മുംബൈയിൽ കോവിഡിന്റെ സമൂഹ വ്യാപന ഘട്ടത്തിലെന്ന് സൂചന; വെല്ലുവിളിയായ നഗരത്തിലെ ജനസാന്ദ്രത; രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നതും ചിലരിലെ രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമാകാത്തതും വിരൽ ചൂണ്ടുന്നത് സമൂഹ വ്യാപനത്തിലേക്ക്; തടുക്കാൻ കഴിയാത്ത വിധത്തിൽ രോഗം പടർന്ന് ധാരാവി; സംസ്ഥാനത്ത് കോവിഡ് ബാധിതർ 23000 കടന്നു; ചെന്നൈയിൽ മൂന്ന് ചാനലുകളിലായി തൊഴിലെടുക്കുന്ന 10 മാധ്യമപ്രവർത്തകർക്കും കോവിഡ്; തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 8000 കടന്നു
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ/ചെന്നൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവരുന്നത് ആശങ്കപ്പെടുത്തുന്ന വാർത്തകൾ. മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്ന വിധത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്. മഹാരാഷ്ട്രയിൽ സമൂഹ വ്യാപന ഘട്ടത്തിലേക്ക കടന്നോ എന്ന സംശയവും ശക്തമാകുന്നുണ്ട്. മുംബൈയിൽ അതിവേഗം രോഗം പടർന്നു പിടിക്കുന്നതാണ് ഈ ആശങ്കയ്ക്ക് ഇടയാക്കുന്നത്. മുംബൈയിൽ രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നതും ചിലരിലെ രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമാകാത്തതുമാണ് സമൂഹ വ്യാപന സാധ്യതയിലേക്ക് ആരോഗ്യ പ്രവർത്തകർ വിരൽചൂണ്ടാൻ വ്യക്തമാക്കുന്നത്.
നഗരത്തിലെ ജനസാന്ദ്രതയാണ് പ്രധാന വെല്ലുവിളി. കിലോമീറ്റർ ചുറ്റളവിൽ 20,000 പേരാണ് കഴിയുന്നത്. 40 ശതമാനം ചേരികളിൽ പാർക്കുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. ധാരാവി, വർളി, ഗോവണ്ടി, കുർള, ബൈഖുള, വഡാല തുടങ്ങിയ പ്രദേശങ്ങളിലെ ചേരികളിലാണ് രോഗവ്യാപനം ശക്തം. ഇവിടങ്ങളിൽ രോഗപ്പകർച്ചയുടെ ഉറവിടം മുംബൈ നഗരസഭ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ നിരക്ക് കുറക്കാൻ കഴിഞ്ഞതായി ഡോ. പ്രദീപ് ആവ്ടെ പറഞ്ഞു. എന്നാൽ, നഗരസഭ ആരോഗ്യ വകുപ്പ്, സമൂഹ വ്യാപനത്തിലേക്ക് കടന്നതായി സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സമൂഹ വ്യാപന ഘട്ടമായതായി ആരും സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യ കമീഷണർ അനൂപ് കുമാർ യാദവ് പറഞ്ഞു. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം നഗരത്തിലെ രോഗബാധിതർ 13,739 ആണ്, മരണം 508ഉം പിന്നിട്ടു.
അതേസമയം ധാരാവിയിൽ കോവിഡ് വ്യാപനത്തിന് തടയിടാനാകാതെ മുംബൈ നഗരസഭ. തിങ്കളാഴ്ച 57 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 916 ആയി. 29 പേരാണ് മരിച്ചത്. ധാരാവി അടച്ചുപൂട്ടിയെങ്കിലും നടപടി പര്യാപ്തമല്ലെന്ന് പ്രദേശം സന്ദർശിച്ച പുതിയ മുംബൈ നഗരസഭ കമീഷണർ ഇഖ്ബാൽ ചഹൽ പറഞ്ഞു. പ്രവീൺ പർദേശിയെ മാറ്റിയാണ് ഇഖ്ബാൽ ചഹലിനെ സർക്കാർ നഗരസഭ കമിഷണറായി നിയമിച്ചത്.
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 23000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1230 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 36 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് 868 പേർ കോവിഡ് ബാധിച്ച് മരിച്ചതായി തിങ്കളാഴ്ച മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. രോഗംപിടിപെട്ട 4786 പേർക്ക് ഇതുവരെ രോഗംഭേദമായി. മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 14,521 പേർക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിൽ ഇതുവരെ 528 ജീവനുകൾ നഷ്ടമായി. തിങ്കളാഴ്ച മാത്രം മുംബൈയിൽ 20 പേർ മരിക്കുകയും പുതുതായി 782 പേർക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം തമിഴ്നാട്ടിലും കാര്യങ്ങൾ കൈവിട്ടു പോകുകയാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിനൊപ്പം മരണസംഖ്യയും ഉയരുകയാണ് തമിഴ്നാട്ടിൽ. ഒടുവിൽ രോഗം ബാധിച്ച 798 ൽ 538 പേരും ചെന്നൈയിൽ. മൂന്ന് ചാനലുകളിലായി തൊഴിലെടുക്കുന്ന 10 മാധ്യമപ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. കോയമ്പേട് വന്ന് തിരിച്ചുപോയ ആളുകളെ നിരീക്ഷണത്തിലാക്കി പരിശോധിച്ച് തുടങ്ങിയത് മുതൽ എല്ലാ ദിവസവും 500 ൽ അധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യുന്നു.
കണക്കുകൾ പരിശോധിച്ചാൽ മഹാരാഷ്ട്രയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് തമിഴ്നാടിന്റെ പോക്ക്. തമിഴ്നാടിന് പുറമേ, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കോയമ്പേട് ഉറവിടമായി കോവിഡ് പകർന്നു. ആശുപത്രികളിൽ സ്ഥല സൗകര്യം കുറഞ്ഞതോടെ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രീതിയിലേക്ക് തമിഴ്നാട്ടിലെ ചികിത്സാ രീതി മാറ്റി. കേരളവുമായി അതിർത്തി പങ്കിടുന്ന ദിണ്ടിഗലിലും വിരുദ് നഗറിലും കന്യാകുമാരിയിലും ഓരോരുത്തർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയിൽ നാല് പേരും കടലൂർ, കന്യാകുമാരി എന്നിവിടങ്ങളിൽ ഓരോരുത്തരും ചികിത്സയിലിരിക്കെ മരിച്ചു. 32 ഉം 36 ഉം വയസ്സുള്ള സ്ത്രീകളും മരിച്ചു. ആദ്യമായാണ് 40 വയസ്സിന് താഴെ പ്രായമുള്ളവർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കോവിഡ് ചികിത്സയ്ക്കായി ഒരാൾ പ്ലാസ്മ ദാനം ചെയ്തു. മദ്രാസ് മെഡിക്കൽ കോളേജിലെ പെൺകുട്ടിയാണ് പ്ലാസ്മ ദാനം ചെയ്തത്.
സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോഴും തമിഴ്നാട്ടിൽ ചായക്കടകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവർത്തിച്ചു തുടങ്ങി. ആരാധനാലയങ്ങൾ തുറക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി മെയ് 18ലേക്ക് മാറ്റി. മെയ് 15 ന് മുൻപ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും എന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പാസില്ലാതെ തമിഴ്നാട്ടിൽ നിന്ന് കർണാടകയിലേക്ക് പോകാൻ ശ്രമിച്ച നൂറ് കണക്കിന് പേരെ കർണാടക പൊലീസ് ഹൊസൂരിൽ തടഞ്ഞ് തിരിച്ചയച്ചു. ആന്ധ്രാപ്രദേശിൽ ഇന്ന് 38 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
Stories you may Like
- ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- മുംബൈയിലെ ധാരാവിയുടെ മുഖച്ഛായ മാറ്റാൻ അദാനി ഗ്രൂപ്പ്
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍