ലോക്ക് ഡൗൺ മുതൽ നാട്ടിലേക്ക് വരാൻ കൊതിച്ച് കുത്തിയിരിക്കുന്നത് അഞ്ഞൂറോളം പേർ; ടാക്സി വിളിച്ച് മടങ്ങാൻ മുതിർന്നത് എട്ടുമാസം തികഞ്ഞ ഗർഭിണിയും കുടുംബവും; ഗയയും നളന്ദയും പാറ്റ്നയുമെല്ലാം ഹോട്ട്സ്പോട്ടായി മാറുമ്പോൾ ഭീതിയും കൂടുന്നു; ബീഹാറിലെത്തിയ ട്രെയിനുകളിൽ മലയാളികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നു ആവശ്യം; കൊറോണ പടരുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ കണ്ണൂരുകാരൻ ജോയ്സ് അടക്കമുള്ള ബിഹാറിലെ മലയാളികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ പടരുന്നത് കാരണം ബീഹാറിലെ മലയാളികൾ അനിശ്ചിതത്വത്തിന്റെ നിഴലിൽ. . കൊറോണയുടെ വ്യാപനം കാരണം ബീഹാറിൽ നിൽക്കാനും കേരളത്തിലേക്ക് മടങ്ങാനും കഴിയാത്ത അവസ്ഥയിലാണ് ഇവർ. 500 ഓളംപേർക്ക് നാട്ടിലേക്ക് അടിയന്തിരമായി മടങ്ങേണ്ടതുണ്ട്. ഇവരിൽ രോഗികളും ഗർഭിണികളുണ്ട്. ഉറ്റവർ മരിച്ചിട്ടും പോകാൻ കഴിയാത്തവരുമുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഇവർ ബീഹാറിൽ നിന്നും വിളിക്കുന്നുണ്ട്. പക്ഷെ ഒരു പരിഹാരവും വന്നിട്ടില്ല. മാർച്ച് എഴു മുതൽ ഒരു ജോലിയുമില്ലാതെ വെറുതെയിരിക്കുകയാണ് ഈ മലയാളികൾ.
സ്കൂളുകൾ അടച്ചതിനാൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളമില്ല. കേരളത്തിലേക്ക് വരാൻ ട്രെയിനോ മറ്റു വാഹന സൗകര്യങ്ങളോ ഒന്നുമില്ല. കയ്യിലെ പണമാണെങ്കിൽ തീർന്നു കൊണ്ടുമിരിക്കുന്നു. ബീഹാറിൽ കൊറോണ പോസിറ്റീവ് കേസുകൾ അനുദിനം വർദ്ധിക്കുകയാണ്. കൊറോണ ബാധിച്ചാൽ ചികിത്സിക്കാനും കഴിയില്ല. വേണ്ടത്ര ആശുപത്രികൾ ഇവിടെയില്ല. മലയാളികൾ ഇപ്പോൾ കുടുങ്ങിക്കിടക്കുന്ന ഗയ ഒരു ഹോട്ട്സ്പോട്ട് കൂടിയാണ്. ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ പോസിറ്റീവ് കേസുകളിൽ കൂടുതലും ഗയയിലും പാറ്റ്നയിലുമാണ്. ഈ അവസ്ഥയിൽ എങ്ങനെയെങ്കിലും കേരളത്തിലേക്ക് മടങ്ങാനാണ് ഇവർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ കനിവാണ് ഇവർ തേടുന്നത്. ബീഹാർ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കാണിച്ച ഉത്സാഹം കേരളത്തിലേക്ക് എത്തുന്നവരുടെ കാര്യത്തിലും കാണിക്കണം. ബീഹാറിലെ തൊഴിലാളികളെ എത്തിക്കാൻ ഇവിടെയ്ക്ക് വന്ന ട്രെയിനുകളിൽ ഒരു ട്രെയിൻ എങ്കിലും ബീഹാറിലുള്ള മലയാളികളെ നാട്ടിലേക്ക് എത്തിക്കാൻ ഏർപ്പെടുത്തണം. ബീഹാർ സർക്കാരുമായോ കേന്ദ്ര സർക്കാരുമായോ സംസാരിച്ച് മലയാളികളുടെ തിരിച്ചുവരവ് എളുപ്പത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
എട്ടുമാസം ഗർഭിണിയായ യുവതിയും ഭർത്താവും കാർ വിളിച്ച് മടങ്ങാൻ ഇന്നലെ പരിപാടിയിട്ടുണ്ട്. പക്ഷെ മലയാളികൾ ഇവരെ തടഞ്ഞിട്ടുണ്ട്. 2500 കിലോമീറ്റർ ദൂരം വേണ്ടത്ര ഭക്ഷണവും വിശ്രമവുമില്ലാതെ എങ്ങനെ വരും എന്നാണ് മലയാളികൾ ഇവരോട് ചോദിച്ചത്. ഇവർക്ക് പ്രസവത്തിനു നാട്ടിലെത്തിയെ മതിയാകൂ. ഇതാണ് ബീഹാറിലെ മലയാളികളുടെ അവസ്ഥ. സർക്കാർ സഹായം തന്നെയാണ് ഇവർ ആവശ്യപ്പെടുന്നത്. കൊറോണവ്യാപനം കാരണം സ്കൂളുകൾ അനിശ്ചിതമായി അടച്ചതിനെ തുടർന്നു മാർച്ച് ഏഴു മുതൽ ബീഹാറിൽ കുടുങ്ങിയവരാണ് ഈ ഈ മലയാളികൾ. പലരും സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരുമാണ്. സ്കൂൾ അടച്ചതിനാൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. ഭക്ഷണവും ലഭിക്കുന്നില്ല. കേരളത്തിലേക്ക് മടങ്ങാനാണ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. പക്ഷെ എങ്ങനെ മടങ്ങും എന്നാണ് ഇവർക്ക് മുന്നിലെ ചോദ്യം. കേരളത്തിലേക്ക് മടങ്ങാൻ ട്രെയിനില്ല. സ്വന്തം വാഹനവുമില്ല. ഒരു വാഹനം വിളിച്ചാൽ ടാക്സി ചെലവ് ഇവർക്ക് താങ്ങാനും കഴിയില്ല. ശമ്പളം ലഭിക്കാത്തതിനെ തുടർന്നു ഇവരുടെ കയ്യിലെ പണവും തീർന്നു തുടങ്ങി.വല്ലാത്ത അനിശ്ചിതത്വത്തിലാണ് ഈ മലയാളികൾ. കേരള സർക്കാർ ബീഹാർ സർക്കാരുമായി സംസാരിച്ച് ബീഹാറിൽ നിന്നും മടങ്ങുന്ന മലയാളികളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
നിലവിൽ അഞ്ചോളം ട്രെയിനുകൾ ബീഹാറിലേക്ക് വന്നിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കാൻ വന്ന ട്രെയിനുകളാണ്. ഈ ട്രെയിനിൽ മലയാളികൾക്ക് മടങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാണ് ആവശ്യമുയരുന്നത്. കഷ്ടതയുടെ വലിയ ചിത്രമാണ് ബീഹാർ ഗയയിലെ മലയാളികൾ മറുനാടന് മുന്നിൽ വരച്ചു കാട്ടിയത്. തങ്ങളുടെ സ്ഥിതി പരിതാപകരമാണ് എന്നാണു ഇവർ പറഞ്ഞത്. എങ്ങിനെയും സർക്കാർ കേരളത്തിൽ എത്തിക്കണം. അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം-മറുനാടനോട് മലയാളികൾ പറഞ്ഞു. കേരളം പോലെയല്ല ബീഹാർ. മാസ്ക് പോലും എന്താണ് എന്ന് പല ഗ്രാമവാസികൾക്കും അറിയില്ല. ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾ വരെ ഇപ്പോഴും നടക്കുന്നു. ദിവസവും നൂറു കണക്കിന് കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഒരു മുൻകരുതലും സ്വീകരിക്കാൻ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും നടപടിയില്ല. ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. വേണ്ടത്ര ടോയിലേറ്റ് സംവിധാനങ്ങളില്ല. ഭക്ഷണം നൽകാൻ സംവിധാനവുമില്ല. സോഷ്യൽ ഡിസ്റ്റൻസിങ് എന്താണ് എന്ന് പോലും പലർക്കും അറിയില്ല. ബീഹാറിൽ കൊറോണ വന്ന ശേഷവും കാര്യങ്ങൾ പഴയപോലെ തന്നെ മുന്നോട്ട് പോവുകയാണ്. മലയാളികൾ ഉള്ള ഗയ ഹോട്ട്സ്പോട്ടാണ്. ഇവിടെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വരും ദിനങ്ങളിൽ കേസുകൾ കൂടുക തന്നെ ചെയ്യും. നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും സർക്കാർ തലത്തിൽ നടപ്പിലായിട്ടില്ല. ഹോട്ട് സ്പോട്ടുകളിൽ നിന്നും ബീഹാറികൾ ടാക്സിയായും കാൽ നടയായും സൈക്കിൾ റിക്ഷ വഴിയും ബീഹാറിലേക്ക് എത്തുകയാണ്. എല്ലാം മലയാളികൾ ഭയപ്പാടോടെയാണ് കാണുന്നത്.
രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഒരുപാട് വിദ്യാർത്ഥികൾ വന്നിറങ്ങിയിട്ടുണ്ട്. . രാജസ്ഥാനിലെ കോട്ട ഹോട്ട് സ്പോട്ട് ആണ്. ഈ ഹോട്ട് സ്പോട്ടിൽ നിന്നും വന്നിറങ്ങിയ ഒരാൾ പോലും ക്വാറന്റൈനിലല്ല. ഈ സൗകര്യങ്ങൾ ബീഹാറിലെ സാഹചര്യത്തിൽ പ്രയാസമാണ്. ടോയ്ലെറ്റ് സൗകര്യങ്ങൾ കുറവ്, ഭക്ഷണവുമില്ല. ക്വാരന്റൈൻ ചെയ്തവർ തന്നെ ചാടിപ്പോകുന്ന അവസ്ഥ. ഇതാണ് ബീഹാർ. കൊറോണ പോലുള്ള ഒരു മഹാമാരിയെ എങ്ങനെ പ്രതിരോധിക്കും എന്നാണ് ഇവർ ചോദിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നും സൈക്കിൾ റിക്ഷ ചവിട്ടി വന്നവർ വരെ ഇവിടെയുണ്ട്. 1000 കിലോമീറ്റർ സൈക്കിൾ റിക്ഷ താണ്ടുക എന്ന് പറഞ്ഞാൽ പോസിബിൾ അല്ല. പക്ഷെ ആളുകൾ എത്തുന്നു. നടന്നു പോലും മഹാരാഷ്ട്രയിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സൈക്കിൾ റിക്ഷയിൽ എത്തി എന്ന് പറയുമ്പോൾ വരെ ഒന്നും കാര്യമാക്കുന്നില്ല. ക്വാറന്റൈൻ ഫെസിലിറ്റി ഇല്ല. എല്ലാവരും എല്ലാവരോടും ഇടപഴകുന്നു. എന്താണ് മാസ്ക് എന്ന് പോലും അറിയാത്തവരാണ് ഗ്രാമവാസികൾ. കൊറോണ എന്താണ് എന്നും അവർക്ക് അറിയില്ല. എല്ലാം ഇവിടെ പതിവുപോലെ പ്രവർത്തിക്കുന്നു, കൊൽക്കത്തയിൽ നിന്നും ടാക്സി ഡ്രൈവർമാർ അവരുടെ വാഹനവുമായാണ് പാറ്റ്നയിൽ എത്തിയത്. ക്വാറന്റൈൻ ചെയ്യുന്നവർ വരെ ചാടിപ്പോവുകയാണ്. ആരോഗ്യ പ്രവർത്തകരോ ജില്ലാ ഭരണ കൂടമോ ഒന്നും ഇത് ശ്രദ്ധക്കാറില്ല. ഭക്ഷണവിതരണവുമല്ല. ബാത്ത്റൂം സൗകര്യവുമില്ല. അതുകൊണ്ട് തന്നെ ക്വാറന്റൈൻ പ്രയാസമാണ്.
കേരളം ബീഹാറിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഒട്ടനവധി മലയാളികൾ പെട്ട് കിടക്കുന്നു. ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ് കണ്ണൂരുകാരനായ ജോയ്സ് മറുനാടനോട് പറഞ്ഞു. എന്റെ ഭാര്യവീട് ഇടുക്കിയിലാണ്. ചെറിയ കുട്ടികൾ ഞങ്ങൾക്ക് ഒപ്പമുണ്ട്. ഇടുക്കിയിലെ ഭാര്യവീട്ടിൽ കുട്ടികളെയും ഭാര്യയേയും എത്തിക്കണം. ഒന്നരമാസമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശ്രമിക്കുകയാണ് ഒരു വഴിയും ഇതുവരെ തെളിഞ്ഞില്ല. കേരള സർക്കാരിനു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂ-ജോയ്സ് പറയുന്നു.
ബീഹാറിൽ നിന്നും കേരളത്തിലേക്ക് 3000 കിലോമീറ്റർ ദൂരമുണ്ട്. വണ്ടികളിൽ വരുന്നത് പോലും പ്രായോഗികമല്ല. ഈ അവസ്ഥയിൽ ഞങ്ങൾ എന്ത് ചെയ്യും. ജോയ്സ് ചോദിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും ആളുകളെ തിരികെ കൊണ്ടുവരുന്നു. കേരളം അതിഥി തൊഴിലാളികളെ വണ്ടി അയച്ച് കയറ്റി വിടുന്നു. എന്നാൽ കേരളത്തിലേക്ക് എത്താനുള്ള സൗകര്യം നൽകുന്നില്ല. കേരള സർക്കാരാണോ ബീഹാർ സർക്കാരാണോ മുൻ കൈ എടുക്കേണ്ടത് എന്ന് ഞങ്ങൾക്ക് അറിയില്ല-ബീഹാർ നളന്ദയിൽ സെന്റ്മേരീസ് ഹയർസെക്കൻഡറി സ്കൂൾ നടത്തുന്ന ഷിബു മറുനാടനോട് പറഞ്ഞു. ഗർഭിണികൾക്ക് എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്നാണ്. വണ്ടി വിളിച്ച് വരുന്നത് പോലും പ്രയാസമായ അവസ്ഥയാണ്. അത്രയധികം ദൂരം യാത്ര ചെയ്യാനുള്ള ശേഷി ഇവർക്കില്ല. സർക്കാർ സഹായം തന്നെയാണ് ലഭ്യമാകേണ്ടത്. സർക്കാർ സഹായിക്കണം. കേന്ദ്രവുമായി ആലോചിച്ച് ട്രെയിൻ സൗകര്യം ഏർപ്പെടുത്തണം. ബീഹാറിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ വിടണം-ഷിബു ആവശ്യപ്പെടുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്