ആരോഗ്യവകുപ്പ് ജീവനക്കാരൻ സർക്കാർ ഭൂമി കയ്യേറി വീട് നിർമ്മിച്ച സംഭവത്തിൽ അന്വേഷണത്തിനായി എൽആർ തഹസീൽദാരെ ചുമതലപ്പെടുത്തിയെന്ന് ദേവികുളം സബ്ബ്കളക്ടർ പ്രേം കൃഷ്ണൻ; തുടർനടപടികൾ സ്വീകരിക്കുക റിപ്പോർട്ട് പഠിച്ച ശേഷം; ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് സിപിഐ; കയ്യേറ്റ വിഷയം പുറത്തായത് സിപിഎം- സിപിഐ പോരിന്റെ ഭാഗമായെന്നും ആരോപണം
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: ദേവികുളത്ത് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ സർക്കാർ ഭൂമി കയ്യേറി വീട് നിർമ്മിച്ച സംഭവത്തിൽ അന്വേഷണത്തിനായി ദേവികുളം എൽ ആർ തഹസീൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ദേവികുളം സബ്ബ്കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു. ഇതു സംമ്പന്ധിച്ച് മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇന്നലെ വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു. മൂന്നാർ സ്പെഷ്യൽ തഹസീൽദാർ ഇടുക്കി ജില്ലാകളക്ടർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ വിശദമായ റിപ്പോർട്ടും ഇന്നലെ പുറത്തുവന്നിരുന്നു. താൻ ചാർജ്ജെടുക്കുന്നതിന് മുമ്പ് ഈ സ്ഥലം സംമ്പന്ധിച്ച് വിഷയങ്ങൾ നിലനിന്നിരുന്നെന്നും കയ്യേറ്റം നടന്നതായുള്ള ആരോപണമുയർന്നപ്പോൾ ഇയാളെ വിളിച്ച് വിവരങ്ങളാരാഞ്ഞെന്നും നിലവിലെ അവസ്ഥ തുടരണമെന്ന് വ്യക്തമാക്കി 2017-ൽ തനിക്ക് കോടതിവിധി ലഭിച്ചിരുന്നെന്നാണ് ഈയവസരത്തിൽ ഇയാൾ വെളിപ്പെടുത്തിയതെന്നും സബ്ബ്കളക്ടർ വിശദമാക്കി.
സംഭവത്തിൽ ഇടപെട്ട് റവന്യൂവകുപ്പ് ഭരിക്കുന്ന സിപിഐയുടെ പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് താൻ റവന്യൂവകുപ്പ് മന്ത്രിക്കും ഇടുക്കി ജില്ലാ കളക്ടർക്കും കത്ത് നൽകിയിതായി സിപിഐ ദേവികളം മണ്ഡലം സെക്രട്ടറി പി പളനിവേൽ അറിയിച്ചു. ദേവികുളം സബ്ബ്കളക്ടർ ഓഫീസിൽ നിന്നും കഷ്ടി 300 മീറ്റർ അകലെ ,നേരത്തെ കെ എസ് ആർ ടി ബസ്സുകൾ ഇറക്കിയിട്ടിരുന്ന പ്രദേശത്താണ് ഇപ്പോൾ അനധികൃത നിർമ്മാണം നടന്നതെന്നും ഇതിന് അധികൃതരുടെ ഒത്താശയുണ്ടെന്ന കാര്യത്തിൽ സംശയമില്ലന്നും പളനിവേൽ മറുനാടനോട് വ്യക്തമാക്കി.
നേരത്തെ വി എസ് അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിൽ 120-ളം പേർക്ക് പട്ടയം നൽകിയിരുന്നു. പട്ടയം കയ്യിലുണ്ടെങ്കിലും ഇവരിൽ പലർക്കും ഇപ്പോഴും സ്ഥലം തിരിച്ച് കിട്ടിയിട്ടില്ല. നിലവിൽ കയ്യേറ്റം നടന്നതുൾപ്പെടെയുള്ള പ്രദേശത്ത് സർക്കാർ കൈവശമുള്ള ഭൂമി ഈ അവശ്യത്തിലേയ്ക്ക് ഉപയോഗിക്കണമെന്നുള്ള ആവശ്യം പാർട്ടി നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അദ്ദേഹം വിശദമാക്കി.
സി പി എം -സിപിഐ പോരാണ് ഈ കയ്യേറ്റ വിഷയം പുറത്തായതിന്റെ അടിസ്ഥാനകാരണമെന്ന് പരക്കെ ഉയർന്നിട്ടുള്ള ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ,സി പി എം ആയാലും സിപിഐ ആയാലും കൈയേത്തിനെതിരാണ് പാർട്ടി നിലപാടെന്നും പളനിവേൽ കൂട്ടിച്ചേർത്തു. കെ ഡി എച്ച് വില്ലേജ് ഓഫീസിൽ നിന്നും 200 മീറ്റർ അകലത്തിലാണ് കയ്യേറ്റം സ്ഥിരീകരിച്ച സ്ഥലം സ്ഥിതിചെയ്യുന്നത്. ആരോഗ്യവകുപ്പിൽ നിന്നും റിട്ടയർചെയ്ത ഉദ്യോഗസ്ഥനാണ് വീട് നിർമ്മിച്ചിട്ടുള്ളതെന്നും ഇയാൾ താമസിച്ചുവന്നിരുന്ന സർക്കാർ ക്വാർട്ടേഴ്സിന് പിന്നിലെ 4 സെന്റ് സ്ഥലം വെട്ടിത്തെളിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളതെന്നുമാണ് മൂന്നാർ സ്പെഷ്യൽ തഹസീൽദാർ ഇടുക്കി ജില്ലാകളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.റിപ്പോർട്ടിന്റെ കോപ്പി ഇന്നലെ മറുനാടൻ പുറത്തുവിട്ടിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി പ്രത്യേക അധികാരം നൽകി നിയമിച്ചിട്ടുള്ള കെ ഡി എച്ച് വില്ലേജ് ഡെപ്യൂട്ടി തഹസീൽദാർ ഈ ഭൂമിക്ക് കൈവശരേഖ നൽകിയിട്ടുള്ളത് ഗുരുതരമായ കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ രണ്ട് വർഷം മുമ്പാണ് കയ്യേറ്റം ആരംഭിച്ചതെന്നും ഇത് തടയുന്നതിന് തുടക്കത്തിൽ സർക്കാർ സംവിധാനങ്ങൾ ഫലപ്രധമായി ഇടപെട്ടില്ലന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.
ഇവിടുത്തെ അനധികൃത കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കാനെത്തിയ ഭൂസംരക്ഷണ സേനാംഗങ്ങളെ തടഞ്ഞവയ്ക്കുകയും ആക്രമിക്കുകയും ചെയ്തതായുള്ള വിവരത്തിന്റെ അടസ്ഥാനത്തിൽ അന്നത്തെ സബ്ബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്ഥലത്തെത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് സ്ഥലത്തുണ്ടായിരുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിക്കുകയും ചെയതിരുന്നു. എന്നാൽ അന്ന് പൊലീസ് കേസെടുത്തില്ല. ഇത് മാധ്യമങ്ങൾ വഴി പുറത്തുവരികയും ചെയ്തിരുന്നു. ശ്രീരാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ അതിശക്തമായ നടപടികളാണ് ഈ പ്രദേശത്തെ കൈയേറ്റത്തിനെതിരെ അക്കാലത്ത് സ്വീകരിച്ചിരുന്നത്.
ഇപ്പോൾ റവന്യൂ അധികാരികളുടെ നടപടികൾ മുൻകാലങ്ങളിലേതിന് സമാനമായി കാര്യക്ഷമമല്ല എന്നും ആക്ഷേപമുയരുന്നതിനിടെയാണ് അനധികൃത കയ്യേറ്റം സംമ്പന്ധിച്ച വാർത്ത പുറത്തുവരുന്നത്. റവന്യൂവകുപ്പിലെ തന്നെ നിരവധി ഉന്നതോദ്യോഗസ്ഥർ വിവരമറിഞ്ഞിട്ടും കൺമുന്നിൽ നടന്ന ഈ അതിക്രമം തയയാതിരുന്നത് ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലമായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം ആണ് താൻ വീട് നിർമ്മിച്ചത് എന്നാണ് സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളയാൾ സ്പെഷ്യൽ തഹസീൽദാർ അടക്കമുള്ള റവന്യൂവകുപ്പ് ഉദ്യോഘസ്ഥരെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്.ഈ അനധികൃകൈയേറ്റത്തിന് ഭരണ പക്ഷത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ശക്തമായി ഇടപെട്ടിരുന്നതായുള്ള ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍