വിജയ് ബാബു വഞ്ചകൻ; മലയാള സിനിമയെ ചതിക്കാൻ കൂട്ടുനിന്നെങ്കിൽ ജയസൂര്യയ്ക്കും മാപ്പില്ലെന്ന് തീയേറ്റർ ഉടമകൾ; ഓൺലൈൻ റിലീസ് ഗതികേടുകൊണ്ടാണെന്നും വലിയ സിനിമകൾ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യേണ്ടതാണെന്നും തിരിച്ചടിച്ച് വിജയ് ബാബു; ആരെയും വഞ്ചിച്ചിട്ടില്ലെങ്കിലും ഇത് മുടക്കുമുതലിന്റെ പകുതിയെങ്കിലും പിടിക്കാനുള്ള ശ്രമമെന്നും താരം; മലയാള സിനിമയിൽ വിലക്കും വിവാദവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഈ കോവിഡ് കാലത്ത് കേരളത്തിലെ മൊത്തം തീയേറ്ററുകളും സിനിമാ നിർമ്മാണ പ്രവർത്തനങ്ങുമൊക്കെ സ്തംഭിച്ചിരിക്കയാണ്. എന്നിട്ടും സിനിമാ വിവാദങ്ങൾക്ക് യാതൊരു അവസാനവുമില്ല.ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ നടൻ വിജയ് ബാബു നിർമ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിനെതിരേ തീയേറ്റർ ഉടമകൾ രൂക്ഷമായാണ് പ്രതികരിച്ചത്. വിജയ ബാബുവിനെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ച തീയേറ്റർ ഉടമകൾ അദ്ദേഹത്തിന്റെ സിനിമകൾ തീയേറ്റുകൾനിന്ന് വിലക്കുകയും ചെയ്തു. പ്രൊഡ്യൂസേഴ്സ അസോസിയേഷന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്. എന്നാൽ ഗത്യന്തരമമില്ലാതെ മുടക്കിയതിന്റെ 60 ശതമാനമെങ്കിലും തിരിച്ചുകിട്ടാനാണ് താൻ ഓൺലൈൻ റീലീസ് നടത്തിയതെന്നും വലിയ സിനിമകൾക്ക് തീയേറ്റർ റിലീസ് വേണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും വിജയ്ബാബു പ്രതികരിച്ചു. മലയാള സിനിമ ഇനിയും മാറണമെന്നും അല്ലാതെ ചെറുകിട നിർമ്മാതക്കൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ വിജയ്ബാബുവിനെതിരെ ശക്തമായ നിലപാടുമായാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) രംഗത്തെത്തിയിരക്കുന്നത്. തിയേറ്റർ ഉടമകളെയും മലയാള സിനിമയെയും വഞ്ചിക്കുകയാണ് വിജയ് ബാബു ചെയ്തിരിക്കുന്നതും വിജയ് ബാബു അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ഒരു സിനിമകളും കേരളത്തിലെ തിയേറ്ററുകളിൽ കളിക്കില്ലെന്നുമാണ് ഫിയോക് ജനറൽ സെക്രട്ടി എം. സി ബോബി പ്രതികരിച്ചത്. ഈ ചതിക്ക് കൂട്ടു നിന്നിട്ടുണ്ടെങ്കിൽ നടൻ ജയസൂര്യയോടും സംഘടനയ്ക്ക് അതേ നിലപാട് തന്നെയായിരിക്കുമെന്നും എം സി ബോബി പറയുന്നു.
തിയേറ്റർ ഉടമകളെയും സിനിമ വ്യവസായത്തെയും വഞ്ചിക്കുകയാണ് വിജയ് ബാബു ചെയ്തത്. ഒ ടി ടി പ്ലാറ്റ്ഫോമിൽ പടം എടുത്തു കൊടുക്കുന്നതിലൊന്നും ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ, തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ വേണ്ടി എടുക്കുന്നതെന്നു പറഞ്ഞ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തൊരു സിനിമ ഒ ടി ടി പ്ലാറ്റ്ഫോമിൽ വിൽക്കുന്നത് ചതിയാണ്. സൂഫിയും സുജാതയും പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല തീയേറ്റുകൾക്കും എ്ഗ്രിമെന്റ് വരെ അയച്ചുകൊടുത്തിട്ടുണ്ടുമുണ്ട്. എന്നിട്ടാണ് ഇങ്ങനെയൊരു വഞ്ചന കാണിച്ചിരിക്കുന്നത്. ഇയാൾ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ അംഗമാണ്. അസോസിയേഷൻ പറയുന്നത്, സിനമകൾ തിയേറ്ററിൽ കളിക്കാതെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നാണ്.കോവിഡിന്റെ ബുദ്ധിമുട്ട് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്കും ഉണ്ടായിട്ടുണ്ട്. എന്താണ് ഭാവിയെന്നറിയാതെ നിൽക്കുന്നവരാണ് എല്ലാവരും. അതിനിടയിലാണ്, തീയേറ്ററിൽ കളിക്കാൻ വേണ്ടിയെടുത്ത പടം ഒ ടി ടി പ്ലാറ്റ്ഫോമിൽ വിറ്റ് തിയേറ്റുകാരെ ഒന്നടങ്കം നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.- എം സി ബേബി പ്രതികരിച്ചു.
വിജയ് ബാബുവുമായി യാതൊരു രീതിയിലുള്ള ബന്ധവും ഫിയോക്കിന് ഇനി മുതൽ ഉണ്ടായിരിക്കില്ല. വിജയ് ബാബു അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ഒരു സിനിമയും കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സംഘടന അനുവദിക്കില്ല. ഏതെങ്കിലും തിയേറ്ററുകൾ പ്രദർശിപ്പിക്കാൻ തയ്യാറായാൽ അവർക്കെതിരേയും നടപടിയുണ്ടാകും. താരങ്ങളും ഞങ്ങളെ നശിപ്പിക്കുന്നവർക്ക് കൂട്ടു നിൽക്കുകയാണെങ്കിൽ സംഘടനയുടെ തീരുമാനം അവർക്കും ബാധകമാക്കും. കാശ് മോഹിച്ച് കൂട്ടുനിൽക്കുന്നതായിരിക്കും. പക്ഷേ, ഞങ്ങൾക്കവരോടും കടുത്ത നിലപാട് എടുത്തേ മതിയാകൂവെന്നും ബേബി ചൂണ്ടിക്കാട്ടി.
എന്നാൽ കാലത്തിന് അനുസരിച്ച് മാറാൻ കഴിയാത്തതാണ് മലയാള സിനിമയുടെ ഒരു പ്രധാന പ്രശ്നമെന്ന് വിജയ്ബാബു തിരിച്ചടിച്ചു. 'സിനിമാലോകം വൻ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഇനി എന്തുചെയ്യുമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ എന്ന് തിയേറ്റർ തുറക്കുമെന്നോ തുറന്നാൽ തന്നെ എന്തെല്ലാം മാനദണ്ഡങ്ങൾവച്ച് കൊണ്ടായിരിക്കും മുന്നോട്ടു പോകാൻ കഴിയുകയെന്നോ അറിയില്ല. മറ്റു വഴികൾ ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെയാണ് ഞാൻ ഡിജിറ്റൽ റിലീസിനെക്കുറിച്ച് ആലോചിച്ചത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന് ഒരുകച്ചിത്തുരുമ്പ് ലഭിച്ചതുപോലെയുള്ള അവസ്ഥയാണ്.'- വിജയ്ബാബു പ്രതികരിച്ചു. വൻ മുതൽമുടക്കുള്ള അനവധി ചിത്രങ്ങൾ ആണ് തീയേറ്റർ റിലീസ് കാത്തു കിടക്കുന്നത്. മരയ്ക്കാർ, മാലിക്, കുറുപ്പ് പോലെയുള്ള സിനിമകൾ തീയേറ്ററിൽ നിന്ന് മാത്രം കാണേണ്ട സിനിമയാണ്. എന്നാൽ നമ്മളെപ്പോലെ ചെറിയ സിനിമകൾ എടുക്കുന്നവർക്ക് ഇതല്ലാതെ വേറെ വഴിയില്ല. ബിഗ് സ്ക്രീനിൽ ആസ്വദിക്കേണ്ട സിനിമകൾ ബിഗ് സ്ക്രീനിൽ മാത്രം കണ്ടാലെ അസ്വാദ്യകരമാകൂ.
ഒരിക്കലുമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ലാഭം നോക്കുന്നില്ല. എങ്ങനെയെങ്കിലും വലിയ പരിക്കുകൾ ഇല്ലാതെ സിനിമ വിറ്റ് പോണം എന്ന് മാത്രമേയുള്ളൂ. എന്തായാലും നിർമ്മാണ ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ അറുപത് ശതമാനത്തോളം ലഭിച്ചു എന്ന് മാത്രമേ പറയാൻ കഴിയൂ. ഇനി സാറ്റ്ലൈറ്റ് കൂടി ലഭിക്കുമ്പോൾ മാത്രമേ പൂർണമായി നഷ്ടം വാരാതെ സിനിമ വിൽക്കപെട്ടു എന്ന് പറയാൻ കഴിയൂ. എന്നാലും ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് വളരെ വലിയ ആശ്വസമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഒന്നും ലഭിക്കാത്തതിനെക്കാൾ നല്ലതല്ലേ ഇത്രയെങ്കിലും ലഭിക്കുന്നത്.- വിജയ്ബാബു വ്യക്തമാക്കി. ലിബർട്ടിബഷീർ അടക്കമുള്ള പ്രമുഖ നിർമ്മാതാക്കൾ കൂടി സംഭവത്തിൽ പ്രതികരിച്ചതോടെ കോവിഡ് കാലത്തും മലയാള സിനിമ സാക്ഷിയാവുന്നത് മറ്റൊരു വിവാദത്തിന് തന്നെയാണ്
Stories you may Like
- എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ; തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം?
- ജയസൂര്യയെ സംഘിയാക്കി ക്യാപ്സ്യൂളുകൾ
- നിലപാട് മാറ്റാതെ ജയസൂര്യ; പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു
- 'ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യൻ, ഇക്കൊല്ലത്തെ തിരുവോണസൂര്യൻ': ജോയ് മാത്യു
- സമര പ്രഖ്യാപനത്തെ വിമർശിച്ച് ഫിയോക്കും; തിയേറ്ററുകൾക്ക് പുതിയ സംഘടന ചർച്ചയിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍