Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം; അടിയന്തര ആവശ്യങ്ങൾക്ക് നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നെങ്കിൽ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയിൽ താഴെ നില്ക്കുമായിരുന്നു; വിമർശനവുമായി ഉമ്മൻ ചാണ്ടി

ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം; അടിയന്തര ആവശ്യങ്ങൾക്ക് നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നെങ്കിൽ തിരുവനന്തപുരം-  കൊച്ചി അവയവദാന യാത്രക്ക് ചെലവ്  ഒരു ലക്ഷം രൂപയിൽ താഴെ  നില്ക്കുമായിരുന്നു; വിമർശനവുമായി ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സർക്കാരിന്റെ ഹെലികോപ്റ്റർ ഇടപാടിനെ ഒരു ലക്ഷത്തിൽ താഴെ മാത്രം ചെലവുവരുന്ന ഒരു യാത്രയിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് എപ്പോഴും ലഭ്യമായ ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നെങ്കിൽ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയിൽ താഴെ നില്ക്കുമായിരുന്നു. സർക്കാരിന്റെ ഹെലികോപ്റ്റർ അവയവദാനത്തിന് ഉപയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഹൃദയശസ്തക്രിയ വിജയകരമായി നടത്തിയ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്തിലുള്ള ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗതയിൽ നിർവഹിക്കാൻ യുഡിഎഫ് സർക്കാർ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയിൽ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. നേവിയുടെ ഈ ഹെലികോപ്റ്ററിന് ചെലവ് ഒരു ലക്ഷത്തിൽ താഴെ രൂപയാണ്. എറണാകുളം ജില്ലാ കളക്ടറാണ് ഇതിന്റെ ബന്ധപ്പെട്ട ഓഫീസർ. ദുരന്തനിവാരണം ഉൾപ്പെടെയുള്ള തുടങ്ങിയ അടിയന്തരഘട്ടങ്ങളിലെല്ലാം ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്റർ ഏതു സമയത്തും എളുപ്പത്തിലും ലഭ്യമാണ്. കേന്ദ്രസർക്കാർ സംവിധാനത്തിന്റെ കീഴിലായതിനാൽ ചെലവ് കുറവാണ് എന്നതാണ് ആകർഷണം.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉപയോഗിക്കാനും നേവിയുടെ ഹെലികോപ്റ്റർ ലഭ്യമാണ്. അതിന് വാടകയ്ക്ക് പുറമെ, കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദവും വാങ്ങണം.2015 ജൂലൈയിൽ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠൻ ശർമയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലൻസിലുമായി പാതിരാത്രിയിൽ ലിസി ആശുപത്രിയിൽ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവർ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഹെലികോപ്റ്റർ ഉപയോഗിച്ചത് അന്നാണ്. ആ ഫയലിൽ താൻ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു. അതോടെ എയർ ആംബുലൻസ് സ്ഥിരം സംവിധാനമാക്കാൻ തീരുമാനിച്ചെങ്കിലും തുടർന്നുവന്ന ഇടതുസർക്കാർ അതുമായി മുന്നോട്ടുപോയില്ല.

സംസ്ഥാന സർക്കാർ സുരക്ഷാ ആവശ്യത്തിന്റെ പേരിൽ പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനു പകരം എയർ ആംബുലൻസ് തുടങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. ഹെലികോപ്റ്റർ വാടകയായ 1.44 കോടി രൂപ (20 മണിക്കൂർ), ജിഎസ്ടി ഉൾപ്പെടുമ്പോൾ 1.70 കോടി, പൈലറ്റ്, കോപൈലറ്റ് ഉൾപ്പെടെ മൂന്നു ജീവനക്കാരുടെ ശമ്പളം, സ്റ്റാർ ഹോട്ടൽ താമസസൗകര്യം എന്നിവ കൂടി ഉൾപ്പെടുത്തുമ്പോഴാണ് രണ്ടു കോടി രൂപയോളമാകുന്നത്. ഒരു മാസം 20 മണിക്കൂർ ഉപയോഗിക്കുന്നതിനുള്ള പണം സംസ്ഥാനം നല്കുന്നുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചത് ഒരു തവണ മാത്രമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP