തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്; സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വേണ്ടി നടത്തുന്ന സർവീസിൽ ഇരട്ടി ചാർജ് ഈടാക്കും; യാത്ര കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്; ജില്ല വിട്ടുവരുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് മുഖ്യമന്ത്രി; ഇതരസംസ്ഥാനങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തി കടത്തില്ല
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായി തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് ഓടും. ഒരു ബസിൽ 25 യാത്രക്കാരെ മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് നിരക്ക് ഇരട്ടി ഈടാക്കും. രാവിലെയും വൈകിട്ടും കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചാണ് കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസുകൾ നടത്തുക. ജില്ലയ്ക്കുള്ളിലാകും കെ.എസ്.ആർ.ടി.സി. പ്രത്യേക ബസുകൾ ഓടിക്കുക.
പാറശ്ശാല, വിഴിഞ്ഞം, നെയ്യാറ്റിൻകര, കാട്ടാക്കട, ആര്യനാട്, നെടുമങ്ങാട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽനിന്നാണ് സ്പെഷ്യൽ ഫെയർ സർവീസുകൾ. സെക്രട്ടേറിയറ്റ് ജീവനക്കാർക്കു മാത്രമാകും ബസുകളിൽ പ്രവേശനം അനുവദിക്കുക. രാവിലെയും വൈകീട്ടും ഒമ്പത് ട്രിപ്പുകളാണുള്ളത്. ഓഫീസ് സമയത്തിനു മുൻപ് വിവിധ സ്ഥലങ്ങളിൽനിന്നുള്ള ബസുകൾ സെക്രട്ടേറിയറ്റിൽ എത്തും. വൈകീട്ട് ഇവിടെനിന്നു യാത്രക്കാരുമായി മടങ്ങും.
സ്പെഷ്യൽ ബസ് സർവീസുകൾ ലഭ്യമാകുന്ന സ്ഥലവും സമയവും:
1) 08:55
കാട്ടാക്കട-സെക്രട്ടേറിയേറ്റ്
2) 08:50
പൂവാർ -സെക്രട്ടേറിയേറ്റ്
3) 08:30
ആര്യനാട്-കാട്ടാക്കട-സെക്രട്ടേറിയേറ്റ്
4) 08:50
ആര്യനാട്-നെടുമങ്ങാട്-സെക്രട്ടേറിയേറ്റ്
5) 09:00
കിളിമാനൂർ-സെക്രട്ടേറിയേറ്റ്
6) 08:40
ആറ്റിങ്ങൽ-സെക്രട്ടേറിയേറ്റ്
7) 09:30
നെയ്യാറ്റിൻകര-സെക്രട്ടേറിയേറ്റ്
8) 09:20
വിഴിഞ്ഞം-സെക്രട്ടേറിയേറ്റ്
9) 09:25
നെടുമങ്ങാട്-സെക്രട്ടേറിയേറ്റ്
സെക്രട്ടേറിയറ്റിൽ നിന്നു തിരികെ
1) 17:20
സെക്രട്ടേറിയേറ്റ്-കാട്ടാക്കട
2) 17:20
സെക്രട്ടേറിയേറ്റ്-പൂവാർ
3) 17:20
സെക്രട്ടേറിയേറ്റ്-കാട്ടാക്കട-ആര്യനാട്
4) 17:20
സെക്രട്ടേറിയേറ്റ്-നെടുമങ്ങാട് -ആര്യനാട്
5) 17:20
സെക്രട്ടേറിയേറ്റ്-കിളിമാനൂർ
6) 17:20
സെക്രട്ടേറിയേറ്റ്-ആറ്റിങ്ങൽ
7) 17:20
സെക്രട്ടേറിയേറ്റ്-നെയ്യാറ്റിൻകര
8) 17:20
സെക്രട്ടേറിയേറ്റ്-വിഴിഞ്ഞം
9) 17:20
സെക്രട്ടേറിയേറ്റ്-നെടുമങ്ങാട്
ജില്ല വിട്ടുവരുന്നവർക്ക് ക്വാറന്റൈൻ വേണ്ട
സംസ്ഥാനത്തിനകത്ത് ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്കു വരുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല. സോണുകൾ മാറിയാലും ഇക്കാര്യത്തിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല കടന്നെത്തുന്നവരോട് പലയിടങ്ങളിലും ആരോഗ്യപ്രവർത്തകർ ക്വാറന്റൈനിൽ പോകണമെന്നു നിർദേശിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു വിശദീകരണം. വിവിധ ജില്ലകളിൽനിന്ന് പാലക്കാട് കഞ്ചിക്കോട് മേഖലയിലെത്തിയ തൊഴിലാളികളോട് കഴിഞ്ഞദിവസം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരുന്നു. അവശ്യസർവീസ് വിഭാഗത്തിലുൾപ്പെടുത്തി യാത്രയ്ക്ക് തടസ്സമില്ലാത്തവരെപ്പോലും ചിലയിടങ്ങളിൽ ക്വാറന്റൈനിലാക്കി. ഇതിനെത്തുടർന്നാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്. വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വരുന്നവർക്കു മാത്രമാണ് ക്വാറന്റൈൻ ഏർപ്പെടുത്തുക.
വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും വരുന്ന മലയാളികൾ സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രമാണു വരുന്നത്. ഈ രണ്ടുവിഭാഗത്തിലുള്ളവരെയും ആരോഗ്യപരിശോധന നടത്തിയാണ് സംസ്ഥാനത്തിനകത്തേക്കു കടത്തുന്നത്. ഇവർക്ക് നിർബന്ധിത ക്വാറന്റൈൻ സംവിധാനമുണ്ട്. ജില്ലവിട്ടുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടെന്നല്ലാതെ അത്തരത്തിലുള്ളവർക്ക് നിലവിലെ സാഹചര്യത്തിൽ രോഗസാധ്യതയില്ല. അതുകൊണ്ടാണ് ക്വാറന്റൈൻ നിർദേശിക്കാത്തത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തി കടത്തില്ല
ഇതരസംസ്ഥാനങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തിയിൽ കടത്തിവിടില്ല. വിവരങ്ങൾ മറച്ചുവെച്ച് എത്തുന്നവരെയും തടയും. യാത്രാനുമതി പാസ് നിർത്തിവെച്ചിട്ടില്ല. തിരക്ക് കുറയ്ക്കുന്നതിന് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരുദിവസം ഇങ്ങോട്ടെത്താൻ കഴിയുന്നവർക്കാണ് നിലവിൽ പാസ് നൽകുന്നത്.
വരുന്നയാൾ റെഡ്സോണിൽ നിന്നായതുകൊണ്ടുമാത്രം തടയില്ല. അതിർത്തി ചെക്പോസ്റ്റുകളിൽ തിരക്കുണ്ടാകുന്നത് സമയം തെറ്റി വരുന്നതുകൊണ്ടാണ്. കൃത്യമായ പരിശോധനയില്ലാതെ ആരെയും അതിർത്തി കടത്തില്ല. ചെക്പോസ്റ്റുകളിൽ ഗർഭിണികൾക്കും വയോധികർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. ബംഗളൂരു, മുംബൈ നഗരങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേക ട്രെയിൻ സർവിസിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഇതരസംസ്ഥാനങ്ങളിൽനിന്ന് യാത്രാ പാസിനായി രജിസ്റ്റർ ചെയ്ത 86,679 പേരിൽ 37,801 പേർ (43.71 ശതമാനം) റെഡ്സോൺ ജില്ലകളിൽ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി. 45,814 പേർക്കാണ് ഇതുവരെ പാസ് നൽകിയത്. ഇവരിൽ 19,476 പേരാണ് റെഡ്സോൺ ജില്ലകളിൽനിന്നുള്ളവർ. ഇതരസംസ്ഥാനങ്ങളിൽനിന്ന് 16,385 പേരാണ് ഇതിനകം മടങ്ങിയെത്തിയത്. ഇവരിൽ റെഡ്സോൺ ജില്ലകളിൽ നിന്നെത്തിയവരുടെ എണ്ണം 8912 ആണ്. വ്യാഴാഴ്ചവരെ മടങ്ങിയെത്തിയവരിൽ 3216 പേരെ ക്വാറന്റീനിലേക്ക് മാറ്റി. ഗർഭിണികൾ, കുഞ്ഞുങ്ങൾ, 75 വയസ്സിന് മുകളിലുള്ളവർ എന്നിവർക്കാണ് ഇതിൽ ഇളവുള്ളത്.
ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് കപ്പൽ ഏർപ്പെടുത്തും. കൊച്ചിയിലെത്തുന്ന കപ്പലിലുള്ളവരെ സ്ക്രീനിങ്ങിനുശേഷം വീടുകളിലേക്കയക്കും. ലക്ഷദ്വീപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണിത്. കപ്പലിലെ ഇതരസംസ്ഥാനക്കാർക്ക് കേരളത്തിൽതന്നെ ക്വാറന്റീൻ സൗകര്യമൊരുക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍