'ഞാൻ സുന്ദരനും സുമുഖനുമാണെന്ന് പറഞ്ഞ കേരളാ പൊലീസിന് നന്ദി; എന്റെ മാതാപിതാക്കൾക്ക് പോലും മനസിലാകാത്ത അക്കാര്യം കണ്ടുപിടിച്ച ഉദ്യോഗസ്ഥന് സമ്മാനം കൊടുക്കാൻ അനുവദിക്കണമെന്ന് പൊലീസ് റിപ്പോർട്ട് പ്രകാരം സുന്ദരനും സുമുഖനുമായ ഏലിയാസ്: വിവാഹത്തട്ടിപ്പ് വീരനും ബലാൽസംഗക്കേസിൽ പ്രതിയുമായ ഏലിയാസ് മുങ്ങി നടക്കുമ്പോൾ പൊലീസുകാരന് സമ്മാനം കൊടുക്കാൻ റേഞ്ച് ഐജിക്ക് അയച്ച കൗതുക കത്ത് ഇങ്ങനെ
ആർ കനകൻ
ചെങ്ങന്നൂർ: വിവാഹത്തട്ടിപ്പ് അടക്കമുള്ള കേസുകളിൽ പ്രതിയായ ഓൺലൈൻ േേപാർച്ചൽ സിഇഒ എം വിഏലിയാസിനെ തേടി തലസ്ഥാനത്ത് മ്യൂസിയം പൊലീസ് നടക്കുമ്പോൾ എറണാകുളം റേഞ്ച് ഐജിക്ക് ഇയാൾ നേരത്തെ അയച്ച ഒരു കത്ത് കൗതുകമാകുന്നു. താൻ സുന്ദരനും സുമുഖനും ആരെയും ആകർഷിക്കാൻ പോകുന്ന വ്യക്തിത്വമാണെന്നും പൊലീസ് കണ്ടെത്തിയെന്നും അത് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ഒരു സമ്മാനം കൊടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം തുരുത്തി മണിയേലി വീട്ടിൽ എംവി ഏലിയാസ് ആണ് എറണാകുളം റേഞ്ച് ഐജി, റേഞ്ചിലെ എല്ലാ എസ്പിമാർ, 14 ജില്ലകളിലെയും പൊലീസ് മേധാവിമാർ എന്നിവർക്ക് കത്ത് അയച്ചിരിക്കുന്നത്.
എന്റെ പിതാവോ എന്നെ പ്രസവിച്ച മാതാവോ, എന്റെ ബന്ധുക്കളോ, സുഹൃത്തുക്കളോ, മറ്റാരും തന്നെ ഞാൻ സുന്ദരനും സുമുഖനുമാണെന്ന് നാളിതു വരെ പറഞ്ഞിട്ടില്ല. ആദ്യമായിട്ട് ഇങ്ങനെ പറയുന്നത് കേരളാ പൊലീസാണ്. ഇങ്ങനെ പറഞ്ഞതിന് പൊലീസിനോട്അതിയായ നന്ദി രേഖപ്പെടുത്തുന്നു. ഇക്കാരണം കൊണ്ട് തന്നെ ഞാൻ സുന്ദരനാണ്, സുമുഖനാണ് എന്നുള്ള റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥന് ഒരു സമ്മാനം കൊടുക്കാൻ അനുവാദം തരണമെന്നും അപേക്ഷിക്കുന്നുവെന്നും കത്തിലുണ്ട്.
വിവാഹത്തട്ടിപ്പു കേസിൽ ഏറ്റവും ഒടുവിലായി ഏലിയാസ് അകത്തായത് ചെങ്ങന്നൂരിൽ വച്ചാണ്. പത്രപ്പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണയവും തട്ടിയ കേസിലായിരുന്നു ആറുവർഷം മുൻപ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിന് മുൻപും സമാന കേസിൽ ഇയാൾ അറസ്റ്റിലായത് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആകർഷകമായ വേഷവിധാനത്തിലൂടെയും പെരുമാറ്റത്തിലൂടെയുമാണ് ഇയാൾ ജനങ്ങളെ ആകർഷിച്ചത്. കോട്ടയത്ത് നിന്നിറങ്ങുന്ന ഒരു പത്രത്തിന്റെ മുതലാളിമാരെയും ഇയാൾ പറ്റിച്ചിരുന്നു. താൻ അതിസമ്പന്നനും വിദ്യാ സമ്പന്നനുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ പത്രത്തിന്റെ സർക്കുലേഷൻ മാനേജർ ആകാൻ ശ്രമം നടത്തി.
ഫീൽഡ് ഓർഗനൈസറായി ചെങ്ങന്നൂരിൽ ജോലി ചെയ്തിരുന്ന ഏലിയാസ് തന്റെ വാക്ചാതുരി കൊണ്ട് പത്രമുതലാളിമാരെ വശത്താക്കുകയായിരുന്നു. താൻ വിചാരിച്ചാൽ കോടികൾ വായ്പ ലഭിക്കുമെന്നും അവരെ വിശ്വസിപ്പിച്ചു. ഓരോ ദിവസവും ഓരോ കാറിൽ പത്രം ഓഫീസിലേക്ക് കടന്നു ചെന്ന ഏലിയാസിനെ കണ്ടത് മുതലാളിമാരുടെയും മറ്റു തൊഴിലാളികളുടെയും കണ്ണു തള്ളി. പത്രത്തിന്റെ പേരിൽ ചെങ്ങന്നൂരിൽ ഒരു അടിത്തറ ഉണ്ടാക്കിയ ശേഷം വലിയ ഒരു പരസ്യ കമ്പനി തുടങ്ങുകയാണ് ഏലിയാസ് ചെയ്തത്.
എല്ലാ പത്രങ്ങൾക്കും ലക്ഷങ്ങളുടെ പരസ്യവും നൽകി. എന്നാൽ, പണം കൊടുത്തിട്ടില്ല. ഇതിനിടെയാണ് മൂവാറ്റുപുഴ സ്വദേശിനി വിവാഹവാഗ്ദാനം ചെയ്ത് തന്റെ കൈയിൽ നിന്നും ഏലിയാസ് പണവും സ്വർണവും തട്ടിയെന്ന് കാണിച്ച് പരാതി നൽകിയത്. മാത്രവുമല്ല, ഇവർ ചെങ്ങന്നൂരിലെത്തി ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. അതുവരെ ഒപ്പം നിന്ന പത്രങ്ങൾ രൂക്ഷമായി ഇയാൾക്കെതിരേ വാർത്ത എഴുതാൻ തുടങ്ങി. ഇതോടെ അവർക്ക് കൊടുക്കാനുള്ള പണം നൽകി തലയൂരുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിവരാവകാശ പ്രവർത്തകനായിട്ട് കഴിയുകയാണ്. ഇതിനിടെയാണ് 2014 ൽ പൊലീസ് തയാറാക്കിയ റിപ്പോർട്ടിന് സമ്മാനം നൽകാൻ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
രണ്ടാംവിവാഹത്തിന്നൊരുങ്ങുന്ന യുവതികളെ സമീപിച്ച് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തി മുങ്ങുന്ന ഏലിയാസിനെ ഏറ്റവും ഒടുവിൽ അന്വേഷിക്കുന്നത് മ്യൂസിയം പൊലീസാണ്. നിരവധി വിവാഹത്തട്ടിപ്പ് കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും പതിവാക്കുകയാണ് ഏലിയാസിന്റെ രീതി. രണ്ടാം വിവാഹത്തിനു ഒരുങ്ങുന്നവരെ ഇരകളാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. പിടിച്ചു നിൽക്കാൻ ഓൺ ലൈൻ ന്യൂസ് പോർട്ടൽ മുതൽ എൻഐഎയെ വരെ ഇയാൾ കരുവാക്കിമാറ്റാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ യുവതി നൽകിയ ബലാത്സംഗപരാതിയെ തുടർന്നാണ് ഇയാളെ പ്രതിയാക്കി മ്യൂസിയം പൊലീസ് കേസ് ചാർജ് ചെയ്തത്.
സ്ത്രീകളെ ലൈംഗിക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും ഒരുമിച്ച് വിധേയമാക്കുകയാണ് ഏലിയാസ് ചെയ്യുന്നത്. ഈ രീതിയാണ് ഒട്ടവനധി വിവാഹതട്ടിപ്പ് കേസുകളിൽ പലപ്പോഴും ഇയാൾക്ക് രക്ഷയാകാറ്. സ്ത്രീകൾ ആദ്യം ഇയാൾ അപഹരിച്ച തുക തിരികെ കിട്ടാൻ പരാതി നൽകും. പിന്നീടാകും ലൈംഗിക ചൂഷണത്തിന്റെ പരാതി നൽകാറ്. സാമ്പത്തികപ്രശ്നത്തിന്റെ പേരിൽ ബലാത്സംഗ പരാതി നൽകി എന്ന് ഇയാൾ ആരോപിക്കും. അതിന്റെ തെളിവും നിരത്തും. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം എന്നതിന്റെ തെളിവുകൾ ആകും ഹാജരാക്കുക. പൊലീസിന് കേസ് എടുക്കാനും പ്രയാസമാകും. ഈ പഴുത് ഉപയോഗിച്ച് രക്ഷപെടുകയാണ് ഏലിയാസിന്റെ പതിവ്. രണ്ടാം വിവാഹത്തിന്നോരുങ്ങിയ ഈ യുവതിയുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് കേസ് ചാർജ് ചെയ്തത്. പരാതി നൽകിയ യുവതിയെയും സാമ്പത്തിക തട്ടിപ്പിന് ഏലിയാസ് വിധേയമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍