കാണാനില്ലെന്ന് പരാതി നൽകി വീട്ടിൽ എത്തിച്ച് മാനസിക-ശാരീരിക പീഡനം; കൈയും മുറിച്ചു; കോയമ്പത്തൂരിലെ മാനസിക രോഗ ആശുപത്രിയിൽ ചെവിയുടെ പിൻഭാഗത്ത് ആഞ്ഞടിച്ച ഡോക്ടറും; പിന്നെ കൊണ്ടു പോയത് ഇൻജക്ഷൻ മാത്രമെടുക്കുന്ന ലഹരി വിമോചന കേന്ദ്രത്തിൽ; വീട് വിട്ട് ഉപേക്ഷിച്ചത് മകളെന്ന പരിഗണന കിട്ടാത്തതിനാൽ; രണ്ട് മാസം മുമ്പ് അഞ്ജന ഹരീഷ് ഫെയ്സ് ബുക്കിൽ പറഞ്ഞത് ഞെട്ടിക്കുന്ന ക്രൂരതകൾ; ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയുടെ ഗോവയിലെ ആത്മഹത്യയിൽ പ്രതികൾ വീട്ടുകാരോ?
ആർ പീയൂഷ്
കാസർകോട്: ഗോവയിൽ ആത്മഹത്യ ചെയ്ത കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകൾ അഞ്ജന കെ.ഹരീഷ്(21) വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായി തെളിയിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. ഇതോടെ അഞ്ജനയുടെ വീട്ടുകാർക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.
രണ്ട് മാസം മുൻപ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ലൈവ് വീഡിയോയിലാണ് അഞ്ജന തനിക്ക് വീട്ടിൽ നിന്നും നേരിടേണ്ടി വന്ന കൊടിയ പീഡനത്തെപറ്റി പറഞ്ഞിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യാൻ കാരണം അഞ്ജനയെ കാണാനില്ല എന്ന് കാട്ടി മാതാവ് പൊലീസിൽ പരാതി നൽകുകയും പൊലീസ് അഞ്ജനയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നടന്ന സംഭവങ്ങൾ സുഹൃത്തുക്കളെ അറിയിക്കാനായാണ് മാർച്ച് 13 ന് അഞ്ജന ലൈവിലെത്തിയത്. ഗുരുതര ആരോപണങ്ങളാണ് പഴയ ലൈവിൽ അഞ്ജന ഉയർത്തുന്നത്. ഇതോടെ മരിക്കുന്നതിന് മുമ്പ് അഞ്ജന നടത്തിയത് ഫോൺ കോളുകൾ പൊലീസ് പരിശോധിക്കും. വീട്ടുകാർ ആരെങ്കിലും അഞ്ജനയെ വിളിച്ചോ എന്ന് പരിശോധിക്കാനാണ് ഇത്.
ഫെയ്സ് ബുക്ക് ലൈവ് വീഡിയോയിൽ അഞ്ജന പറയുന്നതിങ്ങനെയാണ്. എന്നെ കാണ്മാനില്ല എന്ന പരാതി വീട്ടുകാർ നൽകിയതിന് ശേഷം പൊലീസ് എന്നെ സ്റ്റേഷനിലെത്തിച്ച ശേഷം തിരികെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയതോടെ വീട്ടുകാർ ശാരീരികമായും മാനസികമായും എന്നെ ഉപദ്രവിച്ചു. ഉപദ്രവത്തിൽ കൈ മുറിയുകയും ചെയ്തു. പിന്നീട് ഡിസംബർ 24 ന് കോയമ്പത്തൂരിലുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിയപ്പോൾ ഡോക്ടർ ഉറങ്ങാനുള്ള മരുന്ന് കുത്തിവയ്ക്കാനെത്തിയപ്പോൾ തനിക്ക് പ്രശ്നമൊന്നുമില്ല എന്നും മരുന്ന് കുത്തിവയ്ക്കരുതെന്നും പറഞ്ഞു. ഇതു വകവയ്ക്കാതെ ഡോക്ടർ ഇൻജക്ഷൻ ചെയ്യാനായി ശ്രമിച്ചു. ഞാൻ എതിർത്തതോടെ എന്റെ ചെവിയുടെ ഭാഗത്ത് ആഞ്ഞടിക്കുകയും താഴേക്ക് ഞാൻ വീഴുകയുമായിരുന്നു. വീണു കിടന്ന എന്റെ ശരീരത്തിലേക്ക് ഡോക്ടർ മരുന്ന് കുത്തി വച്ചു. പിന്നെ അവിടെ നടന്നതൊന്നും ഓർമയില്ല.
കോയമ്പത്തൂരിലെ ചികിത്സയ്ക്ക് ശേഷം പാലക്കാടുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലേക്കാണ് കൊണ്ടു പോയത്. അവിടെ എത്തികഴിഞ്ഞതിന് ശേഷമാണ് എനിക്ക് ബോധം വന്നത്. മൂന്നാഴ്ച അവിടുത്തെ ഒരു സെല്ലിൽ അടച്ചിടുകയായിരുന്നു. ഭക്ഷണം കഴിക്കാൻ മാത്രമാണ് പുറത്തിറക്കിയിരുന്നത്. പിന്നീട് എന്നെ തിരുവനന്തപുരത്തെ മറ്റൊരു ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ വച്ച് നാൽപതോളം ഇൻജക്ഷനുകൾ എനിക്ക് നൽകി. ഇതോടെ ഞാൻ മാനസികമായും ശാരീരികമായും തളർന്നു പോയി. ഇവിടെയും ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് കൊണ്ടു പോകുകയും വീട്ടിൽ വച്ച് വീണ്ടും മാനസിക പീഡനം നടത്തുകയും ചെയ്തു.
മകളാണെന്ന ഒരു പരിഗണന പോലും തന്നില്ലാ എന്നും അതിനാൽ അവിടെ നിന്നും സുഹൃത്തുക്കളുടെ സഹായത്തോടെ ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു. ഇപ്പോൾ എന്നെ കാണുന്നില്ല എന്ന് കാട്ടി അമ്മ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. എന്റെ ശാരീരിക സ്ഥിതി മോശമായതിനാൽ ചൊവ്വായൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ഇനി എന്താകും എന്ന് അറിയില്ലാത്തതിനാൽ എല്ലാവരെയും വിവരം അറിയിക്കാനാണ് ലൈവിൽ വന്നത് എന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയാണ് അഞ്ജന. നാലുമാസം മുൻപ് മകളെ കാണാനില്ലെന്നുപറഞ്ഞ് അമ്മ മിനി ഹൊസ്ദുർഗ് പൊലീസിൽ പരാതിനൽകിയിരുന്നു. ഇതോ തുടർന്ന് കോഴിക്കോട്ടുനിന്നും അഞ്ജനയെ പൊലീസ് പിടികൂടി കൊണ്ടുവന്ന് വീട്ടുകാർക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമൊക്കെ ലഹരിവിമോചനചികിത്സ നടത്തി. ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അഞ്ജന തിരികെ വീട്ടിലെത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ അഞ്ജനയെ കാണാനില്ല എന്ന പരാതിയുമായി അമ്മ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. നീലേശ്വരം പൊലീസ് സ്റ്റേഷനിലായിരുന്നു പരാതിനൽകിയത്. കോഴിക്കോട്ട് ഒരു സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റുചെയ്ത് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് അമ്മയോടൊപ്പം പോകാൻ താത്പര്യമില്ലെന്നറിയിച്ചു. തുടർന്ന് കോഴിക്കോട് സ്വദേശിനിയായ ഗാർഗി എന്ന യുവതിക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീട് താമസിച്ചത്. മാർച്ച് 17-ന് സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവർക്കൊപ്പമാണ് ഗോവയിലേക്കു പോയത്. ഒരാഴ്ചത്തെ യാത്രയ്ക്കായിരുന്നു പദ്ധതി. അതിനിടെ ലോക്ഡൗണായി.
വ്യാഴാഴ്ച ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ബർത്ത് ഡേ ആഘോഷത്തിനിടെയാണ് ഇവർ താമസിച്ചിരുന്ന ലോഡ്ജിന് മുന്നിലെ മരത്തിൽ കൈലിമുണ്ട് ഉപയോഗിച്ച് കുരുക്കിട്ട് അഞ്ജന ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആദ്യം ആരോപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ജന കടുത്ത മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ഗോവ പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസ് മരണത്തിൽ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍