ഗൗരിയമ്മയോട് കയറുപിരിക്കാൻ പോകാൻ പറഞ്ഞവർക്കും മേഴ്സിക്കുട്ടിയമ്മയോട് അണ്ടിയാപ്പീസിൽ പോവാൻ പറയുന്നവർക്കും വംശീയതയും സ്ത്രീവിരുദ്ധതയും വരേണ്യതയും തൊഴിലാളി വിരുദ്ധതയും സവർണചിന്തയുമെല്ലാം ഡിഎൻഎയിലുള്ളതാണ്; സഖാവ് മേഴ്സിക്കുട്ടിയമ്മ ടാലന്റ് സേർച്ചിൽ നേതാവായതല്ല; ജിതിൻ ഗോപാലകൃഷ്ണൻ എഴുതുന്നു
ജിതിൻ ഗോപാലകൃഷ്ണൻ
അന്ന് കയറുപിരിക്കാൻ പോവാനാണ് കൽപ്പിച്ചത്. കശുവണ്ടി ഓഫീസിലേക്ക് പോയ്ക്കൂടെയെന്നാണ് ഇന്നവർ പറയുന്നത്.
'ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടുഭരിക്കും നമ്പൂരീ
ഗൗരിച്ചോത്തീടെ കടിമാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്.
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ലുപറിക്കാൻ പൊയ്ക്കൂടേ
നാടുഭരിക്കാൻ അറിയില്ലെങ്കിൽ
വാടീ ഗൗരീ കയറുപിരിക്കാൻ.
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ..
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ..
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ..
ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും
മന്നം ചാക്കോ ശങ്കർ പട്ടം
മമ്മതുകോയ സിന്ദാബാദ്.'
1959 ൽ ഇഎംഎസ് സർക്കാരിനെതിരെ സകല പ്രതിലോമ രാഷ്ട്രീയക്കാരെയും പിന്തിരിപ്പൻ സംഘടനകളെയും ജാതിമത ശക്തികളെയും അണിനിരത്തി കോൺഗ്രസ്സ് പാർട്ടി ആസൂത്രണം ചെയ്തുനടപ്പാക്കിയ വിമോചന സമരത്തിൽ ഉയർന്നുകേട്ട ചില മുദ്രാവാക്യങ്ങളാണിവ.
അന്ന് ഏറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെട്ടത് കേരള നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച റവന്യൂ വകുപ്പ് മന്ത്രി കെആർ ഗൗരി അമ്മയായിരുന്നു. ഇഎംഎസ് സർക്കാരിനെ നെഹ്റു പിരിച്ചുവിട്ടു. എന്നാൽ, അൻപത്തിയൊൻപത്തിൽ കേരളമവസാനിച്ചില്ല. ഈ നാട്ടിൽ അടിസ്ഥാന വർഗ്ഗത്തിന്റെ ചെങ്കൊടി കൂടുതൽ ഉയർന്നുപൊങ്ങിയിട്ടേയുള്ളൂ. കമ്മ്യൂണിസ്റ്റിന്റെ കയ്യിലെ അരിവാളെന്തിനായിരുന്നെന്ന് അന്ന് മുദ്രാവാക്യം വിളിച്ച സകല ഡാഷുകൾക്കുമാത്രമല്ല, അവരുടെ സന്താന പരമ്പരകൾക്കാകെയും മനസ്സിലായിക്കാണുകയും ചെയ്യും. കേരളം ചുവന്നത് ഇങ്ങനെ ഒട്ടനവധി ഗൗരിമാരുടെ ഇടപെടലുകളിലൂടെയാണ്, അവർ നയിച്ച പോരാട്ടങ്ങളിലൂടെയാണ്.
വിമോചന സമരത്തിന് നേതൃത്വം കൊടുത്തവരുടെ ജനുസ്സിൽ പെട്ട ചില തമ്പ്രാൻ ജന്മങ്ങളാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സഖാവ് മേഴ്സിക്കുട്ടിയമ്മയെ സോഷ്യൽ മീഡിയയിലാകെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിക്കുന്നത്. അതിൽ കോൺഗ്രസ്സുകാരുണ്ട്, മുസ്ലിം ലീഗുകാരുണ്ട്, ആർഎസ്പിക്കാരുണ്ട്. കൊറോണ വിഷയത്തിൽ പച്ചക്കള്ളം വിളിച്ചുപറഞ്ഞ പ്രേമചന്ദ്രൻ തമ്പ്രാനെ ചാനൽ സ്റ്റുഡിയോയിൽ തുറന്നുകാട്ടിയതിനാണ് മന്ത്രി ഇവ്വിധം അധിക്ഷേപിക്കപ്പെടുന്നത്.
പ്രളയസമയത്തേതുപോലെ സ്കൂളുകളിൽ ക്വാറന്റൈൻ ചെയ്യാമല്ലോയെന്ന് മീഡിയാ വൺ ചാനൽ ചർച്ചയിൽ മണ്ടത്തരം പറഞ്ഞ ആലത്തൂർ എംപി രമ്യാ ഹരിദാസ് വാളയാറിൽ പാഷാണം ഷാജിയുടെ പണി കാണിച്ച കോൺഗ്രസ് സംഘത്തിലുമുണ്ടായിരുന്നു. മഹാമാരിയുടെ സമയത്തും കുത്തിത്തിരിപ്പിനുശ്രമിച്ച അവരെ മണ്ടത്തരത്തിന്റെ പേരിൽ ട്രോളിയപ്പോൾ പോലും ഗമണ്ടൻ വിമർശന സാഹിത്യമെഴുതിയവരുണ്ട് ഇവിടെ. എന്നാൽ അങ്ങനെയൊരാനുകൂല്യം മേഴ്സിക്കുട്ടിയമ്മയ്ക്കവർ കൽപ്പിച്ചുകൊടുക്കാറില്ല.
സ്ത്രീ ആയതുകൊണ്ടോ ദളിത് ആയതുകൊണ്ടോ അല്ല ആലത്തൂർ എംപി ട്രോൾ ചെയ്യപ്പെട്ടത്. ആ വിഷയത്തിൽ രാഷ്ട്രീയ ശരികേടുള്ള ട്രോളുകൾ ഉണ്ടായിട്ടേയില്ല എന്നറിഞ്ഞിട്ടും സിപിഐഎമ്മിന് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന് ട്യൂഷനെടുക്കാൻ ചിലർക്കൊക്കെ ആവേശമായിരുന്നു. ഇക്കൂട്ടരൊക്കെയും മേഴ്സിക്കുട്ടിയമ്മ സൈബർ ലോകത്ത് ആക്രമിക്കപ്പെടുന്നത് മാറി നിന്ന് കാണുകയാണിപ്പോൾ. ഒരക്ഷരം അവരിനി ഉരിയാടാൻ പോവുന്നുമില്ല. അല്ലെങ്കിലും അവരൊക്കെ ഇൻസിഗ്നിഫിക്കന്റായ കൂട്ടരാണ്. അവരെ മൈന്റുചെയ്യാണ്ടങ്ങുപോവുക. അത്രതന്നെ.
പറയാനുള്ളത് തെറിവിളി തുടരുന്ന സൈബർ കൊങ്ങികളോടും ലീഗുകാരോടും പ്രേമേന്ദ്ര സേനക്കാരോടുമാണ്. സഖാവ് മേഴ്സിക്കുട്ടിയമ്മ ടാലന്റ് സേർച്ചിൽ നേതാവായതല്ല, തൊഴിലാളി വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായി അവകാശസമരങ്ങളിലൂടെ രാഷ്ട്രീയത്തിൽ ഇടപെട്ടയാളാണ്. കൊല്ലം ഫാത്തിമ മാതാ കോളജിൽ നിന്ന് ബിരുദവും എസ്എൻ കോളജിൽ നിന്ന് ബിരുദാന്തര ബിരുദവും നേടിയയാളാണ്. എസ്എഫ്ഐ ദേശീയ നേതൃത്വം വരെ പ്രവർത്തിച്ചയാളാണ്. അടിമുടി പൊളിറ്റിക്കലായ സ്ത്രീയാണ്. 1984 ൽ കശുവണ്ടി തൊഴിലാളികൾക്കുവേണ്ടി നടത്തിയ ഐതിഹാസിക സമരത്തിൽ പൊലീസ് വേട്ടയ്ക്കിരയായിട്ടും പതറാതെ സമരം നയിച്ചയാളാണ്. കെആർ ഗൗരിയമ്മയ്ക്കും സുശീലാ ഗോപാലനും ശേഷം തെക്കൻ കേരളം രാഷ്ട്രീയകേരളത്തിന് സമ്മാനിച്ച ഉശിരൻ പോരാളിയാണ്. തൊഴിലാളി നേതാവിന്റെ ആ ഉശിരും പോരാട്ടവീര്യവും നിങ്ങളുടെ പുളിച്ച തെറികൾകൊണ്ട് തളർന്നുപോവുന്നതല്ല.
ഗൗരിയമ്മയോട് കയറുപിരിക്കാൻ പോകാൻ പറഞ്ഞവർക്കും മേഴ്സിക്കുട്ടിയമ്മയോട് അണ്ടിയാപ്പീസിൽ പോവാൻ പറയുന്നവർക്കും വംശീയതയും സ്ത്രീവിരുദ്ധതയും വരേണ്യതയും തൊഴിലാളി വിരുദ്ധതയും സവർണചിന്തയുമെല്ലാം അവരവരുടെ ഡിഎൻഎയിലുള്ളതാണ്. കൊല്ലത്തെയും കുണ്ടറയിലെയും കശുവണ്ടി ഓഫീസുകൾ നിങ്ങൾക്കൊരു പരിഹാസപദമായിരിക്കും. എന്നാൽ ട്രേഡ് യൂണിയൻ സമരങ്ങളിൽ പലവട്ടം തലപൊട്ടി ചോര വാർന്ന മേഴ്സിക്കുട്ടിയമ്മയുടേയും തൊഴിലാളി സഖാക്കളുടേയും പോരാട്ടവീര്യത്തിന്റെയും അവകാശബോധത്തിന്റെയും പ്രതീകങ്ങളാണവ. തൊഴിലാളികൾ ഐക്യപ്പെട്ട് സമരം ചെയ്തും കശുവണ്ടി ഫാക്റ്ററി മാനേജ്മെന്റുകളോട് സംഘടിതമായി വിലപേശിയും നേടിയ ആത്മാഭിമാനത്തിന്റെ ഗോപുരങ്ങളാണവ. കശുവണ്ടി മുതലാളിമാരോടും അവരുടെ മുഷ്കിനോടും അവരെ സംരക്ഷിച്ച ഖദറിട്ട ഭരണക്കാരോടും പൊലീസിനോടും എതിരിട്ടുനിന്നപ്പോൾ മേഴ്സിക്കുട്ടിയമ്മ തോറ്റുകൊടുത്തിട്ടില്ല. പിന്നെയാണ് സോഷ്യൽ മീഡിയയിലെ ഇന്നലെ മുളച്ച കുറേ ടീമുകൾ തെറിവിളിച്ചു തോൽപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതിന്റെയൊക്കെ അപ്പുറത്തെ തെറി വിളിച്ചവരെ നേർക്കുനേർ നിന്ന് ചങ്കൂറ്റത്തോടെ എതിരിട്ട സ്ത്രീയാണ്. പ്രേമചന്ദ്രസേനക്കാര് പോയി തരത്തിൽ കളിക്ക്.
( ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത് )
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍