ഇടത് മുന്നണിയുടെ എംഎൽഎക്ക് നിയമകാര്യങ്ങളിൽ അറിവില്ലെന്ന് സിപിഎം നേതാവ്; കയ്യേറ്റം ഒഴിപ്പിക്കാൻ കർശന നിലപാടെടുത്ത കോവൂർ കുഞ്ഞുമോൻ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം; എല്ലാ കയ്യേറ്റവും ഒഴിപ്പിക്കും എന്ന് സിപിഎം ആവർത്തിച്ച് പറയുമ്പോഴും കയ്യേറ്റക്കാരന് കാവലൊരുക്കുന്നത് മുൻ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ്; പാർട്ടിയിലെ തർക്കം മറനീക്കി പുറത്ത് വന്നത് പാർട്ടിയോ മുന്നണിയോ അറിയാതെ ഇടത് മുന്നണിയുടെ പേരിൽ എംഎൽഎക്കെതിരെ പത്രവാർത്ത കൊടുക്കുക കൂടി ചെയ്തതോടെ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: പടിഞ്ഞാറെ കല്ലട റോഡ് വികസനത്തിനായി കയ്യേറ്റം ഒഴിപ്പിക്കണമെന്ന എംഎൽഎയുടെ നിലപാടിനെതിരെ ശക്തമായ ആരോപണങ്ങളുമായി സിപിഎം നേതാവ് രംഗത്ത്. സിപിഎമ്മിലെ ചില നേതാക്കൾ കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് എംഎൽഎക്കെതിരെ ആരോപണവുമായി സിപിഎം നേതാവ് എൻ യശ്പാൽ രംഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്തിലെ കാരാളിമുക്ക്-കടപുഴ റോഡിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. അഞ്ച് കിലോമീറ്റർ നീളമുള്ള ഈ റോഡാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട പാത. ഇതിൽ ഒത്ത നടുക്കായി മൈനർ ഇറിഗേഷന്റെ സ്ഥലം നികത്തിയും പൊതുമരാമത്തിന്റെ സ്ഥലം കയ്യേറിയും സ്വകാര്യ വ്യക്തി സ്ഥാപിച്ച പട പൊളിച്ച് മാറ്റാത്തതാണ് ഇപ്പോൾ ഇടത് മുന്നണിയിലും സിപിഎമ്മിലും പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കാൻ തയ്യാറാകാത്ത പഞ്ചായത്തിനെ എംഎൽഎ വിമർശിച്ചത് നിയമകാര്യങ്ങളിൽ അറിവില്ലാത്തതിനാലാണെന്ന് എൻ യശ്പാൽ പ്രസ്താവനയിൽ ആരോപിക്കുന്നു.
കിഫ്ബിയിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ റോഡിന് ഇരുവശത്തുമുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ആരംഭിച്ചത്. റോഡിന് ഇരിവശവും ഉണ്ടായിരുന്ന അനധികൃത നിർമ്മാണങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും രക്തസാക്ഷി സ്മാരകങ്ങളും സ്തൂപങ്ങളും ഉൾപ്പെടെ നീക്കം ചെയ്തിരുന്നു. എന്നാൽ, കടപ്പാക്കുഴി ജംഗ്ഷനിലെ അനധികൃത കട ഒഴിപ്പിക്കുന്നതിൽ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പ്രമുഖ സിപിഎം നേതാവായ യശ്പാലും പഞ്ചായത്ത് അംഗവും അലംഭാവം കാട്ടുകയും കടയുടമക്ക് ഒത്താശ ചെയ്യുകയുമായിരുന്നു.
മറ്റെല്ലാ അനധികൃത നിർമ്മാണങ്ങളും തകർക്കുമ്പോഴും ഈ കട ഒഴിവാക്കി നിർത്തി. ഈ കടയോട് തൊട്ട്ചേർന്നുണ്ടായിരുന്ന വെയ്റ്റിംഗ് ഷെഡ് ഉൾപ്പെടെ പൊളിച്ച് മാറ്റിയപ്പോഴും കട ഒഴിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. കയ്യേറ്റക്കാരെ സഹായിക്കാൻ പഞ്ചായത്ത് ഒത്താശ ചെയ്യുന്നു എന്നാണ് എംഎൽഎ വിമർശനം ഉന്നയിച്ചത്. ഇതിനെതിരെ അന്ന് തന്നെ പഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭയും നിലവിലെ പഞ്ചായത്ത് അംഗമായ യശ്പാലും എംഎൽഎയെ പഞ്ചായത്തിലെ പരിപാടികളിൽ സഹകരിപ്പിക്കേണ്ടതില്ലെന്ന നിലപാടെടുത്തു. എന്നാൽ ഇതിനെ മറ്റ് സിപിഎം അംഗങ്ങളും പാർട്ടി ലോക്കൽ കമ്മിറ്റിയും എതിർക്കുകയും പരസ്യമായി രംഗത്തെത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസം യശ്പാൽ എംഎൽഎക്കെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും ആളിക്കത്തിയത്. എംഎൽഎ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിമർശനം ഉന്നയിച്ചത് നിയമകാര്യങ്ങളിൽ അറിവില്ലാത്തതിനാലാണെന്ന് യശ്പാൽ പ്രസ്താവനയിൽ തുറന്നടിച്ചു. കോവൂർ കുഞ്ഞുമോൻ നടത്തുന്നത് പഞ്ചായത്തിനെതിരായ അപവാദ പ്രചരണം മാത്രമാണെന്നും യശ്പാൽ പറയുന്നു. എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയിലാണ് യശ്പാലിന്റെ പ്രസ്താവന പത്രങ്ങളിൽ വന്നത്.
ഇടത് മുന്നണിയിലെ കീഴ്വഴക്കം അനുസരിച്ച് പാർലമെന്ററി പാർട്ടി കൂടി എടുക്കുന്ന തീരുമാനങ്ങൾ മാത്രമേ ഇത്തരത്തിൽ പത്രങ്ങൾക്ക് വാർത്തയായി നൽകാവൂ. എന്നാൽ, പഞ്ചായത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം കൂടിയിട്ടില്ലെന്ന് പഞ്ചായത്ത് അംഗങ്ങളും സിപിഎമ്മിന്റെയും സിപിഐയുടേയും നേതാക്കളും പറയുന്നു. സാധാരണ ഗതിയിൽ ഇരുപാർട്ടികളുടേയും ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഉപരികമ്മിറ്റിയിൽ നിന്നുള്ള ചുമതലക്കാരും അടങ്ങുന്നതാണ് പാർലമെന്ററി പാർട്ടി. ഇത്രയധികം ഉത്തരവാദിത്തപ്പെട്ട ആളുകൾ ഉൾക്കൊള്ളുന്ന ഒരു ഘടകത്തിന്റെ പേരിൽ തെറ്റിദ്ധാരണാജനകമായ വാർത്ത നൽകിയത് വരും ദിവസങ്ങളിൽ പ്രദേശത്തെ സിപിഎമ്മിലും ഇടത് മുന്നണിയിലും തർക്കങ്ങൾക്ക് വഴിയൊരുക്കും.
അനധികൃതമായുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഒഴിപ്പിച്ച് റോഡ് വികസനം സാധ്യമാക്കണം എന്ന നിലപാട് സിപിഐ ആണ് ആദ്യം കൊക്കൊണ്ടത്. ഇതിന്റെ ഭാഗമായി റോഡിനോട് ചേർന്നുണ്ടായിരുന്ന പാർട്ടി കൊടിമരങ്ങളും സ്തുപങ്ങളും വെയ്റ്റിംഗ് ഷെഡും ഉൾപ്പെടെ പാർട്ടിക്കാർ തന്നെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ എംഎൽഎയും സിപിഎമ്മിലെ ചില നേതാക്കളും കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന നിലപാടെടുത്തു. ഇതോടെയാണ് പഞ്ചായത്ത് ഭരണസമിതി എംഎൽഎക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത പ്രചരിച്ചത്. ഇതോടെ ഈ വാർത്ത നിഷേധിച്ച് സിപിഎം നേതൃത്വം രംഗത്തെത്തുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതി എംഎൽഎക്ക് വിലക്ക് ഏർപ്പെടുത്തി എന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി അനിൽ വ്യക്തമാക്കിയിരുന്നത്. ഒരു എംഎൽഎയെ പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ പരിപാടിയിൽ നിന്നും വിലക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പലയിടങ്ങളിലും സ്ഥലം ഏറ്റെടുപ്പിൽ വ്യാപകമായ സ്വജനപക്ഷപാതിത്വം ശ്രദ്ധയിൽ പെട്ടതോടെ സിപിഎം നേരിട്ട് ഇടപെട്ട് വീണ്ടും സർവേ നടത്തിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുടെ സാന്നിധ്യം സർവേ നടക്കുമ്പോൾ ഉണ്ടാകണം എന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും സിപിഎം മാത്രമാണ് സർവേയിൽ മുഴുവൻ സമയവും സഹകരിച്ചതെന്ന് വി അനിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിൽ, വിവാദമായ കടയുടമക്ക് കോടതിയിൽ പോയി സ്റ്റേ ഓർഡർ സമ്പാദിക്കാൻ കഴിഞ്ഞതാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്. വിവാദ കടയുടമ സ്റ്റേ സമ്പാദിച്ചതോടെ പഞ്ചായത്ത് ഭരണസമിതിയും എംഎൽഎയും യോഗം ചേരുകയായിരുന്നു. ഈ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥക്കെതിരെ എംഎൽഎ രൂക്ഷ വിമർശനം ഉയർത്തി. റോഡിന്റെ പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പഞ്ചായത്ത് അലംഭാവം കാട്ടിയെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. ഇത് ഭരണസമിതിയിലെ ചില അംഗങ്ങൾ വലിയ വിവാദമായി ഉയർത്തിക്കൊണ്ടുവ വരികയായിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎയെ ബഹിഷ്കരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചത്.
എന്നാൽ, ഈ സംഭവത്തിൽ പ്രദേശത്തെ സിപിഎം എംഎൽഎയുടെ ഒപ്പമാണ് എന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കിയതിന് പിന്നാലെയാണ് യശ്പാൽ എൽഎക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന യശ്പാലിന്റെ സ്ഥിരം കേന്ദ്രങ്ങളിലൊന്നാണ് അനധികൃതമായി മൈനർ ഇറിഗേഷന്റെ സ്ഥലം നികത്തിയും പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറിയും നിർമ്മിക്കപ്പെട്ടിരിക്കുന്ന വിവാദ കട. ഇത് സംരക്ഷിക്കുന്നതിനായി അദ്ദേഹം ഏതറ്റം വരെയും പോകുമെന്നും വേണ്ടിവന്നാൽ പാർട്ടിയെ പോലും തള്ളിപ്പറയുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിഷയത്തിൽ കയ്യേറ്റക്കാർക്ക് വേണ്ട എല്ലാ മൗനാനുവാദവും നൽകുകയാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും. ഇതിൽ സിപിഎമ്മിൽ തന്നെ അമർഷം രൂക്ഷമാണ്. വഴിവിട്ട എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ ഒത്താശയുണ്ടെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ലോക് ഡൗണിനിടെ പാറപ്പൊടിയുമായി പോയ ടോറസ് ഇടിച്ച് ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. നാട്ടുകാർ കാലങ്ങളായി പരാതി ഉയർത്തുന്ന ഒരു ക്രഷർ ലോക് ഡൗണിനിടയിലും പ്രവർത്തിക്കുകയും വലിയ വാഹനത്തിൽ ലോഡുമായി പോകുന്നതിനിടെ അപകടം സംഭവിക്കുകയുമായിരുന്നു. എന്നാൽ, അതിന് ശേഷവും ഈ വിവാദ ക്രഷർ പ്രവർത്തനം നിർത്തിവെയ്പ്പിക്കാൻ പഞ്ചായത്ത് തയ്യാറായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്