ജേക്കബ് തോമസ് മോഡലിൽ വേണുവിനെ മൂലയ്ക്കിരുത്താൻ കരുക്കൾ നീക്കുന്നത് സാക്ഷാൽ ചീഫ് സെക്രട്ടറി; റി ബീൽഡ് കേരളയിലെ അപ്രതീക്ഷിത അഴിച്ചു പണിയിലൂടെ ടോം ജോസ് ലക്ഷ്യമിടുന്നത് കേരള നവ നിർമ്മാണത്തിന്റെ താക്കോൽ സ്ഥാനം സ്വന്തമാക്കൽ; ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറിക്കും കെഎം എബ്രഹാമിനെ പോലെ പുതിയ ലാവണം കിട്ടുമെന്ന് ഉറപ്പ്; സർവ്വേ ഡയറക്ടറുടെ സ്ഥലം മാറ്റത്തിൽ ഉടക്കിയ വേണുവിന് പണി കിട്ടിയതിന് പിന്നിലെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസുമായി തെറ്റിയാൽ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഇത് തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരനായ ജേക്കബ് ജോമസിനും സംഭവിച്ചത്. ടോംജോസ് അടക്കമുള്ള ഐഎഎസ് ലോബിക്കെതിരെ അന്വേഷണങ്ങൾ വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി ജേക്കബ് തോമസ് മാറിയത്. നിരവധി കേസുകളും ജേക്കബ് തോമസിനെതിരെ എടുത്തു. തീർത്തും മൂലയ്ക്കാക്കി. ഇതേ ഗതി ഡോ വേണുവിന് വരുമോ എന്നതാണ് ഇനി അറിയേണ്ടത്.
പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ മാറ്റിയത് ചീഫ് സെക്രട്ടറിയുടെ അനിഷ്ടം കാരണമാണ്. ടോം ജോസിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു. പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന് ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ അധികച്ചുമതല നൽകി. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട ആസൂത്രണ, സാമ്പത്തികകാര്യ ചുമതലകളും അദ്ദേഹത്തിനുണ്ടാകും. റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിനൊപ്പം റീബിൽഡ് കേരളയുടെ അംഗമായി ഡോ. വേണു തുടരും.
നിയമനം സംബന്ധിച്ച് ചീഫ് സെക്രട്ടറി തയ്യാറാക്കിയ നോട്ട് മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. അടുത്ത മന്ത്രിസഭായോഗം ഇതിന് അംഗീകാരം നൽകും. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പൂർണ ശ്രദ്ധ നൽകാനാവുന്നില്ലെന്നതാണ് വേണുവിന്റെ മാറ്റത്തിനു പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം നേരത്തേ, തന്റെ വകുപ്പിനു കീഴിലെ സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുമായി വേണു ഇടഞ്ഞുനിൽക്കുകയായിരുന്നു. മാറ്റം ചട്ടലംഘനമാണെന്നും തന്നോട് ആലോചിക്കാതെയാണെന്നും കാണിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതോടെ വേണു അവധിയിലേക്ക് പോയി. കോവിഡ് ദുരന്തം എത്തിയപ്പോൾ സർവ്വീസിൽ തിരികെ എത്തി. ഇതോടെയാണ് സ്ഥലം മാറ്റം.
ഇതോടെ റീബിൽഡ് കേരള ചീഫ് സെക്രട്ടറി ടോംജോസിന്റെ പൂർണ നിയന്ത്രണത്തിലാകും. 31-നു വിരമിക്കുന്ന ടോംജോസ് റീബിൽഡ് കേരളയുടെ തലപ്പത്തു വന്നേക്കുമെന്നും അഭ്യൂഹമുണ്ട്. 2018-ലെ മഹാപ്രളയത്തിനുശേഷമാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി റീബിൽഡ് കേരള രൂപവത്കരിച്ചത്. എന്നാൽ കാര്യമായ പണിയൊന്നും നടന്നിട്ടില്ല. ടോം ജോസിന് മുമ്പ് വിരമിച്ച ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് കിഫ്ബിയുടെ തലപ്പത്ത്. കെഎം എബ്രാഹാമിന് നൽകുന്ന സേവന വേതന വ്യവസ്ഥകളോടെ റീബിൽഡ് കേരളയുടെ തലപ്പത്ത് ടോം ജോസ് എത്തുമെന്നാണ് സൂചന. ഇതും ധൂർത്തിന്റെ മറ്റൊരു ഉദാഹരണമായി മാറും.
സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിന്റെ സ്ഥലംമാറ്റം പുനഃപരിശോധിക്കുമെന്ന് വേണു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വകുപ്പിന്റെ ആധുനികവത്കരണമടക്കമുള്ള വിഷയങ്ങളിൽ പ്രേംകുമാർ മികച്ചപ്രകടനം കാഴ്ചവെച്ച് മുന്നോട്ടുപോകുകയാണെന്നും ഇതിനിടെയുള്ള സ്ഥലംമാറ്റം അനുചിതമാണെന്നുമാണ് ഡോ. വേണുവിന്റെ വാദം. മന്ത്രിസഭാതീരുമാനത്തെ ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നതിലും ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിക്കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിലും ചില മന്ത്രിമാർക്ക് അതൃപ്തിയുണ്ടായിരുന്നു. ഡോ. വേണുവിനോട് വിശദീകരണം തേടണമെന്നും ആവശ്യം ഉയർന്നു. എന്നാൽ വിവാദം ഭയന്ന് അതു ചെയ്തില്ല. പകരം ജേക്കബ് തോമസ് മോഡലിൽ വേണുവിനെ പതിയെ തഴയാനാണ് തീരുമാനം. വേണുവിന് പൊതുസമൂഹത്തിൽ നല്ല പേരുണ്ട്. അതുകൊണ്ട് തന്നെ വേണുവിനെതിരെ നടപടി എടുക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായവും ഉയർന്ന സാഹചര്യത്തിൽ കരുതലോടെയാകും പിണറായിയുടെ ഇടപെടൽ.
പലപ്പോഴും മന്ത്രിമാരെ പോലും അറിയിക്കാതെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതെന്നു പരാതിയുണ്ട്. മന്ത്രിമാർ നിശ്ചയിക്കുന്നവരെ ഒഴിവാക്കി, ചീഫ് സെക്രട്ടറി നേരിട്ടാണു പലരെയും മാറ്റുന്നത്. കൊല്ലം കലക്ടറായി നിയമിക്കാൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ വയനാട് കലക്ടറായി ചീഫ് സെക്രട്ടറി നിയോഗിച്ചിരുന്നു. ചന്ദ്രശേഖരൻ ഇടഞ്ഞപ്പോൾ മാറ്റിനിയമിച്ചു. മുൻകാലങ്ങളിൽ മന്ത്രിമാർ നിർദ്ദേശിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരെയാണ് അവരുടെ വകുപ്പുകളിൽ നിയമിച്ചിരുന്നത്. ഇപ്പോൾ ചീഫ് സെക്രട്ടറിയാണ് ആ അധികാരം പ്രയോഗിക്കുന്നതെന്നു മന്ത്രിമാർക്കു പരാതിയുണ്ട്. ഇതിനിടെയാണ് വി.ആർ.പ്രേംകുമാറിനെ മാറ്റിയത്.
തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ ഒരു കാരണവുമില്ലാതെ മാറ്റിയ നടപടി ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നു ചൂണ്ടിക്കാട്ടി ഡോ.വേണു, ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാർക്കും കത്തു നൽകിയിരുന്നു. ഈ കത്ത് ചോർന്നതോടെയാണ് വിവാദം ആളിക്കത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍