സ്വന്തം കുഞ്ഞിന്റെ മൃതദേഹ ചിത്രങ്ങൾ കാണിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് കൃത്രിമ കരച്ചിൽ; വസ്ത്രത്തിലെ ഉപ്പിന്റെ അംശം അതിശക്തമായ ഫോറൻസിക് തെളിവ്; കുട്ടിയെ കൊല്ലാൻ പ്രേരണയായത് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയുള്ള കാമുകന്റെ ഭീഷണി; തയ്യിൽ ക്രൂരതയിൽ അമ്മയേയും കാമുകനേയും പഴുതുകളില്ലാതെ കുടുക്കി കുറ്റപത്രം; പിഞ്ചു കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന ശരണ്യയ്ക്ക് വധശിക്ഷ ഉറപ്പാക്കാൻ കരുതലോടെ പ്രോസിക്യൂഷൻ; മലയാളിയെ കരയിപ്പിച്ച കൊലക്കേസ് വിചാരണയിലേക്ക്
ആർ പീയൂഷ്
കണ്ണൂർ: പിഞ്ചു കുഞ്ഞിനെ കടലൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനൊരുങ്ങി പൊലീസ്. മാതാവ് ശരണ്യക്കും കാമുകൻ നിധിനുമെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച് പഴുതടച്ച കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഒരാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് കണ്ണൂർ ഡി.വൈ.എസ്പി അറിയിച്ചത്. അതിവേഗ വിചാരണ ഉറപ്പാക്കി പ്രതികൾ ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് പൊലീസ്.
ഫെബ്രുവരി പതിനേഴിനാണ് തയ്യിൽ കടപ്പുറത്തുകൊടുവള്ളി ഹൗസിൽ ശരണ്യ പ്രണവ്-ദമ്പതികളുടെ മകൻ വിയാ(ഒന്നര വയസ്സ്)ന്റെ മൃതദേഹം കണ്ടെത്തുന്നത്. കടലിനോട് ചേർന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവ് പ്രണവാണ് കുട്ടിയെ കൊലപ്പെടുത്തയത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ പിന്നീട് അന്വേഷണത്തിൽ മാാവ് ശരണ്യയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.
ശരണ്യയും പ്രണവും തമ്മിൽ നേരത്തെ മുതൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിൽ അകപ്പെട്ട ശരണ്യ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയും എടുത്ത് പുലർച്ചെ മുന്നു മണിയോടെ കടപ്പുറത്തേക്ക് പോയ ശരണ്യ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്.
ശരണ്യയെ വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചിരുന്നത്. കുഞ്ഞിനോട് സ്നേഹമില്ല ഉപദ്രവിക്കുമായിരുന്നു എന്നൊക്കെയാണ് കൂടുതലും പറഞ്ഞത്. കൊല ചെയ്തത് ഭർത്താവ് പ്രണവാണ് എന്ന് വരുത്തി തീർക്കാനുള്ളത് പോലെ തോന്നി. ഇതിനിടയിൽ ശരണ്യയുടെ മൊബൈലിലേക്ക് ഒരു നമ്പരിൽ നിന്നും നിരന്തരമായി കോൾ വരുന്നുണ്ടായിരുന്നു. ഏകദേശം പതിനേഴോളം മിസ്ഡ് കോളുകളാണ് വന്നത്. ഇതോടെ ഫോൺ അറ്റൻഡ് ചെയ്യാൻ ശരണ്യയോട് ആവശ്യപ്പെട്ടു. ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ട് സംസാരിക്കാൻ പറഞ്ഞു. കോൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ എതിർ വശത്തുള്ള ആൾ ആധികാരികതയോടെ നീ എവിടെയായിരുന്നു? എന്താ ഫോൺ എടുക്കാത്തത് എന്നൊക്കെ ചോദിക്കുകയായിരുന്നു. പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ശരണ്യ വേഗം സംഭാഷണം അവസാനിപ്പിച്ചു.
പിന്നെയാണ് കഥയുടെ ഗതി മാറിയത്. ഫോണിൽ സംസാരിച്ചത് ആരാണ് എന്ന ചോദ്യത്തിൽ തനിക്കറിയില്ല എന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ശരണ്യയുടെ ഫോണിലെ വാട്ട്സാപ്പും ഫെയ്സ് ബുക്കും പരിശോധിച്ചു. ഫോണിൽ സംസാരിച്ച ആളുമായി നിരവധി തവണ മെസ്സേജ് അയച്ചതായി കണ്ടെത്തി. മെസ്സേജുകളിലെല്ലാം പ്രണയം തന്നെയായിരുന്നു വിഷയം. അങ്ങനെയാണ് കാമുകനെ പറ്റി ശരണ്യ വെളിപ്പെടുത്തുന്നത്. തന്നെ ഇഷ്ട്ടപ്പെടുന്നയാളാണെന്നും വിവാഹം കഴിക്കാൻ പോകുകയാണെന്നും ശരണ്യ പറഞ്ഞതോടെ ചില സംശയങ്ങൾ ഉരുത്തുരിഞ്ഞു. കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ വേഗം ശരണ്യയെ കാണിച്ചു. കാണുമ്പോഴുള്ള മുഖഭാവം എങ്ങനെയാവും എന്നറിയാനായിരുന്നു. കൃത്രിമമായി തോന്നുന്ന തരത്തിൽ ഒരു കരച്ചിലായിരുന്നു ഉണ്ടായത്.
അടുത്തതായി ഭർത്താവ് പ്രണവിനെ ചോദ്യം ചെയ്തു. രാത്രിയിൽ തന്റെയൊപ്പം കിടന്നിരുന്ന കുഞ്ഞിനെ പുലർച്ചെ മൂന്ന് മണിയോടെ ശരണ്യ പാലു കൊടുക്കാനായി എടുത്തു കൊണ്ടു പോകുന്നത് മാത്രമേ കണ്ടുള്ളൂ എന്നും പിന്നെ രാവിലെ കുഞ്ഞിനെ കാന്നുന്നില്ല എന്നുള്ള ശരണ്യയുടെ ഒച്ചപ്പാടാണ് കേട്ടതെന്നും പ്രണവ് പറഞ്ഞു. ശരണ്യയെ കാണിച്ചത് പോലെ പ്രണവിനെയും കാണിച്ചു. എന്റെ മോനെവിടെ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഒരു ചോദ്യമായിരുന്നു.
അങ്ങനെ ചോദ്യം ചെയ്യലിൽ നിന്നും ശരണ്യയാണ് കുറ്റക്കാരി എന്ന് ഏകദേശ ധാരണ ലഭിച്ചു. എങ്കിലും തെളിവുകളുടെ അഭാവം വീണ്ടും തടസമായി. അങ്ങനെയാണ് അന്ന് തന്നെ കോടതിയിൽ പ്രത്യേക കേസാണെന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാൽ ഫോറൻസിക് പരിശോധന എത്രയും വേഗം നടത്തി റിപ്പോർട്ട് കിട്ടണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ കോടതി അനുമതി നൽകിയതോടെ അന്ന് രാത്രിയിൽ പ്രണവും ശരണ്യയും ഉപയോഗിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധന നടത്തിയത്. പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ മാത്രമാണ് ഉപ്പിന്റെ അംശം ഉണ്ടായിരുന്നത്. അപ്പോൾ കൊലപാതകി ശരണ്യ തന്നെയെന്ന് ഉറപ്പിച്ചു. ശരണ്യയുടെ മുന്നിൽ വച്ച് ഞാൻ എസ്ഐയെ ഫോണിൽ വിളിച്ച് പ്രണവ് കുറ്റക്കാരനല്ല എന്നും അയാളെ വിട്ടയക്കാനും പറഞ്ഞു. ഇത് കേട്ടതോടെ അതുവരെയുണ്ടായിരുന്ന എതിർപ്പ് കുറഞ്ഞു. ശരണ്യ കുറ്റം സമ്മതിച്ചു.
പുലർച്ചെ മൂന്ന് മണിക്ക് കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോൾ ഭർത്താവിന്റെ അടുത്ത് നിന്നും എടുത്തു കൊണ്ട് വന്നു. പാലു കൊടുത്ത് തോളിലിട്ട് ഉറക്കിയ ശേഷം മുറിയിലെ കസേരയിൽ ഇരുന്നു. ഏറെ നേരം ആലോചിച്ച ശേഷമാണ് കടൽക്കരയിൻ കൊണ്ടുപോയി കൊല നടത്തിയത് എന്ന് ശരണ്യ മൊഴി നൽകി. കാമുകനൊപ്പം ജീവിക്കാൻ കുട്ടി ഒരു തടസ്സമാകുമെന്നതുകൊണ്ടാണ് കൊലപ്പെടുത്തിയത്. മുൻപ് കൊല്ലാൻ തീരുമാനിച്ചെങ്കിലും താൻ പിടിക്കപ്പെടും എന്നുള്ളതുകൊണ്ട് അത് ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവിന്റെ മേൽ കുറ്റം ചുമത്താനാണ് പ്രണവിനെ വിളിച്ചു വരുത്തിയത്. ഭർത്താവിനൊപ്പം കിടന്ന കുഞ്ഞ് മരിക്കുമ്പോൾ ഭർത്താവ് ചെയ്തതാവും എന്ന് കരുതിയാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്നും ശരണ്യ പറഞ്ഞു.
ഭർത്താവിനെ കുടുക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം നടത്തിയത്. ചോദ്യം ചെയ്ത പൊലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയിൽ ശരണ്യയുടെ ആദ്യത്തെ മൊഴി. പൊലീസ് ചോദ്യങ്ങൾ കടുപ്പിച്ചപ്പോൾ ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടിൽ വന്ന് തങ്ങണമെന്ന് നിർബന്ധം പിടിച്ച് ഭർത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പൊലീസിന് മുന്നിൽ പറഞ്ഞ കഥ. ഭർത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം.
തുടരന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിൽ നിരത്തുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നെന്ന ഫോറൻസിക് പരിശോധന ഫലം, കുഞ്ഞിന്റെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടൽഭിത്തിക്കരികിൽ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടർച്ചായായുണ്ടായ കാമുകന്റെ ഫോൺ വിളികൾ. കൃത്യത്തിന്റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകൻ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരിൽ ലക്ഷങ്ങൾ ലോണെടുക്കാൻ നിതിൻ ശ്രമിച്ചിരുന്നു. ഇതിനായി ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡുൾപ്പെടെയുള്ള രേഖകൾ ശരണ്യയുടെ വീട്ടിൽ നിന്നും കണ്ടെത്തി.
ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ഇത് ഭർത്താവിനെ കാണിക്കുമെന്ന് നിതിൻ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്