ഏക്നാഥ് ഖഡ്സെയെ റാഞ്ചാൻ മോഹിച്ച് കോൺഗ്രസ്; പങ്കജ് മുണ്ടെ ഇടഞ്ഞു നിൽക്കുന്നതും അഘാഡി സഖ്യത്തിന് പ്രതീക്ഷ; ഉദ്ദവിനെ തോൽപ്പിച്ച് പണി കൊടുക്കാൻ ബിജെപിയും; ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന സംസ്ഥാന ബിജെപി അധ്യക്ഷന്റെ വാക്കുകളിലുള്ളത് കൂറൂമാറ്റത്തിന്റെ സൂചനകൾ; കർണ്ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ ഓപ്പറേഷൻ ലോട്ടസുമായി മറാത്ത പിടിക്കാനും ബിജെപി; കോവിഡു കാലത്ത് ജനം നെട്ടോട്ടമോടുമ്പോഴും മുംബൈയിലെ നേതാക്കൾക്ക് താൽപ്പര്യം രാഷ്ട്രീയ കളികളോട്
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: രാജ്യത്ത് ഏറ്റവും അധികം കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തിന്റെ ഹോട് സ്പോട്ടിൽ. ഇവിടെ പക്ഷേ രോഗ പ്രതിരോധത്തിന് ശ്രമിക്കാതെ കസേര കളികളിലാണ് രാഷ്ട്രീയ നേതൃത്വം. അധികാരം പിടിച്ചെടുക്കാനുള്ള കുതിരക്കച്ചവടത്തിന് മഹാരാഷ്ട്രയിൽ ബിജെപി ശ്രമിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബിജെപിയെ തകർക്കാൻ കോൺഗ്രസും എൻസിപിയും ശിവസേനയും ഒത്തു പിടിച്ച് ശ്രമിക്കുകയും ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ബിജെപിക്ക് വേണ്ടി കരുക്കൾ നീക്കുന്നുവെന്നാണ് സൂചന.
കോവിഡിനു പിന്നാലെ ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രഖ്യാപിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് രാജ്യം. മഹാരാഷ്ട്രയിലും സമാനമായ ഭൂകമ്പം ഉണ്ടാകും. മിക്ക നേതാക്കളും ബിജെപിയിലേക്കു ചേക്കേറും കോൺഗ്രസ് സ്വന്തം ആളുകളെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്നാണ് മഹാരാഷ്ട്രാ ബിജെപി അധ്യക്ഷന്റെ പ്രഖ്യാപനം. മധ്യപ്രദേശിലും കർണ്ണാടകയിലും നടത്തിയ ആ ലോട്ടസ് തന്ത്രം മഹാരാഷ്ട്രയിലും ആവർത്തിക്കുമെന്നാണ് സൂചന.
'മുതിർന്ന ബിജെപി നേതാവായ ഏക്നാഥ് ഖഡ്സെയെ കൊണ്ടുപോകാൻ സംസ്ഥാന കോൺഗ്രസ് ശ്രമം നടത്തുന്നതായി കേട്ടു. ഖഡ്സെ വർഷങ്ങളായി പാർട്ടിയുടെ തീപ്പൊരി നേതാവാണെന്ന് ഈ ശ്രമം നടത്തുന്നവർ മനസ്സിലാക്കണം. കോവിഡ്19 കഴിയുമ്പോൾ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും' മറാത്തി വാർത്താ ചാനലിനോട് സംസാരിക്കവെ പാട്ടീൽ പറഞ്ഞു. കൊറോണ വൈറസിന്റെ ഭീഷണി ഒഴിയാൻ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെ ഖഡ്സെയെ കൊണ്ടുപോകാൻ നോട്ടമിട്ടിരുന്ന കോൺഗ്രസ് നേതാവ് പാർട്ടിയിൽനിന്നു ആളുകൾ കൊഴിഞ്ഞുപോകുന്നത് കാണും. വരുന്ന മാസങ്ങളിൽ ബിജെപി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമസഭാ കൗൺസിലേക്ക് 9 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ബിജെപി-3, എൻസിപി-3 കോൺഗ്രസ്-1, ശിവസേന എന്നിങ്ങനെയാണ് ഒഴിവ് വന്ന സീറ്റുകൾ.ശിവസേനയും എൻസിപിയും തങ്ങളുടെ എംഎൽഎമാരുടെ എണ്ണത്തിന് അനുസരിച്ച് രണ്ട് സീറ്റുകളിലേക്കും കോൺഗ്രസ് ഒരു സീറ്റിലേക്കും മത്സരിക്കാനായിരുന്നു തിരുമാനം. എന്നാൽ കോൺഗ്രസ് രണ്ട് സീറ്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സഖ്യസർക്കാരിനെ ഞെട്ടിച്ചത്. പിന്നീട് ഈ പ്രശ്നം പരിഹരിച്ചു. മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് ബിജെപിയിലെ അനുയായികൾക്കിടയിൽ വലിയ അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇവരുടെ പക്ഷത്തിലുള്ള എംഎൽഎമാർ എംഎൽസി തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കുകയോ ക്രോസ് വോട്ട് ചെയ്യുകയോ ചെയ്താൽ ഒരു സീറ്റിൽ ബിജെപി പരാജയപ്പെട്ടേക്കും. ഇത്തരം ചർച്ചകൾ നടക്കുന്നതിനിടെയാണ് രാഷ്ട്രീയ ഭൂകമ്പത്തിനുള്ള സാധ്യതകൾ ബിജെപി പ്രഖ്യാപിക്കുന്നത്.
മുംബൈ: മഹാരാഷ്ട്ര നിയമ നിർമ്മാണ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഈ മാസം 21 ന്. 9 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഭരണ പക്ഷമായ മഹാവിഘാസ് അഘാഡി സംഖ്യവും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. മഹാവികാസ് അഘാഡി സംഖ്യത്തിൽ എൻസിപിയും ശിവസേനയും രണ്ട് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ബിജെപി നാല് സീറ്റിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പട്ടീൽ വെളിപ്പെടുത്തിയത്. ഉദ്ദവ് താക്കറെ ഉൾപ്പെടെയുള്ളവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമോ എന്നതാണ് ഇനി അറിയേണ്ടത്. ഉദ്ദവിനെ തോൽപ്പിക്കാനുള്ള കളികളാണ് ബിജെപി നടത്തുന്നതെന്ന സംസാരവും സജീവമാണ്.
കൊറാണ വൈറസ് പ്രതിസന്ധി അവസാനിക്കുന്നതോടെ കോൺഗ്രസിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഒരു ഭൂമികുലുക്കത്തിന് സാധ്യതയുണ്ട്. കോൺഗ്രസില്‍ രണ്ട് യുവ നേതാക്കളും ഒരു മുതിർന്ന നേതാവും ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തൽ. കർണ്ണാടകയിലേയും മധ്യപ്രദേശിലേയും വലിയ രാഷ്ട്രീയ അട്ടിമറി മഹാരാഷ്ട്രയിലും ആവർത്തിക്കാനാണ് ബിജെപിയുടെ നീക്കം. കോൺഗ്രസ്-ശിവസേന-എൻസിപി സഖ്യത്തിൽ വിള്ളലുണ്ടാക്കി ഭരണത്തിലെത്താനാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നു. എന്നാൽ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ശിവസേന രംഗത്ത് എത്തി. ഇതോടെ സഖ്യം പൊളിഞ്ഞു. അതിനാടകീയമായി ദേവേന്ദ്ര ഫഡ്നാവീസ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാൽ സർക്കാരിന് ഭൂരിപക്ഷം നേടാനായില്ല.
ഇതിന് ശേഷമാണ് ശിവസേനയുടെ ഉദവ് താക്കറെ മുഖ്യമന്ത്രിയായത്. 25ലേറെ എംഎൽഎമാരെ പിടിച്ചാൽ മാത്രമേ ബിജെപിക്ക് ഇവിടെ അധികാരം പിടിച്ചെടുക്കാൻ കഴിയൂ. അതിന് ഉടൻ സാധ്യതയില്ല. നേരത്തെ എൻസിപിയിൽ ഭിന്നതയുണ്ടാക്കിയാണ് ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ശരത് പവാറിന്റെ നീക്കങ്ങൾ ഇതിനെ തകർത്തു. അജിത് പവാർ ബിജെപി ബന്ധം ഉപേക്ഷിച്ച് വീണ്ടും എൻസിപിക്കാരനായി. ഇതോടെ ഫഡ്നാവീസ് രാജിവച്ചു. താക്കറെ മുഖ്യമന്ത്രിയുമായിരുന്നു. ഇതിനിടെ ആദ്യം പൊട്ടിത്തെറിയുണ്ടായത് ബിജെപിയിലായിരുന്നു.
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതോടെയായിരുന്നു ബിജെപിയിൽ പൊട്ടിത്തെറി ഉണ്ടായത്. ഏക്നാഥ് ഗാഡ്സെ , പങ്കജ് മുണ്ടെ, ചന്ദ്രശേഖർ ഭവൻകുലെ എന്നിവർ പട്ടികയിൽ ഇടംപിടിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.എന്നാൽ പ്രവീൺ ദാത്കെ, അജിത് ഗോപ്ചേഡ്, ഗോപിചന്ദ് പടൽക്കർ, രഞ്ജിത് സിങ് മൊഹൈറ്റ് എന്നിവരെ മത്സരിപ്പിക്കാനാണ് ബിജെപി തിരുമാനിച്ചത്. ഈ സാഹചര്യം മുതലെടുക്കാൻ കോൺഗ്രസ് ശ്രമിക്കുകയും ചെയ്തു. ഏക്നാഥ് ഗഡ്സെയടക്കം ഏഴ് നേതാക്കൾ ക്രോസ് വോട്ട് ചെയ്യുമെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനെക്കുറിച്ച് ഒരു വാർത്ത ചാനലിൽ ചോദ്യം ഉയർന്നതോടെയാണ് ചന്ദ്രക്ന്ത് പട്ടിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് സൂചന നൽകിയത. കോൺഗ്രസ് അധ്യക്ഷനായ ബാലാസാഹേബ് തോറോത്തായിരുന്നു ബിജെപി നേതാക്കളുടെ ക്രോസ് വോട്ടിംഗിനെ കുറിച്ച് സൂചന നൽകിയത്. അതേ സമയം മഹാരാഷ്ട്രയിൽ എന്താണ് ഇനി നടക്കാൻ പോകുന്നതെന്ന് തോറോത്തിന് പോലും അറിയില്ലെന്ന് ചന്ദ്രകാന്ത് പട്ടീൽ പറഞ്ഞു.
ബിജെപിയുടെ പിന്നാക്ക വിഭാഗങ്ങളുടെ മുഖമാ. ഏക്നാഥ് ഗാഡ്സെ പർട്ടി വിട്ടേക്കുമോയെന്ന ചർച്ച കാര്യമായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഗാഡ്സെക്ക് മത്സരിക്കാൻ ബിജെപി സീറ്റ് നൽകിയിരുന്നില്ല. അന്നും ഗാഡ്സെ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗാഡ്സെ പിന്നീട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അദേഹം എൻസിപിയിലേക്കാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം ഇടപെട്ട് പിന്നീട് ഭിന്നതകൾ പരിഹരിക്കുകയായിരുന്നു.
അതേസമയം ഗാഡ്സെയുടെ ഇടച്ചൽ നിലവിൽ സംസ്ഥാന ബിജെപിക്കുള്ളിൽ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെയാണ് കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിയിൽ എത്തുമെന്ന പ്രഖ്യാപനം എത്തുന്നത്.
Stories you may Like
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- മറാത്താ 'ദാദ' അജിത്ത് പവാറിന്റെ കഥ
- രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുത്തു ബിജെപി
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറി
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍