ജോഷിയെ വീട്ടിലേക്ക് ആനയിക്കാൻ നാടൊന്നാകെ കയ്യടിയുമായി എത്തി; കുഞ്ഞുങ്ങൾ കാത്തുനിന്നത് ജോഷി അങ്കിളിനു നൽകാൻ പൂക്കളുമായി; 32 ദിവസം കോവിഡുമായി പൊരുതിയ മലയാളി യുവാവ് യഥാർത്ഥ ഹീറോ ആയത് അതിജീവനത്തിന്റെ പുത്തൻ ഇതിഹാസമായി; 24 മണിക്കൂർ ആയുസെന്ന് ഡോക്ടർമാർ പറഞ്ഞ വിധി വഴി മാറിയത് ഭാര്യയുടെ പ്രാർത്ഥന കൊണ്ടെന്ന് സുഹൃത്തുക്കൾ; കോവിഡിനെ തോൽപ്പിച്ച ഒരു ബ്രിട്ടീഷ് മലയാളിയുടെ കഥ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പുനർജന്മമോ അതോ രണ്ടാം ജന്മമോ? ജോഷി എന്ന പേരു കേൾക്കുമ്പോൾ യുകെയിലുള്ള പ്രവാസി മലയാളികൾ ചിന്തിക്കുന്നത് ഇങ്ങനെയാണ്. നീണ്ട 32 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു ജോഷി എന്ന മലയാളി ഇന്നലെ സൗത്താംപ്ടണിലെ വീട്ടിൽ മടങ്ങി എത്തിയപ്പോൾ പ്രദേശ വാസികളായ മലയാളികളും ഇംഗ്ലീഷുകാരും അടക്കമുള്ളവർ നീണ്ട കയ്യടികളോടെയാണ് ആ വരവ് ആഘോഷമാക്കിയത്. കോവിഡിനെ എങ്ങനെ സധൈര്യം നേരിട്ട് മരണത്തെ തോൽപിക്കാം എന്നതിന്റെ നേർസാക്ഷ്യമായാണ് ജോഷി എന്ന പേര് ഇപ്പോൾ യുകെയിൽ ഓരോ മലയാളിയും ആഘോഷമാക്കുന്നത്.
കഴിഞ്ഞ ആഴ്ച ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയ ജോഷി ഒരാഴ്ച കൂടി സൗത്താംപ്ടൺ ഹോസ്പിറ്റലിൽ തുടർ ചികിത്സക്ക് വിധേയനായ ശേഷമാണു ഇപ്പോൾ വീട്ടിൽ മടങ്ങി എത്തിയിരിക്കുന്നത്. കടുത്ത ശാരീരിക, മാനസിക സമ്മർദ്ദങ്ങളിലൂടെ സഞ്ചരിച്ച ജോഷിക്കും ഭാര്യ അനീഷ അടക്കമുള്ള കുടുംബ അംഗങ്ങൾക്കും കഴിഞ്ഞ ഒരു മാസത്തെ ഓരോ ദിവസവും ഓരോ യുഗങ്ങളായാണ് അനുഭവപ്പെട്ടത്. ആ ദുരിതകാലം ഓർത്തെടുക്കുക എന്നത് പോലും അവരിപ്പോൾ ആഗ്രഹിക്കാത്ത കാര്യമാണ്. എന്നാൽ യുകെയിലെ ഓരോ മലയാളി കുടുംബത്തിനും കോവിഡ് കാലത്തു ഒരു പ്രതീക്ഷയായി നിറദീപം പോലെ നിറഞ്ഞു കത്തുകയാണ് ഈ കുടുംബവും ഇവർക്ക് തുണയായി നിന്ന സൗത്താംപ്ടണിലെ നന്മയുള്ള മലയാളികളും.
കെയർ ഹോമിൽ ജോലി കഴിഞ്ഞെത്തി, രോഗബാധിതൻ ആയി ആശുപത്രിയിലേക്ക്
യുകെ മലയാളികളിൽ ഒട്ടേറെ പേർക്കാണ് കോവിഡ് രോഗം കെയർ ഹോമുകളിൽ നിന്നും ലഭിച്ചിരിക്കുന്നത്. അടുത്തിടെ കേൾക്കേണ്ടി വന്ന യുകെ മലയാളികളുടെ മരണങ്ങളിൽ പലതിനും നേരിട്ടോ അല്ലാതെയോ കെയർ ഹോമുകൾ ഒരു അദൃശ്യ സാന്നിധ്യമായി മാറുകയാണ്. സൗത്താംപ്ടണിൽ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന ജോഷിക്ക് മാത്രമാണ് ഇവരുടെ വീട്ടിൽ കോവിഡ് രോഗബാധ ഉണ്ടായത്. സൗത്താംപ്ടൺ ഹോസ്പിറ്റൽ ഓർത്തോപീഡിക് നഴ്സ് ആയ അനിഷക്കു പോലും ആശുപത്രിയിൽ കോവിഡ് രോഗികൾ നിറഞ്ഞിട്ടും രോഗം പിടികൂടിയില്ല എന്നത് കെയർ ഹോമുകൾ എത്രമാത്രം അശാസ്ത്രീയമായാണ് കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നത് എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് ജോഷിയുടെ അനുഭവത്തിലൂടെ. രോഗം പിടികൂടുന്നതിന് തൊട്ടു മുൻപ് വരെ ജോഷി ജോലി ചെയ്തിരുന്നു എന്നതിൽ നിന്നും രോഗം വന്ന വഴിയും ഏറെക്കുറെ വ്യക്തമാണ്.
ആദ്യം ആംബുലൻസ് വിളിച്ചു ആശുപത്രിയിലേക്ക്, അഞ്ചു മണിക്കൂറിനു ശേഷം വീട്ടിലേക്ക്
രോഗം അസ്വസ്ഥതയായി മാറിയപ്പോൾ ആംബുലൻസ് സേവനം തേടി ആശുപത്രിയിൽ എത്തിയ ജോഷിയെ അഞ്ചു മണിക്കൂർ എ ആൻഡ് ഇ യിൽ ഇരുത്തിയ ശേഷം വീട്ടിലേക്കു മടക്കി അയക്കുക ആയിരുന്നു. ഈ സമയത്ത് എക്സ്റേ, രക്ത പരിശോധന മുതലായ ''ചടങ്ങുകൾ'' പൂർത്തിയാക്കുകയും ചെയ്തിരുന്നു. യുകെ മലയാളികളിൽ പലരുടെയും അവസ്ഥ വേറെയും ആയിരുന്നില്ല. ഈ രോഗികളിൽ പലരുമാണ് പിന്നീട് രോഗം മൂർച്ഛിച്ചു വെന്റിലേറ്ററിൽ ചികിത്സ തേടേണ്ടി വന്നതും തികച്ചും നിർഭാഗ്യവാന്മാരായ ചിലർക്കെങ്കിലും മരണത്തിനൊപ്പം കൈ പിടിച്ചു പോകേണ്ടി വന്നതും.
ആദ്യം ആശുപത്രിയിൽ നിന്നും മടക്കിയ ജോഷിക്ക് നെഞ്ചിൽ കനം പോലെയൊരു അവസ്ഥ നേരിട്ടപ്പോൾ 111 സംവിധാനത്തെ ആശ്രയിക്കുകയും അവർ നൽകിയ ആന്റിബയോട്ടിക് ഉപയോഗിച്ച് ഏതാനും ദിവസം വീട്ടിൽ തന്നെ ചികിത്സ തുടരുകയും ആയിരുന്നു. ഇതിനിടയിൽ ശ്വാസം നിലച്ചു പോകുന്ന വേളയിലാണ് ഏപ്രിൽ മാസം ആറാം തീയതി അദ്ദേഹത്തെ സൗത്താംപ്ടൺ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്.
32 ദിവസത്തെ ആശുപത്രി വാസം, ഒരാഴ്ചയിലേറെ വെന്റിലേറ്ററിൽ, പിന്നെ ഒരാഴ്ചയിലധികം എക്മോ വെന്റിലേറ്റർ
ഏപ്രിൽ മാസം ആറിന് ആശുപത്രിയിൽ കയറിയ ജോഷി മെയ് എട്ടുവരെ കോവിഡ് ആക്രമണവുമായി ബന്ധപെട്ടു ആശുപത്രിയിലും മരുന്നുകളുമായി ചെലവിട്ട ദിവസങ്ങൾ ഓർത്തുവയ്ക്കാൻ പോലും ഈ കുടുംബം ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഏപ്രിൽ ഏഴിന് തന്നെ വെന്റിലേറ്റർ സഹായം തേടേണ്ടി വന്ന ജോഷിക്ക് ഓരോ ദിവസവും പ്രയാസം നിറഞ്ഞതു തന്നെ ആയിരുന്നു എന്നാണ് ഭാര്യ അനീഷ ഇപ്പോൾ ഓർമ്മിക്കുന്നത്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ നില കൂടുതൽ വഷളാവുകയും ലണ്ടനിലെ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിക്കുകയും ആയിരുന്ന . അവിടെ അത്യാധുനിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന എക്മോ വെന്റിലേറ്ററിലാണ് ജോഷിയുടെ ജീവൻ തിരിച്ചു പിടിച്ചത്.
ഈ പ്രത്യേക വെന്റിലേറ്ററിൽ ശ്വാസകോശത്തിനൊപ്പം ഹൃദയം അടക്കമുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തനം ക്രമീകരിക്കാനും കഴിയും. എക്മോ വെന്റിലേറ്റർ പോലും പലപ്പോഴും തോറ്റുപോകുകയാണ് പതിവെങ്കിലും ജോഷിക്ക് തോൽക്കാനാവില്ലായിരുന്നു. കാരണം മെയ് എട്ട് എന്ന ദിവസം ജോഷിയെ കാത്താണിരുന്നത്. മുഴുവൻ യുകെ മലയാളികളുടെയും സിരകളിൽ ഉണർവിന്റെയും ഉന്മേഷത്തിന്റെയും ലഹരി പടർത്താൻ ജോഷി ജീവിതത്തിലേക്ക് മടങ്ങി വരണം എന്നത് വിധിയുടെ നിശ്ചയം കൂടി ആയിരുന്നു എന്നാണ് ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നത്.
മറക്കാനാകില്ല ഏപ്രിൽ 13 അനിഷക്ക്, ജോഷിയുടെ ഹൃദയതാളം നിയന്ത്രിച്ചത് മനമുരുകിയുള്ള ഭാര്യയുടെ പ്രാർത്ഥന
സൗത്താംപ്ടൺ ഹോസ്പിറ്റലിൽ നിന്നും ഉള്ള ഓരോ വിവരവും കാതിൽ ഉഗ്രസ്ഫോടനത്തോടെയാണ് അനീഷ സ്വീകരിച്ചിരുന്നത്. മനസ് പിടയുമ്പോഴും മക്കളെ ഒന്നും അറിയിക്കാതിരിക്കാൻ ആ 'അമ്മ മനം പ്രത്യേക കരുതൽ എടുത്തു. എന്നാൽ ഏതൊരമ്മയുടെയും മനം തകർക്കുന്ന ഫോൺ സന്ദേശമാണ് ഏപ്രിൽ 13ന് അനിഷയെ തേടിയെത്തിയത്. തന്റെ മക്കളുടെ രക്ഷകൻ ആകേണ്ടവൻ ശ്വാസത്തിനായി പിടയുന്നു. ഏതു നിമിഷവും തങ്ങൾ നൽകുന്ന അപകടം നിറഞ്ഞ സന്ദേശം സ്വീകരിക്കാൻ തയ്യാറായി ഇരിക്കണമെന്ന് ഡോക്ടർമാരുടെ സംഘം അനിഷയെ അറിയിക്കുമ്പോൾ ഏതൊരാളും തളർന്നുരുകി താഴെ വീഴേണ്ടതാണ്. എന്നാൽ അനീഷ സ്വയം തന്റെ ദൈവത്തിനു മുന്നിൽ സമർപ്പിക്കുക ആയിരുന്നു.
ഓരോ നിമിഷവും എണ്ണിയെണ്ണിയുള്ള പ്രാർത്ഥന. ആ ദിവസത്തെ അവശേഷിച്ച ഓരോ നിമിഷവും ഓരോ ദിവസമായി അനിഷയുടെ മുന്നിൽ മാറുക ആയിരുന്നു. സമയ സൂചിക മാറാത്ത പോലെ. ആ ദിവസം ദൈവത്തോട് പ്രാർത്ഥിക്കാൻ അനിഷക്ക് ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ജോഷിയെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് നല്ലതു തീരുമാനിക്കാൻ അവസരം നൽകണമേ എന്നാണ് ആ പ്രാർത്ഥനയിൽ നിറഞ്ഞത്. ഒടുവിൽ അതിനു ഗുണമുണ്ടായി. ജോഷിയെ ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനമായി. അവിടെ എക്മോ വെന്റിലേറ്റർ സൗകര്യം ജോഷിക്കായി തയ്യാറായി. അഥവാ ഒരെണ്ണം ജോഷിക്കായി ലഭിച്ചു എന്നും പറയാം. ഡോക്ടർമാർ അടക്കമുള്ള സംഘം ലണ്ടനിൽ നിന്നെത്തി സൗത്താംപ്ടൺ ഹോസ്പിറ്റലിൽ നിന്നും പ്രത്യേക ശ്രദ്ധയിൽ ജോഷിയെ മാറ്റുന്ന നടപടികൾ സ്വീകരിക്കുമ്പോഴും ദൈവത്തിനു മുന്നിൽ മുട്ടിപ്പായി അനീഷ പ്രാർത്ഥിക്കുക ആയിരുന്നു. തനിക്കു മറ്റൊന്നും ചെയ്യാനില്ലായിരുന്നു എന്നാണ് ജോഷി വീട്ടിൽ മടങ്ങി എത്തിയ സന്തോഷം പങ്കിടുമ്പോൾ അനീഷ വീണ്ടും മറുനാടനോട് വ്യക്തമാക്കിയതും.
തുണയായി സഹോദരങ്ങളും നാട്ടുകാരും
ജോഷി ആശുപത്രിയിൽ ആയതു മുതൽ കരുത്തു ചോരാതെ പിടിച്ചു നിന്നതെങ്ങനെ? രണ്ടു വട്ടം ആലോചിക്കാതെ അനിഷക്കു ഉത്തരം നൽകാനായി. പ്രാർത്ഥന മനക്കരുത്തു നൽകിയപ്പോൾ വീട്ടു കാര്യങ്ങൾക്കും കൂടെ ഒറ്റയ്ക്കല്ല എന്ന് തോന്നാനും ജോഷിയുടെ സഹോദരനും സഹോദരിയും ഇടവും വലവും നിന്നതാണ് അനിഷക്കും മക്കൾക്കും കരുത്തായത്. ഒപ്പം ഇടയ്ക്കിടെ വിളിച്ചു സ്നേഹാന്വേഷണം നടത്തിയും ഷോപ്പിങ് അടക്കം എന്തിനും കൂടെനിന്ന സൗത്താംപ്ടണിലെ മലയാളി സഹോദരങ്ങളെയും അനിഷക്ക് ഇപ്പോൾ എന്നല്ല ഇനി ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല. അത്രയ്ക്കും കടപ്പെട്ടിരിക്കുന്നു ഓരോരുത്തർക്കും.
തങ്ങൾക്കു ഇത് പുതുജന്മം മാത്രമല്ല, ലോകം എത്ര നന്മയുള്ളതാണ് എന്ന് കൂടി തിരിച്ചറിയാൻ സാധിച്ച അവസരം ആണെന്നും ഈ കുടുംബം ഇപ്പോൾ പറയുന്നു. ഇതോടൊപ്പം തങ്ങൾക്കു വേണ്ടി യുകെയിലെ മുഴുവൻ മലയാളികളും പ്രാർത്ഥിച്ചിരുന്നതായി അറിയാം. ഓരോരുത്തരോടും നന്ദി പറയാൻ വാക്കുകളിലല്ല . കൈപ്പുഴ സ്വദേശിയായ ജോഷി സൗത്താംപ്ടണിലെ നിറഞ്ഞ മലയാളി സാന്നിധ്യം കൂടി ആയതു ഏവർക്കും ഇദ്ദേഹത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകാനും കാരണമായി. സ്കൂൾ വിദ്യാർത്ഥികളായ മൂന്നു ആൺകുട്ടികളാണ് ജോഷിക്കും അനിഷക്കും ഉള്ളത്. മൂവരും പിതാവിന്റെ വീട്ടിലേക്കുള്ള മടങ്ങി വരവ് ആഘോഷിക്കുന്ന തിരക്കിലാണ് ഇന്നലെ പകൽ മുഴുവാൻ സമയം കണ്ടെത്തിയതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്