വാളയാറിലും മുത്തങ്ങയിലും കാട്ടിൽ മലയാളി പെടാപാടുപെട്ടിട്ടും കരളലിയാതെ കേരളാ സർക്കാർ; പാസില്ലാതെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഉത്തരവാദിത്വം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുൾ ഇല്ലാതാക്കിയത് മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയോടെ കേരളത്തിലേക്ക് എത്താൻ ആഗ്രഹിച്ചവരുടെ പ്രതീക്ഷകളെ; അതിർത്തികളിലുള്ളത് അസാധാരണ പ്രതിസന്ധി; അടിയന്തര സിറ്റിംഗിലൂടെ ഹൈക്കോടതിയും ഇടപെടലിന്; പ്രതീക്ഷയോടെ അതിർത്തിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ അതിർത്തിയിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗിൽ പ്രതീക്ഷ അർപ്പിച്ച് ഇതരസംസ്ഥാനത്ത് കുടുങ്ങിയ മലയാളികൾ. കോടതി സ്വമേധയാ എടുത്ത കേസിലാണ് അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടക്കുന്നത്. വാളയാർ, തലപ്പാടി അടക്കമുള്ള ചെക്പോസ്റ്റുകളിൽ ശനിയാഴ്ചയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഡിവിഷൻ ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ഷാജി പി. ചാലി, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ശനിയാഴ്ച സംസ്ഥാന അതിർത്തികളിൽ പാസില്ലാതെ നിരവധി പേർ എത്തിയിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിട്ടത്. പാസില്ലാതെ സംസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകൾ എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, അവരുടെ ആരോഗ്യവിവരങ്ങൾ എന്നിവ നിർണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ. പാസില്ലാതെ വരുന്നവരെ ഒരുരീതിയിലും കടത്തിവിടില്ല. പാസില്ലാതെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഉത്തരവാദിത്വം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മലയാളികളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലേ എന്ന ചോദ്യം സജീവമാണ്. ഈ സാഹചരത്തിലാണ് കോടതിയുടെ ഇടപെടൽ. അതിർത്തിയിൽ ഇവരുടെ വിവരങ്ങളും മറ്റും പരിശോധിച്ച് തീരുമാനം എടുക്കാൻ കോടതി നിർദ്ദേശിക്കുമെന്നാണ് കുടുങ്ങിയവരുടെ പ്രതീക്ഷ.
അതിർത്തിയിൽ എത്തിയവർക്ക് ഇനി മടങ്ങി പോകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കോടതി ഈ വിഷയം പരിഗണിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരാൻ ഏർപ്പെടുത്തിയ ക്രമീകരണം തകർന്നാൽ, ഇതുവരെ സംസ്ഥാനം കൈക്കൊണ്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും പാളും. അതിർത്തി ചെക്പോസ്റ്റുകളിൽ ഇങ്ങോട്ടു കടക്കാനാവാതെ വിഷമിക്കുന്നുമുണ്ട്. താത്കാലികമായി അത്തരം ചില പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിലും അത് തുടരാനാവില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. മുൻഗണനാപട്ടികയിൽപ്പെട്ടവരും സ്വന്തം വാഹനത്തിൽ വരാൻപറ്റുന്നവരുമാണ് ആദ്യം വരുന്നത്. വിദൂരസ്ഥലങ്ങളിൽ അകപ്പെട്ടുകിടക്കുന്നവരെ തീവണ്ടിമാർഗം കൊണ്ടുവരാനുള്ള പരിശ്രമം തുടരുകയാണ്. ആദ്യ തീവണ്ടി ഡൽഹിയിൽനിന്നു പുറപ്പെടാനാകുമെന്നു പ്രതീക്ഷിക്കുന്നു. തീയതി ഉടൻ അറിയാം. വിദ്യാർത്ഥികൾക്കാണ് ഇതിൽ മുൻഗണന ലഭിക്കുക. മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്നു പ്രത്യേക തീവണ്ടി ആലോചിച്ചിട്ടുണ്ട്. ഇതിന് കെ.എസ്.ആർ.ടി.സി. അയക്കുന്നതും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതിർത്തിയിലെ അഞ്ച് ചെക്പോസ്റ്റിലൂടെയും സാധ്യമാകുന്ന ആളുകൾക്കാണ് പാസ് അനുവദിക്കുന്നത്. വാഹനം കിട്ടാനുള്ള ബുദ്ധിമുട്ട് മുതലായ കാരണങ്ങളാൽ വൈകിയവരാണെങ്കിൽ തീയതിയിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വകവെക്കാതെ ഇളവനുവദിക്കും. തിരക്ക് നിയന്ത്രിക്കാൻ അഞ്ച് ചെക്പോസ്റ്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 21,812 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. 54,262 പേർക്കാണ് ഇതുവരെ പാസ് നൽകിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന നഗരങ്ങളിൽ ഹെൽപ് ഡെക്സ്
മലയാളികൾക്കായി പ്രധാന നഗരങ്ങളിൽ ഹെൽപ് ഡെസ്ക് ആരംഭിക്കും. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കേരള ഹൗസ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ നോർക്ക ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാകും ഹെൽപ് ഡെസ്കുകൾ. കോൾ സെന്ററുകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലുള്ള കേരളീയരെ ടൂറിസ്റ്റ് വാഹനങ്ങളിൽ നാട്ടിലെത്തിക്കാൻ പലരും മുന്നോട്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള 493 വാഹനങ്ങൾ വിനോദസഞ്ചാര വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിർത്തിയിൽ സർവ്വത്ര ആശയക്കുഴപ്പം
പാസ് ലഭിക്കാത്തവർ, നോർക്ക വെബ്സൈറ്റിൽ അപേക്ഷിച്ചെങ്കിലും അനുമതി സന്ദേശം ലഭിക്കാത്തവർ, പാസ് നിർത്തുന്നതായി കേട്ട് വേഗം നാട്ടിലേക്കു തിരിച്ചവർ തുടങ്ങിയവരെല്ലാം അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങി. പാലക്കാട് വാളയാറിൽ 600 ലേറെ പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള അതിർത്തിയിൽ കുടുങ്ങിയത്. 6 ഗർഭിണികളടക്കം നൂറുകണക്കിനു സ്ത്രീകളും കുട്ടികളും പെട്ടിരിക്കുകയാണ്. ഇവരെ തമിഴ്നാട് സർക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. റോഡിൽ ഇരുന്നവർക്ക് ഉപയോഗിക്കാൻ ശുചിമുറി പോലും ഇല്ലായിരുന്നു. പ്രായമേറിയ പലരും പൊള്ളുന്ന ചൂടിൽ റോഡിൽ തളർന്നു വീണു.
പാസില്ലാതെ അതിർത്തിയിലെത്തിയവരെ കടത്തിവിടില്ലെന്ന കർശന തീരുമാനമെത്തിയതോടെ പലരും ആശങ്കയിലായി. സന്നദ്ധ പ്രവർത്തകർ നൽകിയ പഴവും വെള്ളവും ഭക്ഷണവും കഴിച്ചാണു മിക്കവരും വിശപ്പടക്കിയത്. ഇരുട്ടിത്തുടങ്ങിയതോടെ പലരും അതിർത്തിയിലെ കടത്തിണ്ണകളിലും ഒഴിഞ്ഞു കിടന്ന തമിഴ്നാട് ചെക്പോസ്റ്റ് കെട്ടിടത്തിലും അഭയം തേടി. ഇതിനിടെ, സുരക്ഷ മുൻനിർത്തി രാത്രി എല്ലാവരെയും നെഹ്റു കോളജിലേക്കു മാറ്റി.
മുത്തങ്ങയിലും കാട്ടിൽ കുടുങ്ങി മലയാളികൾ
വയനാട് മുത്തങ്ങ അതിർത്തിക്കടുത്ത് വനത്തിനുള്ളിൽ സ്ത്രീകളും കുട്ടികളും പ്രായമേറിയവരും ഉൾപ്പെടെ അൻപതോളം മലയാളികൾ രാത്രി കുടുങ്ങി. കർണാടക പാസ് മാത്രമുള്ളവരും റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവരും കർണാടക ചെക്പോസ്റ്റായ മൂലഹൊള്ള വരെ എത്തി കുടുങ്ങുകയായിരുന്നു. ഇവരെ നാട്ടിലേക്കു കൊണ്ടുപോകാനെത്തിയ ബന്ധുക്കളും കാടിനുള്ളിൽ പെട്ടു. ബന്ദിപ്പൂർ വനത്തിനുള്ളിലാണ് മൂലഹൊള്ള ചെക്പോസ്റ്റ്.
നോർക്ക വെബ്സൈറ്റിൽ നിന്ന് ഫൈനൽ കൺഫർമേഷൻ കിട്ടാത്തവരാണ് കാസർകോട് തലപ്പാടി ചെക്പോസ്റ്റിലെത്തി കുടുങ്ങിയത്. 'കൺഫർമേഷൻ പെൻഡിങ്' എന്നാണ് വെബ്സൈറ്റ് പരിശോധിക്കുമ്പോൾ സ്റ്റേറ്റസ് കാണിക്കുന്നത്. അതതു ചെക്പോസ്റ്റ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ അധികൃതർ കൺഫർമേഷൻ നൽകാത്തതിനാലാണിത്. തിരക്കൊഴിവാക്കാൻ അനുമതി നൽകുന്നതു ജില്ലാ ഭരണകൂടങ്ങൾ ദീർഘിപ്പിക്കുന്നതായി പരാതിയുണ്ട്.
കുടുങ്ങിയത് മറ്റ് സംസ്ഥാനങ്ങളുടെ പാസുമായി എത്തിയവർ
മറ്റു സംസ്ഥാനങ്ങൾ റെഡ്സോൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു മലയാളികളെ കൂട്ടത്തോടെ കേരളത്തിലേക്ക് അയയ്ക്കുകയായിരുന്നു. 43,000 പാസുകളാണു മലയാളികൾക്കു തമിഴ്നാട് നൽകിയിട്ടുള്ളത്. പാസ് കിട്ടിയവർ സംസ്ഥാനം വിടണമെന്ന നിർദേശവും ഇതര സംസ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം, ഇവരിൽ ഏറെപ്പേർക്കും കേരളത്തിലെ പാസ് കിട്ടിയിട്ടില്ല. ഇന്നലെ രാവിലെ 10 മുതൽ രാത്രി എട്ടര വരെ 716 വാഹനങ്ങളിലായി 1987പേർ വാളയാർ കടന്നു. ഗർഭിണികൾക്കും അടുത്ത ബന്ധുവിന്റെ മരണം, അടിയന്തര ചികിത്സ, ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാൻ എന്നീ ആവശ്യങ്ങളുമായി വരുന്നവർക്കും മാത്രം എമർജൻസി പാസ് അനുവദിക്കും.
രജിസ്റ്റർ ചെയ്തവർ, രജിസ്റ്റർ ചെയ്യാത്ത വാഹനത്തിൽ എത്തുകയാണെങ്കിൽ അവരുടെ വാഹനം അതിർത്തിയിൽ യാത്ര അവസാനിപ്പിക്കണം. തുടർന്ന്, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ടാക്സിയിൽ യാത്ര തുടരാം.
Stories you may Like
- വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് കോളജ് വിദ്യാർത്ഥികളെ കാണാതായി
- വാളയാർ കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണം
- വാളയാർ കേസിലെ നാലാം പ്രതി ആലുവയിൽ തൂങ്ങിമരിച്ച നിലയിൽ
- 'റോബിൻ' വാളയാർ കടക്കുന്നതിനിടെ ചുമത്തിയ പിഴത്തുക മുപ്പതിനായിരം രൂപ
- റോബിൻ ബസിന് തമിഴ്നാട്ടിൽ ഒറ്റയടിക്ക് 70,410 രൂപ പിഴയീടാക്കി എംവിഡി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്