ആശ്വസിക്കാമായിരുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ മാസ്‌ക് സ്റ്റോക്കുണ്ടായിരുന്ന നഗരമായിരുന്നു സാൻഫ്രാൻസിസ്‌കോ. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ടില്ലായിരുന്നു അപ്പോഴും. മാസ്‌ക് ധരിക്കുക എന്നത് ആ യുദ്ധകാലത്ത് 'ദേശസ്നേഹ'ത്തിന്റെ കൂടി സൂചകമായി കണക്കാക്കപ്പെട്ടു.
'മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന പുരുഷനോ, സ്ത്രീയോ, കുട്ടിയോ ആരുമാട്ടെ, അവർ ഈ നാട് മുടിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയവരാണ് എന്ന് കണക്കാക്കേണ്ടി വരും' എന്നായിരുന്നു അന്ന് അമേരിക്കൻ റെഡ്ക്രോസ് വാഹനങ്ങളിൽ നിന്ന് അനൗൺസ് ചെയ്യപ്പെട്ടത്.
അതൊന്നും നിയമങ്ങൾ ലംഘിക്കുന്നവർക്ക് വിഷയമല്ലായിരുന്നു. ഒക്ടോബറിൽ ഒരു ദിവസം മാത്രം ഏതാണ്ട് 110 പേരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് അറസ്റ്റു ചെയ്ത് അഞ്ചു ഡോളർ വീതം പിഴയീടാക്കി പൊലീസ്. വല്ലാതെ പ്രശ്നമുണ്ടാക്കിയ ചിലരെ അന്ന് ജയിലിലുമടച്ചു. അങ്ങനെ കൊണ്ടുചെന്നടയ്ക്കുന്നവരെക്കൊണ്ട് ജയിലുകൾ നിറഞ്ഞുകവിഞ്ഞു അന്ന്. അവർക്കെതിരെയുള്ള കേസുകൾ പിന്നീട് പിന്വലിക്കപ്പെട്ടു എങ്കിലും. ഒക്ടോബർ അവസാനമായപ്പോഴേക്കും, കേസുകളുടെ എണ്ണം 20,000 കടന്നു, മരണസംഖ്യ ആയിരവും.
നവംബർ ആദ്യവാരത്തിൽ കേസുകളുടെ എന്നതിൽ കുറവുകണ്ടുതുടങ്ങി. രണ്ടു മാസത്തോളമായി നഗരത്തെ അക്രമിച്ചുകൊണ്ടിരുന്ന ആ മഹാരോഗം പിന്മടങ്ങുന്നതായി പലർക്കും തോന്നി. അങ്ങനെ ഏകദേശം അസുഖം വിട്ടകന്നു എന്ന് തോന്നിയ ഒരു ദിവസം, നവംബർ 21 -ന് സാൻഫ്രാൻസിസ്‌കോ നഗരം വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ മേയർ തീരുമാനിച്ചു. ആ തീരുമാനം ഒരു വലിയ ദുരന്തമായിരുന്നു. അതിന്റെ പരിണിതഫലങ്ങൾ അവിടത്തെ ജനങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിലും അപ്പുറമായിരുന്നു.
ലോക്ഡൗൺ തീർന്നപ്പോൾ കുടിച്ച് മറിഞ്ഞ് ജനം
അന്ന് ആഘോഷമാക്കാൻ തന്നെയായിരുന്നു അമേരിക്കയിലെ കുലീനമായ സാൻഫ്രാൻസിസ്‌ക്കോ നഗരവാസികൾ തീരുമാനിച്ചത്. കാരണം അവർ ലോക്ഡൗണിനെ അത്രയേറെ വെറുത്തിരുന്നു. ആന്റിലോക്ഡൗൺ ലീഗ് എന്ന സംഘടനക്ക് വലിയ പിന്തുണയാണ് നാട്ടുകാരിൽനിന്നും ലഭിച്ചത്.
1918, നവംബർ 21, ഉച്ചക്ക് 12 മണി നേരത്താണ് സ്പാനിഷ ഫ്ളൂവിനെ തുടർന്നുണ്ടായ ലോക്ഡൗൺ അവസാനിച്ചത്. മണി പന്ത്രണ്ടടിച്ചതും, മാസ്‌കുകൾ പറിച്ചെറിഞ്ഞ് ജനം വീണ്ടും തെരുവുകളിലേക്കിറങ്ങി. ഒരു മാസമായി വീടുകളിൽ അടച്ചിരുന്നു മടുത്തിരുന്ന ആളുകൾ പുറത്തിറങ്ങാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി. അന്നോളം കേട്ടുകേൾവി പോലുമില്ലാതിരുന്ന 'സ്പാനിഷ് ഫ്ളൂ' എന്നൊരു മഹാമാരിയുടെ പേരും പറഞ്ഞുകൊണ്ട് സിറ്റി മേയർ പുറപ്പെടുവിച്ച കടുത്ത നിയന്ത്രണങ്ങൾ പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. നഗരത്തിലെ ഒരു വ്യാപാരസ്ഥാപനവും തുറന്നു പ്രവർത്തിക്കരുത്. അനാവശ്യമായി ഒരാളും വീടുവിട്ടിറങ്ങരുത്. പരസ്പര സ്പർശനങ്ങൾ ഒഴിവാക്കണം. അത്യാവശ്യത്തിനു പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം, തുടങ്ങിയ നിബന്ധനകളെ ഒരു ശല്യമായാണ് ജനം കണ്ടത്.
'പുറത്തിറങ്ങിക്കോളൂ, പക്ഷേ മാസ്‌കുകൾ ധരിച്ചു പുറത്തിറങ്ങുന്നതാവും നല്ലത്...' എന്നൊരു മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകിയിരുന്നെങ്കിലും അത് ആഘോഷത്തിന്റെ മൂഡിലിരുന്ന ജനം ചെവിക്കൊണ്ടില്ല. അന്ന് തിയേറ്ററുകളിലും, റെസ്റ്റോറന്റുകളിലേക്കും, മറ്റു പൊതു ഇടങ്ങളിലേക്കുമെല്ലാം വന്നെത്തിയത് നാലിരട്ടി ജനങ്ങളായിരുന്നു. അതെ, ഒരു മാസമായി വീട്ടിലിരുന്നതിന്റെ ചൊരുക്ക് മാറ്റാൻ അവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു. ബോധം മറയുവോളം കുടിക്കണമായിരുന്നു. രാവെളുക്കുവോളം ആഘോഷിച്ചു തിമിർക്കണമായിരുന്നു. അതിനായി സാൻഫ്രാൻസിസ്‌കോയിലെ തെരുവുകളിലേക്ക് കൈകോർത്തുപിടിച്ചു കൊണ്ടിറങ്ങിപ്പോയ യുവതീയുവാക്കളും വയോധികരും കുഞ്ഞുങ്ങളും ഒന്നും ഒരു കാര്യം അപ്പോൾ അറിഞ്ഞിരുന്നില്ല - ശരിക്കുള്ള പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു..!
അമിത ആത്മവിശ്വാസം വിനയായി
അങ്ങനെ അവരെല്ലാവരും കൂടി മാസ്‌കുകൾ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി തിമിർത്ത ആ ആഘോഷരാവിന് കൃത്യം മൂന്നാഴ്ചയ്ക്കപ്പുറം സ്പാനിഷ് ഫ്ലൂ അതിന്റെ തിരിച്ചുവരവ് നടത്തുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. 1919 -ലെ പുതുവർഷത്തെ സാൻഫ്രാൻസിസ്‌കോ നഗരം വരവേറ്റത് പുതിയ 600 സ്പാനിഷ് ഫ്ളൂ സ്ഥിരീകരണങ്ങളോടെയായിരുന്നു. അതോടെ നഗരത്തെ വീണ്ടും ലോക്ക് ഡൗണിലാക്കാൻ അധികാരികൾ തീരുമാനിച്ചു. അതിനെതിരെ അവിടത്തെ ജനം വളരെ അക്രമാസക്തമായി പ്രതികരിച്ചു. അങ്ങനെ പ്രതിഷേധിക്കാൻ വേണ്ടി 'ആന്റി മാസ്‌ക് ലീഗ്' എന്നൊരു സംഘടനപോലും ഉടലെടുത്തു. ഫെബ്രുവരിയിൽ ലോക്ക് ഡൗൺ പിൻവലിക്കും വരെ അവർ പ്രതിഷേധങ്ങൾ തുടർന്നു.
എന്നാൽ, നവാരോയും ലോസ് എയ്ഞ്ചലസും പോലുള്ള സമീപസ്ഥനഗരങ്ങളിൽ സാൻഫ്രാൻസിസ്‌കോയ്ക്കും ഒരാഴ്ച മുന്നേ തന്നെ ലോക്ക് ഡൗൺ നടപ്പിലാക്കപ്പെട്ടു. ആഴ്ചകൾക്ക് ശേഷമാണ് അവരതിനെ പിൻവലിച്ചതും. രോഗം ഒന്നടങ്ങിയപ്പോൾ ജനം ആവശ്യത്തിലധികം ആശ്വസിച്ചു. എന്തിന് അവർ ആരോഗ്യവകുപ്പ് അധികൃതരുടെ 'അമിതശുഷ്‌കാന്തി'യെ പരിഹസിക്കുക വരെ ചെയ്തു. 'അമേരിക്കയിൽ മൊത്തം കർവ് 'ഫ്ലാറ്റെൻ' ആയിട്ടും നമ്മുടെ മേയറും മെഡിക്കൽ ഓഫീസറും മാത്രം അതൊന്നും അറിഞ്ഞ മട്ടില്ല' എന്ന് വ്യാപാരികൾ കുത്തിപ്പറഞ്ഞു. ' എന്തൊക്കെയായിരുന്നു. ലോക്ക് ഡൗൺ. മുഖം മറയ്ക്കാതെ പുറത്തിറങ്ങരുത്. ആരെയും തൊടരുത്. പിടിക്കരുത്. എന്നിട്ടിവിടെ ഇപ്പോൾ എന്തുണ്ടായി..? ഇത് വെറും സാധാരണ ഒരു പനി. അതിന്റെ പേരിൽ നാടുമുഴുവൻ അടച്ചിട്ട്, നാട്ടുകാരുടെ അന്നം മുട്ടിച്ചുകൊണ്ട്, ഈ അഭ്യാസം കാണിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ' എന്ന് പൊതുജനവും ചോദിച്ചു.
പക്ഷേ, 'നിങ്ങൾ ഓവർ റിയാക്റ്റ് ചെയ്യുകയാണോ എന്ന് നിങ്ങൾക്ക് തന്നെ സംശയം തോന്നുന്നുണ്ടെങ്കിൽ, ചിലപ്പോൾ നിങ്ങൾ ചെയ്യുന്നത് വളരെ ശരിയായിരിക്കും'എന്ന് വിഖ്യാത അമേരിക്കൻ പകർച്ചവ്യാധി വിദഗ്ദ്ധനായ അന്റോണിയോ ഫോച്ചി കഴിഞ്ഞ മാർച്ചിൽ പറഞ്ഞത് വളരെ കൃത്യമാണ്. സാൻഫ്രാൻസിസ്‌കോ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും, രോഗം പൂർണമായും പിന്മടങ്ങും മുമ്പ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയ നടപടിക്കും അവിടത്തെ ജനത കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 45,000 കേസുകൾ. അസുഖം വന്നു പുതുതായി മരിച്ചത് 3,000 പേർ. അമേരിക്കയിൽ ഏറ്റവും കൂടുതൽ പേരെ അസുഖം ബാധിച്ച നഗരങ്ങളിൽ ഒന്ന് സാൻഫ്രാൻസിസ്‌കോ തന്നെയായിരുന്നു.
അന്നത്തെ ആ അലംഭാവത്തിനും അതിന്റെ സ്വാഭാവികപരിണതിക്കും ഇന്ന് ഒരു നൂറ്റാണ്ട് പ്രായമുണ്ട്. ഈ കൊറോണക്കാലത്ത്, മുന്നനുഭവങ്ങളുടെ നിലാവെളിച്ചം തലയ്ക്കുള്ളിൽ ഉള്ളതുകൊണ്ടാകും, ഏറ്റവും ആദ്യം 'സ്റ്റേ അറ്റ് ഹോം' ഉത്തരവ് പുറപ്പെടുവിച്ച അമേരിക്കൻ നഗരങ്ങളുടെ കൂട്ടത്തിൽ സാൻഫ്രാൻസിസ്‌കോയും ഉണ്ടായിരുന്നു. കാലേകൂട്ടി ഏർപ്പെടുത്തിയ മുന്കരുതലുകളാണ് ഈ നഗരത്തെ ന്യൂയോർക്കിൽ വഴിയേ സഞ്ചരിക്കുന്നതിൽ നിന്ന് രക്ഷിച്ചെടുത്തത്.തന്നെ നയിക്കാൻ നഗരം ഒരു നൂറ്റാണ്ടുമുമ്പ് സ്പാനിഷ് ഫ്ലൂവിനെ നേരിട്ടപ്പോൾ വന്ന പാളിച്ചകളുടെ ചരിത്രപാഠങ്ങൾ ഉണ്ടെന്നും അന്നത്തെ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനാണ്, കൃത്യമായ സമ്പർക്ക വിലക്കുകളും, മാസ്‌ക് നിര്ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവും, സ്റ്റേ അറ്റ് ഹോം ഓർഡറും ഒക്കെ നേരത്തെ തന്നെ പുറപ്പെടുവിച്ചത് എന്നും ഇന്നത്തെ സാൻഫ്രാൻസിസ്‌കോ മേയർ ലണ്ടൻ ബ്രീഡ് പറഞ്ഞു.
'സാൻഫ്രാസിസ്‌കോ നഗരം ഒരു പക്ഷേ ഈ വേളയിൽ കർവിനെ 'ഫ്ലാറ്റെൻ' ചെയ്തു എന്നൊക്കെ തോന്നാം. പക്ഷേ, ഇല്ല, നിയന്ത്രണങ്ങൾ നീക്കാൻ ഇനിയും സമയമായിട്ടില്ല . അങ്ങനെ ചെയ്തുകൂടെന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്...' അവർ കൂട്ടിച്ചേർത്തു.പക്ഷേ പ്രാദേശിക ഗവൺണർമാർ ലോക്ഡൗണിനെ അനുകൂലിക്കുമ്പോഴും ട്രംപ് തന്റെ ബിസിനസ് താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.
യുഎസിൽ നടക്കുന്നത് രാഷ്ട്രീയ- ശാസ്ത്രയുദ്ധം
കോവിഡിനെ നേരിടുന്ന കാര്യത്തിൽ യുഎസിൽ നടക്കുന്നത് രാഷ്ട്രീയ- ശാസ്ത്രയുദ്ധമാണെന്നാണ് ലോക മാധ്യമങ്ങൾ എഴുതുന്നത്. ശാസ്ത്രലോകം ഒരു വശത്ത് ഭരണകൂടം മറുവശത്ത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചെയ്തികൾക്കെതിരേ വൈറ്റ് ഹൗസിൽ നിന്നു തന്നെ വിമർശനമുയരുന്നത് യുഎസിനു പുറത്തും ആശങ്കയുണ്ടാക്കുന്നു. കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ, ലോക് ഡോൺ പിൻവലിക്കാൻ പ്രസിഡന്റ് ട്രംപ് കാണിക്കുന്ന രാഷ്ട്രീയ തിടുക്കമാണു ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ രാജ്യം നിയന്ത്രണങ്ങളുടെ പൂട്ട് തുറക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് പകർച്ച വ്യാധികൾ സംബന്ധിച്ച് പ്രസിഡന്റിന്റെ ഉപദേശക സമിതിയിലെ സീനിയർ അംഗം ഡോ. ആന്റണി ഫൗസി തുറന്നടിച്ചു.
സ്‌കൂളുകൾ തുറക്കാൻ കാണിക്കുന്ന തിടുക്കം യുഎസിനു വലിയ വില നൽകേണ്ടി വന്നേക്കാവുന്ന തലവേദന സൃഷ്ടിക്കുമെന്നും ഡോ. ഫൗസി താക്കീതു ചെയ്തു ട്രംപ് അടക്കം ആറ് പ്രസിഡന്റുമാരുടെ ഉപദേശക സമിതികളിൽ ഡോ. ആന്റണി ഫൗസി അംഗമായിരുന്നിട്ടുണ്ട്. എച്ച്ഐവി, എബോള, ആന്ദ്രാക്സ്, സിക തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളയാളാണ് ഡോ. ആന്റണി ഫൗസി. സ്പാനിഷ്ഫ്ളൂക്കാലത്തെ ചരിത്രം തുറന്നടിച്ചാണ് കഴിഞ്ഞ ദിവസം ഫൗസി ട്രംപിന് മറുപടി നൽകിയത്.
എന്നാൽ, ഫൗസിയെപ്പോലെ മുതിർന്ന ഒരു ശാസ്ത്രജ്ഞനിൽ നിന്നു താൻ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകളാണു കേൾക്കേണ്ടി വരുന്നതെന്നു പ്രസിഡന്റ് ട്രംപ് തിരിച്ചടിച്ചു. ''അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. എനിക്കു സ്വീകാര്യമായ വാക്കുകളല്ല ഡോ. ഫൗസി പറയുന്നത്. പ്രത്യേകിച്ചും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ. നമ്മുടെ ചെറുപ്പക്കാരെ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ല.നമുക്ക് ഇതുപോലെ മുന്നോട്ടു പോകാനാവില്ല. നമ്മുടെ രാജ്യം അനിശ്തിമായി അടച്ചിടാനാവില്ല. സ്‌കൂളുകളും തുറന്നേ പറ്റൂ. കൊറോണയ്ക്കെതിരേ ഫലപ്രദമായ വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ സൈന്യത്തെ വിനിയോഗിച്ചും വളരെ വേഗത്തിൽ ജനങ്ങളിലെത്തിക്കും.'' ഫോക്സ് ബിസിനസ് മാഗസിന് അനുവദിച്ച അഭിമുഖത്തിൽ പ്രസിഡന്റ് ട്രംപ് വിശദീകരിച്ചു.
പക്ഷേ യുഎസ് സ്റ്റേറ്റ് ഗവർൺമാർ ശാസ്ത്രത്തിന്റെ ഭാഗത്താണ് എന്നതാണ് ആശ്വാസം. അതുകൊണ്ടുതന്നെ അമേരിക്കയിൽ ഭാഗികമായ ലോകഡൗൺ നീളാനുമാണ് സാധ്യത. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇളവുകൾ വരുമ്പോഴും കർശമനമായ ജാഗ്രതവേണമെന്നും ഈ അനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍