ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തിയപ്പോൾ വരുമാനത്തിൽ ഉണ്ടായത് 22 ശതമാനം കുറവ്; ഐസിസും അൽഖൈ്വയ്ദയുമായുള്ള ബന്ധം ആഗോള നിക്ഷേപങ്ങൾക്കും വിലങ്ങ് തടി; ഒരു കാലത്ത് നികുതി രഹിത രാഷ്ട്രമായിരുന്ന രാജ്യം ഇപ്പോൾ വാറ്റായി ഈടാക്കുന്നത് 15 ശതമാനം; കൊറോണയുടെ ആക്രമണത്തോടൊപ്പം കൂപ്പുകുത്തുന്ന ഇന്ധന വിലയും; സമ്പന്ന രാഷ്ട്രമായ സൗദി അറേബ്യയുടെ സമ്പദ്ഘടന തകർച്ചയുടെ വക്കിലോ? നിർബന്ധിത സാമ്പത്തിക പരിഷ്കരണങ്ങൾക്ക് സൗദിയും വഴിമാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: ഒരുകാലത്ത് നികുതി രഹിതരാഷ്ട്രമായിരുന്ന സൗദി പിന്നീട് സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് 5% മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയത്. കൊറോണയുടെ ആക്രമണവും എണ്ണവിലത്തകർച്ചയുമെല്ലാം സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുമ്പോൾ ഇത് 15% ആയി വർദ്ധിപ്പിക്കുവാൻ ഭരണകൂടത്തെ നിർബന്ധിതമാക്കിയിരിക്കുകയാണ്. മാത്രമല്ല, ജനങ്ങൾക്കുള്ള പല സാമ്പത്തിക സഹായങ്ങളും നിർത്തലാക്കുവാനും സർക്കാർ ഒരുങ്ങുകയാണ്.
തകരുന്ന സൗദി അറേബ്യൻ സമ്പദ്ഘടന
ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തിയത് സർക്കാരിന്റെ വരുമാനത്തിൽ 22% ത്തിന്റെ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.ഇത് രാജ്യത്തിലെ പ്രധാന പ്രൊജക്ടുകളും താത്ക്കാലികമായെങ്കിലും നിർത്തിവയേ്ക്കണ്ട ഗതികേടിലെത്തിച്ചിരിക്കുകയാണ് സൗദി അറേബ്യ എന്ന രാജ്യത്തെ. സർക്കാർ ഉടമസ്ഥതയിലുള്ള ആരാംകോയുടെ ലാഭത്തിൽ 25% ത്തിന്റെ കുറവുണ്ടായി എന്നു പറയുമ്പോൾ തന്നെ മനസ്സിലാകും സൗദി അറേബ്യ അനുഭവിക്കുന്ന ആഘാതത്തിന്റെ വലിപ്പം.
രാജ്യത്തിന്റെ സമ്പദ് ഘടന വളരെ പരിതാപകരമായ അവസ്ഥയിലാണെന്നും അത്രപെട്ടെന്ന് അതിൽ നിന്നും രക്ഷനേടാനാവില്ലെന്നുമാണ് ലോകത്തിലെ പല സാമ്പത്തിക വിദഗ്ദരും പറയുന്നത്. ഏഷ്യയിൽ നിന്നുള്ള, ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികളിൽ ആണ് സൗദിയുടെ സമ്പദ്ഘടന പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. തിരക്കേറിയ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന ഇവർ കൊറോണയുടെ ഇരകളാകാൻ തുടങ്ങിയതോടെ പല മേഖലകളിലേയും പ്രവർത്തനങ്ങൾ പാടെ നിർത്തിവയ്ക്കേണ്ടതായി വന്നു.
സമ്പദ്ഘടനയുടെ വിപുലീകരണവും തിരിച്ചടികളൂം
പ്രധാനമായും എണ്ണയിൽ അധിഷ്ഠിതമായ സമ്പദ്വ്വ്യവസ്ഥ, മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനുള്ള സൗദി സർക്കാരിന്റെ ശ്രമങ്ങൾ കാര്യമായ വിജയം കണ്ടിട്ടില്ല. കിരീടാവകാശിയായ സൽമാൻ രാജകുമാരൻ പല പരിഷ്കാരങ്ങളുമായി രംഗത്തുണ്ടെങ്കിലും സൗദി പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരിലുള്ള സംശയം ഇന്നും പാശ്ചാത്യനാടുകളിൽ നിലനിൽക്കുന്നു. 2018 ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് സർക്കാർ പ്രതിനിധികളാൽ വധിക്കപ്പെട്ട ഈ പത്രപ്രവർത്തകന്റെ ആത്മാവ് ഇന്നും സൗദിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
ചാട്ടവാറടി പോലുള്ള പ്രാകൃത ശിക്ഷകൾ നിർത്തലാക്കിയതും, സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നല്കുകപോലുള്ള സാമൂഹിക പരിഷ്കാരങ്ങളും പ്രധാനമായും ലക്ഷ്യം വച്ചത് പാശ്ചാത്യ രാജ്യങ്ങളിൽ സൗദിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ മാറ്റുവാൻ വേണ്ടിയായിരുന്നു. സൗദിയും ആധുനികയുഗത്തിലേക്ക് കാൽവയ്ക്കുകയാണെന്ന് പാശ്ചാത്യ രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തി വിവിധ മേഖലകളിൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
എന്നാൽ ഈ പത്രപ്രവർത്തകന്റെ മരണം സൗദിയെ നിർത്തിയത് സംശയത്തിന്റെ കരിനിഴലിലായിരുന്നു. മാത്രമല്ല, അയൽക്കാരായ യമനുമായുള്ള സംഘടനവും, ഖത്തറുമായിട്ടുള്ള കലഹവുമെല്ലാം ഈ മേഖല തികച്ചും അശാന്തമാണെന്ന ഒരു തോന്നലും പാശ്ചാത്യ വ്യവസായികളിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇറാനുമായുള്ള ശത്രുത കൂടി ആയപ്പോൾ, ഇവിടെ നിക്ഷേപം നടത്തുന്നതിന് പലരും മടിച്ചു നിൽക്കുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റുമായും അൽ ഖൈ്വദയുമായും ബന്ധപ്പെട്ട തീവ്രവാദികൾ നടത്തുന്ന അഭ്യന്തര പ്രവർത്തനങ്ങളും സൗദി സുരക്ഷിതമല്ലെത്ത തോന്നൽ പാശ്ചാത്യ മനസ്സുകളിലുണ്ടാക്കാൻ ഇടയായിട്ടുണ്ട്. പ്രതിരോധത്തിനായി അമേരിക്ക സ്ഥാപിച്ചിരുന്ന പാട്രിയോട്ട് മിസൈലുകൾ പിൻവലിച്ചതും, സൗദിയിലെ എണ്ണക്കമ്പനികൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണവുമെല്ലാം ഈ തോന്നലിന് ആക്കം വർദ്ധിപ്പിച്ചിട്ടുമുണ്ട്.
സൗദി പൂർണ്ണമായ തകർച്ചയിലേക്കോ?
കൊറോണയുടെ വ്യാപനം ലോകത്തിലെ പല സുസ്ഥിര സമ്പദ് വ്യവസ്ഥകളേയും താറുമാറാക്കികഴിഞ്ഞിരിക്കുന്നു. സൗദിക്ക് മാത്രമായി വേറിട്ട് ഒരു നിലനില്പില്ലെന്നത് ഒരു സത്യമാണ്. എന്നാൽ, സൗദിക്ക് പൂർണ്ണമായ ഒരു തകർച്ചയേ നേരിടേണ്ടിവരില്ല എന്നാണ് സൗദി സമ്പദ്വ്യവസ്ഥയെ വളരെ അടുത്ത് നിരീക്ഷിക്കുന്നവർ പറയുന്നത്. രാജ്യത്തിന് ഏകദേശം 320 ബില്ല്യൺ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉണ്ട് എന്നതാണ് ഇതിന് പ്രധാനമായ കാരണം.
രണ്ടാമതായി, സൗദിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോ. കഴിഞ്ഞ വർഷം ഇതിന്റെ മൂല്യം നിശ്ചയിച്ചത്. 1.7 ട്രില്ല്യൺ ഡോളർ ആയിട്ടായിരുന്നു. അതായത്, ഗൂഗിളിന്റേയും ആമസോണിന്റേയും മൂല്യങ്ങൾ ഒന്നിച്ചു ചേർത്താലുള്ള തുക. ഇതിന്റെ 1.5% മാത്രം വിറ്റഴിച്ചിട്ട് കഴിഞ്ഞ വർഷം സൗദി നേടിയത് 25 ബില്ല്യൺ ഡോളറായിരുന്നു.
ഇതുപോലെ, അത്യാവശ്യത്തിന് ഉപകരിക്കുന്ന നിരവധി കരുതൽ സമ്പാദ്യങ്ങൾ സൗദിക്കുണ്ടെന്നാണ് റിയാദിലെ ബ്രിട്ടീഷ് അമ്പാസിഡറായിരുന്ന സർ വില്യം പാറ്റി പറയുന്നത്. അതുകൊണ്ട് തന്നെ കൊറോണയും താഴുന്ന എണ്ണവിലയുമൊന്നും ഉടനെ സൗദിയെ ബാധിക്കാൻ വഴിയില്ല എന്നും അദ്ദേഹം പറയുന്നു. ഇതൊക്കെയണെങ്കിലും സൗദിക്ക് ആശങ്കപ്പെടാൻ ഏറെയുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.
വർത്തമാനകാല യാഥാർത്ഥ്യങ്ങൾ
സൗദി അറേബ്യ ഒരു പുതിയ ജീവിതം സ്വപ്നം കണ്ടുതുടങ്ങുകയായിരുന്നു. ഇത്രനാളും തങ്ങളെ പോറ്റിയ എണ്ണസമ്പത്തിനുമപ്പുറം രാജ്യത്തിന്റെ വികസനം കുതിച്ചുയരുന്ന സ്വപ്നങ്ങൾക്ക് പക്ഷെ വിഘാതം സൃഷ്ടിച്ചുകൊണ്ടാണ് കൊറോണയെന്ന കൊലയാളി വൈറസ് ലോകമാകമാനം ആഞ്ഞടിച്ചത്. അതിൽ സൗദിക്കാരുടെ സ്വപ്നങ്ങൾ തകർന്നു എന്നുമാത്രമല്ല, അവർക്ക് കൂടുതൽ പ്രഹരങ്ങൾ ഏൽക്കേണ്ടിയും വന്നിരിക്കുന്നു. വേദനാജനകമായ പരിഷ്കാരങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്നെയാണ് നികുതി വർദ്ധനയും സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുന്നതും സൗദി വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചത്.
ഏകദേശം 26 ബില്ല്യൺ ഡോളറിന്റെ ലാഭമുണ്ടാക്കേണ്ടിയിരുന്ന മാറ്റങ്ങളായിരുന്നു ഇവ രണ്ടും എന്നാൽ ഇപ്പോൾ കൊറോണ സൃഷ്ടിച്ച ബാദ്ധ്യതതന്നെ ഇത്രത്തോളം വരുന്ന സ്ഥിതിക്ക് ഇതുകൊണ്ട് രാജ്യത്തിന് വലിയ നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല. മാർച്ച് മാസത്തിൽ മാത്രം 26 ബില്ല്യൺ ഡോളർ കൊറോണയുമായി ബന്ധപ്പെട്ട് നഷ്ടം വന്നിട്ടുണ്ടെന്നാണ് സൗദി സെൻട്രൽ ബാങ്ക് പറയുന്നത്. അതായത്, വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ബജറ്റിൽ 9 ബില്ല്യൺ ഡോളറിന്റെ കമ്മി ഉണ്ടായിരിക്കുന്നു.
എന്നാൽ ഇതാദ്യമായല്ല, സൗദി ഇത്രയും വലിയൊരു പ്രതിസന്ധി നേരിടുന്നത്. 1998, ജി സി സി ഉച്ചകോടിയിൽ കിരീടാവകാശിയായ അബ്ദുള്ള രാജകുമാരൻ അക്കാലത്തെ പ്രതിസന്ധിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. എണ്ണവില ബാരലിന് 9 ഡോളറായി കുറഞ്ഞ സമയമായിരുന്നു അത്. അന്ന് രാജ്യവ്യാപകമായി പല പ്രൊജക്ടുകളും നിർത്തിവയ്ക്കേണ്ടതായി വന്നു. പിന്നീട് എണ്ണവില ബാരലിന് 100 ഡോളർ വരെയായി ഉയർന്നെങ്കിലും, ആ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തിൽ നിന്നും രക്ഷപ്പെടുവാൻ പിന്നെയും സമയമെടുത്തു.
സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി
സൗദിയെ പുതിയ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുമെന്ന് പലരും പ്രതീക്ഷിക്കുന്ന കിരീടാവകാശിയുടെ ഏറെ പ്രിയങ്കരമായ പദ്ധതിയാണ് വിഷൻ 2030. സൗദി സമ്പദ്ഘടന കാലാകാലങ്ങളായി ആശ്രയിക്കുന്ന എണ്ണസമ്പത്തിൽ നിന്നും മാറി പുതിയൊരു സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം തന്നെ, ലക്ഷങ്ങളോളം വരുന്ന കുടിയേറ്റ തൊഴിലാളികളിൽ അമിതമായി ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയും മാറ്റിയെടുക്കാനാകും.
ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പദ്ധതി മുന്നോട്ട് പോകും എന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുമ്പോഴും അത് എങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ചിത്രം ആരും നൽകുന്നില്ല. സർക്കാർ എടുത്ത നടപടികൾ ഏറ്റവുമധികം വിപരീതമായി ബാധിക്കാൻ പോകുന്നത് സ്വകാര്യ മേഖലയേയാണ്. ധാരാളം പേർക്ക് തൊഴിൽ നൽകുന്ന ഈ മേഖലയിൽ ഉണ്ടാകുന്ന ചെറിയൊരു തകർച്ചപോലും സമ്പദ്ഘടനയെ വലുതായി സ്വാധീനിക്കും.
പാശ്ചാത്യലോകവും സൗദി അറേബ്യയും
പാശ്ചാത്യ ലോകത്തിന് അത്രപെട്ടെന്നൊന്നും അവഗണിക്കാൻ പറ്റുന്ന ഒരു ശക്തിയല്ല സൗദി അറേബ്യ. അമേരിക്ക ഉൾപ്പടെ പല പാശ്ചാത്യ രാഷ്ട്രങ്ങൾക്കും ഈ മേഖലയിൽ സാമ്പത്തിക താത്പര്യങ്ങളുണ്ട്. എന്നിരുന്നാലും ഒരു പരിധിക്കപ്പുറം സൗദിയിൽ നിക്ഷേപത്തിന് അവർ ഒരുങ്ങിയിരുന്നില്ല. സൗദിയെ കുറിച്ചുള്ള ചില ധാരണകളായിരുന്നു ഇതിന് പ്രധാന കാരണം.
ഇപ്പഴും പതിമൂന്നാം നൂറ്റാണ്ടിലെ നിയമങ്ങളും ജീവിതരീതികളും വച്ചുപുലർത്തുന്ന സൗദിയുമായി ഒത്തുപോവുക കാലത്തിനു മുന്നിൽ ഓടിശീലിച്ചിട്ടുള്ള പാശ്ചാത്യ ജനതയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മറ്റെന്തിനേക്കാളുമേറെ പാശ്ചാത്യർ പ്രാധാന്യം കൊടുക്കുന്ന മനുഷ്യാവകാശങ്ങൾ സൗദിയിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നതും അവരിൽ മാനസികമായ ഒരു അകൽച്ച ഉണ്ടാക്കിയിരുന്നു. ഇതിനെ മറികടക്കാനുള്ള തന്ത്രമായിരുന്നു സാമൂഹിക പരിഷ്കരണമെന്ന പേരിൽ കിരീടാവകാശി സൗദിയിൽ നടപ്പിലാക്കിയിരുന്നത്.
മാത്രമല്ല, മതത്തിന്റെ സ്വാധീനം പൊതുസമൂഹത്തിൽ കുറച്ചുകൊണ്ടുവരിക എന്നൊരു ഉദ്ദേശം കൂടി ഇതിനു പിന്നിൽ ഉണ്ടായിരുന്നിരിക്കണം. മതാദ്ധ്യക്ഷന്മാർ നിയന്ത്രിക്കുന്ന ഒരു സമൂഹം അഗോളവത്കരണാനന്തര ലോകത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്ന തിരിച്ചറിവായിരിക്കാം ഇതിനു പിന്നിലെന്ന് ചില പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. സ്ത്രീകൾക്ക് ഡ്രൈവിങ് അനുവദിച്ചതുൾപ്പടെയുള്ള പല പരിഷ്കരണങ്ങൾക്കും സൗദി മുതിർന്നത്, യാഥാസ്ഥിതികരുടെ കഠിനമായ എതിർപ്പിനെ നേരിട്ടായിരുന്നു എന്നതോർക്കണം.
എന്നാൽ ഇത്തരം നടപടികൾ എത്രത്തോളം ഗുണകരമായിട്ടുണ്ട് എന്നത് ഇനിയും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഖഷോഗിയുടെ മരണം തീർത്ത കരിനിഴൽ ഇനിയും പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. അതോടൊപ്പം ഇറാനുമായി നിലനിൽക്കുന്ന ശീതയുദ്ധവും, യുദ്ധസന്നാഹരായി നില്ക്കുന്ന യമനുമെല്ലാം സൗദി അറേബ്യയുടെ പ്രതീക്ഷക്ക് മങ്ങലേല്പിക്കുന്നുമുണ്ട്.
മുഹമ്മദ് ബിൻ സൽമാൻ എന്ന അധികാര കേന്ദ്രം
ഒരിക്കൽ സർവ്വശക്തനായിരുന്ന മുഹമ്മദ് ബിൻ നയീഫ് രാജകുമാരനെ കൊട്ടാരവിപ്ലവത്തിലൂടെ പുറത്താക്കിയാണ് 34 വയസ്സുള്ളപ്പോൾ എം ബി എസ് എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയാകുന്നത്. തന്റെ പിതാവായ സൽമാൻ രാജാവിന്റെ പിന്തുണയും ഇക്കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നു. 2017-ൽ കിരീടാവകാശിയായതിനു ശേഷം, തനിക്ക് എതിരാളികളാകാൻ സാധ്യതയുള്ള ഓരോരുത്തരേയായി വെട്ടിനിരത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചുവട് വയ്പ്പ്. ചിലർക്ക് കാരാഗൃഹം വിധിച്ചപ്പോൾ ചിലരൊക്കെ നാടുവിട്ടോടേണ്ടി വന്നു.
തന്റെ സ്ഥാനം സുരക്ഷിതമാക്കിയതിന് ശേഷമായിരുന്നു എം ബി എസ് പരിഷ്കരണങ്ങളുമായി ഇറങ്ങിയത്. മുതിർന്ന യാഥാസ്ഥിക മുസ്ലിം പൗരന്മാർക്കിടയിൽ എം ബി എസ് നടപ്പിലാക്കുന്ന പരിഷ്കരണങ്ങളോട് കടുത്ത എതിർപ്പുണ്ട്. എന്നിരുന്നാലും അവർക്ക് നേരിട്ട് എതിർക്കാൻ ഭയമാണ്. അതേ സമയം, സൗദിയിലെ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ചും വനിതകൾക്കിടയിൽ അദ്ദേഹത്തെ കുറിച്ച് നല്ല മതിപ്പാണ്. അദ്ദേഹം നടപ്പിലാക്കുന്ന നവ സാംസ്കാരിക നയങ്ങളോട് അവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
ഈ സാംസ്കാരിക വിപ്ലവമാണ് പാശ്ചാത്യ നാടുകളിൽ തന്റെയും രാജ്യത്തിന്റെയും പുതിയ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനായി എം ബി എസ് ഉപയോഗിക്കുക. അതിലൂടെ സൗദിയിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന വിഷൻ 2030 നടപ്പിലാക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയമെന്നും പല പാശ്ചാത്യ നിരീക്ഷകരും കരുതുന്നു. എന്നാൽ, ഇത് നടന്നുകഴിഞ്ഞാൽ കാണാനാകുക പഴയ യാഥാസ്ഥിതിക സൗദിയേ ആയിരിക്കില്ല എന്നും അവർ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്