കൊറോണാനന്തരകാലത്ത് ലോകം മുഴുവൻ അഭിമുഖീകരിക്കുവാൻ പോകുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയയിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ; തൊഴിൽ നഷ്ടമെന്ന ആഗോള പ്രതിഭാസം വിദേശ മലയാളികളേയും ബാധിക്കുമ്പോൾ കേരളത്തിന്റെ ഭാവി എന്തായിരിക്കും?
മറുനാടൻ മലയാളി ബ്യൂറോ
മലയാളി ഒരു ആഗോളപൗരനായി മാറിയത് ഇന്നോ ഇന്നലേയോ അല്ല. സ്വാതന്ത്ര്യപൂർവ്വ കാലത്തുതന്നെ ശോഭനമായ ഭാവി സ്വപ്നം കണ്ട് മലയാളി യാത്ര തുടങ്ങിയതാണ്. സിലോണും (ഇന്നത്തെ ശ്രീലങ്ക) മലേഷ്യയുമെല്ലാമായിരുന്നു ഒരുകാലത്ത് സ്വപ്നഭൂമികൾ എങ്കിൽ പിന്നീടത് ഗൾഫ് മേഖലയിലേക്ക് മാറി. യൂറോപ്പിലും അമേരിക്കയിലും ഭാഗ്യം തേടിപ്പോയവരുടെ എണ്ണവും ഒട്ടും കുറവല്ല. എങ്കിലും ഏകദേശം 30 ലക്ഷത്തോളം മലയാളികൾ ജീവിക്കുന്ന ഗൾഫ് മേഖലതന്നെയാണ് പ്രവാസിമലയാളികൾ ഏറ്റവും അധികമുള്ള സ്ഥലം. യൂറോപ്പിലാകമാനമായി ഒരു ലക്ഷത്തിൽ താഴെ മലയാളികൾ കാണുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ കൂടുതൽ പേരുമുള്ളത് ബ്രിട്ടനിലും. ഇതുകൂടാതെ വടക്കെ അമേരിക്കയിലും ആസ്ട്രേലിയയിലുമായി ഏതാണ്ട് 9 ലക്ഷം പേരുണ്ടെന്നാണ് കണക്കാക്കുന്നത്.
2015 -ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം വിദേശമലയാളികൾ മൊത്തത്തിൽ കേരളത്തിലേക്ക് കൊണ്ടുവന്നത് 1 ലക്ഷം കോടി രൂപയായിരുന്നു. റിസർവ്വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ മൊത്തം എൻ ആർ ഐ അക്കൗണ്ടുകളിലായി 7 ലക്ഷം കോടി രൂപയാണ് ഉള്ളത്. ഇതിൽ ആറിലൊന്ന് കേരളത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേരള സർക്കാരിന്റെ കണക്ക് പ്രകാരം, വിദേശത്തുനിന്നും വരുന്ന തുകയെ അശ്രയിച്ച് കഴിയുന്നവർ സംസ്ഥാനത്ത് 50 ലക്ഷം പേരോളം വരും.
മൂന്നര കോടിയോളം ജനങ്ങളുള്ള കേരളത്തിൽ 50 ലക്ഷത്തോളം പേർ നേരിട്ട് വിദേശത്തുനിന്നും വരുന്ന പണത്തെ ആശ്രയിച്ചു ജീവിക്കുമ്പോൾ, പരോക്ഷമായി അതിനെ ആശ്രയിക്കുന്നവർ ഒരു കോടിയിലധികം വരും. കേരളത്തിന്റെ പർച്ചേസിങ് പവർ കൊടുതലായും ആശ്രയിച്ചിരിക്കുന്നത് ഈ വിദേശ പണത്തെയാണ് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കൊറോണ ആഗോളതലത്തിൽ ഉയർത്തുന്ന തൊഴിൽ നഷ്ട ഭീഷണി കേരളത്തെ കാര്യമായി ബാധിക്കുവാൻ പോകുന്നതും ഈ മേഖലയിൽ ആയിരിക്കും.
ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയിലെ സംഘടിത മേഖലയിൽ മാത്രം 14% പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് പറയുന്നത്. ഗൾഫ് മേഖലയിൽ എണ്ണയുടെ വിലയിടിവ് കാരണം തൊഴിൽ നഷ്ടം ഇനിയും വർദ്ധിക്കുവാനാന് സാദ്ധ്യത. ഇപ്പോഴും കൊറോണയിൽ വലയുന്ന ബ്രിട്ടനും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളുമൊന്നും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല.
തൊഴിൽ നഷ്ടം ബാധിക്കും
ആഗോളതലത്തിലെ തൊഴിൽ നഷ്ടം മലയാളികളേയും ബാധിക്കും എന്നതിൽ സംശയമൊന്നുമില്ല. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഏകദേശം 4 ലക്ഷത്തോളം മലയാളികളാണ് നാട്ടിലേക്ക് തിരിച്ചുവരുവാനായി കാത്തിരിക്കുന്നത്. ഇതിൽ ഏകദേശം 61,000 പേർക്ക് ഇപ്പോൾ തന്നെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവരും ഉണ്ട്.
കൊറോണാ വ്യാപനം ആരംഭിച്ചപ്പോൾ തന്നെ, അതിന്റെ ആഘാതം അനുഭവിക്കേണ്ടിവന്ന ടൂറിസം, വ്യോമയാനം, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് കൂടുതൽ തൊഴിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.ധാരാളം മലയാളികൾ ജോലിചെയ്യുന്ന മേഖലകളാണ് ഇതെന്നോർക്കണം. കൊറോണാ വ്യാപനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ അടച്ചുപൂട്ടിയ, നിർമ്മാണ മേഖല, ഐ ടി, തുടങ്ങിയവയിൽ നിന്നുള്ള തൊഴിൽ നഷ്ടത്തിന്റെ പൂർണ്ണമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളു. അതിനെല്ലാം പുറമേയാണ് സ്വയം തൊഴിൽ കണ്ടെത്തിയവർ, ഒറ്റപ്പെട്ട ജോലികൾ ചെയ്ത് ജീവിക്കുന്നവർ, ചെറുകിട വ്യവസായ സംരംഭകർ എന്നിവരുടെ കണക്കുകൾ.
ഈയടുത്ത് പുറത്തുവന്ന ഒരു പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് കേരളത്തിന് ഏകദേശം 13,000 കോടിയുടെ വിദേശവരുമാനം നിലയ്ക്കുമെന്നാണ്. അതായത്, ഇതുവരെ ലഭിച്ചിരുന്ന വരുമാനത്തിന്റെ ഏകദേശം 15% നഷ്ടമാകുമെന്ന് അർത്ഥം. മാത്രമല്ല, ഏകദേശം 3 ലക്ഷം കുടുംബങ്ങൾ, കൊറോണ മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടം വഴി കഷ്ടത്തിലാവുമെന്നാണ് തിരുവനന്തപുരത്തെ സെന്റർ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ വിദഗ്ദർ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്നതേ ഉള്ളൂ
ലോകമാകമാനമുള്ള സാമ്പത്തിക വിദഗ്ദർ സമ്മതിക്കുന്ന ഒരു കാര്യം, കൊറോണ മൂലമുള്ള യഥാർത്ഥ സാമ്പത്തിക പ്രതിസന്ധി ഇനിയും എത്തിച്ചേർന്നിട്ടില്ല എന്നാണ്. ഏകദേശം ജൂലായ് മാസത്തോടെയായിരിക്കും അത് ആരംഭിക്കുക. ലോക്ക്ഡൗൺ കാലഘട്ടത്തിനു ശേഷമുള്ള ജനങ്ങളുടെ സ്വഭാവരീതികളിൽ വരുന്ന മാറ്റം ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ മേഖലകളെ വിപരീതമായി ബാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. അതുപോലെ തന്നെ , ചില്ലറ വില്പന മേഖലയും ഓൺലൈൻ സ്റ്റോറുകൾക്കായി വഴിമാറും. റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമ്മാണം പോലെയുള്ള മേഖലകളിലും മന്ദത അനുഭവപ്പെടും. കുറഞ്ഞ എണ്ണവില നൽകുന്ന പ്രതിസന്ധി ഇനിയും നീളുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാകും എന്നും അവർ നിരീക്ഷിക്കുന്നു.
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ തിരിച്ചു വരവ് കേരളത്തിന് താങ്ങാൻ ആകുന്നതിലും വലുതായിരിക്കും. എന്നാൽ, ദീർഘദൃഷ്ടിയോടെയുള്ള കാര്യക്ഷമമായ ആസൂത്രണത്തിലൂടെ ഇത് മറികടക്കാൻ ആകുമെന്നാണ് ഗുലാട്ടി ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ അസ്സോസിയേറ്റ് പ്രൊഫസറായ സി. എസ്. വെങ്കടേശ്വരൻ പറയുന്നത്.
തൊഴിൽ സമ്പ്രദായ പരിഷ്കരിക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 25 ലക്ഷത്തോളം അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു. അവരിൽ ധാരാളം പേർ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയ്ക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തൊഴിൽ മേഖലയിൽ വലിയൊരു സാന്നിദ്ധ്യമായിരുന്ന ഇവരുടെ തിരിച്ചുപോക്ക് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്ക് നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്.
പ്രവാസികൾ മടങ്ങി എത്തുന്നത് പ്രതിസന്ധി
ശാരീരിക അദ്ധ്വാനം ഏറെ ആവശ്യമുള്ള, എന്നാൽ കാര്യമായ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത മേഖലകളിലായിരുന്നു ഈ ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയും ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ജോലിനഷ്ടപ്പെട്ട് തിരിച്ചെത്തുന്ന ബ്ലൂ കോളർ തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ ധാരാളം അവസരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്.
എന്നാൽ ഇവിടെ മറ്റൊരു പ്രശ്നമുണ്ട്. 1990 കളുടെ അവസാനം വരെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതലായി പോയിരുന്നത് താരതമ്യേന വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരായിരുന്നെങ്കിൽ, 2000 ന് ശേഷം കഥ മാറി. വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ കുതിച്ചുയർന്ന ഈ നൂറ്റാണ്ടിൽ, ഐടി, എഞ്ചിനീയറിങ് യോഗ്യതയുള്ളവർ ധാരാളമായി ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കുന്നുണ്ട്. അതുകൂടാതെ ഹോസ്പിറ്റാലിറ്റി, ടൂറിസം, വ്യുമയാനം തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകളും. ഇത്തരക്കാരും ധാരാളമായി തൊഴിൽ നഷ്ട ഭീഷണി നേരിടുന്നുണ്ട്. ഇത്തരക്കാർ തിരിച്ചു വരുമ്പോൾ അവർക്ക് നൽകുവാൻ നല്ലൊരു തൊഴിൽ അവസരം കേരളത്തിൽ ഇപ്പോൾ ഇല്ല എന്നതാണ് ഖേദകരമായ വസ്തുത.
ലോകമാകെ തന്നെ സാമ്പത്തിക മാന്ദ്യം ഗ്രസിക്കും എന്ന് മുന്നറിയിപ്പുള്ളപ്പോൾ, ഇന്ത്യയിലും വ്യത്യസ്തമായി ഒന്ന് സംഭവിക്കാൻ ഇടയില്ല. അതായത്, ഇനിയൊരു പദ്ധതി ആവിഷ്കരിച്ച്, തൊഴിൽ നഷ്ടപ്പെട്ടെത്തുന്ന വിദ്യാസമ്പന്നർക്ക് തൊഴിൽ ലഭ്യമാക്കുവാൻ സാദ്ധ്യത ഉണ്ടാകുകയില്ലെന്നർത്ഥം. തന്നെയുമല്ല, ഇത്രയധികം വിദേശ മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതും, വിദേശ വരുമാനം കുറയുന്നതും കേരളത്തിന്റെ പർച്ചേസിങ് പവർ കാര്യമായി കുറയ്ക്കും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഇപ്പോൾ ഇവിടെയുള്ള പല ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും അതിജീവനത്തിനായി കഷ്ടപ്പെടേണ്ടി വരും എന്ന് ചുരുക്കം.
നിലനിന്ന് പോകുവാനയി അവർക്കും, ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കൽ പോലെയുള്ള കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരും. അതായത്, വിദേശത്ത് നിന്നും കൂടുതൽ പേർ തൊഴിൽ നഷ്ടപ്പെട്ട് എത്തുന്നതോടെ, കേരളത്തിലും അനേകർക്ക് തൊഴിൽ നഷ്ടപ്പെടും. ചുരുക്കത്തി, ഒരു ചെറിയ വിഭാഗത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞാലും കൊറോണാനന്തര കേരളത്തിൽ ഭൂരിഭാഗം ആളുകളുടെയും ഭാവി ഒരു ചോദ്യചിഹ്നമായി തന്നെ നിലനിൽക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്