മാലാഖ എന്ന വിളിപ്പേര് മാത്രമാണ് ആകെ സമ്പാദ്യം; സിസ്റ്ററെ എന്ന് വിളിച്ചുള്ള ഒരു ചേർത്ത് പിടിക്കലാണ് ജീവിതത്തിൽ ഏറ്റവും സന്തോഷം; രാവിലെ വീട്ടു ജോലിക്ക് ശേഷം ആശുപത്രിയിൽ കൃത്യ സമയത്ത് എത്താൻ അവസാനത്തെ ബസ് പിടിക്കാനായുള്ള ഉമ്മയുടെ ഒരോട്ട പാച്ചിലുണ്ട്; ഒരിക്കൽ ആശുപത്രിയിൽ കിടന്നപ്പോഴാണ് നഴ്സായ ഉമ്മയുടെ വില അറിഞ്ഞത്; നഴ്സസ് ദിനത്തിൽ അഭിമാനത്തോടെ മകൾ രസ്ന
ജംഷാദ് മലപ്പുറം
മലപ്പുറം: മാലാഖ എന്ന പേര് മാത്രമാണ് സമൂഹത്തിനു മുന്നിൽ നഴ്സുമാരിൽ പലർക്കും ഇന്നുള്ള സമ്പാദ്യം. പ്രൈവറ്റ് ആശുപത്രിയിലെ നഴ്സുമാർ മിക്കവരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപാച്ചിലിലാണ്. ദിവസവും രാവിലെ വീട്ടു ജോലിക്ക് ശേഷം ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിച്ചേരാനാവുന്ന അവസാനത്തെ ബസ് പിടിക്കാനായുള്ള ഉമ്മയുടെ ഒരോട്ട പാച്ചിലുണ്ട്. ഒരു നഴ്സിന്റെ മകളായി ജനിച്ചതിൽ ഞാൻ എന്നും ഏറെ അഭിമാനിക്കുന്നു. ലോക നഴ്സസ് ദിനത്തിൽ നഴ്സായ മാതാവിന്റേയും സഹപ്രവർത്തകരുടേയും ജീവിത യാഥാർഥ്യം വിവരിക്കുകയാണ് മലപ്പുറം തുവ്വൂർ സ്വദേശി രസ്ന. ഇന്നും നഴ്സായി ജോലി ചെയ്യുന്ന ഉമ്മ ജീവിതത്തിൽ ഇന്നു വരെ ഒരു വില കൂടിയ വസ്ത്രം ധരിക്കുന്നതോ അണിഞ്ഞൊരുങ്ങി നടക്കുന്നതോ ഞാൻ കണ്ടിട്ടില്ല..പത്തു പന്ത്രണ്ടു വർഷത്തിന് മുകളിൽ ജോലി ചെയ്തിട്ടും സമ്പാദ്യങ്ങൾ ഒന്നും തന്നെയില്ല എന്നു തുടങ്ങുന്ന രസ്നയുടെ വാക്കുകൾ മിക്ക നഴ്സുമാരുടേയും ജീവിത യാഥാർഥ്യം തന്നെയാണ്.
രസ്നയുടെ വാക്കുകൾ ഇങ്ങനെയാണ്...ഇന്ന് ഇന്റർനാഷണൽ നഴ്സസ് ഡേയ്..
ഈ കോവിഡ് കാലത്തും സ്വന്തം കുടുബത്തെപോലും കാണാനാവാതെ പി പി ഇ കിറ്റിനുള്ളിൽ വിയർത്തൊലിച്ചു നമ്മുടെ നാടിനായി ജോലി ചെയ്യുന്ന എല്ലാ മാലാഖമാർക്കും നഴ്സസ് ദിനാശംസകൾ.. ഒരു നഴ്സിന്റെ മകളായി ജനിച്ചതിൽ ഞാൻ എന്നും ഏറെ അഭിമാനിച്ചിട്ടേയുള്ളു..ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരിടവേളക്ക് ശേഷം ഉമ്മ വീണ്ടും ജോലിക്ക് പോയി തുടങ്ങുന്നത്..അന്നു മുതൽ ഇന്നു വരെ ഉണ്ട ചോറൊക്കെയും മരുന്നു മണക്കുന്ന ആ വെള്ള വസ്ത്രത്തിൽ ഉമ്മയൊഴുക്കിയ വിയർപ്പു കണത്തിന്റെ പരിണിത ഫലമായിരുന്നു..നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായി ജോലിക്ക് കയറിയത് ഒരു പ്രൈവറ്റ് ക്ളീനിക്കിലായിരുന്നു..ചിക്കുൻ ഗുനിയ നാട്ടിൽ പടർന്നു പിടിച്ചിരുന്ന സമയം.
രാവിലെ ഏഴു മണിക്ക് പോയാൽ രാത്രി എട്ടോ ഒമ്പതോ മണിയാവും വീട്ടിൽ തിരിച്ചെത്താൻ..ചില ദിവസങ്ങളിൽ വരാറുമില്ലായിരുന്നു..ചെറിയ ആശുപത്രി ആയിരുന്നതിനാൽ രാവെന്നോ പകലെന്നോ ഭേദമില്ലാതെയായിരുന്നു ജോലി...യു പി സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ ഉമ്മ അടുത്തില്ലാത്ത ദിന രാത്രങ്ങൾ അങ്ങനെ ജീവിതത്തിൽ ശീലമായി തുടങ്ങി..ക്ലിനിക്കിലെ ജോലി വിട്ട ശേഷം പിന്നീടങ്ങോട്ട് ഇന്നു വരെ ഒരു സ്വകാര്യാശുപത്രിയിലാണ് ജോലി ചെയ്തു വരുന്നത്..എല്ലാ ദിവസവും രാവിലെ വീട്ടു ജോലിക്ക് ശേഷം ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിച്ചേരാനാവുന്ന അവസാനത്തെ ബസ് പിടിക്കാനായുള്ള ഒരോട്ട പാച്ചിലുണ്ട്..വൈകുന്നേരങ്ങളിൽ ഏഴു മണിയെങ്കിലും ആവാതെ തിരിച്ചു വീട്ടിൽ എത്താമെന്ന് വിചാരിക്കുകയെ വേണ്ട..ഉപ്പ വിദേശത്തായതിനാൽ തന്നെ വീട്ടു സാധനങ്ങൾ എന്തെങ്കിലും വാങ്ങേണ്ട ദിവസം ആണെങ്കിൽ പിന്നെയും ഇരുളു പരന്നിട്ടേ തിരിച്ചെത്തൂ.. വീട്ടിൽ വന്നു കുളിയും അലക്കലും ഭക്ഷണം കഴിക്കലും എല്ലാം കഴിയുമ്പോഴേക്കും ഉറങ്ങാൻ രാത്രി പതിനൊന്നു പന്ത്രണ്ടു മണിയെങ്കിലും മിനിമം ആവും.. ഈ ശീലത്തിൽ നിന്നുമാണ് രാത്രി വൈകിയുള്ള ഉറക്കം എനിക്കും ശീലമായത്..
ഇങ്ങനെയൊക്കെ ആണെങ്കിലും ആശുപത്രിയിൽ എന്താണ് ഇത്ര ജോലി എന്നതിനെ കുറിച്ച് അത്ര വ്യക്തമായ അറിവോ കാഴ്ചപ്പാടോ ഒന്നും എനിക്കില്ലായിരുന്നു..രണ്ടു വർഷങ്ങൾക്ക് മുമ്പ് ടൈഫോയ്ഡ് വന്നു ഉമ്മ ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ ദിവസങ്ങളോളം കിടക്കേണ്ടി വന്നപ്പോഴാണ് ഒരു നഴ്സിന്റെ ജോലികൾ എന്തൊക്കെയാണെന്ന് ഞാൻ നേരിൽ കണ്ടറിഞ്ഞത്.. മറ്റു ബന്ധുക്കളെയൊന്നും ബുദ്ധിമുട്ടിപ്പിക്കേണ്ടെന്നു വിചാരിച്ചു മറ്റാരെയും അസുഖ വിവരം അറിയിക്കാതിരുന്നതിനാലും ആശുപത്രിയിൽ സ്റ്റാഫിന്റെ എണ്ണം കുറവായിരുന്നതിനാലും ഞാൻ അഡ്മിറ്റായ ദിവസങ്ങളിൽ ഡ്യൂട്ടി കൂടി എടുക്കേണ്ട അവസ്ഥയായിരുന്നു ഉമ്മക്ക്.. വിട്ടു മാറാത്ത പനിയും വിറയലും ഛർദിയും ക്ഷീണവും കൊണ്ട് അവശയായ എന്റെ ശരീരത്തിൽ മരുന്ന് കുത്തിയിറക്കിയപ്പോൾ ഒരിക്കൽ പോലും ഉമ്മയുടെ കൈ വിറച്ചിരുന്നില്ല.. ഡ്യൂട്ടിക്കിടെ ഇടയ്ക്കിടെ ഞാൻ കിടക്കുന്ന മുറിയുടെ വാതിൽ തുറന്ന് എന്നെയെത്തി നോക്കി പോവുന്ന ഉമ്മയുടെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്.. അടുത്ത നിമിഷം ആയിരിക്കും ഏതെങ്കിലും രോഗികളുടെ ബൈസ്റ്റാന്ഡേഴ്സ് വന്നു വിളിക്കുന്നത്. അപ്പോൾ ഉടൻ എന്റെ മുറിയുടെ വാതിൽ അടച്ചു ഉമ്മ അങ്ങോട്ടേക്കോടും.
ഡോക്ടർസിന്റെ കൂടെ റൗണ്ട്സിന് പോവണം, കേസ് ഷീറ്റ് തയ്യാറാക്കണം, ഓപ്പറേഷൻ ഉള്ള രോഗികളെ അതിനു സജ്ജമാക്കണം, പുതിയ ഐ പി വന്നാൽ അതിന്റെ കാര്യങ്ങൾ നോക്കണം.ഡിസ്ചാർജ് ഷീറ്റ് എഴുതണം, രോഗികൾക്ക് കൃത്യ സമയത്ത് മരുന്ന് കൊടുക്കണം..അതിനിടെയിൽ ഓരോ മുറിയിൽ നിന്നും വരുന്ന വ്യത്യസ്ത ആവശ്യങ്ങൾ മടുപ്പേതുമില്ലാതെ ചെയ്തു കൊടുക്കണം..സിസ്റ്ററെ അച്ഛന് ടോയ്ലെറ്റിൽ പോവണം ഗ്ളൂക്കോസ് അഴിക്കാമോ, അമ്മ ഛർദിക്കുന്നു, മോൾക്ക് ആവി പിടിക്കണം, കുഞ്ഞു പാല് കുടിക്കുന്നില്ല, പനി കൂടുന്നു, ഗ്ളൂക്കോസ് തീർന്നു ഇങ്ങനെ പോവുന്നു ആവശ്യങ്ങളുടെ നീണ്ട നിര..ഇതെല്ലാം ഒരേ സമയത്ത് ആണ് ചെയ്തു തീർക്കേണ്ടത് എന്നതാണ് മറ്റൊരു വസ്തുത.. ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് ഓടിയോടി മടുക്കുമെങ്കിലും പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ ഉമ്മ രോഗികളുമായി ഇടപഴകുന്നത് ഞാൻ കണ്ടിട്ടില്ല.. എല്ലാത്തിനും പുറമേ എന്തെങ്കിലും കാരണം കൊണ്ട് ഏതെങ്കിലും രോഗിയുടെ മുറിയിലെത്താൻ ഇത്തിരി വൈകിപ്പോയാൽ ക്ഷമ ഒട്ടുമേയില്ലാത്ത ചില ബൈ സ്റ്റാൻഡേർഡ് കയർത്തു സംസാരിക്കുന്നതിനും ഞാൻ സാക്ഷിയായിട്ടുണ്ട്.. ഉമ്മയുടെ ഡ്യൂട്ടി തിരക്കുകൾക്കിടയിൽ എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ സമയം കിട്ടാതെ ഗ്ളൂക്കോസ് തീർന്നിട്ടും എടുത്തു മാറ്റാത്തതു കൊണ്ട് രക്തം തിരികെ ട്യൂബിലൂടെ കയറിയിട്ടു പോലുമുണ്ട്..മൂന്നോ നാലോ മണിക്കാണ് ഉമ്മ ഭക്ഷണം കഴിച്ചിരുന്നത്. അതും ഭക്ഷണം കഴിച്ചു പകുതിയാകുമ്പോഴേക്കും ആരെങ്കിലും വന്നു വിളിച്ചാൽ കൈ കഴുകി ഉടനെ അങ്ങോട്ട് പോവുകയായി..വാങ്ങുന്ന സാലറിയെക്കാൾ എത്രയോ മടങ്ങു അധ്വാനം എറിയതാണ് ഒരു നഴ്സിന്റെ ജോലി.. പ്രത്യേകിച്ചും പ്രൈവറ്റ് ആശുപത്രികളിലെ..
മിക്ക ആശുപത്രികളിലും ഇപ്പോഴും ടു ഷിഫ്റ്റ് തന്നെയാണ്..ഒരു സെഷനിൽ ഒരു നഴ്സോ കൂടി പോയാൽ രണ്ടു പേരോ മാത്രമേ കാണൂ.
മനുഷ്യന്റെ ജീവൻ വെച്ചുള്ള കളിയാണ്. ഒന്നു പിഴച്ചാൽ തീർന്നു..എല്ലാത്തിനുമുപരി എന്തെങ്കിലും ഒന്ന് സമയത്തിന് ആയില്ലെങ്കിൽ ഡോക്ടർസിന്റെ ഭാഗത്തു നിന്നുള്ള തെറി വിളികൾ വേറെ..പ്രൈവറ്റ് ആശുപത്രിയിലെ നഴ്സുമാർ മിക്കവരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപാച്ചിലിലാണ്..മാലാഖ എന്ന പേര് മാത്രമാണ് സമൂഹത്തിനു മുന്നിൽ പലർക്കുമുള്ള സമ്പാദ്യം.
ഇന്നും ഉമ്മ ജോലി ചെയ്യുന്നു. അവർ ജീവിതത്തിൽ ഇന്നു വരെ ഒരു വില കൂടിയ വസ്ത്രം ധരിക്കുന്നതോ അണിഞ്ഞൊരുങ്ങി നടക്കുന്നതോ ഞാൻ കണ്ടിട്ടില്ല..പത്തു പന്ത്രണ്ടു വർഷത്തിന് മുകളിൽ ജോലി ചെയ്തിട്ടും സമ്പാദ്യങ്ങൾ ഒന്നും തന്നെയില്ല. ഇടക്ക് ഞാൻ ചോദിക്കാറുണ്ട് ഉമ്മ എന്തുകൊണ്ടാണ് ജീവിതത്തിന്റെ മനോഹാരിത കാണാതെ പോവുന്നത് എന്ന്.. നീ കാണുന്ന ലോകമല്ല ഞാൻ കാണുന്നത്. പത്തു പന്ത്രണ്ട് വർഷമായി ഞാൻ കാണുന്നത് ജീവിതത്തിന്റെ മറ്റൊരു മുഖമാണ്.. ഒരിറ്റു ശ്വാസം കിഴിക്കാനാവാതെ എന്റെ കണ്ണിലേക്കു നിസ്സഹായതയോടെ നോക്കി നിൽക്കുന്ന മുഖങ്ങളെ ഞാൻ കാണാറുണ്ട്..ആശ്വാസത്തിന്റ ഒരു ചെറു കണികയെങ്കിലും പ്രതീക്ഷിച്ചുള്ള നോട്ടമാണത്..ആ നോട്ടങ്ങൾക്കു മുന്നിൽ നമ്മളൊന്നും ഒന്നുമല്ലാതായി പോവും..ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു മരണത്തിനും ജീവിതതിനുമിടയിൽ കുരുങ്ങി പോവുന്ന ജീവിതങ്ങൾ ഉണ്ട്..ഒരു പുഞ്ചിരി കൊണ്ടെങ്കിലും അവരെ ആശ്വസിപ്പിക്കാനാവുന്നുണ്ടെങ്കിൽ അതാണ്, അവരുടെ കണ്ണിൽ കാണുന്ന തിളക്കമാണ്, സിസ്റ്ററെ എന്ന് വിളിച്ചുള്ള ഒരു ചേർത്ത് പിടിക്കലാണ് ഈ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകാറുള്ളത്. അതിനപ്പുറം മറ്റൊന്നുമില്ലഎന്ന് പറഞ്ഞു ഉമ്മ മുഖം തിരിക്കും
ഈ ലോക്ക് ഡൗൺ കാലത്തും ഉമ്മ വീട്ടിലിരുന്നിട്ടില്ല,, നോമ്പ് കാലമായതോടെ നോമ്പ് തുറക്കാനുള്ള സാധനങ്ങൾ എല്ലാം കെട്ടിപ്പെറുക്കിയാണ് നൈറ്റ് ഡ്യൂട്ടിക്ക് പോയിരുന്നത്. പിറ്റേന്ന് ഉറക്കച്ചടവോടെ ക്ഷീണിച് കയറി വരുമ്പോൾ കൊണ്ടുപോയ ഭക്ഷണം കഴിക്കാൻ സമയം കിട്ടാത്തതുകൊണ്ട് ചിലതെല്ലാം കേടായി പോയി, ഇത് പോലും ഇല്ലാത്ത എത്ര മനുഷ്യർ ഉണ്ടാവും എന്ന് പറഞ്ഞു ആവലാതി പെടാറുണ്ട്. പകൽ ഡ്യൂട്ടി ആണിപ്പോൾ.. ജോലി കഴിഞ്ഞു വന്നു കുളിക്കുമ്പോൾ ആവും മിക്കവാറുംദിവസങ്ങളിൽ ബാങ്ക് കൊടുക്കുക.. കുളിമുറിയിലേക്ക് കൊണ്ട് കൊടുക്കുന്ന ഈത്തപ്പഴം കൊണ്ടാണ് നോമ്പ് തുറ.. കുളിക്കാതെ അകത്തു കയറാനാവില്ലലോ.. എല്ലാത്തിനും പുറമേ ഈയിടെയായി ഉമ്മ നടന്നു തീർത്ത വര്ഷങ്ങളുടെ പഴക്കം കാലുകൾ നിരന്തരം ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.. കുഴമ്പും ഓയിന്റ്മെന്റും മറ്റും തേച്ചു വേദന ശമിപ്പിക്കുന്നത് ഞാൻ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു..ഒരു നഴ്സിന്റെ മകളായി രണ്ടു ദശകത്തിലപ്പുറം ജീവിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് ഞാൻ പറയാതെ പറയുന്നു.
കൊറോണ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലലോ..എത്രയോ ലയർ ഉള്ള പി പി ഇ കിറ്റിനുള്ളിൽ കയറിയാൽ പിന്നെ മണിക്കൂറുകളോളം വെള്ളം കുടിക്കാതെ വാഷ് റൂമിൽ പോലും പോവാനാവാതെയുള്ള ഡ്യൂട്ടിയാണ്..കുഞ്ഞു മക്കളെ പോലും കാണാനാവാതെ, കുടുംബത്തിലെ ഉത്തര വാദിത്തങ്ങളിൽ നിന്നെല്ലാം തല്ക്കാലം ഒഴിഞ്ഞു മാറി തന്റെ നാടിനു വേണ്ടി ജോലി ചെയ്യുന്ന നഴ്സുമാരെ, അവർ ചെയ്തു കൊണ്ടിരിക്കുന്ന ഈ സഹനത്തെ ഈ കോവിഡ് കാലം കഴിഞ്ഞാലും നമ്മൾ കാണാതെ പോവരുത്. ഇപ്പോൾ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ കുത്തി നിറച്ചതുകൊണ്ട് മാത്രം കാര്യമില്ല.. എന്തെങ്കിലും അസുഖങ്ങൾ കൊണ്ട് ആശുപത്രിയിൽ പോവേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഒന്നോ രണ്ടോ മിനുട്ട് നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വൈകി പോയാൽ അസഹിഷ്ണുതയോടെ പെരുമാറാതിരിക്കുക..അവരും മനുഷ്യനാണെന്ന ബോധ്യത്തോടെ, ബോധത്തോടെ പെരുമാറുക.. എല്ലാ മാലാഖാമാർക്കും ഒരിക്കൽ കൂടി നഴ്സസ് ദിനാശംസകൾ....
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്