കേരളത്തിന്റെ ഏറ്റവും നല്ല അംബാസഡർമാർ നമ്മുടെ നഴ്സുമാരാണ്; കേരളത്തെ മാറ്റിയത് ഇവിടുത്തെ സ്ത്രീകളാണ്; ഇവിടുത്തെ അമ്മമാരാണ്; എല്ലാ പാർട്ടിയിലും ഉള്ള സ്ത്രീകൾ പാർട്ടി നോക്കിയല്ല ജനങ്ങളിൽ സഹായം എത്തിച്ചത്; സ്ത്രീകളാണ് കേരള മോഡൽ; ഹീലിങ് ടച്ച് : പ്രകാശം പരത്തുന്ന പെൺ കേരളം: ജെ.എസ്.അടൂർ എഴുതുന്നു
ജെ.എസ്.അടൂർ
ഹീലിങ് ടച്ച് : പ്രകാശം പരത്തുന്ന പെൺ കേരളം
കേരളത്തെ മാറ്റി മറിച്ചത് നഴ്സുമാരും ടീച്ചറുമാരും അടിസ്ഥാനതലത്തിൽ പഞ്ചായത്തിലും കുടുംബ ശ്രീയിലുമൊക്കെ പ്രവർത്തിക്കുന്ന സ്ത്രീകളാണ്. പെണ്ണുങ്ങളാണ്. ആണുങ്ങളിൽ ഒരുപാടുപേർ എത്ര വിശകലനം നടത്തിയാലും സ്ത്രീകൾ അതിൽ കാണാത്തതു യാദൃച്ഛികമല്ല.
രോഗങ്ങളും പകർച്ച വ്യാധികളുമൊക്കെ നമ്മളെ നിരന്തരം ജീവിതത്തെകുറിച്ചു ചിന്തിപ്പിക്കും. വളരെ സീരിയസ് രോഗാവസ്ഥ വരുമ്പോൾ ശരീരം നമ്മൾ വിചാരിക്കുന്നിടത്തു നിൽക്കില്ല. ശരീരം ഷീണിക്കുമ്പോൾ മനസ്സും ക്ഷീണിക്കും. ഒറ്റക്കാകുമ്പോൾ, ക്ഷീണിതരാകുമ്പോൾ, അവസാനം അടുത്തുവെന്ന് തോന്നുമ്പോൾ എല്ലാ മനുഷ്യരും ഏകരാണ്.
ആ സമയത്തു ലോകത്തിൽ ഏറ്റവും വലിയ കരുതലും സ്‌നേഹവും തരുന്നത് നേഴ്‌സ്മാരാണ്. അവർ ചിരിച്ചു കൊണ്ടു പറയും ' ദേർ ഈസ് നതിങ് ടു വറി. യു വിൽ ബി ഫൈൻ'. അല്ലെങ്കിൽ '് ക്ഷീണം എല്ലാം മാറി ആളു മിടുക്കൻ ആയല്ലോ '. എന്ത് വിഷമം ഉണ്ടെങ്കിലും ഞങ്ങൾ അടുത്തുണ്ട്.
ലോകത്തിൽ ഏറ്റവും എമ്പതെറ്റിക് ആയ പ്രൊഫെഷൻ നഴ്‌സിങ് ആണ്
രോഗം വരുമ്പോൾ ഡോക്റ്ററുടെ വാക്കുകൾ വേദ വാക്യങ്ങളാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് മരുന്ന് പോലെ പ്രധാനമാണ് ഡോക്റ്ററുടെ വായിൽ നിന്ന് വരുന്ന അത്ഭുത മന്ത്രങ്ങൾ. കാരണം വാക്കുകൾക്ക് മരുന്ന് പോലെ ചിലപ്പോൾ ശക്തിയുണ്ട്. ഡോക്റ്റർ ഒരു രോഗിയിലേക്ക് സന്നിവേശിപ്പിക്കുന്ന പോസിറ്റീവ് എനർജി, ശുഭാപ്തി വിശ്വാസം പലരെയും ജീവിതത്തിലെക്കു കൂട്ടി കൊണ്ടുവരും.
പക്ഷേ നഴ്സ്മാരെ മാലാഖമാരായി അനുഭവിക്കണം എങ്കിൽ അതുപോലെയുള്ള രോഗ അവസ്ഥയിൽ കൂടെ പോകണം. ജീവിതത്തിൽ മൂന്നു പ്രാവശ്യം സാമാന്യം നല്ല രോഗാവസ്ഥയിൽ പെട്ടിടുണ്ട്. രണ്ടു പ്രാവശ്യം പെടുത്തിയത് മലേറിയയാണ്. മലേറിയ അടിച്ചു പൂന ഇൻലാക്‌സ് ഹോസ്പിറ്റലിൽ പോയി സ്വയം അഡ്‌മിറ്റ് ആയി. അധികം ആരോടും പറഞ്ഞില്ല. പക്ഷേ അവിടെകിടന്ന ഒരാഴ്ചയിൽ ശ്രീ ദേവി എന്ന കുളനടക്കാരി നഴ്സ് ശരിക്ക് ശ്രീ ദേവിയായാണ് പ്രത്യക്ഷപെട്ടത്. അതു കഴിഞ്ഞ് എറണാകുളത്തു നിന്നുള്ള റൂബി. അവരും റൂബി എന്ന പേര് അന്വർത്ഥമാക്കി.
' ഓ ഇത് മൂന്നു ദിവസത്തെ കാര്യമേയുള്ളൂ ' എന്ന് പറഞ്ഞു പൾസ് നോക്കി. ഇടക്കിടെ വന്നു സന്തോഷം പകർന്നവർ കേരളത്തിൽ നിന്നുള്ള സുന്ദരികളായ മാലാഖമാരായിരുന്നു .
ഇന്ത്യയിൽ 20ലക്ഷം രജിസ്ട്രേഡ് നഴ്സ്മാരിൽ 18 ലക്ഷവും കേരളത്തിൽ നിന്നാണ്.
സത്യത്തിൽ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ മാറ്റി മറിച്ചത് നേഴുമാരാണ്. കേരളത്തിൽ നിന്ന് അഞ്ചു ലക്ഷത്തിൽ അധികം നഴ്സുമാർ അമേരിക്കയിലും യൂറോപ്പിലും അതു പോലെ ഓസ്ട്രേലിയയിലുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം രണ്ടു ലക്ഷത്തോളം കാണും. ഇന്ത്യയിൽ എല്ലായിടത്തും കേരളത്തിൽ നിന്നുള്ള നഴ്സുമാർ ഉണ്ട്. ലോകത്തു പല ഭാഗത്തും കേരളത്തിന്റെ ഏറ്റവും നല്ല അംബസൈഡർമാർ ഹീലിങ് ടച്ചുമായി ഏറ്റവും ആത്മാർത്ഥമായി സന്തോഷത്തോടെ ജോലി ചെയ്യുന്ന നമ്മുടെ നഴ്സുമാരാണ്. ഇന്ന് ലോകത്തിലെ പല രാജ്യത്തും കോവിഡ് അടിയന്തര ഘട്ടത്തിൽ ജീവൻ പണയം വച്ചു രാപ്പകൽ
ജോലി ചെയ്യുന്നത് നമ്മുടെ നഴ്സ്മാരാണ്.
ഫിലിപ്പീൻസ് കഴിഞ്ഞാൽ അന്തരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ നഴ്സുമാരുള്ളത് കേരളത്തിൽ നിന്നാണ്. കേരളത്തെ യഥാർത്ഥത്തിൽ ആഗോള വൽക്കരിച്ചത് ഇവിടെ നിന്നും ലോകത്തിന്റെ അറ്റത്തോളം പോയ നഴ്സുമാരാണ്. 1934 ഇൽ മാത്രമാണ് കേരളത്തിൽ നഴ്സിങ് വിദ്യാഭ്യാസം തുടങ്ങിയത്. ആദ്യ മുപ്പതു കൊല്ലങ്ങളിൽ നഴ്‌സിങ്ങിന് പോകുന്നത് തന്നെ' നാണക്കേടു ' എന്ന പുരുഷ സമൂഹ മുൻവിധികൾ ശക്തമായിരുന്നു.
പിന്നെ വിദേശ നാണയത്തിൽ ശമ്പളം കിട്ടാൻ സാധ്യത വന്നപ്പോൾ ഡിമാൻഡ് വർധിച്ചു. കേരളത്തിൽ കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിൽ നഴ്‌സിങ് വിദ്യാഭ്യാസം സ്ഥാപങ്ങൾ പതിന്മടങ്ങു വർധിച്ചു. കേരളത്തിനു വെളിയിലും കൂടുതൽ നഴ്‌സിങ് പഠിക്കുന്നത് ഇവിടെ നിന്നുള്ളവരാണ്. ഇന്നത് വളരെ പ്രധാന പ്രൊഫഷണൽ ചോയ്സ് ആയി മാറിയിരിക്കുന്നു. അതു കൊണ്ടു ഇന്ന് പുരുഷമാരും നഴ്‌സിങ്ങിന് പോകുന്നു.
പല നഴ്സുമാരുടെ കഥയും അതിജീവനത്തിന്റ കഥയാണ്. എല്ലാ പ്രയാസങ്ങളെയും പലപ്പോഴും ഒറ്റക്ക് തരണം ചെയ്തു ഒരു കുടുംബത്തെ മുഴുവൻ കൈപിടിച്ചുയർത്തിയ കഥകൾ ഏറ്റവും അടുത്തു സുഹൃത്തുക്കളിൽ പലരും നഴ്സ്മാരാണ്. അവരിൽ പലരുടെയും കഥകൾ അതിജീവനത്തിന്റെയും ആത്മ ധൈര്യത്തിന്റയും ശുഭാപ്തി വിശ്വാസത്തിന്റെയും കഥകളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കാമ്പും കാര്യപ്രാപ്തിയും ആത്മാർത്ഥയും കൂടുതൽ കണ്ടിട്ടുള്ളത് നഴ്സ്മാരിലാണ്.
ഇപ്പോൾ ഒരു നഴ്‌സിന്റെ കൂടെയാണ് താമസം. അടുത്തു ചെന്നിരുന്നു എല്ലാ ദിവസവും വർത്തമാനം പറനില്ലെങ്കിൽ പരിഭവമാണ്. ജീവിതത്തിൽ ആദ്യം കണ്ട നഴ്‌സ് അമ്മയാണ്. 1954 നഴ്‌സിങ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി.ഇരുപത് വയസ്സുള്ള പെൺകുട്ടി ഒറ്റക്ക് ട്രെയിനിൽ ഭോപ്പാലിൽ പോയി അവിടുത്തെ പ്രശസ്തമായ ടി ബി ഹോസ്പിറ്റലിലാണ് ജോലി നോക്കിയത്.
അന്ന് നഴ്സുമാർക്ക് വിദേശത്ത് വളരെ എളുപ്പം ജോലി കിട്ടുമായിരുന്നു. അമേരിക്കയിലും കാനഡയിലും ജർമ്മനിയിലും ജോലിക്കു അവസരം കിട്ടിയിട്ടും അമ്മ കേരളത്തിൽ വന്നു ജോലി ചെയ്യാനാണ് തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പബ്ലിക് ഹെൽത്ത് നഴ്‌സിങ് പഠിച്ചു. ഇന്ന് ഇപ്പോൾ നമ്മൾ കാണുന്ന പബ്ലിക് ഹെൽത്ത് സംവിധാനത്തിന്റെ ആദ്യകാല പ്രവർത്തക ആയിരുന്നു. ഡിസ്ട്രിക്ട് നഴ്സിങ് ഓഫിസറും നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലും ഒക്കെയായി ഏതാണ്ട് 32 വർഷം സേവനം ചെയ്തത് കേരളത്തിലെ പൊതു ജനാരോഗ്യത്തിനാണ്.
ഇപ്പോൾ നമ്മൾ കാണുന്ന പൊതു ജനാരോഗ്യ സംവിധാനം എന്റെ അമ്മയെപ്പോലെ ഒരുപാടു അമ്മമാരുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമാണ്. അവരിൽ ഡോക്റ്റർമാരും നഴ്സ്മാരും ഹെൽത് ഇൻസ്പെക്ടർമാരും. എ എൻ എം മാരും, ആശ പ്രവർത്തകരുമുണ്ട്. ചുരുക്കിപറഞ്ഞാൽ ഇന്ന് കേരള മോഡൽ എന്ന് ലോകം ഒട്ടുക്കു പ്രസ്തമായ പൊതു ജന ആരോഗ്യം സംവിധാനമുണ്ടാക്കിയതിൽ വലിയൊരു പങ്ക് സ്ത്രീകൾക്കാണ്. എന്റെ അമ്മയെപോലുള്ള അമ്മമാരാണ് കേരള പൊതു ജനാരോഗ്യ മോഡലിന്റെ ശില്പികൾ. അതുപോലെ ഒരമ്മയാണ് കേരളത്തിലെ ആരോഗ്യമന്ത്രി.
കേരളത്തിൽ രണ്ടു സ്ത്രീകൾ മാത്രമാണ് ആരോഗ്യ മന്ത്രിമാരായത് എന്നാണ് എന്റെ ഓർമ്മ. രണ്ടു പേരും ടീച്ചർമാരായിരുന്നു. നഴ്‌സിങ് പോലെ മഹത്വം ഉള്ള ജോലിയാണ് ടീച്ചർമാരുടെത്. ശ്രീമതി ടീച്ചറും ഇപ്പോഴത്തെ ഷൈലജ ടീച്ചറും. സത്യത്തിൽ കേരളത്തിലെ ഏറ്റവും നല്ല ആരോഗ്യ മന്ത്രിമാരുടെ പട്ടികയിലാണ് രണ്ടു പേരും.
ഈ കോവിഡ് സമയത്തു നമ്മുടെ ആരോഗ്യ മന്ത്രിയെ വൃത്യസ്തമാക്കുന്നത് അവരുടെ നൂറു ശതമാനം ആത്മാർത്ഥയാണ്
ഷൈലജ ടീച്ചറെ ടി വി ചർച്ചകളിൽ പങ്കെടുത്തപ്പോഴാണ് കൂടുതൽ ശ്രദ്ധയോടെ കേട്ടത്. ഇത്രമാത്രം ഹോം വർക്ക് ചെയ്തു വളരെ ആത്മാർത്ഥമായി, പക്വതയോടെ, സ്പഷ്ട്ടമായി സംസാരിക്കുന്ന മന്ത്രിമാരെ അധികം കണ്ടിട്ടില്ല. നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന മന്ത്രി . സത്യത്തിൽ ശൈലജ ടീച്ചർ ഒരു മുഖ്യ മന്ത്രി മെറ്റേറിയലാണ്. നേതൃത്വ ശേഷിയും ആത്മാർത്ഥയും അഴിമതി ഇല്ലാതെ, രാപ്പകൽ അധ്വനിക്കുന്ന മന്ത്രി.ഷൈലജ ടീച്ചർക്ക് ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്.
കേരള മോഡൽ കേരളത്തിലെ സ്ത്രീകളുടെ മോഡലാണ്. കേരളത്തിലെ പൊതു ജനാരോഗ്യം കെട്ടിപ്പടുത്തതിന് സ്ത്രീകളുടെ പങ്ക് പരമ പ്രധാനമാണ്. അതു പോലെ വിദ്യാഭ്യാസ രംഗത്തും. എപ്പോഴും സ്‌നേഹത്തോടെ എല്ലാവരും ഓർക്കുന്ന ടീച്ചർ അമ്മമാർ നമുക്ക് എല്ലാമുണ്ട്.
കേരളത്തിൽ ഇന്ന് കാണുന്ന സാമ്പത്തിക സാമൂഹിക വളർച്ചയിൽ സ്ത്രീകളുടെ പങ്ക് വളരെ ഗഹനമായി ഗവേഷണം ചെയ്യേണ്ട വിഷയമാണ്.
കേരളത്തിൽ നിന്നുള്ള നഴ്സുമാർ ലോകമെങ്ങും പോയി ഹീലിങ് ടച്ചോടു കൂടി ജാതി മത വർണ്ണ ഭേദമില്ലാതെ ലോകത്തെങ്ങും കോവിഡ് ഭയത്തിന് അപ്പുറം രാപ്പകൽ പണി ചെയ്തു കേരളത്തിന്റെ സ്‌നേഹ നാളങ്ങളുടെ പ്രകാശം പരത്തുകയാണ്.
അവരെയാണ് കേരളം ഏറ്റവും കൂടുതൽ ബഹുമാനിക്കണ്ടത്
യഥാർത്ഥത്തിൽ കേരളത്തിന്റെ നവോത്ഥാന നായകർ സ്ത്രീകളാണ്. ലോകമെങ്ങും കേരളത്തിന്റെ വിളക്കുമായി പുഞ്ചിരിയോടെ രാപ്പകൽ ജോലി ചെയ്യുന്നവർ. ഇന്ന് കേരളത്തിൽ ഒരുപാടു വീടുകളെ പട്ടിണിയിൽ നിന്നും സാമ്പത്തിക പരാധീനതയിൽ നിന്നും കരകയറ്റിയത് നഴ്സുമാരാണ് . മധ്യ തിരുവിതാംകൂറിൽ നിന്ന് വിദേശ രാജ്യങ്ങളിൽപോയി സാമ്പത്തിക ഉന്നതിയിലെത്തിയത്തിന്റ പിന്നിൽ ഒരു നഴ്സുണ്ട്.എന്റെ അമ്മ നഴ്സിംഗിന് പോയപ്പോൾ പലർക്കും പുച്ഛമായിരുന്നു. എന്നാൽ ഇന്ന് കുടുംബത്തിൽ നാലു തലമുറ നഴ്സ്മാരുണ്ട്. പലരും എം എസ് സി നഴ്‌സിങ്ങും പി എച് ഡിയും കഴിഞ്ഞവർ.
അതു പോലെ കേരളത്തിൽ വിവരവും വായനയും കൂടുതൽ ഉള്ള വിഭാഗമാണ് നഴ്സ്മാർ. എന്റെ കസിൻ എം എസ് സി നഴ്‌സിങ്ങും പി എച് ഡി യൊക്കെ കഴിഞ്ഞ് ഹൂസ്റ്റണിൽ നഴ്സ് പ്രാക്ടീഷനറാണ്. ചേച്ചിയുമായി ഫിലോസഫിയും പൊളിറ്റിക്സും ഹിസ്റ്ററിയും അനായേസേന സംവദിക്കാം. അതുപോലെ ഒരുപാടു നഴ്സ് സുഹൃത്തുക്കളുണ്ട്. കേരളത്തെ മാറ്റിയത് ഇവിടുത്തെ സ്ത്രീകളാണ്. ഇവിടുത്തെ അമ്മമാരാണ്. സത്യത്തിൽ കേരളത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് മെമ്പർമാർ സ്ത്രീകളാണ്. പ്രളയം സമയത്തു നേരിൽ കണ്ടതാണ്.
എല്ലാ പാർട്ടിയിലും ഉള്ള സ്ത്രീകൾ പാർട്ടി നോക്കിയല്ല ജനങ്ങളിൽ സഹായം എത്തിച്ചത്
കേരളത്തിൽ അടിസ്ഥാന തലത്തിൽ ഒരുപാടു കാര്യങ്ങൾ മാറിയത് കുടുംബശ്രീ കൊണ്ടാണ് എന്ന് നേരിട്ട് അറിയാം. അതു പോലെ ബോധിഗ്രാം പ്രവർത്തനം കേരളത്തിൽ തുടങ്ങിയപ്പോൾ മുതൽ കൂടെ നിന്ന് പ്രകാശം പരത്തുന്നത് സ്ത്രീകളാണ്..
സ്ത്രീകളാണ് കേരള മോഡൽ
പക്ഷേ ഇന്നും പുരുഷ മേധാവിത്തം ഏറ്റവും കൂടുതലുള്ള രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ സ്ത്രീകൾ ഇല്ല. കമ്മറ്റികളിൽ പേരിന് മാത്രം. അതു എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥിതിയാണ്. അതിൽ തന്നെ ഏറ്റവും പുറകിൽ യു ഡി എഫ് കാരാണ്. കഴിവും പ്രാപ്തിയുമുള്ള സ്ത്രീകൾ ഉണ്ടെങ്കിലും അവർക്കു സീറ്റ് കൊടുക്കില്ല. പാർട്ടി സ്ഥാനങ്ങളും. മുസ്ലിം ലീഗും കേരള കോൺഗ്രസ് എല്ലാം അടിമുടി ആണുങ്ങളുടെ പാർട്ടിയാണ്. അവർക്കു സ്ത്രീകളുടെ വോട്ട് മാത്രം മതി. പക്ഷേ നേതാക്കൾ ആണുങ്ങൾ ആയിരിക്കണം
കേരളത്തിൽ ഭൂ പരിഷ്‌കരണ നിയമം അവതരിപ്പിച്ച സഖാവ് ഗൗരിയമ്മ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ എല്ലാ കഴിവുമുള്ള നേതാവായിരുന്നു. അനുഭവ പരിചയവും വിദ്യാഭ്യാസവും മറ്റു ആൺകോയ്മ നേതാക്കളെക്കാൾ വിദ്യാഭ്യാസമുള്ള ഗൗരിയമ്മ മുഖ്യമന്ത്രിയാകാഞ്ഞത് കേരളത്തിലെ ആൺകോയ്മ വരേണ്യ കക്ഷി രാഷ്ട്രീയ സ്വഭാവം കൊണ്ടാണ്.
ഇന്നും കേരളത്തിൽ സ്ത്രീനേതാക്കളെയാണ് പാർട്ടി വ്യത്യസമെന്യെ 'ആണത്തത്തോടെ ' ആക്രമിക്കുന്നത്. കേരളത്തിലും ലോകത്തും പ്രകാശം പരത്തുന്ന പെണ്ണുങ്ങളെയാണ് വണങ്ങേണ്ടത്. പ്രകാശം പരത്തുന്ന പെൺ കേരളമാണ് ഇന്ന് ഇന്ത്യയിലും ലോകത്തും ഈ കൊച്ചു നാടിനെ അറിയിച്ചത്. കേരളത്തിൽ സ്ത്രീകൾ എല്ലാ തലത്തിലും നേതൃത്വ സ്ഥാനങ്ങളിൽ വരണം. എന്നാലേ കേരളം മാറുള്ളൂ.
പിൻ കുറിപ്പ് : ഈ പോസ്റ്റിനോടൊപ്പം കെ ആർ ഗൗരി അമ്മയുടെയും കേരളത്തിലെ രണ്ടു മന്ത്രിമാരുടെയും, ആകെ ഉള്ള എംപിയുടെയും, യൂ ഡി എഫ് ഇൽ ആകെയുള്ള എം എൽ എ യുടെയും ചിത്രങ്ങൾ ചേർത്തിരുന്നു. എഴുതിയ പോസ്റ്റ് പോലും വായിക്കാതെ, എന്ത് എഴുതി എന്ന് വായിക്കാത, ആരാണ് എഴുതിയത് എന്ന് നോക്കി പലരും പ്രതികരിച്ചതിൽ അത്ഭുതം ഇല്ല.
പോസ്റ്റിനോടൊപ്പം ചേർത്ത ചിലർ പടം നോക്കി പാർട്ടി കുഴലൂത്തുകൾ തുടങ്ങി. .പ്രതീക്ഷിച്ചത് പോലെ ഏറ്റവും അസഹിഷ്ണുതതയും പുച്ഛവും കഴിഞ്ഞ അമ്പത് കോല്ലങ്ങളിൽ(ഭാർഗ്ഗവി തങ്കപ്പന് ശേഷം ) കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതാ എം പി യുടെ ഫോട്ടോയോട് ആയിരുന്നു. എത്രമാത്രം പുച്ഛമാണ് ചിലരോട് ഉള്ളത് എന്ന് വ്യക്തം. അങ്ങനെ പ്രതികരിച്ചത് പുരുഷന്മാരാണ് എന്നത് യാദൃശ്ചികമല്ല. കാരണം ഇത് പുരുഷകേരളമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍