Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരുതലോടെ കൈനീട്ടി കേരളം; എങ്ങനെയും നാട് കാണാൻ മോഹിച്ചവർ മണ്ണിൽ കാലുകുത്തി; പ്രവാസി മലയാളികളുടെ ആദ്യസംഘം അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് പറന്നെത്തി; ലാൻഡ് ചെയ്തത് രാത്രി 10.10ന്; വിമാനത്തിൽ ഉണ്ടായിരുന്നത് 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാർ; നെടുമ്പാശേരിയിലെ കോവിഡ് പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്

കരുതലോടെ കൈനീട്ടി കേരളം; എങ്ങനെയും നാട് കാണാൻ മോഹിച്ചവർ മണ്ണിൽ കാലുകുത്തി; പ്രവാസി മലയാളികളുടെ ആദ്യസംഘം അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് പറന്നെത്തി; ലാൻഡ് ചെയ്തത് രാത്രി 10.10ന്; വിമാനത്തിൽ ഉണ്ടായിരുന്നത് 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാർ; നെടുമ്പാശേരിയിലെ കോവിഡ് പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:ലോക് ഡൗണിൽ യുഎഇയിൽ കുടുങ്ങിയ പ്രവാസി മലയാളികളുടെ ആദ്യസംഘം എത്തി. കൊച്ചിയിലാണ് അബുദാബിയിൽ നിന്നുള്ള ആദ്യസംഘം വിമാനം ഇറങ്ങിയത്. എയർ ഇന്ത്യ എക്സ്‌പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ് 452 ലാൻഡ് ചെയ്തത് രാത്രി 10.10 നാണ്. ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അബുദാബിയിൽ യാത്രയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനകളിൽ ആരിലും കോവിഡ് 19 ലക്ഷണങ്ങൾ കണ്ടില്ല. ഇവരെ നെടുമ്പാശേരി വിമാനത്താളത്തിലെ കോവിഡ് 19 പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലക്കാർ. ഇവരെ കളമശ്ശേരി എസ്‌സിഎംഎസ് കോളജ് ഹോസ്റ്റലിലേയ്ക്കാണ് മാറ്റുന്നത്.

തൃശൂർ ജില്ലയിൽ നിന്നുള്ള 60 യാത്രക്കാരുമായി മൂന്ന് ബസുകൾ തൃശൂർ നഗരത്തിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രത്തിലേക്കാണ് പുറപ്പെടുക. കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരന് തൽക്കാലം എറണാകുളത്താണ് ക്വാറന്റീൻ. ഗർഭിണികൾക്കും കുട്ടികൾക്കും പരിശോധനകൾക്കു ശേഷം രോഗലക്ഷണമില്ലെങ്കിൽ സ്വന്തക്കാർക്കൊപ്പമോ വിമാനത്താവളത്തിൽ ഒരുക്കിയ ടാക്‌സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവർക്ക് വീടുകളിൽ 14 ദിവസത്തെ ക്വാറന്റീനാണ് നിർദ്ദേശിച്ചിട്ടുള്ളത്. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും.

ദുബായിൽ നിന്ന് കരിപ്പൂരേക്കുള്ള വിമാനം അല്പസമയത്തിനകം എത്തും. വിമാനത്തിലും 177 യാത്രക്കാരാണുള്ളത്. ഓരോ ജില്ലകളിലുള്ളവരെയും അതാത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആർടിസി ബസിലാണ് അയയ്ക്കുക. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലൻസിൽ മഞ്ചേരി അല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വിവിധ ജില്ലകളിൽ നിന്നുള്ള 85 പ്രവാസികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിന് അനുമതിയുള്ളത്.

ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണു പുറപ്പെട്ടത്. രണ്ടാമത്തേത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാണ് പുറപ്പെട്ടത്. നെടുമ്പാശേരിയിൽനിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയിൽനിന്ന് 177 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തിൽനിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരിൽനിന്ന് പറന്നുയർന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്.

തൃശൂർ 73, പാലക്കാട് 13, മലപ്പുറം 23, കാസർകോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്. എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈൻ ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP