കോവിഡിൽ ക്വാർട്ടർ ഫൈനൽ പോലും ജയിച്ചിട്ടില്ലാത്ത സംസ്ഥാനത്തെ കാത്ത് സെമിയും ഫൈനലുമുണ്ട്; പ്രവാസികളെ തിരികെ എത്തിക്കണം എന്ന ആവശ്യം വെറും പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു; മോദി അത് സമ്മതിക്കാത്തതു കൊണ്ട് കേരളം രക്ഷപെട്ടു; ഇപ്പോൾ മുന്നിലുള്ളത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന അവസ്ഥ; കൊറോണ കാര്യത്തിൽ ഇന്ത്യ എടുത്തത് പോസിറ്റീവ് സമീപനം ആയതിനാൽ നല്ല ഇമേജ് ലഭിച്ചു; ലോകമേധാവിത്തത്തിലേക്ക് നടന്നു കയറാൻ ഇന്ത്യയ്ക്ക് അവസരം ആയേക്കാം; മറുനാടനോട് മനസ് തുറന്നു ടി.പി.ശ്രീനിവാസൻ
എം മനോജ് കുമാർ
തിരുവനന്തപുരം: ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സമീപനം ശരിയായില്ലെന്നാണ് കേരളം നിരന്തരം ആരോപിച്ചത്. പ്രത്യേക വിമാനങ്ങളും കപ്പലുകളും അയച്ച് വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണ്. വിദേശ രാജ്യങ്ങളിൽ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഈ പ്രശ്നം കേരള ഹൈക്കോടതിയിൽ എത്തിയപ്പോൾ ശക്തമായ സമീപനവുമായി കേന്ദ്രം രംഗത്തെത്തി. ലോകമാകെ കൊറോണ പടരുമ്പോൾ യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയാണോ പ്രവാസികൾ നിലവിലുള്ളത് അവിടെ തന്നെ തുടരുന്നതാണ് രോഗവ്യാപന സാധ്യത കുറയാൻ നല്ലതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഈ നിലപാടിനെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം നിരന്തരം എതിർത്തിരുന്നു. എന്നാൽ ഈ നിലപാടിന് നേർ വിപരീതമായ സമീപനം സ്വീകരിക്കുകയാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ.
കൊറോണ വ്യാപനം തടയുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നയമാണ് കേരളത്തെ രക്ഷിച്ചതെന്നും ടി.പി.ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു. കൊറോണ വ്യാപനം കേരളത്തിൽ തടയുന്ന കാര്യത്തിൽ കേരളത്തിനെ സഹായിച്ചത് കേന്ദ്രം സ്വീകരിച്ച ശക്തമായ നടപടികളാണ്. പ്രവാസികളെ ധൃതിപിടിച്ച് തിരിച്ചെത്തിക്കേണ്ട എന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ ഈ നിലപാടാണ് കേരളത്തെ സഹായിച്ചത്. കേന്ദ്രത്തോട് ഈ കാര്യത്തിൽ കേരളം കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെതുമെല്ലാം നിലപാട് പ്രവാസികളെ ഉടനടി കേരളത്തിൽ തിരികെ എത്തിക്കണം എന്നായിരുന്നു. ശശി തരൂർ വരെ പറഞ്ഞത് പ്രവാസികളെ ഉടനടി കേരളത്തിൽ തിരികെ എത്തിക്കണം എന്നായിരുന്നു. ഇതെല്ലാം വെറും പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു. പക്ഷെ മോദി അത് സമ്മതിച്ചില്ല. ഈ ആവശ്യം മോദി പ്രതിരോധിച്ചു. അതുകൊണ്ടാണ് കേരളം രക്ഷപ്പെട്ടു നിൽക്കുന്നത്.
ശശി തരൂർ പറഞ്ഞപോലെ ആറു ലക്ഷം പേർ കേരളത്തിൽ എത്തിയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ. ഫ്ളൈറ്റിനു പണം വാങ്ങിച്ചതും അതുകൊണ്ടാണ്. 1990-ലേ കുവൈറ്റ് കുടിയൊഴിപ്പിക്കൽ ദൗത്യത്തിൽ ഞാൻ പങ്കാളിയായിരുന്നു. അന്ന് ഒരാളോടും പണം വാങ്ങിച്ചില്ല. ഒരു ലക്ഷത്തിഎഴുപതിനായിരം പേരെ 488 ഫ്ളൈറ്റുകളിലായാണ് എല്ലാവരെയും തിരികെ ഇന്ത്യയിൽ എത്തിച്ചത്. പക്ഷെ അന്ന് കൊറോണപോലുള്ള രോഗങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരെയും ഇന്ത്യയിൽ എത്തിക്കുക എന്നൊരു ദൗത്യം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രവാസികൾ കൂട്ടത്തോടെ വന്നിരുന്നെങ്കിൽ കേരളം മുങ്ങിയേനെ. മോദിയോട് ഈ കാര്യത്തിൽ കേരളം കടപ്പെട്ടിരിക്കുന്നു. പൊളിറ്റിക്കൽ റീസൺസ് ഉള്ളതിനാലാണ് കേരളം പ്രവാസികളെ തിരിച്ചെത്തിക്കണമെന്നു ആവശ്യപ്പെട്ടത്. മോദിക്ക് ഈ കാര്യം അറിയാമായിരുന്നു. ഇന്ത്യയിലെ സ്ഥിതി മോശമാകും എന്നതിനാലാണ് പ്രവാസികളെ തിരികെ എത്തിക്കുന്നതിന് തിടുക്കം കൂട്ടാതിരുന്നത്.
പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ എംബസി ഫണ്ടുകൾ ഉപയോഗിക്കാമായിരുന്നു. എല്ലാ എംബസികളിലും കോടിക്കണക്കിന് രൂപയുടെ ഫണ്ടുണ്ട്. അത് പ്രവാസികൾ നൽകിയ പണം തന്നെയാണ്. എന്തെങ്കിലും ആവശ്യത്തിനു രാജ്യത്തിനു തിരികെ എത്തിക്കണമെങ്കിൽ അവരിൽ നിന്ന് തന്നെ ഈടാക്കുന്ന പണമാണിത്. ആ ഫണ്ട് ഉപയോഗിക്കേണ്ടതില്ല എന്ന തീരുമാനത്തിനു പിന്നിൽ കൊറോണ വ്യാപനം തടയുക എന്നത് തന്നെയായിരുന്നു. പണം നൽകാൻ കഴിയുന്നവർ പണം നൽകി എത്തട്ടെ. ബാക്കിയുള്ളവരുടെ കാര്യം പിന്നീട് ആലോചിക്കാം എന്ന തീരുമാനമാണ് വന്നത്. ഇപ്പോഴും പ്രവാസികൾ തിരികെ എത്താൻ തിരക്ക് കൂട്ടാതിരിക്കുകയാണ് നല്ലത്. കേന്ദ്ര സർക്കാർ നിലപാടാണ് രാജ്യത്തെ തുണച്ചത്. എല്ലാ ഫ്ളൈറ്റുകൾ വഴിയും പ്രവാസികൾ എത്തിയാൽ സ്ഥിതി നിയന്ത്രണാതീതമാകും.
കേരളമൊക്കെ കൊറോണ കാര്യത്തിൽ സേഫ് ആണെന്ന ചിന്തയിലാണ്. പക്ഷെ ഇപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നതാണ് കേരളത്തിന്റെ അവസ്ഥ. കേരളം ക്വാർട്ടർ ഫൈനൽ പോലും ജയിച്ചിട്ടില്ല. ഇനി സെമിഫൈനലും ഫൈനലും കാത്തിരിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും കൊറോണ കാര്യത്തിൽ കേരളത്തെ പുകഴ്ത്തി പറയുന്നുണ്ട്. നമ്മൾ ചെയ്തത് എല്ലാം ഭദ്രവുമാണ്. സംശയലേശമന്യേ പറയാവുന്ന കാര്യമാണിത്. ഇരുപത് രാജ്യങ്ങളിലെ മുപ്പത്തിയേഴ് പത്രങ്ങൾ ശ്രദ്ധിച്ചപ്പോൾ എല്ലാത്തിനും കേരളത്തെ പുകഴ്ത്തി എഴുതിയിട്ടുണ്ട്. ഇതുപോലെ ഒരു സംസ്ഥാനമില്ല എന്ന് വരെ എഴുതിയിട്ടുണ്ട്. പക്ഷെ ഒരു പൊട്ടിത്തെറി വന്നാൽ ഇവരൊക്കെ തന്നെ സെക്കൻഡുകൾക്കൊണ്ട് തള്ളിപ്പറയും. ഇത് നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്.
ഉത്തേജക പാക്കേജ് സാധാരണക്കാരന് ഗുണം ലഭിക്കുന്ന പാക്കേജ്. ദീർഘകാല ഗുണത്തിന്റെ അടിസ്ഥാനത്തിലുള്ള പാക്കേജാണിത്. കൊറോണയുമായി ബന്ധപ്പെട്ടു ഉയർന്ന പ്രശ്നങ്ങളുടെ പേരിൽ വൻകിട കമ്പനികൾ ചൈനയിൽ നിന്ന് താവളം മാറ്റുന്നുണ്ടെങ്കിൽ അത് അവരുടെ അസസ്മെന്റ് അനുസരിച്ചാകും. കൂടുതൽ ഗുണം അവർക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിൽ അവർ തീർച്ചയായും വരും. ഇന്ത്യ അവർക്ക് നൽകുന്ന സൗകര്യങ്ങൾ കണക്കുകൂട്ടിയാകും ഇവരുടെ വരവ്. ദീർഘകാല അടിസ്ഥാനത്തിൽ അവർക്ക് ഗുണമുണ്ടെങ്കിലേ താവളം ഇന്ത്യയിലേക്ക് മാറ്റുകയുള്ളൂ. ആസിയാൻ രാജ്യങ്ങൾ മുഴുവൻ ചൈനയുമായി വ്യാപാരം നടത്തുന്നവരാണ്. വൻകിട കമ്പനികൾ ചൈനയിൽ നിന്ന് താവളം മാറ്റാൻ തീരുമാനിച്ചാൽ ഇന്ത്യ മാത്രമല്ല മറ്റു ആസിയാൻ രാഷ്ട്രങ്ങളും അവരുടെ വരവ് സ്വന്തം രാജ്യത്തേക്ക് ആക്കി മാറ്റാൻ ശ്രമിക്കും. ചൈനയിൽ നിന്നും ആരെങ്കിലും താവളം മാറ്റാൻ ശ്രമിച്ചാൽ ചൈന അത് തടയും. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകാൻ ചൈന ശ്രമിക്കും.
ചൈനയുടെ മണ്ണിൽ നിന്നും കമ്പനികൾ വിട്ടുപോകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ അത് തടയും. എന്താണ് പ്രശ്നങ്ങൾ എന്ന് മനസിലാക്കി അത് പരിഹരിക്കാൻ ശ്രമിക്കും. ചൈന നിലവിൽ കമ്പനികൾക്ക് ഒരു പാട് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കൊറോണ വൈറസ് ചൈന സൃഷ്ടിച്ചതാണെങ്കിൽ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ അവരുടെ ഇമേജിന് ഇടിവ് സംഭവിക്കും. കൊറോണ വൈറസ് ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതല്ല എന്ന് സ്ഥാപിക്കാൻ നിരന്തര ശ്രമങ്ങൾ ചൈന നടത്തുന്നുണ്ട്. ചൈന സൃഷ്ടിച്ചതാണോ വുഹാനിൽ നിന്നും വന്നതാണോ കൊറോണ വൈറസ് എന്ന കാര്യത്തിൽ ഒരു തീർച്ചയുമില്ല. വുഹാന്റെ പുറത്ത് ഈ വൈറസ് പോയില്ല. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് മാസ്ക് പോലും വയ്ക്കാതെയാണ് വുഹാൻ സന്ദർശനം നടത്തിയത്. ചൈന സൃഷ്ടിച്ച വൈറസ് ആണെങ്കിൽ ഇതിന്റെ മരുന്നും ചൈനയുടെ കയ്യിൽ കാണും. വൈറസ് സൃഷ്ടിക്കുന്നവർ ചെയ്യുന്ന നടപടികളാണ് ഇത്. പിന്നീട് തങ്ങൾ വൈറസിന് മരുന്ന് കണ്ടുപിടിച്ചു എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ചൈന അങ്ങനെ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ ഒന്ന് രണ്ട് മാസം കൂടി കഴിഞ്ഞാൽ അവർ അത് പ്രഖ്യാപിക്കും.
ലോക മേധാവിത്തത്തിനാണ് ചൈന ശ്രമിക്കുന്നത്. ഷീ ജിൻപിങ് അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ ചൈനയ്ക്ക് ലോക മേധാവിത്തം വേണമെന്നാണ് അവരുടെ ആഗ്രഹം. അതിനുള്ള നീക്കങ്ങളാണ് ചൈന നടത്തുന്നത്. ലോകമേധാവിത്തം ചൈനയുടെ സ്വപ്നമാണ്. അത് കയ്യടക്കാനാണ് വർഷങ്ങളായുള്ള ചൈനയുടെ ശ്രമം. അതിനുള്ള സ്ട്രാറ്റജിയായി ചൈന പുറത്തുവിട്ടതാണോ കൊറോണ വൈറസ് എന്ന് സംശയിക്കുന്നവരുണ്ട്. പക്ഷെ അതിനുള്ള തെളിവുകൾ ലോകത്തിനു മുന്നിലില്ല. പക്ഷെ ചൈന കൊറോണ കാലത്ത് ഹീറോ ആകാനാണ് ശ്രമിക്കുന്നത്. എല്ലാവരെയും സഹായിക്കാനാണ് ഇവരുടെ ശ്രമം. ഒരു തരത്തിൽ ചൈന കുറ്റക്കാരാണ്. അവർ കൊറോണ വ്യാപനം പുറത്ത് പറഞ്ഞില്ല. ഇതാണ് ലോകരാജ്യങ്ങൾ ചൈനയെ കുറ്റപ്പെടുത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
കൊറോണ കാലത്ത് രാഷ്ട്രീയപരമായി ഇന്ത്യ എടുത്ത നിലപാട് ബുദ്ധിപരവും ഫേവറബിളുമാണ്. ഇന്ത്യ കൊറോണ കാര്യത്തിൽ ഒരു രാജ്യത്തെയും കുറ്റം പറഞ്ഞില്ല. അമേരിക്കയേയോ ചൈനയെയോ റഷ്യയെയോ ആരെയും കുറ്റം പറഞ്ഞില്ല. പക്ഷെ ഇന്ത്യയ്ക്ക് മാസ്ക്ക് ഉണ്ടോ, വെന്റിലെറ്റർ ഉണ്ടോ, മരുന്നുകൾ ഉണ്ടോ അതെല്ലാം ലോകമാസകലം എത്തിച്ചു. 150 ഓളം രാജ്യങ്ങളിൽ ഇന്ത്യ ഇത് എത്തിച്ചു. കൊറോണ കാലത്ത് സാർക്കിനെ ഇന്ത്യ പുനരുജ്ജീവിപ്പിച്ചു. ഓൺലൈൻ മൂവ്മെന്റിൽ മോദി ഒരിക്കലും പോയില്ല. പക്ഷെ അത് മാറി. ആദ്യമായാണ് മോദി ഈ രീതിയിൽ മീറ്റിങ് വിളിച്ചു കൂട്ടുന്നത്. കൊറോണ കാര്യത്തിൽ ഇന്ത്യ എടുത്തത് പോസിറ്റീവ് സമീപനമാണ്. മൾട്ടിലാറ്ററലിസം അവസാനിക്കാൻ പോകുന്നു, യുഎൻ തകരാൻ പോകുന്നു എന്ന സമീപനം ഇന്ത്യ എടുത്തില്ല. അതിനെയൊക്കെ ശക്തമാക്കാനാണ് ശ്രമിച്ചത്. ഇന്ത്യയ്ക്ക് കൊറോണ കാലത്ത് നല്ല ഇമേജ് ലഭിച്ചു. കൊറോണയ്ക്ക് മെഡിസിനോ വാക്സിനോ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ ലീഡർഷിപ്പ് ഇന്ത്യയ്ക്ക് ലഭിക്കും.
ഇപ്പോൾ തന്നെ ഗ്ലോബൽ ഗ്രൂപ്പിങ് വേണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട് ലോക നേതാക്കളെ സംഘടിപ്പിക്കണം. മോദിയാകണം അതിന്റെ നേതാവ് എന്നിങ്ങനെ ഡൽഹിയിൽ നേതാക്കൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ ചൈനയും പാക്കിസ്ഥാനുമുണ്ട്. ഗ്ലോബൽ ലീഡർഷിപ്പ് വേണമെങ്കിൽ നമുക്ക് ശത്രുക്കൾ ഉണ്ടാകാൻ പാടില്ല. ഇന്ത്യ ഗ്ലോബൽ ലീഡർഷിപ്പിലേക്ക് വരുന്നത് ചൈനയും പാക്കിസ്ഥാനും എതിർക്കും. പക്ഷെ ഇന്ത്യയ്ക്ക് ബൈലാറ്ററൽ റിലേഷൻ ഷിപ്പ് വെച്ചുകൊണ്ട് കുറച്ച് വർഷം കഴിയുമ്പൊഴേക്കും ഇന്ത്യയ്ക്ക് അതിനുള്ള അരങ്ങ് ഒരുങ്ങിവരും. ചൈനയും യുഎസ്എയും യൂറോപ്യൻ യൂണിയനും മൂന്നു തകർന്നിരിക്കുകയാണ്. ഇന്ത്യ, ജപ്പാൻ, സൗത്തുകൊറിയ എന്നീ രാജ്യങ്ങളാണ് പിന്നെയുള്ളത്. ജപ്പാനും സൗത്തുകൊറിയയെക്കാളും ആധിപത്യം ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ട് ഈ രീതിയിൽ ചിന്തിക്കാവുന്നതാണ്-ശ്രീനിവാസൻ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്