അബുദാബിയിൽ ഗർഭിണികൾക്കു പകരം വയറു ചാടിയ ചില പ്രമാണിമാർ ഇടം നേടിയതായി അറിയുന്നുവെന്ന ആശങ്ക ശരിവച്ച് ബിആർ ഷെട്ടിയുടെ പഴയ ജീവനക്കാരന്റേയും കുടുംബത്തിന്റേയും വന്ദേ ഭാരത് മിഷൻ; വീട്ടു ജോലിക്കാരിയെ വരെ അബുദാബിയിൽ നിന്നുള്ള ആദ്യ ഫ്ളൈറ്റിൽ നാട്ടിൽ എത്തിച്ച് എംഎൻസി ഗ്രൂപ്പിലെ പഴയ സി എഫ് ഒയുടെ ഗംഭീര ഒഴിപ്പിക്കൽ; കേട്ട് ഞെട്ടി ഒരു ഗതിയുമില്ലാതെ വലഞ്ഞ് നാട്ടിൽ വരാൻ ക്യൂ നിൽക്കുന്ന പാവം പ്രവാസികളും; അഷറഫ് താമരശ്ശേരിയുടെ പഴയ ആശങ്ക സത്യമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ ബി ആർ ഷെട്ടിയുടെ സ്ഥാപനത്തിലെ മുൻ പ്രധാനിയും ഉണ്ടെന്ന വാർത്ത കേട്ട് ഞെട്ടി പ്രവാസികൾ. ഇതിന് പിന്നിൽ എംബസിയിലെ ചിലരുടെ ഒത്താശയുണ്ടെന്നാണ് ഉയരുന്ന ആരോപണം. പാവങ്ങളെ രക്ഷിക്കാനെന്ന പേരിൽ നടത്തുന്ന വിമാന യാത്രയുടെ ഫലം പണമുള്ളവർ അനുഭവിക്കുന്നതിന് തെളിവാണ് അബുദബിയിൽ ബി.ആർ.ഷെട്ടിയുടെ എൻഎംസി ഗ്രൂപ്പിലെ സംഘത്തിലെ പ്രധാനിയായിരുന്ന മുൻ സിഎഫ്ഒ സുരേഷ് കൃഷ്ണമൂർത്തിയുടെ വിമാന യാത്ര. ഒന്നുകിൽ ഇദ്ദേഹം തെറ്റായ വിവരങ്ങൾ നൽകി എബസിയെ കബളിപ്പിച്ചു. ഇല്ലെങ്കിൽ എംബസിയിൽ ആരോ കണ്ണടച്ച് സഹായിച്ചു. രണ്ടായാലും നീതികേടുണ്ടായത് സാധാരണക്കാരായ പ്രവാസികളാണ്.
പൂർണ ഗർഭിണികളായ ആളുകളും, കാൻസർ രോഗികളും, അടിയന്തര ശസ്ത്രക്രിയ വേണ്ടവരും, വീസാ കാലാവധി തീർന്നവരും ഒക്കെയാണ് ദൗത്യത്തിൽ മുഖ്യ പരിഗണന നേടുന്നതെന്നാണ് ധരിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകനായ ഐപ് വെള്ളിക്കാടനാണ് സുരേഷ് കൃഷ്ണ മൂർത്തിയുടെ യാത്ര ചർച്ചയാക്കിയത്. ഇതോടെയാണ് വിമാന യാത്രയിലെ കള്ളത്തരങ്ങൾ ചർച്ചയായത്. അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്സപ്രസ് ഫ്ളൈറ്റിൽ വന്ന ആറംഗ സംഘം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കബളിപ്പിച്ചാണ് എന്നാണ് വ്യക്തമാകുന്നത്. ഇവർ വലിയൊരു നുണ പറഞ്ഞാണ് നാട്ടിലേക്കുള്ള ആദ്യ യാത്രക്കാരുടെ പട്ടികയിൽ കടന്നുകൂടിയത്. 7000-8000 രൂപ യുടെ ടിക്കറ്റിന് 16,000 മുതൽ 18,000 വരെ കൊടുത്ത് ഏംബസി മുഖേന എത്തിയവരുടെ കൂട്ടത്തിലാണ് അനർഹരും കടന്നുകൂടിയത്. അടിയന്തരമായി വീട്ടിലേക്ക് എത്തണം എന്ന് പറഞ്ഞ് ഏംബസിയിൽ നിന്ന് ടിക്കറ്റ് തരപ്പെടുത്തിയെന്നാണ് ആരോപണം.
ഒരേ പിഎൻആറിൽ ഒരുബുക്കിങ് കോഡിൽ അവർടിക്കറ്റ് ബുക്ക് ചെയ്തു. ഒരുപുരുഷൻ, ഭാര്യ, മൂന്നുമക്കൾ. അതിലൊരാൾ 14 വയസിന് മേൽ പ്രായമുള്ള ആൺകുട്ടിയും ഇളയവർ ആൺകുട്ടിയും പെൺകുട്ടിയും. ഇതുകൂടാതെ അവർക്കൊപ്പം ഉണ്ടായിരുന്നത് അവരുടെ വീട്ടുജോലിക്കാരിയും. ഈ ആറ് പേരാണ് അടിയന്തര ആവശ്യത്തിനായുള്ള വന്ദേ ഭാരത് ദൗത്യത്തിൽ കടന്നുകൂടിയത്. വിമാനത്തിൽ സുരേഷ് കൃഷ്ണമൂർത്തി 16 ബിയിലും ഭാര്യ 16 എയിലും, മക്കളായ 14 വയസുകാരൻ 16എഫ് സീറ്റിലും ഇരട്ടകളായ മറ്റുരണ്ടുപേർ 17 എ, ഇ സീറ്റുകളിലും. വീട്ടിജോലിക്കാരി 16 ഡിയിലും ഉണ്ടായിരുന്നുവെന്നായിരുന്നു ഐപ് വെള്ളിക്കാടൻ പറഞ്ഞത്. എൻഎംസിയുടെ ട്രഷറി, കോർപറേറ്റ ഫിനാൻസ് അക്കൗണ്ടിങ് എന്നിവയുടെ ചുമലയായിരുന്നു സുരേഷ് കൃഷണമൂർത്തിക്ക്. കമ്പനിയുടെ ഐപിഒയിലും മുഖ്യ ഫണ്ട് സമാഹരണ പ്രവർത്തനങ്ങളിലും മുഖ്യറോൾ. 2000 ഡിസംബറിലാണ് എൻഎംസിയിൽ ചേർന്നത്. അതിന് മുമ്പ് കെഎസ്ഐഡിസിയിൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജരായിരുന്നു.
സുരേഷ് കൃഷ്ണമൂർത്തിക്കും കുടുംബത്തിനും വന്ദേ ഭാരത് ദൗത്യത്തിനായുള്ള ഫ്ളൈറ്റിൽ സീറ്റ് കിട്ടിയത് ഗൾഫിലും ചർച്ചയായി. അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്ക് വേണ്ടിയാണ് ദൗത്യമെന്നിരിക്കെ എൻഎംസി മാനേജ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥന് ഫ്ളൈറ്റിൽ എങ്ങനെ സീറ്റ് കിട്ടിയെന്ന്ഗൾഫ് ന്യൂസിലെ റിപ്പോർട്ടിൽ ചോദിക്കുന്നു. ജോലി പോലുമില്ലാതെ അബുദബിയിൽ നട്ടംതിരിയുന്ന മലയാളികൾ ഉള്ളപ്പോൾ സുരേഷ് കൃഷ്ണമൂർത്തി മാത്രമല്ല, ആറംഗ കുടുംബന്നിന് ഒന്നാകെ കേരളത്തിലേക്കുള്ള ആദ്യ ഫ്ളൈറ്റിൽ സീറ്റ് കിട്ടിയതാണ് സംശയം ഉയർത്തുന്നത്. യുഎഇയിൽ നിന്നുള്ള മെയ് 7 ലെ ആദ്യ കേരള വിമാനത്തിൽ തന്നെ ഇവർക്ക് എല്ലാവർക്കും ടിക്കറ്റ് കിട്ടിയത് കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്ന ആവശ്യമുയരുന്നു. ആരാണ് ഇത്തരം പിഴവുകൾക്ക് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
നാട്ടിലെത്തിയപ്പോൾ കൃഷ്ണമൂർത്തിയും ഭാര്യയും ഇളയ മക്കളുടെ കാര്യം പറഞ്ഞ് ആലപ്പുഴ പഴവീടിലെ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. 14 വയസുകാരൻ മകനും വീട്ടുജോലിക്കാരിയും ആലപ്പുഴയിലെ സർക്കാരിന്റെ ക്വാറന്റൈനിലും. ഏതായാലും ആരോഗ്യപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ രണ്ടുമാസം മുമ്പ് നടന്ന മരണത്തിന്റെ പേരിലായിരുന്നു ഇവരുടെ യാത്ര എന്ന് വ്യക്തമായിയെന്നായിരുന്നു ഐപ് വള്ളിക്കാടന്റെ കണ്ടെത്തൽ. ഇതോടെയാണ് അഷറഫ് താമരശ്ശേരി അടക്കമുള്ളവർ മുമ്പ് ഉന്നയിച്ച വിഷയം ശരിയാണെന്ന് വ്യക്തമാകുന്നത്.
വന്ദേ ഭാരത് മിഷന്റെ പേരിൽ നടക്കുന്നത് പറ്റിക്കലാണെന്നും ഇതോടെ വ്യക്തമാകുകയാണ്. അർഹരായവരെ ആദ്യം എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇതിന് വേണ്ടി മുൻഗണനാ ക്രമവും പ്രഖ്യാപിച്ചു. എന്നാൽ ഇതെല്ലാം വെറും വാക്കുകൾ മാത്രമാണെന്നാണ് ഉയരുന്ന ആക്ഷേപം. ആരൊക്കെയോ ആണ് വിമാനങ്ങളിൽ നാട്ടിലെത്തിയതെന്ന ആക്ഷേപം അതിശക്തമാണ്. ഗർഭിണികളും പ്രായമായവരും പ്രതീക്ഷയോടെയാണ് ദൗത്യത്തെ മുന്നിൽ കണ്ടത്. എന്നാൽ അർഹരായ പലർക്കും യാത്ര ഉറപ്പായില്ല. എന്നാൽ അനർഹർ യാത്രാ ലിസ്റ്റിൽ കടന്നു കൂടുകയും ചെയ്യുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പ്രവാസികൾ അമർഷവുമായി എത്തുകയാണ്. രണ്ട് ദിവസം മുമ്പ് അഷറഫ് താമരശ്ശേരിയാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്.
രളത്തിൽ രണ്ട് വിമാനങ്ങളിൽ പോയ യാത്രക്കാരെ എങ്ങനെയാണ് ലിസ്റ്റ് ചെയ്തത്. 359 പേരാണ് യാത്ര ചെയ്തത്,അതിൽ വളരെ കുറച്ച് പേർ മാത്രമെ അർഹതയുള്ളവരായിട്ടുള്ളു. ബാക്കിയുള്ളവർ എങ്ങനെയാണ് ഇന്നത്തെ യാത്ര ലിസ്റ്റിൽ കയറികൂടിയത്.ഗർഭിണികൾ ആണ് മുൻഗണനാ ലിസ്റ്റിൽ പോകേണ്ടതെങ്കിൽ ഇന്ന് 50 ൽ താഴെ മാത്രമെ ഗർഭിണികൾ യാത്ര ചെയ്യാൻ ഉണ്ടായിരുന്നുള്ളു. ആവശ്യക്കാരെയും, അർഹതയുള്ളവരെയും മുൻഗണനാ ലിസ്റ്റിൽ പരിഗണിക്കണം. ഇന്ന് ഒരു സുഹ്യത്ത് എന്നോട് പറയുകയുണ്ടായി, എംബസിയിൽ രജിസ്റ്റർ ചെയ്ത രോഗികളായ മാതാപിതാക്കളുടെ പേരുകൾ വരുന്നതും കാത്ത് മെയിലിലും നോക്കി ഫോണിൽ വിളിയും കാത്തിരുന്നു. സന്ദശം വരാത്തതു കൊണ്ട് എംബസിയിൽ വിളിച്ചു, ഫോൺ കിട്ടുന്നേയില്ല, രാവിലെ മുതൽ ഫോൺ റിങ് ചെയ്തപ്പോൾ വളരെ വൈകിയാണ് ഉദ്യോഗസ്ഥൻ ഫോൺ എടുത്തത്. അന്വേഷിച്ചപ്പോൾ കിട്ടിയത് ലിസ്റ്റ് എയർ ഇന്ത്യയിൽ അയച്ചുവെന്നും- അഷറഫ് കുറിച്ചു. അത് ശരിയാണെന്ന് വരികയാണ് ഇപ്പോൾ.
ഫോൺ വിളച്ചയാൾ എയർ ഇന്ത്യാ ഓഫീസിൽ അന്വേഷിച്ചപ്പോൾ പട്ടികയിൽ മാതാപിതാക്കളുടെ പേരുണ്ടായിരുന്നു. മെയിലും വിളിയും കാത്തിരുന്നുവെങ്കിൽ അത് വെറുതെയാകുമായിരുന്നു. എയർ ഇന്ത്യയിൽ വിളിച്ചതു കൊണ്ട് മാത്രം കാര്യം അറിഞ്ഞു. അല്ലാത്ത പക്ഷം ഇവർക്ക് പകരം മറ്റുള്ളവർ യാത്ര ചെയ്യുമായിരുന്നു. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്ന് പ്രവാസികൾ സംശയിക്കുന്നു. ലിസ്റ്റിൽ ഇല്ലാത്ത അനർഹരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കം. ഇനിയെങ്കിലും എംബസിയിലെ അധികാരികൾ നാട്ടിൽ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്നവരെ ഫോണിൽ വിളിച്ച് യാത്രക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുക. അതാത് ദിവസം യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്കും എംബസിയുടെ വെബ് സൈറ്റിലും പ്രസിദ്ധികരിക്കണമെന്നും ആവശ്യം ഉയരുന്നു. യാത്ര ചെയ്യുന്നവരെ രണ്ട് ദിവസം മുമ്പ് തന്നെ സ്രവം കൊടുത്തുള്ള പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമെ യാത്രാനുമതി നൽകാവു. അവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം എന്നും ആവശ്യം ഉയരുന്നു.
ഇന്നലെ യാത്ര ഒരുക്കുന്ന കാര്യത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് ഒരുപാട് പാളിച്ചകളുണ്ടായി എന്നും അഷറഫ് താമരശ്ശേരി പറയുന്നു. അതെല്ലാം ഇനി അടുത്ത തവണ തിരുത്തണം. അല്ലെങ്കിൽ അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുൻഗണനാ പട്ടിക വളച്ചൊടിച്ച് എന്ന പഴികേൾക്കേണ്ടി വരുംമെന്നും അഷറഫ് താരശ്ശേരി കൂട്ടിച്ചേർത്തിരുന്നു. ഇത്തരം തട്ടിപ്പുകളിലൂടെയാണോ ഷെട്ടിയുടെ പഴയ ഉദ്യോഗസ്ഥൻ നാട്ടിൽ എത്തിയതെന്ന സംശയവും സജീവമാണ്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്