'നിന്റെ ഹോട്ട് പിക്സിനോട് അവൻ പ്രതികരിച്ചില്ലെങ്കിൽ ഉറപ്പിച്ചോ അവൻ ഗേയാണ്': ആൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ ഷെയർ ചെയ്തും ശരീരഭാഗങ്ങൾ ചർച്ച ചെയ്തും ലൈംഗികാഭിലാഷങ്ങൾ പ്രകടിപ്പിച്ചും പെൺകുട്ടികളുടെ 'ഗേൾസ് ലോക്കർ റൂമും'; സ്കൂൾ വിദ്യാർത്ഥിനികളുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്ത ബോയ്സ് ലോക്കർ റൂം വിവാദത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ പുതിയ വെളിപ്പെടുത്തൽ; ലോക് ഡൗൺ നേരമ്പോക്കെന്ന് ബോയ്സ് ലോക്കർ റൂം അഡ്മിന്റെ കുമ്പസാരം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സ്കൂൾ വിദ്യാർത്ഥിനികളുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്തുണ്ടാക്കിയ 'ബോയ്സ് ലോക്കർ റൂം' ഇൻസ്റ്റഗ്രാം ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത് ചൂടേറിയ വാർത്ത ആയതിന് പിന്നാലെ സമാനമായ ഗേൾസ് ലോക്കർ റൂമിനെ കുറിച്ചും സോഷ്യൽമീഡയിൽ ചർച്ച. ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും ഇത്തരം ലോക്കർ റൂം ഗ്രൂപ്പുകളിൽ ചാറ്റ് ചെയ്ത് രസിക്കുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഒരു ട്വിറ്റർ ഉപയോക്താവാണ് ഗേൾസ് ലോക്കർ റൂമിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. പെൺകുട്ടികളുടെ രഹസ്യ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്തുവിട്ടു. ഇതോടെ സോഷ്യൽ മീഡിയയിൽ ഗേൾസ്് ലോക്കർ റൂമായി ചൂടൻ ചർച്ച. ആൺകുട്ടികളുടെ ശരീരഭാഗങ്ങളെ കുറിച്ചും, തങ്ങളുടെ ലൈംഗിക അഭിലാഷങ്ങളെ കുറിച്ചും ഒക്കെയാണ് ഗേൾസ് ലോക്കർ റൂംചാറ്റ്.
ബോയ്സ് ലോക്കർ റൂം ചില പെൺകുട്ടികൾ പുറത്തുകൊണ്ടുവന്നതോടെ ചില പുരുഷന്മാർ ട്വിറ്ററിൽ സമാനമായ ഗേൾസ് ചാറ്റ് ഗ്രൂപ്പുകളുടെ സ്കീൻ ഷോട്ടുകൽ ഷെയർ ചെയ്തു. ബോഡി ഷെയിമിങ്ങിൽ പെൺകുട്ടികളും സജീവമായി പങ്കെടുത്തുന്നുണ്ടെന്നാണ് ഇവരുടെ വാദം. ഇതുകൂടീതെ ബോയ്സ് ലോക്കർ റൂം വിവാദമാക്കിയ പെൺകുട്ടികൾ ഗേൾസ് ലോക്കർ റൂമിന്റെ ഭാഗമാണെന്നും ചിലർ ആരോപിക്കുന്നു. ഈ റിപ്പോർട്ടുകളുടെ സത്യാവസ്ഥ വ്യക്തമല്ല. ഏതായാലും ബോയ്സ് ലോക്കർ റൂമും ഗേൾസ് ലോക്കർ റൂമും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ബോയ്സ് ഗ്രൂപ്പിൽ അവർ പെൺകുട്ടികലെ കൂട്ടബലാൽസംഗം ചെയ്യുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്തത്. എന്നാൽ, ഗേൾസ് ഗ്രൂപ്പിൽ ആൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവച്ച് തങ്ങളുടെ ലൈംഗികാഭിലാഷങ്ങൾ പ്രകടിപ്പിക്കുക മാത്രമാണ് താനും.
ബോയ്സ് ലോക്കർ റൂം അഡ്മിൻ പിടിയിൽ
നോയിഡയിലെ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയായ പതിനെട്ടുകാരനാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് 10,11,12 ക്ലാസുകളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളെ ഡൽഹി പൊലീസ് സൈബർ ക്രൈം സെൽ ചോദ്യം ചെയ്തു. ഇവരുടെ മാതാപിതാക്കൾക്ക് മുന്നിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.
ഗ്രൂപ്പ് അഡ്മിൻ പൊലീസിന്റെ ചോദ്യംചെയ്യലിൽ പറഞ്ഞത് ഇങ്ങനെ: ലോക്ക്ഡൗൺ ആയപ്പോൾ നേരമ്പോക്കിനു വേണ്ടിയാണ് ഒരു ഗ്രൂപ്പ് ആരംഭിച്ചത്. ലോക്ക്ഡൗണിൽ എങ്ങനെ സമയം ചെലവഴിക്കുന്നു, ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ എന്നിവയെ കുറിച്ചെല്ലാമാണ് ആദ്യം ഗ്രൂപ്പിൽ ചർച്ച നടന്നത്. അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം ഗ്രൂപ്പിന്റെ സ്വഭാവം മാറി. ഗ്രൂപ്പിലെ ഒരു അംഗം ഒരു പെൺകുട്ടിയുടെ ഫൊട്ടോ കൊണ്ടുവന്നിട്ടു. പിന്നീട് ലൈംഗികമായ സംസാരങ്ങൾ ഗ്രൂപ്പിൽ നടന്നു. പിന്നീടങ്ങോട്ട് നിരവധി പെൺകുട്ടികളുടെ ഫൊട്ടോ ഗ്രൂപ്പിൽ വന്നു. മോർഫ് ചെയ്ത ചിത്രങ്ങളും അതിൽ ഉണ്ടായിരുന്നു,'
വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 21 വിദ്യാർത്ഥികൾക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഗ്രൂപ്പിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും സ്കൂളിലുള്ള സുഹൃത്തുക്കളാണ് ഗ്രൂപ്പിൽ ചേർത്തതെന്നുമാണ്, ചോദ്യം ചെയ്യലിനിടെ വിദ്യാർത്ഥികൾ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു. ഗ്രൂപ്പിലുണ്ടായിരുന്ന 26 അംഗങ്ങളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്ൽ 9 പേർ മാത്രമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
'അവളെ നമുക്ക് എളുപ്പത്തിൽ ബലാൽസംഗം ചെയ്യാം..എനിക്കുറപ്പാണ്; വിളിക്ക് അവളെ ..ഞാൻ നിന്റെ കൂടെ എവിടെ വേണമെങ്കിലും വരാം': പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നരാക്കി ഷെയർ ചെയ്യുന്ന ഡൽഹിയിലെ മുന്തിയ സ്കൂളുകളിലെ ആൺകുട്ടികൾ അംഗങ്ങളായ ഇൻസ്റ്റാ -സ്പാപ് ചാറ്റ് ചാറ്റ് ഗ്രൂപ്പുകളുടെ സ്ക്രീൻ ഷോട്ടുകൾ ഒരു കൂട്ടം പെൺകുട്ടികൾ കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു. കൂട്ടമാനഭംഗ ഗൂഢപദ്ധതിയും നഗ്നചിത്രം പോസ്റ്റ് ചെയ്യുമെന്ന ഭീഷണിയും അടക്കം ഡൽഹിയിലെ മുന്തിയ സ്കൂളുകളിലെ 100 ഓളം ആൺകുട്ടികളുടെ സ്വകാര്യ ഗ്രൂപ്പായ 'ബോയ്സ് ലോക്കർ റൂം' ചാറ്റാണ് ചോർന്നത്. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് കുട്ടികളിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്ന് കണ്ടെത്തി.
സ്കൂൾ വിദ്യാർത്ഥികളോടൊപ്പം 18 വയസിന് മുകളിലുള്ളവരും ഉണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത സ്കൂൾ വിദ്യാർത്ഥികളെ ചോദ്യം ചെയ്തോടെയാണ് ഇത് പുറത്തുവന്നത്. ഇൻസ്റ്റഗ്രാം അധികൃതരിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.ഒരുസ്വകാര്യ ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ ചോർന്നതോടെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. 'bois locker room എന്ന ഗ്രൂപ്പിലെ സ്ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ഡൽഹിയിലെ പേരുകേട്ട സ്കൂളുകളിലെ 100 ഓളം ആൺകുട്ടികളാണ് ഗ്രൂപ്പ് അംഗങ്ങൾ. സമപ്രായക്കാരായ പെൺകുട്ടികളുടെ ശരീരങ്ങൾ മോർഫ് ചെയ്ത ശേഷം അശ്ലീല കമന്റുകളും, രതി വൈകൃതങ്ങളും പ്രകടിപ്പിക്കുകയാണ് ഗ്രൂപ്പ് ചാറ്റിലൂടെ ഇക്കൂട്ടർ ചെയ്യുന്നത്. ഇൻസ്റ്റായിലും സ്നാപ് ചാറ്റിലൂം ഈ ഗ്രൂപ്പ് സജീവമാണ്.
സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ട്വിറ്ററിൽ ഈ ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവയ്ക്കുകയായിരുന്നു. 17 മുതൽ 18 വയസ് വരെയുള്ള കൗമരക്കാരാണ് ഗ്രൂപ്പിൽ ഭൂരിഭാഗവും. വൈകാതെ ട്വിറ്ററിലും വാർത്ത വ്യാപിച്ചു. ബോയ്സ് ലോക്കർ റൂം ട്രെൻഡിങ്ങായി മാറി. ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങൾക്കൊപ്പം തങ്ങൾ സ്കൂളിൽ പഠിച്ചിട്ടുണ്ടെന്ന് ചിലർ വെളിപ്പെടുത്തി.സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.50 ഓളം അംഗങ്ങളുള്ള ഗ്രൂപ്പിലെ 26 സ്കൂൾ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്.
ഓരോരുത്തരെയായി ചോദ്യം ചെയ്യൽ തുടരുകയാണ്. ആദ്യം കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു 26 പേരെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെല്ലാം ദക്ഷിണ ഡൽഹിയിലെ മുന്തിയ സ്കൂളുകളിൽ നിന്നുള്ളവരാണ്. 13 വയസുകാരൻ വരെ ഗ്രൂപ്പിൽ അംഗമായിരുന്നു.
ഗ്രൂപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പുറത്തുകൊണ്ടുവന്ന പെൺകുട്ടി ഇങ്ങനെ കുറിച്ചു:' ദക്ഷിണ ഡൽഹിയിലെ 17 മുതൽ 18 വരെ പ്രായമുള്ള ബോയ്സ് ലോക്കർ റൂം എന്ന ഇൻസ്റ്റാ ഗ്രൂപ്പിൽ അവർ സമപ്രായക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ട് അശ്ലീല കമന്റുകൾ പറഞ്ഞ് രസിക്കുകയാണ്. എന്റെ സ്കൂളിൽ നിന്നുള്ള രണ്ട് ആൺകുട്ടികളും ഇതിന്റെ ഭാഗമാണ്. പെൺകുട്ടികളെ കൂട്ടമാനഭംഗം ചെയ്ത് രസിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഏറെയും. 14 വയസ് പ്രായമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇക്കൂട്ടർ മോർഫ് ചെയ്ത് 'മാനഭംഗപ്പെടുത്തി' രസിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നരാക്കി ഷെയർ ചെയ്യുക, അവരുടെ ശാരീരിക അഴകളവുകളെ വിലയിരുത്തി വിമർശിക്കുക, ബലാൽസംഗ ഭീഷണി മുഴക്കുക ഇങ്ങനെ പോകുന്നു ഇവരുടെ ലീലാവിലാസങ്ങൾ.
ഗ്രൂപ്പ് അംഗങ്ങളുടെ ചിത്രങ്ങളും പെൺകുട്ടി ഷെയർ ചെയ്തിട്ടുണ്ട്. 'അവളെ നമുക്ക് വളരെ എളുപ്പത്തിൽ ബലാൽസംഗം ചെയ്യാം. സത്യമായിട്ടുംഞാൻ സീരിയസായി പറയുകയാ. അവളെ വിളിക്ക്..നമുക്കത് ചെയ്യാം. നീ എവിടെ വരണമെന്ന് പറഞ്ഞാലും വരാ...ഇങ്ങനെ പോകുന്നു കമന്റുകൾ. കൂട്ടബലാൽസംഗം, ബലാൽസംഗം, ബോഡി ഷെയിമിങ്, സ്ലട്ട് ഷെയിമിങ് ഇതെല്ലാമാണ് സ്നാപ് ചാറ്റിലും ഇൻസ്റ്റാ ഗ്രൂപ്പ് ചാറ്റിലുമൊക്കെ ഈ 15-16 വയസുകാരുടെ ചർച്ച.
അതിനിടെ, സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ട പെൺകുട്ടികൾക്ക് നേരേ ബലാൽസംഗ ഭീഷണി ഉയരുന്നുണ്ട്. ഇവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും ശ്രമം നടക്കുന്നു. പലരും യൂസർ നെയിം മാറ്റിയാണ് നൂലാമാലകളിൽ നിന്ന് ഒഴിവാകുന്നത്.
കഥ ഇവിടം കൊണ്ടും തീരുന്നില്ല. മറ്റൊരു കൂട്ടം സ്കീൻ ഷോട്ടുകളിൽ തങ്ങളെ തുറന്നുകാട്ടിയ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് പ്രതികാരം ചെയ്യുന്നതിനെ കുറിച്ചാണ് ചർച്ച. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ ഗ്രൂപ്പിലെ ചില ആൺകുട്ടികൾ പൊതുവായി മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്തെത്തി. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്യുകയും, സ്വകാര്യത ലംഘിക്കുകയും ചെയ്തത് നിഷക്കളങ്കമായ അബദ്ധമല്ലെന്നും അവരെ വെറുതെ വിടരുതെന്നുമാണ് സോഷ്യൽ മീഡിയയിലെ ചൂടേറിയ വാദം. ബലാത്സംഗത്തെ കുറിച്ചും സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ് ഗ്രൂപ്പിൽ ചർച്ചകൾ നടക്കുന്നത്. സഹപാഠികളുടെ അശ്ലീല ചിത്രങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ ഗ്രൂപ്പ് സംബന്ധിച്ച് അറിയുമായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ് പല രക്ഷിതാക്കളും കാര്യങ്ങളറിയുന്നത്.ഈ ഗ്രൂപ്പ് ഏപ്രിലിലാണ് ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ട്യൂഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ, സ്പോർട്സ് മത്സരങ്ങൾ തുടങ്ങിയവയിലൂടെ പരസ്പരം ബന്ധമുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ. ഗ്രൂപ്പംഗങ്ങൾ ഉപയോഗിച്ച ഐ.പി അഡ്രസുകൾ അറിയാൻ ഇൻസ്റ്റഗ്രാമുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റ അധികൃതരിൽ നിന്നുള്ള മറുപടി ലഭിച്ചിട്ടില്ല.സംഭവം വിവാദമായതോടെ കുട്ടികൾ വിശദാംശങ്ങൾ തങ്ങളുടെ മൊബൈലുകളിൽനിന്ന് നീക്കിയതായാണ് പൊലീസ് കരുതുന്നത്. ഐ.പി അഡ്രസുകൾ ലഭിച്ച ഉടനെ എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നു.
ഡൽഹിയിലെ ഒന്നോ, രണ്ടോ സ്കൂളുകളിൽ ഒതുങ്ങി നിൽക്കുന്നതല്ല, പ്രശ്നം വളരെ വലുതാണെന്ന അഭിപ്രായങ്ങളും വരുന്നു. റേപ്പിനെ കുറിച്ചുള്ള ചർച്ചകളിൽ ഇരകളെ പഴിക്കുന്നത് ഇന്ത്യയിൽ പതിവായതുകൊണ്ട്തന്നെ ഈ പ്രവണതയ്ക്ക് തടയിട്ടേ മതിയാവൂ എന്നാണ് പലരുടെയും അഭിപ്രായം. നിർഭയ കേസിലെ പ്രതിയും ബസ് ഡ്രൈവറുമായിരുന്ന മുകേഷ് സിങ്ങിന്റെ പഴയ കമന്റ് ഓർക്കുക: 'അവൾ രാത്രി ഇറങ്ങി നടന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഒരു ബലാൽസംഗം സംഭവിക്കുന്നതിന് ആൺകുട്ടിയെക്കാൾ ഉത്തരവാദിത്വം പെൺകുട്ടിക്കാണ്. തങ്ങളുടെ വസ്ത്രങ്ങളും പെരുമാറ്റവും വഴി സ്ത്രീകളാണ് ബലാൽസംഗം ക്ഷണിച്ചുവരുത്തുന്നതെന്ന കമന്റുകൾ രാഷ്ട്രീയക്കാർ പോലും ഉളുപ്പില്ലാതെ പാസാക്കി വിടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്