ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ വീഴാൻ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്; ഉള്ളതെല്ലാം വാരിക്കോരി കൊടുത്ത് കഴിഞ്ഞപ്പോൾ ഖജനാവ് കാലി; ഇനി സകല സാധനങ്ങൾക്കും നികുതി കൂടും; ഋഷി സുനക് അകപ്പെട്ടത് ചക്രവ്യുഹത്തിൽ
സ്വന്തം ലേഖകൻ
സാമൂഹിക അകലം പാലിക്കുന്നിടത്തോളം കാലം സാമ്പത്തിക പുരോഗതിയും അകന്നു തന്നെ നിൽക്കും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ബ്രിട്ടൻ മുൻ ചാൻസലർ ലോർഡ് ലാമന്റും ഈ അഭിപ്രായക്കാരനാണ്. ബ്രിട്ടന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാണ് എന്നാണ് കണക്കുകൾ അടിവരയിട്ടു പറയുന്നതും. മുൻപെങ്ങും കാണാത്ത തരത്തിലുള്ള സാമ്പത്തിക തകർച്ചയാണ് ലോക്ക്ഡൗൺ ബ്രിട്ടന് നൽകിയിരിക്കുന്നത്. കാര്യങ്ങൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ, 2021 അവസാനത്തോടെ മാത്രമേ ബ്രിട്ടൻ പൂർവ്വ സ്ഥിതിയിൽ എത്താനാകു എന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടലുകൾ.
ഈ വർഷത്തെ ആദ്യ പാദത്തിൽ ജി ഡി പിയിൽ വന്ന കുറവ് 2 ശതമാനമായിരുന്നു. അതിൽ മാർച്ച് മാസത്തിൽ മാത്രം ജി ഡി പി താഴ്ന്നത് 5.8 ശതമാനവും. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ പ്രതിമാസ കുറവാണിത്. എന്നാൽ ഇത് വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് മാർച്ച് മാസത്തിൽ ഒരാഴ്ച്ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടായിരുന്നുള്ളു എന്ന വസ്തുതയാണ്.
സാമ്പത്തിക സ്ഥിതി ഉയർന്ന് തുടങ്ങുന്നതിന് മുൻപായി ഈ രണ്ടാം പാദത്തിൽ ജി ഡി പി നിരക്കിൽ 25% കുറവുണ്ടാകുമെന്നാണ് എൻ ഐ ഇ എസ് ആർ പറയുന്നത്. അതായത്, വർഷത്തിൽ 14% കുറവുണ്ടാകും. 1709 ലെ യൂറോപ്പിലെ വൻ മഞ്ഞുവീഴ്ച്ചക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരിക്കും ബ്രിട്ടൻ അഭിമുഖീകരിക്കുക എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
മൊത്തം തൊഴിലിൽ 10% ത്തിൽ ഏറെ നൽകുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം, വ്യോമഗതാഗതം, പൊതുഗതാഗതം എന്നിവ സാമൂഹിക അകലം പാലിക്കുന്നിടത്തോളം കാലം അതിന്റെ പൂർണ്ണ ക്ഷമതയിൽ പ്രവർത്തിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കൽ നിർദ്ദേശങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സാമ്പത്തിക പുരോഗതി കൈവരിക്കുക അസാദ്ധ്യമെന്നു തന്നെയാണ് മുൻ ചാൻസലർ അഭിപ്രായപ്പെടുന്നത്. ഇന്നലെ എഫ് ടി എസ് ഇ 1.5 ശതമാനം താഴ്ന്ന് 5,904.5 ലാണ് ക്ലോസ് ചെയ്തത്.
കൂടുതൽ ഭീതിദമായ ചിത്രം പുറത്തുവന്നത് നികുതി വർദ്ധിപ്പിക്കുവാനുള്ള സാദ്ധ്യത നിഷേധിക്കുന്നില്ലെന്നും, പൊതുകാര്യങ്ങൾക്കുള്ള ചെലവുകൾ നിയന്ത്രിക്കേണ്ടിവരുമെന്നും ചാൻസലർ ഋഷി സുനാക് പറയുന്ന ട്രഷറി രേഖകൾ ചോർന്നതോടെയാണ്. ഭരണകൂടം എല്ലാ സാദ്ധ്യതകളും ആലോചിക്കുന്നു എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പൊതു സമ്പദ്ഘടനയിൽ 300 ബില്ല്യൺ പൗണ്ടിന്റെ ആഘാതം സൂചിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന് സർക്കാർ തിനിഞ്ഞത് എന്നാണ് കരുതപ്പെടുന്നത്.
എന്നാൽ ഇത് വെറും സാമ്പത്തിക മാന്ദ്യമല്ലെന്നും മഹാമാന്ദ്യം തന്നെയാണെന്നുമാണ് ഐ എഫ് എസ് ഡയറക്ടർ പോൾ ജോൺസൺ പറയുന്നത്. തകർച്ചയുടെ നിരക്ക് അത്രമാത്രം വലുതാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇത്രനാളും ഉണ്ടായതുപോലുള്ള സാമ്പത്തിക മാന്ദ്യമല്ല ഇത്. തികച്ചും വ്യത്യസ്തമായ ഒരു കാരണത്താൽ, അതിനോട് സർക്കാർ പ്രതികരിച്ച തികച്ചും വ്യത്യസ്തമായ ഒരു രീതിയാൽ ഉണ്ടായ സാമ്പത്തികമാന്ദ്യമാണിതെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട് തന്നെ ഇത് വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്ത് ഇതിൽ നിന്നും രക്ഷനേടണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
വിവിധ പഠനങ്ങൾ പറയുന്നത് ഈ പാദത്തിൽ ജി ഡി പിയിൽ ഉണ്ടാകാൻ പോകുന്ന കുറവ് 25-30% ആയിരിക്കുമെന്നാണ്. ഏറ്റവും ശുഭാപ്തി വിശ്വാസമുള്ളവർ പോലും പറയുന്നത് ഈ വർഷത്തെ മൊത്തം ജി ഡി പിയിൽ ഉണ്ടാകുന്ന കുറവ് 7% ആയിരിക്കുമെന്നാണ്. അതായത്, അടുത്ത വർഷം അന്ത്യത്തോടെ അല്ലാതെ ഇതിൽ നിന്നും കരകയറുക അസാദ്ധ്യമായിരിക്കും എന്നർത്ഥം. എന്നാൽ ഇതു തന്നെ സാദ്ധ്യമാകണമെങ്കിൽ, ലോക്ക്ഡൗൺ നീക്കം ചെയ്യുകയും അതേ സമയം പൊതുജന സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
കെട്ടിട നിർമ്മാണം, ഉല്പാദന മേഖല എന്നിങ്ങനെയുള്ള അപ്സ്ട്രീം മേഖലകൾ തുറന്ന് പ്രവർത്തിക്കുന്നത് സാമ്പത്തികഘടനക്ക് തീർച്ചയായും ഉത്തേജനം പകരും എന്നാൽ ഒരു വാക്സിൻ കണ്ടുപിടിക്കാതിരിക്കുന്നത്, അപകട സാദ്ധ്യത വളർത്തുകയും കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിലേക്ക് നയിക്കുമെന്നുമാണ് വിദഗ്ദർ പറയുന്നത്.
വരുമാന നികുതി, മൂല്യവർദ്ധിത നികുതി, നാഷണൽ ഇൻഷുറൻസ് എന്നിവയിൽ വർദ്ധനവ് വരുത്തില്ലെന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നതെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അതിനെല്ലാം മുതിരേണ്ടി വന്നേക്കാം. അതേ സമയം, വ്യവസായ സ്ഥാപനങ്ങൾ ആഗസ്റ്റിനു ശേഷവും സർക്കാർ ഉത്തരവ് പ്രകാരം അടഞ്ഞുകിടക്കുകയാണെങ്കിൽ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക നൽകുവാനുള്ള ബാദ്ധ്യത വ്യവസായ സ്ഥാപനങ്ങൾക്ക് കൈവന്നേക്കാം എന്നും കണക്കാക്കപ്പെടുന്നു. സാമ്പത്തിക ബാദ്ധ്യത പെരുകുന്നതനുസരിച്ച് വേതനം കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികളും ഉണ്ടായേക്കാം.
ഏറ്റവും മോശമായ സാഹചര്യത്തിൽ ബജറ്റ് കമ്മി 516 ബില്ല്യൺ പൗണ്ടായി വർദ്ധിച്ചേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് വാർഷിക നികുതികളിൽ 90 ബില്ല്യൺ ഡോളറിന്റെ വർദ്ധനയോ അല്ലെങ്കിൽ പൊതു ചെലവുകളിൽ കുറവോ ആവശ്യപ്പെടുന്നു. അതേസമയം, രാജ്യം എത്രയും പെട്ടെന്ന് ഈ അവസ്ഥ തരണം ചെയ്യുന്നു എന്ന ഏറ്റവും ശുഭോദകമായ അവസരത്തിൽ പോലും 209 ബില്ല്യൺ പൗണ്ടിന്റെ കമ്മി ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, എത് സാഹചര്യത്തിലായാലും നികുതി വർദ്ധനവും പൊതു ചെലവു കുറയ്ക്കലും അനിവാര്യമാണെന്നർത്ഥം.
ഇതിനിടയിൽ , ചെറുകിട വ്യവസായങ്ങൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞത് അവയിൽ മൂന്നിൽ ഒരെണ്ണം വീതം ഇനി പ്രവർത്തിക്കില്ല എന്നാണ്. ഇത് സർക്കാരിന് കൂടുതൽ ബാദ്ധ്യത വരുത്തിവയ്ക്കും. 5000 ത്തിൽ അധികം ബ്രിട്ടീഷ് കമ്പനികൾക്കിടയിൽ നടത്തിയ മറ്റൊരു സർവ്വേ പറയുന്നത് പത്തിൽ ഏഴ് പേരും ജോബ് റിട്ടെൻഷൻ പദ്ധതി ഉപയോഗപ്പെടുത്തുന്നു എന്നാണ്. മൂന്നിൽ ഒന്ന് വ്യവസായ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണത്തിൽ ഇനിയും കുറവ് വരുത്തുമെന്നും കാണിക്കുന്നു.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- ഹിരോഷിമയിൽ താരമായി സെലെൻസ്കിയും മോദിയും
- കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
- ഹിന്ദുവായതിൽ തനിക്ക് അഭിമാനം: ഋഷി സുനക്
- ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്