കോവിഡിനെ പേടിച്ച് പുതപ്പും വിരിയും നൽകില്ല; കോച്ചുകൾ മുഴുവൻ എസിയും; വീടുകളിലും വാഹനങ്ങളിലും എസി പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടും എസി സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ; ആരാണ് റെയിൽവെയുടെ ഉപദേശകരെന്ന് ഡോ.മുഹമ്മദ് അഷീൽ; ഇത് വലിയ റിസ്കെന്നും മുന്നറിയിപ്പ്; ഈ മണ്ടത്തരം ഉടൻ തിരുത്തണമെന്നും ജനാലകൾ തുറന്നുള്ള യാത്രയാണ് സുരക്ഷിതമെന്നും വിദഗ്ദ്ധർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നിത്യജീവിതത്തിൽ എസിയില്ലാതെ വന്നാൽ അസ്വസ്ഥരാകുന്നവരും സാഹചര്യം മോശമെന്ന് കണ്ടാൽ അത് വേണ്ടെന്ന് പറയും. എന്നാൽ, നല്ല കാശ് കൊടുത്താൽ ആർക്കും ടിക്കറ്റ് കിട്ടുന്ന റെയിൽവെയുടെ രാജധാനി മോഡൽ സ്പെഷ്യൽ ട്രെയിനുകൾ ഫുൾ എസിയാണ്. കോവിഡ്കാലത്ത് എസി അപകടമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. വീടുകളിലും വാഹനങ്ങളിലുമൊക്കെ എസി പരമാവധി ഒഴിവാക്കാനാണ് അവരുടെ ഉപദേശം. പ്രോട്ടോക്കോളും അങ്ങനെയാണ്. എസി കോവിഡിന്റെ വ്യാപനം കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ ബ്ലാങ്കറ്റ് നൽകാത്ത റെയിൽവെയാണ് എസിയിട്ട് ആളുകളെ തണുപ്പിക്കുന്നത്. എസി കംപാർട്ട്മെന്റിന്റെ റിസ്ക് വളരെ വലുതാണെന്നാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ മുന്നറിയിപ്പ് നൽകി. ട്രെയിനുകൾ എത്തേണ്ടിടത്ത് എത്തുമ്പോഴേക്കു ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ അത് പലർക്കും പകരും. ട്രെയിനിൽ കയറും മുമ്പ് ടെർമൽ സ്ക്രീനിങ് മാത്രമാണുള്ളത്. രോഗലക്ഷണങ്ങൾ കാട്ടാത്തവരാണ് അപകടസാധ്യതയുള്ള മറ്റൊരു കൂട്ടർ.ആരോഗ്യ വിദഗ്ദ്ധർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും റെയിൽവെക്ക് ആ മഹത്തായ ആശയം നൽകിയത് ആരാണാവോ എന്ന് ചോദിക്കുന്നു ഡോ. മുഹമ്മദ് അഷീൽ. ഇതുപോലൊരു മഹാമാരിയുടെ കാലത്ത് റിസ്ക്-ബെനിഫിറ്റ് ഘടകം പരിശോധിക്കുമ്പോൾ എസി വലിയ അപകടം തന്നെയാണ്. അതൊഴിവാക്കുകയാണ് വേണ്ടതെന്നും കേരളത്തിലേക്ക് വരുന്ന ട്രെയിനുകളുടെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലും ലൈവിലും പറഞ്ഞു.
പൊതുജനാരോഗ്യ പ്രവർത്തകനായ കെ.പി.അരവിന്ദന്റെ കുറിപ്പ് ഇങ്ങനെ:
എയർ-കണ്ടിഷൻ കോച്ചുകൾ ഒഴിവാക്കുക എന്നാണ് മിക്ക വിദഗ്ദ്ധരും റെയിൽവേയോട് ആവശ്യപ്പെട്ടത്. പകരം മുഴുവൻ ശീതീകരിച്ച എ.സി ട്രെയിനുകൾ ഓടിക്കുക എന്നതാണ് റെയിൽവേ തീരുമാനം.കേരളത്തിലേക്കുള്ള ട്രെയിൻ ആണെങ്കിൽ പരമാവധി കേസുകൾ ഉള്ള ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലൂടെ രോഗികളെ വഹിച്ച് രണ്ട് ദിവസം ദീർഘമുള്ള യാത്ര.ഒരാൾക്ക് രോഗം ഉണ്ടെങ്കിൽ പരമാവധി പേരിലേക്ക് പേരിലേക്ക് പരത്തിക്കഴിഞ്ഞാണ് ട്രെയിനുകൾ എത്തുക.
രാജധാനി മോഡലിൽ ചാർജുകൾ ഈടാക്കും. ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ തലപ്പത്തിരിക്കുന്ന ആർത്തി മൂത്ത മാനേജർമാർ ആരോടും ചോദിക്കാതെ എടുത്ത തീരുമാനമാണോ ഇത്, അതോ കേന്ദ്ര മന്ത്രിമാരൊക്കെ അറിഞ്ഞാണോ തീരുമാനം എന്നറിയില്ല. എന്തായാലും ഈ മണ്ടത്തരം ഉടൻ തിരുത്തണം.മാസ്കുകൾ ധരിച്ച് ജനാലകൾ തുറന്നുള്ള യാത്രയാണ് സുരക്ഷിതം.
കൊറോണ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് പുതപ്പ് നൽകില്ലെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്. കോച്ചുകൾക്കുള്ളിൽ എയർ കണ്ടീഷനിംഗിനായി പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. താപനില സാധാരണയേക്കാൾ അല്പം കൂടുതലായി നിലനിർത്തുകയും ശുദ്ധവായു മാത്രം വിതരണം ചെയ്യുന്നത് ഉറപ്പാക്കുകയും ചെയ്യുമെന്നും അവർ പറയുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ റെയിൽവെയുടെ ഈ അപകടം പിടിച്ച പരിപാടി വലിയചർച്ചയായി.
ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ആഴ്ചയിൽ ആറു സർവീസുകളാണ് ഉണ്ടാകുക. എസി കോച്ചുകളുമായാണ് സ്പെഷ്യൽ ട്രെയിൻ ഓടുക. കൊങ്കൺ വഴി സർവീസ് നടത്തുന്ന ട്രെയിൻ കേരളത്തിൽ കോഴിക്കോട്, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ മാത്രമാണ് നിർത്തുക.യാത്രക്കാരുടെ തിരക്ക് കൂടുന്നത് അനുസരിച്ച് നിരക്ക് കൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണ് ട്രെയിൻ നിരക്കിൽ അവലംബിച്ചിട്ടുള്ളത്. പ്രീമിയം ടിക്കറ്റ് നിരക്കാണ് ഈടാക്കുക. ഇതനുസരിച്ച് കേരളത്തിലേക്ക് 3500 മുതൽ 7500 രൂപ വരെ ടിക്കറ്റ് നിരക്കാകും.
ടിക്കറ്റ് റദ്ദാക്കിയാൽ പകുതിപ്പണമാകും ലഭിക്കുക. 24 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കാം. റിസർവേഷൻ ഏഴു ദിവസം മുമ്പു വരെ മാത്രം. ടിക്കറ്റുകൽ ഐആർസിടിസി വെബ്സൈറ്റ് വഴി മാത്രമാകും ലഭിക്കുക. സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് ലഭിക്കില്ല. തത്കാൽ അടക്കമുള്ള പ്രത്യേക ടിക്കറ്റുകളും ഇല്ല. ഭക്ഷണം അടക്കം പ്രത്യേക സേവനം ലഭിക്കില്ല. ട്രെയിനിൽ പുതപ്പും വിരിയും ലഭിക്കില്ല. പായ്ക്ക് ചെയ്ത ലഘുഭക്ഷണവും വെള്ളവും പണം കൊടുത്ത് വാങ്ങാം. സ്പെഷൽ ട്രെയിനിൽ 24 കോച്ചുകളാണ് ഉണ്ടാകുക. ജനറൽ ബോഗി ഉണ്ടാകില്ല. നാലു ടൂ ടയർ എസി കോച്ചുകളും 20 ത്രീ ടയർ എസി കോച്ചുകളുമുണ്ട്.
എൽഎച്ച്ബി കോച്ചുകളാണെങ്കിൽ 1654 യാത്രക്കാർക്കും ഐസിഎഫ് കോച്ചുകളാണെങ്കിൽ 1444 യാത്രക്കാർക്കും സഞ്ചരിക്കാം. ന്യൂഡൽഹിയിൽ നിന്നും ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും, തിരുവനന്തപുരത്തു നിന്നും ചൊവ്വ, വ്യാഴം,വെള്ളി ദിവസങ്ങളിലുമാണ് ട്രെയിൻ സർവീസുകൾ. ഡൽഹിയിൽ നിന്ന് രാവിലെ 11.25നും തിരുവനന്തപുരത്ത് നിന്ന് രാത്രി 7.45 നും ട്രെയിനുകൽ പുറപ്പെടും.
Stories you may Like
- ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കണം; മന്ത്രിക്ക് കത്തയച്ചു ഡോ. ജോൺ ബ്രിട്ടാസ് എംപി
- വന്ദേഭാരത് ട്രെയിനുകളിൽ തനത് കേരള ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യണം
- മഴക്കെടുതി: തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
- മെഡിക്കൽ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ച് പണിയുമായി ബ്രിട്ടൻ
- 'ദി കേരളാ സ്റ്റോറി' വിവാദത്തിനിടെ യഥാർത്ഥ കണക്കുകൾ വീണ്ടും പുറത്തേക്ക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍