തബ്ലീഗ് സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയോടെ പിഎസ് സി ബുള്ളറ്റിനിലെ ചോദ്യം; വിവാദ ചോദ്യമിട്ട മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പിഎസ്സി; എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഎസ്സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി; സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിഎസ്സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം ചേദിച്ചതിന് നടപടി. എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഎസ്സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി. ഏപ്രിലിലെ പിഎസ്സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുണ്ടായ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. നിസാമുദ്ധീൻ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥർക്കെതിരെ പിഎസ്സി അന്വേഷണം നടത്തും.
ഏപ്രിൽ 15ലെ ലക്കത്തിലെ വോളിയം 31 സമകാലികം പംക്തിയിലാണ് ചോദ്യം ഉൾപ്പെട്ടിരുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു 'രാജ്യത്തെ നിരവധി പൗരന്മാർക്ക് കോവിഡ് 19 ബാധയേൽക്കാൻ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത്? ഉത്തരം- നിസാമുദ്ദീൻ (ന്യൂഡൽഹി)'. ഈ ചോദ്യമാണ് വിവാദമായത്. ദേശീയ മാധ്യമങ്ങളും ആരോഗ്യപ്രവർത്തകരും അടക്കം തബ്ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്ന് ആരോപിച്ചിരുന്നു. എന്നാൽ രോഗത്തിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അഭിപ്രായപ്പെട്ടത്. ഈ വാക്കിന് നേർ വിപരീതമായി പ്രവർത്തിച്ചു കൊണ്ടു രംഗത്തുവന്നത് സർക്കാറിന് കീഴിലുള്ള പിഎസ് സി യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പിഎസ് സി ബുള്ളറ്റിനാണ്.
വർഗീയ പരാമർശമുള്ള ചോദ്യവുമായാണ് കേരളാ പിഎസ് സി ബുള്ളറ്റിൻ രംഗത്തെത്തിയത്. ഏപ്രിൽ 15ന് പുറത്തിറങ്ങിയ പതിപ്പിലാണ് രാജ്യത്തുകൊവിഡ് 19 പടർത്തിയത് തബ്ലീഗ് സമ്മേളനമാണെന്ന രീതിയിലുള്ള പരാമർശമുള്ളത്. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രത്യേക ലക്ഷ്യത്തോടെ വർഗീയ വിളവെടുപ്പ് നടത്തരുതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം നിലനിൽക്കുമ്പോഴാണ് പി.എസ്.സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ വർഗീയ ചുവയോടെയുള്ള വിവരങ്ങൾ നൽകിയത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ നടക്കുന്ന വർഗീയ പ്രചരണം അനുവദിക്കില്ലെന്നും കൊവിഡ് 19 മതം നോക്കി ബാധിക്കുന്ന രോഗമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനെ പൂർണമായും തള്ളിപ്പറയുന്ന രീതിയിലാണ് പി.എസ്.സിയുടെ ചോദ്യോത്തരം.
24 പേജുള്ള ബുള്ളറ്റിനിൽ അവസാനത്തെ പേജിലാണ് വിവാദ ചോദ്യം ഉൾപെടുത്തിയിട്ടുള്ളത്. രാജ്യത്തെ നിരവധി പൗരന്മാർക്ക് കൊവിഡ് 19 ബാധയേൽക്കുവാൻ കാരണമായ തബ്ലീഗ് മതസമ്മേളനം നടന്നത് എവിടെ എന്നാണ് ചോദ്യം. തൊട്ടടുത്ത വരിയിൽ നിസാമുദ്ദീൻ എന്നും ബ്രാക്കറ്റിൽ ന്യൂഡൽഹി എന്നും ഉത്തരമായും രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളാണ് പി.എസ്.സിയുടെ ബുള്ളറ്റിനെ ആശ്രയിക്കുന്നത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും ഇത്രയും ആളുകളിലേക്ക് സർക്കാർ ചെലവിൽ വർഗീയ പരാമർശം ഉൾകൊള്ളുന്ന ചോദ്യോത്തരം നൽകിയത് ബോധപൂർവമായ നീക്കമാണെന്ന സംശയമാണ് ഉയരുന്നത്. ഇതിന് പിന്നിൽ ആരാണ് കണ്ടെത്തണമെന്ന വിമർശനവും ഉയരുന്നുണ്ട്.
തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തുടങ്ങിയ വർഗീയ പ്രചരണങ്ങൾ പി.എസ്.സിയും ഏറ്റെടുത്തതിന്റെ തെളിവായാണ് ബുള്ളറ്റിനിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചോദ്യം തയ്യാറാക്കിയവർ വർഗീയപരമായി ചിന്തിച്ചിട്ടുണ്ടാവില്ലെന്നും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ തെറ്റിധാരണ മൂലമാവും അത്തരത്തിൽ വിവരങ്ങൾ ഉൾകൊള്ളിച്ചതെന്നാണ് പി.എസ്.സി ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം.
ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ പി.എസ്.സിക്ക് ഉത്തരവാദിത്വമില്ലെന്നും പുറമെ നിന്നുള്ള പ്രഗത്ഭരായ ആളുകളാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്നുമാണ് പി.എസ്.സി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പ്രൂഫ് റീഡിംങ് നടക്കാറുണ്ട്. ഇക്കാര്യം പി.എസ്.സിയും സമ്മതിക്കുന്നുണ്ട്. ചോദ്യം തയ്യാറാക്കിയത് പുറമെ നിന്നുള്ളവരാണെങ്കിലും പ്രൂഫ് റീഡിങ് നടത്തുന്നത് പി.എസ്.സിയാണ്. വർഗീയ പരാമർശമുള്ള വിവരങ്ങൾ ഉൾകൊള്ളിച്ച് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചത് പി.എസ്.സിയുടെ അറിവോടെയാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തുകൊവിഡ് 19 വ്യാപിക്കാൻ കാരണം തബ്ലീഗുകാരാണെന്ന പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ കൊവിഡ് വാഹകരാണെന്നായിരുന്നു യോഗിയുടെ വർഗീയ പരാമർശം. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരിൽ നിന്ന് സംസ്ഥാനം മുഴുവൻ കൊവിഡ് വ്യാപിക്കുന്നത് തടയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രസ്താവനകൾ ശരി വയ്ക്കുന്ന രീതിയിലാണ് പി.എസ്.സി ബുള്ളറ്റിനിലെ വിവരങ്ങൾ.
മുഖ്യമന്ത്രി തബ്ലീഗ്് ജമാഅത്തിനെ കുറ്റപ്പെടുത്തരുതെന്ന് ആവർത്തിക്കുമ്പോഴും പി.എസ്.സിയുടെ നേതൃത്വത്തിൽ വ്യക്തമായ വർഗീയ കാർഡ് ഇറക്കുകയും ചെയ്യുന്നത് സർക്കാറിന്റെ ഇരട്ടമുഖമാണ് തെളിയിക്കുന്നത്. അതേസമയം, പി.എസ്.സി ബുള്ളറ്റിനിൽ തബ്ലീഗ്് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ ഗൗരവമുള്ളതല്ലെന്ന് പി.എസ്.സി അധികൃതർ നൽകുന്ന വിശദീകരണം. രാജ്യത്ത് സംഭവിച്ച യാഥാർത്യം മാത്രമാണ് പ്രസിദ്ധീകരിച്ചത്.
Stories you may Like
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- കാറ്റ് ഉത്തരവിൽ ഹൈക്കോടതി ഇടപെടുന്നില്ല; അന്തിമ തീരുമാനം നിർണ്ണായകമാകും
- ഖജനാവ് കാലിയെങ്കിലും പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കാൻ നീക്കം
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍