രണ്ടു എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളെ യുഎപിഎ നിയമപ്രകാരം യാതൊരു അന്വേഷണവും കൂടാതെ ജയിലിലടച്ച കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബിജെപിക്കെതിരെ കാരാട്ട് ഉറഞ്ഞു തുള്ളുന്നത്; പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്നത് മഹത്തായ നീതി നടപ്പാക്കലായി ന്യായീകരിക്കാനും സിപിഎമ്മിനേ കഴിയൂ; കിം യോങ് ഉന്നിനെ ആരാധിക്കുന്നവരാണ് സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി വിടുന്നത്; സിപിഎം ഇരട്ടത്താപ്പിന്റെ കളരി ഗുരുക്കൾ: റോയ് മാത്യു എഴുതുന്നു
റോയ് മാത്യു
എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരെ നിശബ്ദരാക്കുന്ന ഏകാധിപത്യ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പീപ്പിൾസ് ഡെമോക്രസി. കോവിഡ് 19 ന്റെ മറവിൽ സകല ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തി അടിച്ചമർത്തൽ നിലപാടുകളുമായി മോദി സർക്കാർ മുന്നേറുകയാണെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി വിലപിക്കുന്നു. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളേയും പൗരാവകാശ പ്രവർത്തകരേയും വിചാരണപോലും കൂടാതെ അമിത് ഷാ ജയിലിലടയ്ക്കുന്നുവെന്നാണ് പാർട്ടി പത്രത്തിന്റെ കണ്ടെത്തൽ. സിപിഎമ്മിന്റെ പതിവ് ഇരട്ടത്താപ്പിന്റെ വികൃത മനസ്സാണ് ഈ മുഖപ്രസംഗത്തിലൂടെ (Authoritarianism Reinforced - May 13) പുറത്ത് വന്നത്.
കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് രണ്ടു എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളെ യുഎപിഎ നിയമപ്രകാരം യാതൊരു അന്വേഷണവും കൂടാതെ ജയിലിലടച്ച കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബിജെപിക്കെതിരെ പത്രാധിപർ പ്രകാശ് കാരാട്ട് ഉറഞ്ഞു തുള്ളുന്നത്. ലോക് ഡൗൺ കാലത്ത് ഡൽഹിയിൽ അമിത് ഷായുടെ പൊലീസും യുഎപിഎ ചുമത്തി തുറുങ്കിലടച്ചത് ന്യൂനപക്ഷ സമുദായംഗവും ഗർഭിണിയുമായ സഫൂറസാഗർ എന്ന 27 കാരിയെയാണ്. ഇവിടെ പിണറായി വിജയനും തുറങ്കിലടച്ചത് മുസ്ലീങ്ങളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയുമാണ്. അലന്റെ ഷോൾഡർ ബാഗിലും രണ്ടാമൻ താഹാ ഫസലിന്റെ കൈവശവും മാവോയിസ്റ്റ് അനുകൂല പ്രസ്താവനകളും നോട്ടീസുകളും പുസ്തകങ്ങളും കാണപ്പെട്ടുവെന്നാണ് പിണറായി വിജയൻ 2019 നവംബർ നാലിന് നിയമസഭയിൽ പറഞ്ഞത്. ലഘുലേഖ കണ്ടത് മഹാ അപരാധം തന്നെ !
ഒടുവിൽ ഈ കുട്ടികളെ എൻഐയക്ക് വിട്ടുകൊടുത്തതും പിണറായിയാണ്. അവർ ചായകുടിക്കാൻ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു. ജയിലിടിഞ്ഞാലും പുറത്തു വരാത്ത വിധമുള്ള വകുപ്പുകൾ ആ കൊടും ഭീകരർക്കെതിരെ ചാർത്തി കൊടുത്തു. യു എ പി എ നിയമത്തിലെ സെക്ഷൻ 20, 38 , 39 എന്നീ വകുപ്പുകളാണിട്ടത്. മോദി സർക്കാർ യുഎപിഎ യ്ക്കു കൊണ്ടു വന്ന പുതിയ ഭേദഗതി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഈ കുട്ടികൾ നഗര മാവോയിസ്റ്റ് കളായിട്ടാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇതേ മുഖ്യമന്ത്രിയുടെ പൊലീസാണ് നിലമ്പൂർ കാട്ടിൽ എഴുന്നേറ്റ് നടക്കാൻ ആവതില്ലാത്ത മണിവാസ കത്തെ പോയിന്റ് ബ്ലാങ്കിൽ വെടി വെച്ചു കൊന്നത്.
പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്നത് മഹത്തായ നീതി നടപ്പാക്കലായി ന്യായികരിക്കാനും സി പി എമ്മിനേ കഴിയൂ. മാവോയിസ്റ്റ് നേതാവ് മണി വാസകത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് സിപിഐ യുടെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞത്. ഈ കൊലകൾ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏർപ്പാടാണോ കാരാട്ട് സാർ? 'വ്യാജ ഏറ്റുമുട്ടൽ മാത്രമല്ല, അത് ന്യായീകരിക്കാൻ വ്യാജ തെളിവുമുണ്ടാക്കി. അങ്ങനെ വ്യാജത്തെളിവുണ്ടാക്കുന്ന സർക്കാരായി ഈ സർക്കാർ നിൽക്കുകയാണെന്നാണ് ' തിരുവഞ്ചൂർ അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭയിൽ പറഞ്ഞത്.
'എന്തിനാണ് ഇവരെ പവിത്രീകരിക്കാൻ പുറപ്പെട്ടത്? എന്തിനാണ് ഇവരെ പരിശുദ്ധാത്മാക്കളാക്കി മാറ്റുന്നതെ'ന്നാണ് പിണറായി നിയമസഭയിൽ തിരുവഞ്ചൂരിനോട് ചോദിച്ചത്. പിണറായി ചോദിച്ച ചോദ്യങ്ങളാണ് മോദിയും ഷായും ചോദിച്ചു കൊണ്ടേയിരിക്കുന്നത്. അമിത് ഷാ യുഎപിഎ ചുമത്തുമ്പോൾ ജനാധിപത്യ വിരുദ്ധവും പിണറായി യുഎപിഎ ചുമത്തുമ്പോൾ മഹനീയമെന്നും പറയാൻ ഇരട്ടത്താപ്പിന്റെ കളരി ഗുരുക്കന്മാരായ ഈ പാർട്ടിയുടെ നേതൃത്വത്തിന് മാത്രമേ കഴിയു.
അവർക്ക് മാത്രമേ അത്തരം സിദ്ധി വിശേഷമുള്ളു. യാതൊരു ഉളുപ്പുമുല്ലാതെ ഇങ്ങനെ ഒക്കെ തള്ളി മറിക്കാൻ സിപിഎമ്മിനല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ?. മാധ്യമങ്ങളുടെ വാമൂടിക്കെട്ടാൻ മോദിസർക്കാർ ശ്രമിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. മാധ്യമപ്രവർത്തകരെ കള്ളക്കേസുകളിൽ കൂടുക്കാനും ശ്രമിക്കുന്നുവെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ ഇവിടെയും സ്ഥിതി അതല്ലേ കാരാട്ടു സാർ?
മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്ര സമ്മേളനത്തിൽ ഭക്തന്മാരെക്കൊണ്ടുമാത്രം സുഖിപ്പീര് ചോദ്യങ്ങൾ ചോദിപ്പിക്കുകയും അപ്രിയമായ ചോദ്യങ്ങൾ ഉയർത്തുന്നവരെ ട്രോളിയും കൂക്കിവിളിച്ചും പരിഹസിച്ചും വിടുകയാണ് പതിവ്. വനിതാ മാധ്യമ പ്രവർത്തകരെ പാർട്ടി അനുയായികൾ സൈബറിടങ്ങളിൽ വിളിക്കുന്ന സുന്ദര പദങ്ങളൊക്കെ പറ്റുമെങ്കിൽ പീപ്പിൾസ് ഡെമോക്രസിയിൽ പ്രസിദ്ധീകരിക്കണം. അതൊക്കെ കരുതലും സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ജാഗ്രതയുമായി വിവക്ഷിക്കപ്പെടുന്നു. കാപട്യമിങ്ങനെ ഘോഷിക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ.
ലോക് ഡൗണിനെതിരെ ശബ്ദമുയർത്തുന്നവരെ മോദി സർക്കാർ ജയിലിലടക്കുന്നുവെന്നാണ് കാരാട്ട് സാറിന്റെ പതം പറച്ചിൽ. ഇവിടെയും അതല്ലേ സംഭവിക്കുന്നത്. കേരളാ അതിർത്തിയിലെ പൗരാവകാശ ലംഘനത്തിനെതിരെ ശബ്ദമുയർത്തിയ ജനപ്രതിനിധികളെ മരണവ്യാപാരികളെന്നാണ് പ്രചരിപ്പിച്ചത്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ പല ന്യായമായ ആവശ്യങ്ങളോട് പ്രധാനമന്ത്രി മോദി ഫലപ്രദമായി പ്രതികരിച്ചില്ല എന്ന് പീപ്പീൾസ് ഡെമോക്രസി പറയുന്നുണ്ട്. കോവിഡ് കാലത്ത് പ്രതിപക്ഷ പാർട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നകാര്യം കാരാട്ട് മറച്ചുവെച്ചു കൊണ്ടാണ് ഉന്നതമായ ജനാധിപത്യമുല്യങ്ങളെക്കുറിച്ച് വായ്ത്താരി മുഴക്കുന്നത്. കിം യോങ് ഉന്നിനെ ആരാധിക്കുന്നവരാണ് സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി വിടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍