അനധികൃതമായി കയ്യേറിയ സ്ഥലത്തെ കടക്ക് കെട്ടിട നമ്പരും വൈദ്യുതി കണക്ഷനും സംഘടിപ്പിച്ച് നൽകിയത് സിപിഎം നേതാവ്; റോഡ് വികസനത്തിന് തടസ്സമായ കട പൊളിച്ച് മാറ്റുന്നതിന് തടസ്സം നിന്നത് വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാനും; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് കർശന നിലപാടെടുത്ത എംഎൽഎയെ അധിക്ഷേപിച്ചത് കൂടാത്ത പാർലമെന്ററി പാർട്ടി യോഗത്തിന്റെ പേരിലും; കയ്യേറ്റക്കാരന് കുടപിടിക്കുന്ന നേതാവിനെ സിപിഎം നിലയ്ക്ക് നിർത്തണമെന്ന് സിപിഐയും; കല്ലടയിലെ കയ്യേറ്റ വിവാദം പുതിയ തലത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ഇടത് മുന്നണിയിലെ തർക്കം രൂക്ഷമാകുന്നു. സിപിഎം നേതാവ് ഇടത് മുന്നണി എംഎൽഎക്ക് എതിരെ നൽകിയ പത്രവാർത്ത അടിസ്ഥാന രഹിതവും പ്രതിഷേധാർഹവുമെന്ന് സിപിഐയും. ഇല്ലാത്ത തീരുമാനം ഇടത് മുന്നണിയുടെ പേരിൽ പ്രചരിപ്പിക്കുകയാണ് സിപിഎം നേതാവ് എന്ന് സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിലീപ് കടത്താനം അഭിപ്രായപ്പെട്ടു. ഇടത്മുന്നണി എംഎൽഎക്കെതിരെ ഇടത് പക്ഷ ജനാധിപത്യ മുന്നണി പാർലമെന്ററി പാർട്ടിയുടെ പേരിൽ വന്ന വാർത്തയെ തുടർന്ന് സിപിഐ അടിയന്തിര യോഗം ചേർന്ന് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
എൽഡിഎഫ് പാർലമെന്ററി സമിതി തീരുമാനം എന്നരീതിയിൽ കോവൂർ കുഞ്ഞുമോനെ പടിഞ്ഞാറേ കല്ലട പഞ്ചായത്തു സമിതി ബഹിഷ്ക്കരിക്കുന്നതായുള്ള ചില മാധ്യമ വാർത്തകൾ തികച്ചും തെറ്റും പ്രധിഷേധാർഹവുമാണെന്ന് യോഗം വിലിരുത്തിയത്. പാർലമെന്ററി സമിതി ഈ അടുത്ത കാലത്തൊന്നും കൂടുകയുണ്ടായിട്ടില്ല പിന്നെഎങ്ങനെയാണ് അത്തരം പ്രസ്താവനകൾ സ്വയംഭൂ ആകുന്നതെന്നു ബന്ധപ്പെട്ട മെമ്പറുടെ പാർട്ടി അന്വേഷിക്കുന്നത് നല്ലതായിരിക്കും എന്ന് സിപിഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സിപിഐ നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുധീർ ഉൾപ്പെടെ പങ്കെടുത്ത യോഗമാണ് സിപിഎം നേതാവ് എൻ യശ്പാലിനെതിരെ പരസ്യ നിലപാടെടുത്തത്.
പടിഞ്ഞാറേകല്ലടയിലെ പ്രധാന റോഡായ കടപുഴ കാരാളിമുക്ക് റോഡ് എംഎൽഎയുടെ ശ്രമഫലമായി കിഫ്ബിയിലുൾപ്പെടുത്തി നിലവാരമുള്ളതാക്കി നിർമ്മിക്കുന്നതിന് തടസമായ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു സർവകക്ഷി യോഗം തീരുമാനിക്കുകയും ചിലരാഷ്ട്രീയ കക്ഷികൾ കയ്യേറ്റക്കാർക് ഒത്താശ ചെയ്യുകയും ചെയ്യുകയാണുണ്ടായത് എന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയിലെ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പങ്കും എടുത്തു പറയേണ്ടതാണ്. കാരണം ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് കയ്യേറ്റ കടക്കാരന് താൽക്കാലിക കെട്ടിടനമ്പർ ഒപ്പിച്ചു കൊടുത്തത് .ഇതിൻ പ്രകാരം കറന്റു ലഭിക്കുകയും ചെയ്തു. ഇതിന്റെ ബലത്തിലാണ് ഈ ആൾ കോടതിയിൽ പോകാൻ സാഹചര്യം ഉണ്ടായതും സ്റ്റേ വാങ്ങിയതും യുഡിഫ് ലെ മറ്റൊരു മെമ്പറും തന്റെ കട റോഡിൽ നിന്നും മാറ്റാതിരിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. വസ്തുതകൾ ഇങ്ങനെയായിരിക്കെ നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ശക്തികൾ ഏതായാലും അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു എന്നും സിപിഐ പ്രസ്താവനയിൽ പറയുന്നു. ചില തല്പര കക്ഷികൾക്ക് ഒത്താശ ചെയ്യുന്നതാരായാലും ബന്ധപ്പെട്ട കക്ഷിയുടെ നേതാക്കൾ നടപടിയെടുക്കും എന്നും കരുതുന്നു. എൽഡിഎഫും എംഎൽഎയും രണ്ടു തട്ടിലാണെന്നു വരുന്നത് ആർക്കുഗുണമായി വരും എന്നോർക്കണമെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ഇടത് മുന്നണി പാർലെമന്ററി പാർട്ടിയുടെ പേരിൽ സിപിഎം നേതാവായ എൻ യശ്പാൽ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ പത്രവാർത്ത നൽകിയതോടെയാണ് റോഡ് നിർമ്മാണവും അതുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. കിഫ്ബിയിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ റോഡിന് ഇരുവശത്തുമുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ആരംഭിച്ചത്. റോഡിന് ഇരിവശവും ഉണ്ടായിരുന്ന അനധികൃത നിർമ്മാണങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും രക്തസാക്ഷി സ്മാരകങ്ങളും സ്തൂപങ്ങളും ഉൾപ്പെടെ നീക്കം ചെയ്തിരുന്നു. എന്നാൽ, കടപ്പാക്കുഴി ജംഗ്ഷനിലെ അനധികൃത കട ഒഴിപ്പിക്കുന്നതിൽ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പ്രമുഖ സിപിഎം നേതാവായ യശ്പാലും പഞ്ചായത്ത് അംഗവും അലംഭാവം കാട്ടുകയും കടയുടമക്ക് ഒത്താശ ചെയ്യുകയുമായിരുന്നു.
മറ്റെല്ലാ അനധികൃത നിർമ്മാണങ്ങളും തകർക്കുമ്പോഴും ഈ കട ഒഴിവാക്കി നിർത്തി. ഈ കടയോട് തൊട്ട്ചേർന്നുണ്ടായിരുന്ന വെയ്റ്റിംഗ് ഷെഡ് ഉൾപ്പെടെ പൊളിച്ച് മാറ്റിയപ്പോഴും കട ഒഴിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. കയ്യേറ്റക്കാരെ സഹായിക്കാൻ പഞ്ചായത്ത് ഒത്താശ ചെയ്യുന്നു എന്നാണ് എംഎൽഎ വിമർശനം ഉന്നയിച്ചത്. ഇതിനെതിരെ അന്ന് തന്നെ പഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭയും നിലവിലെ പഞ്ചായത്ത് അംഗമായ യശ്പാലും എംഎൽഎയെ പഞ്ചായത്തിലെ പരിപാടികളിൽ സഹകരിപ്പിക്കേണ്ടതില്ലെന്ന നിലപാടെടുത്തു. എന്നാൽ ഇതിനെ മറ്റ് സിപിഎം അംഗങ്ങളും പാർട്ടി ലോക്കൽ കമ്മിറ്റിയും എതിർക്കുകയും പരസ്യമായി രംഗത്തെത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസം യശ്പാൽ എംഎൽഎക്കെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും ആളിക്കത്തിയത്. എംഎൽഎ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിമർശനം ഉന്നയിച്ചത് നിയമകാര്യങ്ങളിൽ അറിവില്ലാത്തതിനാലാണെന്ന് യശ്പാൽ പ്രസ്താവനയിൽ തുറന്നടിച്ചു. കോവൂർ കുഞ്ഞുമോൻ നടത്തുന്നത് പഞ്ചായത്തിനെതിരായ അപവാദ പ്രചരണം മാത്രമാണെന്നും യശ്പാൽ പറയുന്നു. എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയിലാണ് യശ്പാലിന്റെ പ്രസ്താവന പത്രങ്ങളിൽ വന്നത്.
ഇടത് മുന്നണിയിലെ കീഴ്വഴക്കം അനുസരിച്ച് പാർലമെന്ററി പാർട്ടി കൂടി എടുക്കുന്ന തീരുമാനങ്ങൾ മാത്രമേ ഇത്തരത്തിൽ പത്രങ്ങൾക്ക് വാർത്തയായി നൽകാവൂ. എന്നാൽ, പഞ്ചായത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം കൂടിയിട്ടില്ലെന്ന് പഞ്ചായത്ത് അംഗങ്ങളും സിപിഎമ്മിന്റെയും സിപിഐയുടേയും നേതാക്കളും പറയുന്നു. സാധാരണ ഗതിയിൽ ഇരുപാർട്ടികളുടേയും ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഉപരികമ്മിറ്റിയിൽ നിന്നുള്ള ചുമതലക്കാരും അടങ്ങുന്നതാണ് പാർലമെന്ററി പാർട്ടി. ഇത്രയധികം ഉത്തരവാദിത്തപ്പെട്ട ആളുകൾ ഉൾക്കൊള്ളുന്ന ഒരു ഘടകത്തിന്റെ പേരിൽ തെറ്റിദ്ധാരണാജനകമായ വാർത്ത നൽകിയത് സിപിഐയിലും സിപിഎമ്മിലും കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കി.
അനധികൃതമായുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഒഴിപ്പിച്ച് റോഡ് വികസനം സാധ്യമാക്കണം എന്ന നിലപാട് സിപിഐ ആണ് ആദ്യം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി റോഡിനോട് ചേർന്നുണ്ടായിരുന്ന പാർട്ടി കൊടിമരങ്ങളും സ്തുപങ്ങളും വെയ്റ്റിംഗ് ഷെഡും ഉൾപ്പെടെ പാർട്ടിക്കാർ തന്നെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ എംഎൽഎയും സിപിഎമ്മിലെ ചില നേതാക്കളും കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന നിലപാടെടുത്തു. ഇതോടെയാണ് പഞ്ചായത്ത് ഭരണസമിതി എംഎൽഎക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത പ്രചരിച്ചത്. ഇതോടെ ഈ വാർത്ത നിഷേധിച്ച് സിപിഎം നേതൃത്വം രംഗത്തെത്തുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതി എംഎൽഎക്ക് വിലക്ക് ഏർപ്പെടുത്തി എന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി അനിൽ വ്യക്തമാക്കിയിരുന്നത്. ഒരു എംഎൽഎയെ പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ പരിപാടിയിൽ നിന്നും വിലക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Stories you may Like
- ഡിവൈഎഫ്ഐക്കാരന് കുടുക്കായി ഗൂഗിൾ പേ; വിശാഖ് കല്ലട അഴിക്കുള്ളിൽ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- സിപിഎമ്മിനെ പോലുള്ള ഭീകര സംഘടനയെ കേരളം അധികകാലം വാഴിക്കില്ലെന്ന് സിപിഐ
- വിവാഹ വാഗ്ദാനം നൽകി പീഡനവും പണം തട്ടലും: ഡിവൈഎഫ്ഐ. നേതാവ് അറസ്റ്റിൽ
- തോട്ടട ബസ് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട്ടെ പ്രവാസി യുവാവ് സാബിക്ക്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്