ഗർഭിണിയായ ആതിരയ്ക്ക് സ്നേഹ സമ്മാനമായി വിമാന ടിക്കറ്റ് ഷാഫി പറമ്പിൽ നൽകിയതിനെ ആക്രമിച്ച സൈബർ സഖാക്കൾ; പരിഹാസവുമായി രംഗത്തെത്തിയത് ഭർത്താവ് നിതിൻ രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഓഫർ ചെയ്തപ്പോൾ; 'ഇനീപ്പോ വല്ല ടിക്കറ്റ് ചലഞ്ചോ മറ്റോ എംഎൽഎ വഴി പ്രഖ്യാപിച്ചിരുന്നോ? എന്ന് ദീപാ നിശാന്തിന്റെയും പരിഹാസം; വസ്തുത മനസ്സിലാക്കിയപ്പോൾ മുൻ പോസ്റ്റു വലിച്ചു ക്ഷമാപണം നടത്തി ടീച്ചർ; ഒരു നുണപ്രചരണം പൊളിഞ്ഞ നിരാശയിൽ ദീപ നിശാന്തിനെ ആക്രമിച്ചു സൈബർ സഖാക്കളും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസികളെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പോരാട്ടത്തിൽ നിർണായക ഇടപെടൽ നടത്തിയവരുടെ കൂട്ടത്തിൽ മുന്നിലാണ് ആതിര ഗീതാ ശ്രീധരൻ എന്ന ഗർഭിണിയായ മലയാളി യുവതിയും. നാട്ടിലേക്ക് പോകാനിരിക്കവേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചും മറ്റു ദുബായിൽ കുടുങ്ങിയ ആതിരക്ക് പ്രസവകാര്യത്തിൽ കടുത്ത ആശങ്കയായിരുന്നു. ഇതോടെ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര സുപ്രീംകോടതിയിൽ നിയമപോരാട്ടവും നടത്തി. ഒടുവിൽ ഇന്ന് മുതൽ പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ആതിരയും ഉണ്ടാകും.
കേരളത്തിലേക്കുള്ള ആദ്യ വിമാനമായ 2.10നു കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 344 വിമാനത്തിലാണ് യാത്രയാവുക. ആതിരയ്ക്ക് വേണ്ടി ടിക്കറ്റ് നൽകിയത് ഇൻകാസിന്റെ യൂത്ത് കെയർ ക്യാംപെയിനിന്റെ ഭാഗമായി ഷാഫി പറമ്പിൽ എംഎൽഎയായിരുന്നു. ആതിരയ്ക്ക് വിമാന ടിക്കറ്റ് സമ്മാനിച്ചുതോടെ പകരം അർഹതപ്പെട്ട 2 പേർക്ക് താൻ വിമാന ടിക്കറ്റ് സൗജന്യമായി നൽകുമെന്ന് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രനും അറിയിക്കുകയായിരുന്നു.
ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര, താനടക്കമുള്ള ഗർഭിണികളെ പ്രവാസ ലോകത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഗൾഫിലെ പോഷക സംഘടനയായ ഇൻകാസിന്റെ യൂത്ത് വിങ്ങാണ് ആതിരയുടെ പേരിൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഈ ആവശ്യം ഉന്നയിച്ചുള്ള ആതിരയുടെ വീഡിയോ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ വൈറലായി. ഭർത്താവിനോടൊപ്പം ദുബായിൽ താമസിക്കുന്ന ആതിര ജൂലൈ ആദ്യവാരം ഒരു കുഞ്ഞിന് ജന്മം നൽകാനിരിക്കുകയാണ്. ആദ്യ പ്രസവമായതിനാൽ നാട്ടിൽ കുടുംബത്തിന്റെ പരിചരണം ആവശ്യമാണെന്നതിനാലാണ് യാത്രയ്ക്ക് ഒരുങ്ങിയത്. എന്നാൽ, ലോകത്തെ തന്നെ ആകെ വിറപ്പിക്കുന്ന കോവിഡ്19 നെ തുടർന്നുള്ള ലോക്ക് ഡൗൺ തീരുമാനങ്ങൾ തകിടം മറിച്ചതോടെ യാത്ര പ്രതിസന്ധിയിലായി. 32 ആഴ്ചകൾ കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമന്നായിരുന്നു ആതിരയുടെ ആവശ്യം.
അതേസമയം ആതിരയ്ക്ക് ടിക്കറ്റ് നൽകിയതിനെ വിമർശിച്ചു കൊണ്ട് ഷാഫി പറമ്പിലിന്റെ എതിരാളികളും രംഗത്തെതതിയിരുന്നു. സൈബർ ലോകത്ത് ഇവർ വലിയ രാഷ്ട്രീയ പ്രചരണമാണ് നടത്തിയത്. സൈബർ സഖാക്കളായിരുന്നു ഷാഫിയെ പരിഹസിച്ചു കൊണ്ടും തട്ടിപ്പാണ് ഷാഫി നടത്തിയതെന്നും വിമർശിച്ചു രംഗത്തെത്തിയത്. ഇടതുസഹയാത്രികയായി ദീപാ നിശാന്തും ഷാഫിയെ കളിയാക്കി പോസ്റ്റിട്ടു. 'ഇനീപ്പോ വല്ല ടിക്കറ്റ് ചലഞ്ചോ മറ്റോ എംഎൽഎ വഴി പ്രഖ്യാപിച്ചിരുന്നോ? എന്നായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്. ഇതോടെ സൈബർ ലോകത്ത് വിമർശനം പെരുകി. ഇതിനിടെ ദീപാന്തിനെ സംഭവത്തിന്റെ വസ്തുത മനസ്സിലാക്കി ചിലർ രംഗത്തെത്തി. ഇതോടെ നിലവിൽ ഇട്ട പോസ്റ്റു പിൻവലിച്ചു ദീപ ക്ഷമാപണം നടത്തുകയാണ് ഉണ്ടാത്.
സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയതിനുള്ള ഇൻകാസിന്റെ സ്നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പിൽ ടിക്കറ്റ് നൽകികൊണ്ട് പറഞ്ഞത്. സമ്മാനം സ്വീകരിച്ച ആതിരയും ഭർത്താവ് നിതിനും ടിക്കറ്റെടുക്കാൻ തങ്ങൾക്ക് ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കി രണ്ടു പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണം നൽകാമെന്ന് അറിയിക്കുകയുമായിരുന്നു. ഈക്കാര്യത്തിലെ വസ്തുത മനസ്സിലാക്കയതു കൊണ്ടാണ് ദീപാ നിശാന്ത് ക്ഷമാപണം നടത്തിയത്.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു. മനോരമ വാർത്ത കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇട്ടതാണ്. യു എ ഇ യി ലുള്ള എഞ്ചിനീയറായ യുവതിക്ക് എം എൽ എ ടിക്കറ്റെടുത്തു കൊടുക്കേണ്ട ആവശ്യം എന്താണെന്ന ന്യായമായ സംശയം തോന്നി. അതിനേക്കാൾ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അർഹരായ മറ്റുള്ളവർക്കല്ലേ അതുകൊടുക്കേണ്ടത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലിട്ടതാണ്. മറ്റു വാർത്തകൾ കണ്ടതിപ്പോഴാണ്.
അവർ ഗർഭിണിയായിരുന്നു എന്നും അവരെപ്പോലുള്ള നിരവധി മനുഷ്യർക്കു നാട്ടിലേക്ക് വരുന്നതിനു വേണ്ടി സുപ്രീം കോടതിയിൽ കേസു കൊടുത്ത വ്യക്തിയാണെന്നും അറിഞ്ഞു.ഇത്തരമൊരു കാര്യത്തിന് നിയമപോരാട്ടത്തിനൊരുങ്ങിയ വ്യക്തി എന്ന നിലയിൽ അവരോടുള്ള ആദരസൂചകമായി യൂത്ത് കെയർ അവർക്ക് ടിക്കറ്റെടുത്തു കൊടുത്തു എന്നും വ്യക്തമായി.അവരുടെ ഭർത്താവ് അതിനു പകരമായി മറ്റു 2 പേർക്ക് ടിക്കറ്റെടുത്തു കൊടുത്തു എന്നുമറിഞ്ഞു...
തെറ്റിദ്ധരിച്ചതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഏതു രാഷ്ട്രീയമായാലും അത് അഭിനന്ദനീയമായ ഒരു കാര്യമാണ്.. ഇത്തരം വാർത്തകൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്ന് അതെഴുതിയ ലേഖകന് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നഭ്യർത്ഥിക്കുന്നു. എന്റെ പോസ്റ്റിനു കീഴെ വന്ന തരം താണ കമന്റുകൾക്ക് ഞാനൊരിക്കൽ കൂടി ആ പെൺകുട്ടിയോട് ക്ഷമ ചോദിക്കുന്നു..
കുപ്രചരണത്തിനെതിരെ സ്മിത സുനിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്:
ഈ പടം വച്ച് ആഘോഷിക്കുന്നവരോട്,
കഥയറിയാതെ ആട്ടം കാണുകയാണ് പലരും.
ഇൻകാസ് ആണ് ആതിരക്കു വേണ്ടി (പ്രവാസി സമൂഹത്തിനു വേണ്ടി ) സുപ്രീം കോടതിയിൽ കേസ് കൊടുക്കാൻ മുൻകൈ എടുത്തത്, ആതിര 7മാസം pregnant ആണ്, ഈ ആഴ്ച കൂടി മാത്രം യാത്ര ചെയ്യാൻ കഴിയു എന്ന സ്ഥിതിയിൽ ആയിരുന്നു.
കേസ് കൊടുത്തത് മുതൽ മീഡിയ വാർത്തകൾ ഒക്കെ ആയി കുറെയധികം അവര് ഓടിയിട്ടുണ്ട്. ഇന്നലെ മാത്രം ആണ് യാത്ര confirn ആയത്. ഇൻകാസ് ഒരു token of appreciation എന്ന നിലക്ക് ആതിരക്കു ഒരു ടിക്കറ്റ് ഓഫർ ചെയ്യുകയും നിധിൻ (ആതിരയുടെ ഭർത്താവ്) അത് നിരസിക്കുകയും ചെയ്തു. താൻ ഒരു ടിക്കറ്റ് എടുക്കാൻ തല്ക്കാലം ബുദ്ധിമുട്ട് ഇല്ലാത്ത അവസ്ഥയിൽ ആണെന്നും, ടിക്കറ്റ് സ്വീകരിക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചതും ആണ്. പിന്നെയും നിർബന്ധിച്ചപ്പോൾ 2പാവപ്പെട്ട ആളുകൾക്ക് ടിക്കറ്റ് എടുത്തുകൊടുക്കാം എന്ന നിബന്ധനയിൽമാത്രം ടിക്കറ്റ് സ്വീകരിച്ചു എന്നത് ആണ് സംഭവിച്ചത്.
രാഷ്ട്രീയപരമായി കോൺഗ്രസ് എന്ന പ്രസ്ഥാനത്തോട് ഒരു സൗഹാർദ്ദവും കാണിക്കാത്ത, അവരോടു എതിർപ്പുകൾ ഉള്ള എനിക്ക് ഇത് പറയാൻ കഴിയുന്നത് ഞങ്ങൾ എല്ലാവരും UAE യിൽ ഒരുപാടു പേർക്ക് ജീവൻ നൽകാൻ രാപകൽ ഇല്ലാതെ ഓടുന്ന ഒരു രക്ത ദാന കൂട്ടായ്മയുടെ ഭാഗം ആയതുകൊണ്ടു കൂടിയാണ്.. രാഷ്ട്രീയപരമായി, ആശയപരമായി വിയോജിപ്പുകൾ ഉണ്ടാകാം... പക്ഷെ ഒരു കാര്യത്തിന് മുൻകൈ എടുത്ത് ഇറങ്ങിയ ഒരു പ്രസ്ഥാനം, അവരുടെ സന്തോഷം പങ്കു വയ്ക്കുവാൻ ഒരു ടിക്കറ്റ് എടുത്ത് നൽകി എന്നത് എന്ത് വൃത്തികേടും വിളിച്ചു പറയാൻ ഉള്ള ഒരു കഥ ആക്കി മാറ്റരുത്.
ഇൻകാസും KMCC യും പിന്നെ ഒരു സംഘടനയിലും ഇല്ലാത്ത ഒരുപാടു പേരും ഇവിടെ രാപകൽ ഇല്ലാതെ ഇവിടെ പ്രവാസ ലോകത്തു ഓടുന്നുണ്ട്. ആവശ്യക്കാരന് അന്നവുമായി... അതിൽ ഒരാൾ Nithin Ze O Positive ആണ് എന്ന് എനിക്ക് പറയാൻ കഴിയും. അല്ലെങ്കിൽ തന്നെ പട്ടിണിക്കും പ്രവാസിക്കും എന്ത് രാഷ്ട്രീയം. പൊതു പ്രവർത്തനത്തിൽ ഒരു രാഷ്ട്രീയവും ഇല്ലാതെ ഓടുന്ന ആളാണ് നിധിൻ. UAE യിൽ രക്തദാന രംഗത്തെ സജീവ പ്രവർത്തകനാണ്. KET emergency team member എന്ന നിലയിൽ ഒക്കെ പ്രവർത്തിക്കുന്നുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്