Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഐ ഉന്നതന്റെ മകനുൾപ്പെട്ട കഞ്ചാവ് കേസ് അട്ടിമറിച്ച സംഭവത്തിൽ പുകഞ്ഞ് എൽ.ഡി.എഫ് നേതൃത്വം; തൊണ്ടിമുതൽ മാറ്റി കേസ് അട്ടിമറിക്കാൻ ഇടയായത് പാർട്ടിയിലെ ഉന്നതന്റെ ഒത്താശയോടെ; കൊല്ലത്തെ നേതാവിന്റെ മകന്റെ പേരിൽ സിപിഐയിൽ ചേരിപ്പോര്; വിഷയം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും ഒരുവിഭാഗം; കഞ്ചാവ് കേസിൽ നാറി ഭരണപക്ഷപാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്ക്ഡൗൺ കാലത്ത് പ്രമുഖ സിപിഐ നേതാവിന്റെ മകനുൾപ്പെട്ട മയക്കുമരുന്നു കേസ് പാർട്ടിയിലും എൽഡിഎഫിലും പുകയുന്നു. തൊണ്ടിമുതൽ മാറ്റി കേസ് അട്ടിമറിച്ചുവെന്നാണ് വിവാദം. ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ കാനം രാജേന്ദ്രൻ, കെ ഇ ഇസ്മായിൽ പക്ഷങ്ങൾ പരസ്പരം കൊമ്പുകോർക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനു മുന്നിൽ തലകുനിക്കേണ്ടി വന്നതോടെയാണ് സ്പ്രിങ്ളർ വിവാദത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒറ്റയടിക്കു പിന്മാറിയത് എന്ന് കാനം വിരുദ്ധ നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

സംസ്ഥാന നേതൃത്വത്തിലെ ഉന്നതന്റെ മകൻ ആണ് സ്വന്തം നാടായ കൊല്ലം ജില്ലയിൽ കഞ്ചാവ് കേസിൽ പ്രതിയായത്. മറ്റു നാലുപേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. ഏപ്രിൽ നാലിനാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനു രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു ഗ്രാം കഞ്ചാവ് ഇവരിൽ നിന്നു പിടികൂടിയതായാണ് എഫ്ഐആർ. അഞ്ചു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഒരു കിലോയ്ക്കു താഴെ കഞ്ചാവ് കൈവശം വച്ചാൽ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കേസാണ്. കോടതിയിൽ ഹാജരാക്കുകയും വേണ്ട.

എന്നാൽ പിടിച്ചെടുത്ത തൊണ്ടിയുടെ കാര്യത്തിൽ വൻ അട്ടിമറി നടന്നതായാണ് ആരോപണം ഉയർന്നിട്ടുള്ളത്. ജാമ്യം ലഭിക്കാത്ത കുറ്റമായി മാറാവുന്ന ഏറ്റവും കുറഞ്ഞ പരിധിയിലും പല ഇരട്ടിയായിരുന്നു പിടിച്ചെടുത്ത കഞ്ചാവ്. അത് മാറ്റി വെറും രണ്ടു ഗ്രാം ആക്കി മാറ്റാൻ ഭരണ സ്വാധീനം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഇസ്മായീൽ പക്ഷ നേതാക്കൾ ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മയക്കു മരുന്നു കേസ് മയപ്പെടുത്താൻ പാർട്ടിയെ ഉപയോഗപ്പെടുത്തിയവർക്കെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

കഞ്ചാവ് കേസുണ്ടായിട്ട് ഒരു മാസമായെങ്കിലും ഗ്രൂപ്പു പോരിൽപ്പെട്ട് അത് പുറത്തുവരാതെ നോക്കുന്നതിൽ നേതാവും കൂട്ടാളികളും വിജയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാനം രാജേന്ദ്രൻ ഈ നേതാവിനെ പാർട്ടിക്കുള്ളിൽ തള്ളിപ്പറഞ്ഞതായാണ് വിവരം. അതോടെ നടപടി നീക്കങ്ങളും തുടങ്ങി. കഞ്ചാവ് വലിക്കുന്നതിനെതിരേ എടുക്കുന്ന എൻഡിപിഎസ് ആക്റ്റിലെ 27 ( ബി) മാത്രം ഉൾപ്പെടുത്തിയാണ് കേസ്. പ്രതികളെല്ലാവരും 21നും 25നും ഇടയിൽ പ്രായമുള്ളവരാണ്. അഞ്ചു പേർ ഒന്നിച്ചിരുന്നു കഞ്ചാവ് വലിച്ചതിനു കേസെടുത്തപ്പോൾ സ്വാഭാവികമായും ലോക്ഡൗൺ ചട്ടം ലംഘിച്ചുള്ള സംഘം ചേരലായി കണക്കാക്കി പൊലീസിനെ അറിയിക്കേണ്ടതായിരുന്നു. അതും ഉണ്ടായിട്ടില്ല.

കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരൻ എംഎൽഎയ്ക്ക് സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട ഉയർന്ന ഗ്രൂപ്പ് പോര് ഇപ്പോഴും രൂക്ഷമായി നിലനിൽക്കുകയാണ്. കാനം, ഇസ്മായിൽ പക്ഷങ്ങൾ സെക്രട്ടറി സ്ഥാനത്തിനു വേണ്ടി പോരടിച്ചപ്പോൾ ഒത്തുതീർപ്പ് എന്ന നിലയിലാണ് മുല്ലക്കരയ്ക്ക് ചുമതല നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP