80 ശതമാനം വരെ ശമ്പളം ലഭിക്കുന്ന ഫർലോ നിയമം ഒക്ടോബർ വരെ നീട്ടി ചാൻസലർ; പാതി ശമ്പളം നൽകേണ്ടത് തൊഴിലുടമ; കൊറോണയുടെ പേരിൽ സിക്ക് വിളിച്ച് വീട്ടിൽ ഇരുന്നാലും ശമ്പളം കിട്ടുന്ന കാലം ആഘോഷിച്ച് ബ്രിട്ടൻ; ബ്രിട്ടീഷ് ജനതയ്ക്ക് ലോക്ക്ഡൗൺ ലോട്ടറിയാകുന്നത് ഇങ്ങനെ
സ്വന്തം ലേഖകൻ
കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് യുകെയിൽ തൊഴിലിന് പോകാൻ സാധിക്കാത്തവരെ സഹായിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഫർലോ സ്കീം ഒക്ടോബർ വരെ നീട്ടാൻ ചാൻസലർ ഋഷി സുനക് തീരുമാനിച്ചു. മാർച്ച് 20ന് ആരംഭിച്ചിരുന്ന ഈ സ്കീം പ്രകാരം തൊഴിലാളിയുടെ ശമ്പളത്തിന്റെ 80 ശതമാനം വരെ സർക്കാർ നൽകുന്നുണ്ട്. മാസത്തിൽ പരമാവധി 2500 പൗണ്ട് വരെയാണ് ഒരാൾക്ക് ഫർലോ സ്കീമിലൂടെ ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്.ഈ 80 ശതമാനത്തിൽ പകുതി ശമ്പളം നൽകേണ്ടത് തൊഴിലുമുടകളായിരിക്കുമെന്നതാണ് പ്രത്യേകത. കൊറോണയുടെ പേരിൽ സിക്ക് വിളിച്ച് വീട്ടിൽ ഇരുന്നാലും ശമ്പളം കിട്ടുന്ന കാലം ആഘോഷിച്ച് ബ്രിട്ടൻ മുന്നോട്ട് പോവുകയാണ്. ബ്രിട്ടീഷ് ജനതയ്ക്ക് ലോക്ക്ഡൗൺ ലോട്ടറിയാകുന്നത് ഇങ്ങനെയാണ്.
ഇതിനെ തുടർന്ന് കൊറോണ ലോക്ക്ഡൗൺ കാരണം തങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിട്ടാലും തൊഴിലാളികൾക്ക് പകുതിയോളം ശമ്പളം ഒക്ടോബർ വരെ നൽകാൻ തൊഴിലുടമകൾ നിർബന്ധിതരായിരിക്കുകയാണ്. മാസീവ് ജോബ് എക്സ്റ്റൻഷൻ സ്കീം ഒക്ടോബർ വരെ നീട്ടാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത് അവർക്ക് കടുത്ത തിരിച്ചടിയാണേകിയിരിക്കുന്നത്. ഇത്തരത്തിൽ വരുന്ന ചെലവ് കുത്തനെ ഉയരുമെങ്കിലും ഈ സ്കീം ഓട്ടം സീസൺ വരെ ദീർഘിപ്പിക്കുന്നുവെന്ന നിർണായകമായ പ്രഖ്യാപനം ചാൻസലർ ഋഷി സുനക് ഇന്നലെയാണ് ഔദ്യോഗികമായി നടത്തിയിരിക്കുന്നത്.
ഓഗസ്റ്റ് മുതൽ മിക്ക തൊഴിലാളികൾക്ക് പാർട്ട്ടൈം ആയി തങ്ങളുടെ ജോലിയിലേക്ക് തിരിച്ചെത്താൻ സാധിച്ചേക്കുമെന്നും ഇന്നലെ ഉച്ചക്ക് ശേഷം ചാൻസലർ എംപിമാരെ അറിയിച്ചു.ഇത്തരത്തിൽ വരുന്ന അധിക ചെലവ് എത്തരത്തിൽ വിഭജിക്കണമെന്ന കാര്യത്തിൽ ട്രഷറി ഉറവിടങ്ങൾ ഇന്നലെ വ്യക്തത വരുത്തിയിട്ടില്ല. ഈ ചെലവിന്റെ 50 ശതമാനത്തിലധികം ഗവൺമെന്റ് വഹിക്കുമെന്ന് ട്രഷറി നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള ചെലവിനുള്ള പണം കണ്ടെത്താൻ തൊഴിലുടമകൾക്ക് എമർജൻസി ബിസിനസ് ലോണുകൾ അടക്കമുള്ള മറ്റ് ഉറവിടങ്ങളെ ഉപയോഗിക്കാമെന്നും ട്രഷറി നിർദേശിക്കുന്നു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഈ മാസം അവസാനമാകുമ്പോഴേക്കും പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.
ഫർലോ സ്കീം ഖജനാവിന് വൻ ഭാരമുണ്ടാക്കുന്നതിനാൽ ഫർലോ സ്കീം പ്രകാരം നൽകുന്ന തുക 80 ശതമാനത്തിൽ നിന്നും 60 ശതമാനമാക്കി വെട്ടിച്ചുരുക്കുമെന്ന് ചാൻസലർ നേരത്തെ സൂചന നൽകിയിരുന്നുവെങ്കിലും ജൂലൈ അവസാനം വരെ നിലവിലുള്ള രീതിയിൽ വ്യത്യാസമൊന്നും വരില്ലെന്നാണ് ചാൻസലർ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തുടർന്ന് ഭൂരിഭാഗം തൊഴിലാളികളും ജോലിയിലേക്ക് പാർട്ട്ടൈമായി തിരിച്ചെത്തുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഈ സ്കീമിനൽ ' മഹത്തായ ഫ്ലെക്സിബിലിറ്റി' ഉണ്ടാകുമെന്നും ചാൻസലർ അറിയിക്കുന്നു.
ഈ സ്കീമിന് വേണ്ടുന്ന വൻ തുക കണക്കാക്കുമ്പോൾ ഇത് ഖജനാവിന് വൻ ഭാരമുണ്ടാക്കുന്നുവെന്നും അതിനാൽ ഈ സ്കീം അധികകാലം തുടരാൻ സാധിക്കില്ലെന്നും ചാൻസലർ നേരത്തെ മുന്നറിയിപ്പേകിയിരുന്നു. എന്നാൽ കൊറോണ രാജ്യത്തെ തൊഴിലുകൾക്ക് വൻ ഭീഷണിയുയർത്തിയ സാഹചര്യത്തിൽ ഈ സ്കീമിലൂടെ തൊഴിൽസേനയെ സംരക്ഷിക്കുകയെന്നത് അനിവാര്യമായിത്തീർന്ന സാഹചര്യത്തിലാണ് ഇത് ദീർഘിപ്പിക്കാൻ നിർബന്ധിമായിരിക്കുന്നതെന്നാണ് ചാൻസലർ പറയുന്നത്. ഓഗസ്റ്റ് വരെ ഈ സ്കീം കൊണ്ടു പോകുന്നതിന് തന്നെ 60 ബില്യൺ പൗണ്ട് വേണ്ടി വരുമെന്നാണ് എക്സ്പർട്ടുകൾ മുന്നറിയിപ്പേകുന്നത്.
എന്നാൽ ഇത് ഒക്ടോബർ വരെ നീട്ടിയിരിക്കുന്നതിനാൽ ഇതിന് വേണ്ടുന്ന തുക ഇതിലുമെത്രയോ അധികമായിരിക്കുമെന്നും അവർ പ്രവചിക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഇതിൽ നിന്നും ലഭിക്കുന്ന പിന്തുണ തുടരുമോയെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. നിലവിൽ 50,000 പൗണ്ട് ലാഭമുണ്ടാക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അധികം വൈകാതെ 30,000 പൗണ്ട് വരുമാനമുള്ളവരെയും ഇതിൽ നിന്നും ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകളും പ്രചരിക്കുന്നുണ്ട്.
ജോലിയിലേക്ക് തിരിച്ച് വരാൻ തയ്യാറാവാതെ ചുമ്മാ ശമ്പളം വാങ്ങി അടിച്ച് പൊളിക്കുന്ന തൊഴിലാളികളേറുന്നു; അവരെ തൊഴിലെടുക്കാൻ നിർബന്ധിക്കാൻ പാടുപെടുന്ന സ്ഥാപനങ്ങളും
കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ കാരണം തൊഴിലിന് പോകാൻ സാധിക്കാതിരുന്നിട്ടും ഫർലോ സ്കീമിലൂടെ ശമ്പളം ലഭിക്കുന്ന സാഹചര്യത്തെ നന്നായി ആസ്വദിച്ച് അടിച്ച് പൊളിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പെരുകി വരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കാൻ സർക്കാർ തയ്യാറായിത്തുടങ്ങുന്ന വേളയിലും പാർട്ട്ടൈം ആയിട്ട് പോലും ജോലിക്ക് പോകാൻ നിരവധി തൊഴിലാളികൾ മടി കാണിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവരെ തൊഴിലിലേക്ക് മടക്കിക്കൊണ്ട് വരാൻ സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
കൊറോണ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളാലും കാരണം തൊഴിലിന് പോകാൻ സാധിക്കാതിരിക്കുന്ന 7.5മില്യൺ തൊഴിലാളികളിൽ നല്ലൊരു വിഭാഗത്തിന് തങ്ങളുടെ തൊഴിലുടകളിൽ നിന്നും ശമ്പളം ലഭിക്കുന്നതിനാൽ നിലവിൽ ജോലി പോയ അവസ്ഥയൊന്നും അനുഭവപ്പെടുന്നില്ല. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകാൻ തുടങ്ങുന്ന പശ്ചാത്തലത്തിലും ഇവർ ഫർലോ സ്കീമിന്റെ സുരക്ഷിതത്വത്തിൽ നിന്നും തിരിച്ച് ജോലിയിലേക്ക് വരാനുള്ള സന്നദ്ധ പ്രകടിപ്പിക്കാത്തത് തൊഴിലുടകളിൽ കടുത്ത ആശങ്കയും അനിശ്ചിതത്വവുമാണുണ്ടാക്കിയിരിക്കുന്നത്.
ഇവരെ തൊഴിലിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിൽ തങ്ങൾ കടുത്ത വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നാണ് എച്ച്ആർ2ഡേയുടെ എംഡിയായ നിക്കി ജോലെ വെളിപ്പെടുത്തുന്നത്.നിലവിൽ ലോക്ക്ഡൗണാണെങ്കിലും നല്ല കാലാവസ്ഥയും സ്കൂളുകൾ അടച്ചതും കൊറോണ ഭീഷണിയും കാരണം വീട്ടിൽ സുരക്ഷിതത്വത്തോടെ ഇരുന്ന് അടിച്ച് പൊളിക്കുന്നതിനായി ഫർലോ സ്കീമിൽ തന്നെ തുടരുന്നവർ ഏറുന്നുവെന്നും നിക്കി എടുത്ത് കാട്ടുന്നു.
പുതിയ ലോക്ക്ഡൗൺ ഇളവുകൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കാത്തവരെല്ലാം ജോലിയിലേക്ക് തിരിച്ചെത്തണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആവശ്യപ്പെട്ടിരുന്നു. നിലവിലെ കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് മൂന്നാഴ്ച മുതൽ മൂന്ന് മാസം വരെ ഫർലോ സ്കീമിൽ തുടരാൻ അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇന്നലത്തെ ചാൻസലറുടെ പ്രഖ്യാപനത്തോടെ ഒക്ടോബർ വരെ ഈ സ്കീമിൽ തുടർന്ന് ജോലിയെടുക്കാതെ സുഖിക്കാനുള്ള അവസരമാണ് തൊഴിലാളികൾക്ക് കൈവന്നിരിക്കുന്നത്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്
- എന്റെ പെരുമാറ്റത്തിനു മാറ്റം വരാൻ കാരണം കൊറോണയാകാം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍