ജോർദ്ദാനിലേക്ക് പുറപ്പെട്ടത് മുഖ്യമന്ത്രി ഇകെ നായനാരുടെ നിർദ്ദേശപ്രകാരം; ആദ്യം ബോബെയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും മുഴുവൻ മലയാളികളെയും തിരികെ എത്തിക്കുന്നത് വരെ ഒപ്പം നിന്ന ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്; ലക്ഷക്കണക്കിന് മലയാളികൾ തമ്പുകളിലാണ് അഭയാർത്ഥികളായി കഴിഞ്ഞിരുന്നത്; ഒരു മലയാളി മന്ത്രിയെ കണ്ടപ്പോൾ അവർ മനസ്സമാധാനം കൊണ്ടു; ഗൾഫ് യുദ്ധസമയത്ത് മലയാളികളെ നാട്ടിലെത്തിച്ച അനുഭവം മറുനാടനോട് പങ്കുവെച്ചു മുന്‍മന്ത്രി ടി കെ ഹംസ
ജാസിം മൊയ്തീൻ
കോഴിക്കോട്: ഈ പ്രതിസന്ധികാലത്ത് ഇന്നലെ മുതൽ രാജ്യത്ത് പ്രവാസികളുടെ മടങ്ങിവരവിന് കളമൊരുങ്ങിയിരിക്കുകയാണ്. ആദ്യ രണ്ട് വിമാനങ്ങൾ കൊച്ചിയിലും കരിപ്പൂരിലും ഇന്നലെ രാത്രി യാത്രക്കാരുമായി എത്തി. അടുത്ത് വിമാനങ്ങൾ ഇന്നുമെത്തും. പ്രവാസികൾ സ്വന്തം പണംമുടക്കി ടിക്കറ്റെടുത്താണ് നാട്ടിലേക്ക് വരുന്നതെങ്കിലും വലിയ അവകാശവാദങ്ങളാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉന്നയിക്കുന്നത്. വന്ദേഭാരത് മിഷൻ എന്ന പേരിൽ ഇത്തരം അവകാശവാദ പ്രചരണം നടത്തുന്നവർ ഓർത്തിരിക്കേണ്ട ചരിത്രമാണ് ഗൾഫ് യുദ്ധ സമയത്ത് മലയാളികളടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിച്ചതിന്റെ അനുഭവങ്ങൾ. ഇതിനായി നേരിട്ട് ജോർദാനിലെത്തി മലയാളികളടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിലും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിനും മുന്നിൽ നിന്ന രണ്ടു പേരുണ്ടായിരുന്നു. അന്നത്തെ സംസ്ഥാന മന്ത്രിസഭയിലെ അംഗമായ ടികെ ഹംസയും, അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന കെപി ഉണ്ണിക്കൃഷ്ണനും.
കുവൈത്ത് യുദ്ധകാലത്ത് കുടുങ്ങിയ മലയാളികളെ തിരിച്ചുകാണ്ടുവരാൻ അന്നത്തെ പ്രധാനമന്ത്രി വി.പിസിംഗിന്റെ അനുമതിയോട്കൂടി നായനാർ മന്ത്രിസഭയിലെ പ്രവാസകാര്യ ചുമതലയുണ്ടായിരുന്ന ടികെ ഹംസ പ്രവാസികൾ അഭയാർത്ഥികളെ പോലെ നടന്നെത്തിയ ജോർദ്ദാനിലേക്ക് പോയി. പ്രതീക്ഷനഷ്ടപെട്ട് മരണം കാത്തിരുന്ന മലയാളികളെ ആ മന്ത്രി സന്ദർശിച്ചു. അവരുടെ യാത്രാരേഖകൾ ശരിയാക്കി. എല്ലാവരേയും നാട്ടിലെക്ക് എത്തിച്ചതിന് ശേഷമാണ് മന്ത്രി നാട്ടിലേക്ക് തിരിച്ചുപോന്നത്. അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരുടെ നിർദ്ദേശപ്രകാരം നേരിട്ട് ജോർദ്ദാനിൽ പോയി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുൻകൈയെടുത്ത ടികെ ഹംസ മറുനടാൻ മലയാളിയുമായി സംസാരിക്കുന്നു.
ടികെ ഹംസയുടെ വാക്കുകൾ ഇങ്ങനെ:
എന്റെ മന്ത്രി ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ദിനങ്ങളായിരുന്നു അത്. അക്കാലത്ത് ഏറ്റവുമധികം മലയാളികൾ പ്രവാസികളായുണ്ടായിരുന്ന രാജ്യമാണ് കുവൈത്ത്. ഈ കുവൈത്തിനെയാണ് ഇറാഖ് ആക്രമിക്കുന്നത്. അത് അവർ തമ്മിലുള്ള പ്രശ്നം. എന്നാൽ നമ്മെള ബാധിക്കുന്നത് അവിടെയുള്ള നമ്മുടെ സഹോദരങ്ങളുടെ ജീവനെ കുറിച്ചുള്ള ആശങ്കകളായിരുന്നു. കെട്ടിടങ്ങളെല്ലാം തകർന്നതോടെ നിൽക്കാനിടമില്ലാതെ ഇന്ത്യക്കാരായ നിരവധിപേർ കാൽനടയായും ഒട്ടകപ്പുറത്തുമായി ജോർദ്ദാനിലെത്തിച്ചേർന്നു. മഹാഭൂരിഭാഗവും മലയാളികളായിരുന്നു.
ഈ ഘട്ടത്തിലാണ് കേരളത്തിലെ മന്ത്രിസഭ ഇക്കാര്യം ചർച്ചചെയ്യുന്നത്. അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരാകട്ടെ പ്രവാസികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധചെലുത്തിയിരുന്ന ആളുമായിരുന്നു. മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഞാൻ കാസർകോഡായിരുന്നു. എന്നെ അടിയന്തിരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് നായനാർ കാര്യങ്ങൾ വിശദീകരിച്ചു. മന്ത്രിസഭ ചേർന്ന് ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ നിന്നൊരാൾ അടിയന്തിരമായി ജോർദ്ദാനിൽ അഭയാർത്ഥികളെ പോലെ കഴിയുന്ന പ്രവാസികളുടെ അടുത്ത് പോകണം.
ഞങ്ങൾ ചർച്ച ചെയ്തപ്പോൾ അതിന് അനുയോജ്യൻ താങ്കളാണെന്നാണ് എല്ലാവരും പറയുന്നത്. ഞാനും അക്കാര്യം സമ്മതിച്ചു. അങ്ങനെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജോർദ്ദാനിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളെടുത്തു. പ്രധാനമന്ത്രി വിപി സിങ്ങുമായും വിദേശകാര്യമന്ത്രാലയവുമായുമെല്ലാം ബന്ധപ്പെട്ട് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്ക് വിമാനം കയറി. മുംബൈയിലെത്തി അവിടെ നിന്നും ജോർദ്ദാനിന്റെയും, മറ്റു രാജ്യങ്ങളിലെയും എംബസികളിൽ പോയി കടലാസുകൾ ശരിയാക്കി. അടുത്ത ദിവസം വൈകിട്ടാണ് പിന്നീട് മുംബൈയിൽ നിന്നും ജോർദ്ദാനിലേക്ക് വിമാനം കയറുന്നത്.
അതിനിടക്ക് റിയാദിൽ ഇറങ്ങി വിശ്രമിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്. പിന്നീട് ഇറാനിന്റെ ഭാഗമായ ടെഹ്റാനിലും ഒരു മണിക്കൂർ നേരം വിമാനം നിർത്തി ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. പിന്നീട് നേരെ ജോർദ്ദാനിലേക്കാണ് വിമാനം പോയത്. പുലർച്ചെ 6 മണിക്കാണ് ജോർദ്ദാനിലെ അമ്മാൻ വിമാനത്താവളത്തിലെത്തുന്നത്. ഇന്ത്യൻ സ്ഥാനപതിയും മറ്റ് ഉദ്യോഗസ്ഥരും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം പിറ്റേ ദിവസമാണ് മലയാളികളടക്കമുള്ള പ്രവാസികൾ തമ്പടിച്ച കുവൈത്തിന്റെയും ജോർദ്ദാന്റെയും അതിർത്തിയായ അൽ റുവൈഷിയിലേക്ക് ഞാൻ പോകുന്നത്. അമ്മാനിൽ നിന്ന് 650 കിലോമീറ്ററിലധികം യാത്രചെയ്താണ് അവിടെയെത്തിയത്.
ലക്ഷങ്ങളായിരുന്നു അഭയാർത്ഥികളെ പോലെ അവിടെ തമ്പടിച്ചത്. ഹജ്ജിന് പോകുന്നവർ അറഫാ സംഗമത്തിന് കഴിയുന്നതുപോലെ തമ്പുകളുണ്ടാക്കിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. ഭൂരിഭാഗവും മലയാളികളായിരുന്നു. ചുരുക്കം ചിലർ ഹൈദരാബാദിൽ നിന്നും ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു. ഞാനവിടെത്തിയതോടെ മലയാളികളുടെ മുഖത്ത് എന്തെന്നില്ലാത്ത മനസ്സമാധാനം ഞാൻ കണ്ടു. പുറപ്പെടുമ്പോൾ മുഖ്യമന്ത്രി പറഞ്ഞതും നമ്മളിലൊരാളുടെ സന്ദർശനം കൊണ്ട് അവർക്കൽപ്പം മനസ്സമാധാനമെങ്കിലും ഉണ്ടാകണമെന്നാണ്. ജോർദ്ദാൻ സർക്കാറും വളരെ നല്ല രീതിയിൽ അവരെ സഹായിച്ചിട്ടുണ്ട്.
അഭയാർത്ഥികളെ പോലെ കഴിഞ്ഞിരുന്ന പ്രവാസികൾക്കാവശ്യമായ താമസവും ഭക്ഷണവുമെല്ലാം അവർ ഏർപ്പെടുത്തി നൽകിയിരുന്നു. ജോർദ്ദാൻ ഭരണാധികാരിയുടെ ഭാര്യ നേരത്തെ തന്നെ അവിടെയെത്തി ഇക്കാര്യങ്ങൾക്കൊക്കെ നേതൃത്വം നൽകുകയും ചെയ്തിരുന്നു. അവരൊരു സാമൂഹിക പ്രവർത്തക കൂടിയായിരുന്നു. ഇന്ത്യൻ സ്ഥാനപതിയും ഞാനും മറ്റ് ഉദ്യോഗസ്ഥരും അവിടെയെത്തിയതിന് ശേഷം ഇന്ത്യൻ ഗവൺമെന്റുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരായ പ്രവാസികളെ മുഴുവൻ മുബൈയിലേക്കെത്തിക്കാനുള്ള നടപടികളെടുത്ത്ു. പത്ത് ദിവസത്തിലധികം അവിടെ താമസിച്ചുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തത്. വിമാനങ്ങൾ പുറപ്പെട്ട് തുടങ്ങി പരമാവധി ആളുകളെ കയറ്റി അയച്ചതിന് ശേഷം ഞാനും അവിടെ നിന്ന് പോന്നു.
നേരെ മുംബൈയിലേക്കാണ് വന്നത്. അവിടെ ഗസ്റ്റ് ഹൗസിൽ തമസിച്ചു. വിമാനത്താവളത്തിലെത്തുന്ന മലയാളികളെ റെയിൽവെ വഴി കേരളത്തിലേക്കെത്തിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന സർക്കാറുമായ ബന്ധപ്പെട്ട് മുഴുവൻ ആളുകളുടെയും റെയിൽവെ ടിക്കറ്റും മറ്റു ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുന്നതിനുള്ള തീരുമാനമെടുത്തു. അങ്ങനെ ജോർദ്ദാനിൽ വിമാനത്താവളത്തിലെത്തുന്ന മലയാളികളെല്ലാം റെയിൽവെ വഴി കേരളത്തിലേക്കയച്ചതിന് ശേഷമാണ് ഞാൻ അവസാനം മുംബൈയിൽ നിന്ന് നാട്ടിലേക്ക് പോരുന്നത്.
മന്ത്രിയെന്ന നിലയിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്മരണീയമായ ദിനങ്ങളാണത്. അതിലുപരി അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാർ പറഞ്ഞ ആ കാര്യങ്ങൾ ഞാനിന്നുമോർക്കുന്നു. നമ്മുടെ ഒരു സാമീപ്യം ആവർക്കൽപം മനസ്സമാധാനമെങ്കിലും വരുത്തട്ടെ എന്നത്. ആ വാക്കുകളുടെ അർത്ഥം ഞാൻ ജോർദ്ദാനിലെത്തിയപ്പോൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍